Pages

Monday, February 7, 2011

ഈജിപ്ത് നല്‍കുന്ന ഉത്തരങ്ങള്‍

കഴിഞ്ഞ രണ്ടാഴ്ചയായി ഈജിപ്തില്‍ ഒരു വിപ്ലവം അരങ്ങേറുകയായിരുന്നു. ജനുവരി 25 -നു, തുടങ്ങി, ടുണീഷ്യയിലെ കാറ്റില്‍ നിന്നും മാറ്റൊലി കൊണ്ടു, അതിന്നും ഒഴുകിക്കൊണ്ടേയിരിക്കുന്നു. നിതാന്തമായ ഈ ജനപ്രവാഹത്തിന്റെ ഉറവിടങ്ങളെ പറ്റി മുന്‍പും, ഈ പേജുകളില്‍ വിവരണങ്ങള്‍ നല്കുകയുണ്ടായിരുന്നു. വെറുതെ ഒരു സ്വേച്ചാധിപതിയെ മാറ്റാന്‍ മാത്രമുള്ള ഒരു ജന സമരമല്ല, കൈറോവിലെ 'മിദാന്‍ ടഹരീര്‍' സ്ക്വയറിലും, അലെക്സാന്ദ്രിയയിലും, സുവേസിലും, മഹല്ലയിലും, മറ്റും ഉദിച്ചു പൊങ്ങിയത്. ലക്ഷകണക്കിന് ജനങ്ങള്‍ ആവരുടെ ഭരണ വര്‍ഗങ്ങളെ അറിയിച്ചത്, തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളുടെയും, ഭാരത്തിന്റെയും വീര്‍പു മുട്ടലുകളും, നിശ്വാസനങ്ങളും. അനങ്ങാപ്പാറകളായ, കാത്തു പൊട്ടന്മാരായ  നേതൃവര്‍ഗത്തെ, ഒന്ന് കുലുക്കി കുടയാനും, ഭിംബങ്ങളെ തകര്‍ത്ത്, നവീനമായി വാര്‍ക്കാനുമുള്ള, ഒരു പടുകൂറ്റന്‍ ഭാഗീരത യജ്ഞ്യം.

14 ദിവസങ്ങള്‍, കഴിയുമ്പോള്‍, അവരുടെ ജൈത്യയാത്ര പൂര്‍ണമായി ലക്‌ഷ്യം കണ്ടിട്ടിലെങ്കിലും, ആവനാഴിയില്‍ നിന്നും തൊടുത്ത പല അസ്ത്രങ്ങളും, ആസൂത്രിതമായി നടത്തിയ പല നീക്കങ്ങളും, കുറിക്കു കൊണ്ടു. മുബാറക്കിന്റെ ഭരണം എന്നെന്നേക്കുമായി അവസാനിപ്പിക്കാന്‍, കച്ച കെട്ടിയ ഇറങ്ങി വരാന് കഴിഞ്ഞ 14 ദിവസമായി, ഈജിപ്ഷിയന്‍ ജനത. സ്ഥാപിത താല്‍പ്പര്യം തീര്‍ത്തും ഇല്ലാതെ, നെഞ്ചില്‍ നാടിനോടുള്ള കറയില്ലാത്ത സ്നേഹം മാത്രം. ഒറ്റവാക്കില്‍ പറഞ്ഞാല്‍, രാജ്യസ്നേഹം മാത്രം. പ്രക്ഷോഭത്തിന്റെ, ചിത്രങ്ങളില്‍ ഏറ്റവും നിറഞ്ഞു നിന്നത്, ഈജിപ്ഷിയന്‍ ദേശീയ പതാക. തങ്ങളുടെ രാജ്യത്തെ ഇനി, ധൂര്‍ത്തിന്റെയും, കെടുകാര്യതയുടെയും അധികാര കോമരങ്ങള്‍ക്ക്, കൈമാറാനും, കൊള്ളമുതല്‍ പങ്കിടാനും, കൊടുക്കില്ല, എന്ന ഉറ്റ വീറോടെയും, വാശിയോടെയും, പോരാടുന്ന രാജ്യസ്നേഹികള്‍. തന്റെ പൂര്‍വജര്‍ നേരിട്ട ഭൂതകാലത്തിന്റെ തമോഗര്‍ത്തതിലേക്ക് തള്ളിവിടാന്‍, ഭാവി തലമുറയെ അനുവദിക്കില്ല എന്ന ദ്രിഡ-പ്രതിന്ജ്യ. എല്ലാ ദിവസവും ജനം, കൈറോവിലെ ടഹരീര്‍, അതിരാവിലെ തന്നെ ഒഴുകിയെത്തി. ഇതില്‍ ഏറ്റവും വലിയ ജനാവലി ഫിബ്രവരി 1-നായിരുന്നു. 20 ലക്ഷത്തിനും മേറെ ജനങ്ങള്‍ അന്ന് ഒത്തുകൂടി, മുബാറക്കിനെ താഴെയിറക്കാന്‍ വെമ്പല്‍ കൊണ്ടു. 'മില്ല്യന്‍ മാര്‍ച്' എന്നാണ് ഈ ജന സാഗരത്തെ വിശേഷിപ്പിക്കാപെട്ടത്‌. ഒരു ശക്തി പ്രകടനം തന്നെ ആയിരുന്നു അത്; അളവുകോലുകള്‍ നഷ്ടപ്പെട്ട ദിവസം. ഒടുവില്‍, അന്ന് രാത്രി വൈകി, മുബാറക്കിന് ദേശീയ ടെലിവിഷന്, മുന്‍പില്‍ പ്രത്യക്ഷപ്പെടേണ്ടി വന്നു. ഒബാമയുടെ കല്‍പ്പന പ്രത്യേക ദൂതന്‍, ഫ്രാങ്ക് വൈസ്നരുടെ, കൈവശം കൊടുക്കപെട്ടപ്പോള്‍, മുബാരക്കിനു അയയേണ്ടി വന്നു. താന്‍ ഇനി ആറാം തവണയും പ്രസിഡന്റ് സ്ഥാനത്തെക്കില്ലെന്നും, വരുന്ന സപ്തംബറില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കിലെന്നും, 'നെഞ്ചോട്‌ ചേര്‍ത്ത് ആണയിട്ട' മുബാറക്, പക്ഷെ ഉടന്‍ രാജിവെക്കിലെന്നും, തന്റെ കാലാവധി പൂര്‍ത്തിയാക്കുമെന്നും ആവര്‍ത്തിച്ചു വ്യക്തമാക്കുകയുണ്ടായി. കൂടാതെ, ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്തി, തെരഞ്ഞെടുപ്പു പ്രക്രിയയില്‍ തിരുത്തലുകള്‍ നടത്തുമെന്നും പ്രഖ്യാപിച്ചു. ഇപ്പോള്‍ ഈജിപ്തില്‍, എത്ര കാലത്തേക്ക് വേണ്ടിയും, ഒരു പരിധിയില്ലാതെയും, ആര്‍ക്കും മത്സരിക്കാം. 'ആര്‍ക്കും' എന്നത് കടലാസ്സില്‍ മാത്രം ഒതുങ്ങുന്ന ഒന്നാണ്, എന്നതാണ് സത്യം. വാസ്തവത്തില്‍, ഈജിപ്തില്‍, ജനതിപത്യത്തെ നടുവൊടിച്ചു, കശാപ്പു ചെയ്യുകയാണ് ഉണ്ടായത്. ഒരു കൂട്ടം സൈന്യ തലവന്മാര്‍, രാജ്യ ഭരണത്തെ, 1952-ല്‍  തകിടം മരിച്ചപ്പോള്‍, ഗമാല്‍ അബ്ദുല്‍ നാസര്‍ രാജ്യതലവനായി. രാജാവിന്റെ ഭരണം മാറിയെങ്കിലും, ഈജിപ്ത് ഒരു ഏകാധിപത്യ മുറയിലേക്ക്  കൂപ്പുകുത്തുകയായിരുന്നു. പിന്നിടങ്ങോട്ട് കൊലയാളിയുടെ വെടിയേല്‍ക്കും വരെ അന്‍വര്‍ സദ്ദാത്തും, അതിനു ശേഷം മുബാറക്കിന്റെയും കാല്ച്ചുവാടിലായിരുന്നു ഈജിപ്ത്.

അധികാരം തലയ്ക്കു പിടിച്ചു കൊണ്ടു, ഈ ഭരണാധികാരികള്‍ വാണപ്പോള്‍  ക്രൂഷിക്കപ്പെട്ടത്‌ ജനാധിപത്യമായിരുന്നു. സദ്ദാതും, മുബാറക്കും, ഈജിപ്തിനെ അമേരിക്കയുടെയും, ഇസ്രായേലിന്റെയും, നുകത്തില്‍ വച്ച് കെട്ടി. ദുര്‍ ഭരണത്തിന്റെ നിഴലില്‍, തഴച്ചു വളര്‍ന്നത്‌ ഈ ഭരണ വരഗങ്ങളുടെയും, അവരുടെ ബന്ധു-മിത്രാധികളുടെ സ്വത്തും, പ്രതാപവുമാണ്‌. കൊടിയ ചൂഷണത്തിലൂടെയും, വരിഞ്ഞു മുറുക്കുന്നത്തിലൂടെയും, ജനങളുടെ വിയര്‍പ്പിലും, ചോരയില്‍ നിന്നുമാണ്, ഈ കൊടിയ വളര്‍ച്ച. സ്വദേശത്തും-വിദേശത്തും സ്വത്തുകള്‍ പെരുകിയപ്പോള്‍, ജനാധിപത്യം നാമവസേഷമായി. ഫിബ്രവരി 1-നു നടത്തിയ പ്രഖ്യാപനത്തിലൂടെ മുബാറക് വേറിട്ടൊരു വെല്ലുവിളിയാണ് ഉയര്‍ത്തിയത്‌. ചരിത്രം തന്നെ വിലയിരുത്തും എന്നും, താന്‍ ഈജിപ്തിന്റെ മണ്ണില്‍ തന്നെ അന്ത്യ വിശ്രമം കൊള്ളുമെന്നും ഹുങ്കോടെ ക്കൊവി വിളിച്ചത്. അധികാരം കൈവിട്ടു പോകുന്നതനിറെ വക്കില്‍, നിലക്കുമ്പോള്‍, ഏതൊരു സ്വേച്ഛധിപതിയും നടത്തുന്ന ലവലേശം ഉളുപ്പില്ലാത്ത, ഒരു തരം വീമ്പു. താന്‍ അധികാരം വിട്ടൊഴിഞ്ഞാല്‍, രാജ്യത്ത് അരാജകത്വം കളിയടുമെന്നും, തനിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ 'പുറം ശക്തികളുടെ ഗൂഡാലോചനകളുടെ' ശ്രമഫലമാണെന്ന ഒരു ധുര്‍വാശിയും.  ഈ പ്രഖ്യാപനത്തിന്റെ കുറച്ചു സമയത്തിനു ശേഷം പിന്നീടങ്ങോട്ട് ടഹരീര്‍ സ്ക്വയറിലും, രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും, മുബാറക്കിന്റെ അനുയായികളുടെ തേരോട്ടമായിരുന്നു. അടുത്ത രണ്ടു ദിവസം, പ്രക്ഷോഭകാരികളെ  വന്‍ രീതിയില്‍ വളഞ്ഞു അക്രമങ്ങള്‍ അഴിച്ചുവിടുകയും, അത് വരെയും ഒരു അത്യാഹിതങ്ങളുമില്ലാതെ മുന്നോട്ടു പോയ സമരത്തെ സംഘര്‍ഷഭരിതമാക്കുനുമുള്ള  നീക്കങ്ങളുമായിരുന്നു. മാധ്യമങ്ങളെയും, പ്രത്യേകിച്ച് 'അല്‍-ജസ്സീരയെ' ലക്ഷ്യമിട്ടാണ് മുബരക്കിന്റെ കിങ്കരന്മാര്‍, വേട്ടകള്‍ അഴിച്ചു വിട്ടത്. ഒട്ടേറെ പേര്‍ ജീവന്‍ വെടിഞ്ഞപ്പോഴും, സയ്യമാനം കൈവെടിയാതെ, ശക്തി പിന്നെയും കൂട്ടി കൊണ്ടു, സമരം മുന്നോട്ടു നീങ്ങുകയായിരുന്നു.   

അതിനിടെ പുതുതായി നിയമിതനായ ഉപരാഷ്ട്രപതി, ഒമര്‍ സുലൈമാന്‍ ഒരു വട്ട കൂടിയാലോചനകള്‍, പ്രക്ഷോഭ കക്ഷികളുടെ നേതാക്കാന്‍മാരുമായും നടത്തുകയുമുണ്ടായി. ഇന്റര്‍നെറ്റ്‌-മൊബൈല്‍ സംവിധാനങ്ങള്‍ വീണ്ടെടുക്കാമെന്നും, അറസ്റ്റിലായ പ്രക്ഷോഭകാരികളെ കേസില്ലാതെ വിട്ടയക്കാമെന്നും, ഭരണഘടനയിലും, നിയമങ്ങളിലും, പരിഷ്കാരങ്ങള്‍ വരുത്താന്‍, വിദഗ്ദ്ധരുടെ ഒരു കമ്മറ്റിയും മറ്റുമാണ് ഈ ചര്‍ച്ചകളില്‍ സര്‍ക്കാരിന്റെ അടവ് നയങ്ങള്‍. എന്നാല്‍ ഏറ്റവും കേന്ദ്രിതമായ ആവശ്യമായ, മുബാരകിന്റെ ഉടന്‍ രാജി അന്ഗീകരിക്കെപെടുന്നതെയില്ല. ഇതിനിടെ, മുബാറക്കിന്റെ പാര്‍ട്ടിയായ എന്‍. ഡീ. പിയില്‍ അഴിച്ചു പണിയും നടന്നു. ഒട്ടു മിക്ക പ്രമുഖ നേതാക്കളെയും  മാറ്റി 'പുതു രീതിയില്‍' രൂപപെടുത്താനുള്ള വെംബലുകള്‍.  ഒബാമയ്ക്കും, ഇസ്രായേലിനും വേണ്ടത് 'പക്വമായ അധികാര കൈമാറ്റമാണ്‌'. മുബാറക്കില്ലെങ്കിലും, അവരുടെ 'താല്‍പ്പര്യങ്ങളെ സംരക്ഷിക്കുന്ന' ഒരു ഭരണത്തലവന്‍. ഇനി അത്, സൈന്യത്തില്‍ നിന്നാണെങ്കിലും, കുഴപ്പമില്ല.       

'മുസ്ലിം ബ്രദര്‍ഹുഡ്' എന്ന സംഘടനയാണ് ഈ പ്രക്ഷോഭത്തില്‍ ഉയര്‍ന്നു കേട്ട മറ്റൊരു പേര്. 'മത മൌലികവാതികലായി' മുദ്രകുത്തി ഭരണകൂടം, ഭ്രഷ്ട് കല്‍പ്പിച്ചു, അകറ്റി നിര്‍ത്തിയ, പ്രതിപക്ഷത്തിലെ ഒരു പ്രധാന പെട്ട ഘടകം. അവരുടെ കൈയില്‍ അകപ്പെട്ടാല്‍, ഈജിപ്തിന് രക്ഷയില്ല എന്ന സമവാക്യത്തിലൂടെയാണ് മുബാറക് തന്റെ പട്ടാള ഭരണം നടപ്പാക്കിയിരുന്നത്. പക്ഷെ തങ്ങള്‍ക്കു മാറി വരുന്ന വൈകല്പ്പിക ഭരണത്തിന്റെ അധികാരത്തില്‍, അംഗത്വം വേണ്ടെന്നു ആവര്‍ത്തിക്കുകയും 'മുസ്ലിം ബ്രദര്‍ഹുഡ്' ചെയ്തിട്ടുണ്ട്. അയിത്തം കല്പിച്ചു മാറി നിര്‍ത്തിയ അവരെ ചര്‍ച്ചക്ക് ഒമര്‍ സുലൈമാന്‍ വിളിച്ചപ്പോഴും, മുബാറക് അധികാരം വെടിയാതെ ഒരു ചര്‍ച്ചയും കാര്യക്ഷമമാകില്ല എന്നും പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങളെ സൂക്ഷ്മം നോക്കികാണുന്ന ടെലിസ് കൊപ്പിനെ എടുത്തു കളയാനും, 'പുലി വരുന്നേ, പുലി വരുന്നേ' എന്ന മുറവിളി കൂട്ടുന്ന പശ്ചിമ ലോക നിരൂപകരെയും, അധികാര കേന്ദ്രങ്ങളെയും, അവയുടെ വൃന്ദങ്ങളുടെ 'ഭയങ്ങളെഅവസാനിപ്പിക്കാനും, 'ബ്രദര്ഹുഡ്' എണ്ണയിട്ട യന്ത്രം പോലെ
ശ്രമിക്കുകയാണ്.



മറ്റൊരു പ്രധാന ഘടകം, ഈജിപ്തിലെ പട്ടാളമാണ്. ഈജിപ്തിന്റെ രാഷ്ട്രിയ-സാമൂഹിക വ്യവസ്ഥിതിയില്‍, പട്ടാളം ഒഴിച്ചുകൂടാനാകാത്ത ഒരു പ്രതിഭാസമായി എന്ന്നും നിലനിന്നിട്ടുണ്ട്. പ്രക്ഷോഭം തുടങ്ങിയ കുറച്ചു നാള്ക്കകം തന്നെ, മുബാറക് പട്ടാളത്തെ തെരുവിലിറക്കി, നിശാ നിയമങ്ങള്കൊണ്ടുവരികയുണ്ടായി. അതിനു ശേഷം പടുകൂറ്റന്പാട്ടന്ടാങ്കുകളും, മറ്റു വണ്ടികളും, നിരത്തുകളില്സ്ഥാനമുറപ്പിച്ചു.കൂടാതെ ഒരു നാള്‍, വ്യോമസേന പോര്വിമാനങ്ങളും, ടഹ്രീര്സ്ക്വയറില്താഴ്ന്നു പറക്കുകയുമുണ്ടായി. പക്ഷെ, ജനങ്ങള്പട്ടാളത്തെ, തങ്ങളുടെ പക്ഷത്തു നില്ക്കുന്നവരായാണ്കണ്ടത്. മൊത്തത്തില്‍, ഒരു 'നിഷ്പക്ഷന്റെ' സ്ഥാനമാണ് പട്ടാളം, സ്വയം നാമധേയം ചെയ്തിടുള്ളത്. ജനങ്ങള്ക്ക്സമാധാനമായി, സമരങ്ങള്നടത്താനുള്ള അധികാരമുണ്ടെന്നും, അവരുടെ ശരിയായ ആവശ്യങ്ങളെ മാനിക്കുന്നു, എന്ന് ഒരു വശം പറയുമ്പോഴും, സമരത്തിന്റെ  മറവില്‍ നടക്കുന്ന കൊള്ളയും, കൊള്ളിവെപ്പും, മറ്റും ശക്തമായി നേരിടുമെന്നാണ് പട്ടാള തലവന്മാരുടെ മുന്നറിയിപ്പുകള്‍. പക്ഷെ, മുബരക്കിന്റെ സീല്‍ബന്ധികളും, ഗുണ്ടകളും, ടഹരീര്‍ സ്ക്വയറില്‍ അഴിഞ്ഞാടിയപ്പോള്‍, പട്ടാളം, വെറും നോക്കുകുത്തികളായി മാത്രമാണ് ഇരിപ്പുറപ്പിച്ചത്. വരും ദിവസങ്ങളില്‍ പട്ടാളം ഈജിപ്ത്തില്‍, ഒരു പ്രധാന ഘടകമായി തുടരും. അമേരിക്കക്ക്, 'സുസ്ഥിരമായ' ഒരു ഭരണം ഉറപ്പാക്കാന്‍, പട്ടാള തലവന്മാരെ, തലപ്പത്ത് ഇരുത്താനും, ലവലേശം മടിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ആ നീക്കങ്ങള്‍ വളരെ സൂക്ഷമാതയോട് കൂടി വേണം ജനങ്ങള്‍ നോക്കി കാണാന്‍.  


എന്ത് തന്നെയിരുന്നാലും ഈ ജനപ്രക്ഷോഭം ഒരു വിപ്ലവം തന്നെയാണ്. പല പാഠങ്ങളും, ഈ മഹാ സമരം നല്‍കുകയാണ്. അവ വെറും പാഠങ്ങള്‍ മാത്രമല്ല. മറിച്ചു, ചില 'ടോക്കിംഗ് പോയിന്റ്സ്' ആയിട്ട് വേണം ഇവയെ കാണാനും, ഉള്‍ക്കൊള്ളാനും. എത്ര അടിച്ചമര്‍ത്തലുകള്‍ നേരിട്ടാലും. ഉറച്ച വിശ്വാസവും, മനക്കരുത്തും ഉണ്ടെങ്കില്‍ ഏതു ആജാനഭാഹുവിനെയും, തറപറ്റിക്കാം എന്ന മഹത്തായ പാഠമാണ് ഈജിപ്ഷിയന്‍ ജനത ഇവിടെ കാട്ടിത്തരുന്നത്. സമര മുറകളെ സസൂക്ഷമായി, നിരീക്ഷിച്ചു, പരീക്ഷങ്ങള്‍ നടത്തിയും, അടവുകള്‍ അളന്നു തിട്ടപ്പെടുതിയിട്ടുമുള്ള ചുവടുവെപ്പുകള്‍. തങ്ങളുടെ ആക്രമണമുറകളെക്കാള്‍, തങ്ങളുടെ സംഖ്യാബലമാണ്‌ 'ശക്തി' എന്ന വ്യക്തമായ തിരിച്ചറിവുകള്‍ നേടിയ ഒരു ജനത. അറേബ്യയില്‍ അരങ്ങേറുന്ന ഈ പ്രക്ഷോഭങ്ങള്‍, ഒരു സുപ്രഭാതത്തില്‍ അണപൊട്ടിയൊഴുകിയവയല്ല. കുറെ ദിവസമായി ചെറു-ചെറു പ്രക്ഷോഭങ്ങളുടെ സംഘടിതാവസാനമാണ് ഈ മഹാ പ്രക്ഷോഭങ്ങള്‍. പ്രത്യേകിച്ച് ഈജിപ്തില്‍ കുറച്ചു വര്‍ഷമായി, നടക്കുന്ന ചെറു സമരങ്ങള്‍ക്ക്, ഇടതു പക്ഷ ചായ്‌വ്മുണ്ട്. ആന്തരിക സുരക്ഷക്കായി മാത്രം, 2006-ലെ ബജറ്റില്‍ 1.5 ബില്ല്യന്‍ ഡോളറാണ്. പലപ്പോഴും ഇത്തരം പാഴ് ചെലവുകളും നാടാണ്‌ പോന്നത്, അമേരിക്കയുടെ വായ്പാ ഇനത്തില്‍ നിന്നാണ്. കഴിഞ്ഞ ഒരു വര്‍ഷമായി, പ്രത്യേകിച്ച് പാര്‍ലിമെന്റ് തെരഞ്ഞെടുപ്പു വലിയ രീതിയില്‍ ക്രമക്കേടുകള്‍ നടത്തി എന്‍.ഡീ. പി മാത്രം ജയിച്ച ശേഷം, വമ്പിച്ച പോരാട്ടങ്ങളാണ് അരങ്ങേറിയത്. കൈറോവിലെ പാര്‍ലിമെന്റ് തെരുവില്‍ മാത്രം 478 കുത്തിരിപ്പ് സമരങ്ങള്‍ നടന്നു, ജനങ്ങളുടെ വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ടു. മഹല്ലയെന്ന പ്രദേശത്തു, ഇടതു പക്ഷ ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍  ഒരു വമ്പിച്ച സമരവും നടന്നു. അങ്ങനെ വളരെ കരുതലോടെയാണ്, ഈ മഹാ സമരത്തിനായുള്ള ആയം ഉണ്ടാക്കിയെടുത്തത്.

ഇന്ടിപെന്ടെന്റ്റ് പത്രത്തിന്റെ ലേഖകനും, പശ്ചിമേഷ്യയെ ആധികാരികമായി അറിഞ്ഞു, 40 വര്‍ഷത്തിലും ഏറെയായി റിപ്പോര്‍ട്ട്‌ ചെയ്യ്തു പരിജ്ഞാനമുള്ള, റോബര്‍ട്ട്‌ ഫിസ്ക് തന്റെ 'ഓണ്‍-ഫീല്‍ഡ്' കുറിപ്പുകളില്‍ വിശേഷിപ്പിക്കുന്ന ഒന്നുണ്ട്.  ഫിബ്രവരി 1-ലെ "മില്ല്യന്‍ മാര്‍ച്ചില്‍' അണി നിരന്ന ജന മഹാ സാഗരത്തെ വിശേഷിപ്പിച്ചത്‌ ഒരു 'വിക്ടറി പരേഡായിട്ടാണ്'.  പല വിശ്വാസങ്ങളും, പല വര്‍ഗങ്ങളും, നാനാ തുറകളില്‍ നിന്നും ജനങ്ങള്‍ വന്നു, സംഗമിച്ചു. അതില്‍ കര്‍ഷകരുമുണ്ടായിരുന്നു, സൂട്ടിട്ട മാനേജര്‍മാരും, മത പണ്ഡിതന്മാരും, അഭ്യസ്ത വിദ്യരും, വിദ്യാര്തികളും, ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരും, അഭിഭാഷകരും, എഴുത്തുകാരും, സിനിമാക്കാരും; യുവാക്കളും, കുടുംബസ്തരും; ചിലര്‍ കുടുംബത്തോടെയാണ് കഴിഞ്ഞ 14 ദിവസമായി ടഹരീര്‍ സ്ക്വയറില്‍ തമ്പടിച്ചിരിക്കുന്നത്. ഇടതു-പക്ഷ പ്രസ്ഥാനങ്ങളും, മത വിശ്വാസ സംഘങ്ങളും തോളോട് തോള്‍ ചേര്‍ന്ന്, ഒരേ സ്വരത്തില്‍ ഊന്നിയൂന്നി വിളിച്ചു പറയുന്ന ഒരേ മുദ്രാവാക്യമാണ്: 'ഇര്‍ഹാല്‍, ഇര്‍ഹാല്‍' (അറബിയില്‍ 'പോ, പോ'). മുബാറക്കിനെ താഴെയിറക്കാതെ  ഇനി വീട്ടിലെക്കില്ലെന്നാണ്, പലരുടെയും നിര്‍ബന്ധം. പുരുഷ-വനിതാ, മുസ്ലിം-ക്രൈസ്തവ എന്ന മനുഷ്യനാല്‍ വേര്‍തിരിക്കപ്പെട്ട, മതില്‍ക്കെട്ടുകള്‍ക്ക് മീതെ ജനങ്ങള്‍ ഉയര്‍ന്നു പൊങ്ങിയ സാഹസിക കഥകളും ഇവിടെ നിരയെ ഉണ്ട്. പുരുഷന്മാരും-സ്ത്രീകളും, ടഹരീര്‍ സ്ക്വയറില്‍ ഒന്നിച്ചു നിസ്ക്കരിക്കുകയും, ഒന്നിച്ചു കണ്ഠം മുറുകെ ആര്‍ത്തു വിളിച്ചും മുബാറക്കിന്റെ രാജിക്ക് ദാഹിക്കുന്നു. നിസ്ക്കാര വേളകളില്‍, കോപ്ടിക്  ക്രിസ്ത്യന്‍ വിശ്വാസികള്‍, വലയം തീര്‍ത്ത്‌, തങ്ങളുടെ മുസ്ലിം സഹോദര-സഹോദരിമാര്‍ക്ക് സമരക്ഷണം നല്‍കുന്നു. മറിച്ചും, ഞായര്‍ രാവിലെ മുസ്ലീം വിശ്വാസികള്‍, കുര്‍ബാനകള്‍ക്കായി, തങ്ങളുടെ ക്രിസ്ത്യന്‍ സഹോദരരെ സഹായിക്കുന്നു. ഈ മത മൈത്രിയും, പുരുഷ-വനിതാ സമത്വതയും, വ്യവസ്ഥാപിത ചട്ടക്കൊടുകലെയാണ്, തച്ചുടച്ചു വാര്‍ക്കുന്നത്.          

ഇതൊക്കെയാണെങ്കിലും, ഈ സമരങ്ങള്‍ കൊണ്ടു മാത്രമല്ല പ്രക്ഷോഭങ്ങള്‍ വളര്‍ന്നത്‌.
ഒരു പക്ഷെ മാധ്യമങ്ങള്‍, ഒരു വലിയ പങ്കു വഹിച്ച ഒരു പ്രക്ഷോഭം കൂടിയാണിത്. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളായ ഫേസ്ബുക്കും, ട്വിറ്ററും കൂടി കൈ ചേര്‍ത്തതോടെ, ആക്കം കൂടുകയായിരുന്നു. പുതു തലമുറയുടെ സാങ്കേതിക വിദ്യകള്‍ കോര്‍ത്തിണങ്ങിയപ്പോള്‍, യുവത്വത്തിന്റെ ചോരത്തിളപ്പും, കൂടി. തങ്ങളുടെ രാജ്യത്തിന്റെ ഭാവിക്കായും, സുദ്രിഡതക്കുമായി, നടക്കുന്ന സമരങ്ങളെ എങ്ങനെ ഇനിയും, പ്രചരിപ്പിക്കാം എന്ന പുതിയ ആലോചനകളുമായി നടക്കുന്ന ഈ പുതിയ തലമുറയെ കൂട്ടിയോചിപിക്കാന്‍ ഈ സൈറ്റുകള്‍ക്കായി. 'യൂ ട്യൂബു' വഴി പ്രക്ഷോഭങ്ങളുടെ വീഡിയോകളും, മറ്റും പടര്ന്നപോള്‍ പതിന്മടങ്ങ്‌ ആര്‍ജവത്തോടെയാണ് പിനീട് സമരമുഖം ചുവന്നത്. ഇതിന്റെ പരിണാമസ്വരൂപമാണ്  ഇന്റെര്‍നെറ്റിന്റെ മേലുള്ള പ്രതിരോധങ്ങള്‍ മുബാറക് ഭരണകൂടം ഏര്‍പ്പെടുത്തിയത്.

പക്ഷെ, 'അല്‍-ജസീറ' എന്ന വാക്കായിരിക്കും, ഈ സമരത്തിന്റെ മന്ത്ര ശബ്ദമായി ഉയര്‍ന്നു പൊങ്ങുന്നത്. 'ദ്വീപ്' എന്ന് അറബി ഭാഷയില്‍ അര്‍ത്ഥമുള്ള ഈ മാധ്യമ ശൃംഖല ഒരു പ്രധാന ആയുധമായാണ് ഈ പ്രക്ഷോഭത്തില്‍ നിന്നും ഉയര്‍ന്നത്. തുടക്കം മുതല്‍ തന്നെ അറേബ്യന്‍ മേഖലയിലെ മൊത്തം ജനാഭിപ്രായങ്ങള്‍ക്കും, ആരവങ്ങള്‍ക്കും, ശബ്ദവും, വെളിച്ചവും, നല്‍കി പുറംലോകത്തോട്‌ വിളിച്ചു പറഞ്ഞു കൊണ്ടാണ്, ഒരു കൊടുംകാറ്റായി, 'അല്‍-ജസീറ' രൂപപ്പെടുന്നത്. സെപ്റ്റംബര്‍ 11-നു ശേഷം അമേരിക്കന്‍ വാണിജ്യ മാധ്യമങ്ങള്‍ക്ക്, ശക്തമായ വെല്ലുവിളികള്‍ നല്‍കി കൊണ്ടാണ് 'അല്‍-ജസീറയുടെ' കുതിപ്പ്. പശ്ചിമേഷ്യന്‍-വടക്കന്‍ ആഫ്രിക്ക ഉള്‍പ്പെട്ട അറബ് മേഖലയെ, ഉള്ളം കൈയ്യില്‍ എന്നപോലെയാണ് ഈ ചാനല്‍ കൊണ്ടു നടക്കുന്നത്. അതായത്, ഈ പ്രദേശം തങ്ങളുടെ പിന്നാബുറമാണെന്നും, അവിടെ മറ്റാര്‍ക്കെന്നില്ലാത്ത സ്വാധീനം 'അല്‍-ജസീറ' ചെലുത്തുന്നുണ്ട്. തങ്ങളുടെ അറബി നെറ്റ്‌വര്‍ക്ക് കൊണ്ടു പ്രദേശത്തെ ഒന്നാം നമ്പര്‍ ചാനലായി വളര്ന്നപ്പോലാണ്, അവരുടെ പുതിയ ചുവടു വെപ്പ്-ഇംഗ്ലീഷ് വാര്‍ത്താ ചാനല്‍. ഈ പ്രക്ഷോഭങ്ങളെ അറേബ്യയുടെ പുറത്തേക്കു കടത്തിവിടുന്നതിനും, വമ്പിച്ച ആദരവ് ലഭിക്കുന്നതിലും, പ്രധാന പങ്കാണ് 'അല്‍-ജസീറയുടേത്'. അധികാര വര്‍ഗങ്ങളെ ഭീഷണിപ്പെടുത്തുകയും, ഉറക്കം കെടുത്തുകയും, ചെയ്തുകൊണ്ടു, 24-മണിക്കൂറും തുടര്‍ച്ചയായ കവറേജാണ് അവര്‍ നല്‍കുന്നത്. ഒരു കൂട്ടം ചങ്കുറപ്പുള്ള ലേഖകരും, പ്രവര്‍ത്തകരുമായി, രണഭൂമിയിലുള്ള 'അല്‍-ജസീറയുടെ' നേര്‍ക്ക്‌ കുറച്ചൊന്നുമല്ല ഭീഷണിയും, ആക്രമണങ്ങളും, അഴിച്ചുവിടപ്പെട്ടത്‌. രണ്ടു ദിവസം മുന്‍പാണ്, അവരുടെ ചുറു-ചുറുപ്പന്‍ ലേഖകനായ അയ്മന്‍ മൊഹിയുദീനെ പട്ടാളം കസ്റ്റഡിയില്‍ എടുത്തത്. പക്ഷെ വന്‍ പ്രതിഷേധമുയര്‍ന്നപ്പോള്‍, പോറല്‍പ്പോലുമേല്പ്പിക്കാതെ വിട്ടയക്കേണ്ടി വന്നു. ഇന്ന് ഈ പ്രദേശത്തെ കുറിച്ച്, ആധികാരികമായി കേള്‍ക്കണമെങ്കില്‍, നാഡിമിഡിപ്പുകള്‍ തൊട്ടറിയണമെങ്കില്‍, 'അല്‍-ജസീറയാണ്' തുണ.

മാറിയും മറിഞ്ഞും കളിച്ച കഥയാണ് അമേരിക്കയുടേത്. അവരുടെ ഈടവും, വലിയ അറബ് സഖ്യ കക്ഷിയാണ് ഈജിപ്ത്. തങ്ങളുടെ പല താല്‍പ്പര്യങ്ങളും, ഈജിപ്തിനോട് ചേര്‍ന്ന് പിണഞ്ഞു കിടക്കുന്നുണ്ട്. കച്ചവടവും, സൈനികവുമെല്ലാ മടങ്ങുന്ന ഒരു ഊരാക്കുടുക്ക്‌. തുടക്കത്തില്‍ മുബാറക്കിനെ പിന്തുണച്ചപ്പോള്‍, കാറ്റിന്റെ ദിശയെ മനസ്സിലാക്കാന്‍ വാഷിംഗ്‌ടണിലെ അതികായര്‍ക്കു കഴിഞ്ഞില്ല. ഒടുവില്‍, ജനങ്ങളുടെ മഹാ സമരത്തിനു മുന്‍പില്‍, കുനിഞ്ഞ ഒബാമ 'സമാധാനപരമായ സ്ഥാനകൈമാറ്റത്തിനാണ്' ഊന്നല്‍ നല്‍കിയത്. വളരെ കൌഷലത്തോടെയുള്ള നയതന്ത്ര ഭാഷയാണ് അമേരിക്കന്‍ എമാനന്മാര്‍ ഉപയോഗിക്കുന്നത്. മുബാറക്കിനെ കൈ വിടുമ്പോഴും, അധികാരം തങ്ങള്‍ക്കു വേണ്ടപെട്ടവര്‍ക്ക് തന്നെ പോകണമെന്ന വാശിയും അവര്‍ കാത്തു സൂക്ഷിക്കുന്നു.  യാഥാര്‍ത്ഥ ജനാതിപത്യം ഒരിക്കലും, അതിനു സമ്മതിക്കില്ല എന്നും അവര്‍ക്കറിയാം. കാരണം, ജനങ്ങളുടെ പൂര്‍ണ പിന്തുണയോടെ വരുന്ന സര്‍ക്കാര്‍ പാലസ്തീനിന്റെ പ്രശ്നത്തില്‍, അമേരിക്ക-ഇസ്രേല്‍ വിരുദ്ധ അച്ചുതണ്ടിലായിരുക്കും സ്ഥിതി ചെയ്യുക എന്ന ഒരു ശുഭാപ്തി വിശ്വാസം പലര്‍ക്കുമുണ്ട്. അങ്ങനെ വന്നാല്‍, കാര്യങ്ങള്‍ കുഴയുമെന്നും, ഒബാമയ്ക്കും സംഘത്തിനുമുറപ്പുണ്ട്. പണ്ട് മുബാറക്കിന്റെ-ഇപ്പോഴും നിലനില്‍ക്കുന്ന-പ്രധാന സൂഖ്തവാക്യമിതയിരുന്നു: താന്‍ പോയാല്‍, രാജ്യം 'മുസ്ലിം ബ്രദര്‍ഹുഡ്' കൈയ്യടക്കുമെന്നും, അരാജകത്വം കളിയാടുമെന്നും പറഞ്ഞു-പ്രഖ്യാപിച്ചു ജനങ്ങളുടെ ഭയത്തിനു മേല്‍ കളിച്ചു കൊണ്ടു, ഒരു വയ്യാത്ത അവസ്ഥ സൃഷടിച്ചെടുക്കുക. അങ്ങനെ വുമ്പോള്‍, മറ്റു ഘധ്യന്തരമില്ലാതെ ജനങ്ങള്‍ തന്നെ എന്നെന്നേക്കുമായി തന്നോട് തന്നെ ഒട്ടി ചേര്‍ന്ന് നില്‍ക്കുമെന്ന് മുബാറക് കണക്കു കൂട്ടി. പക്ഷെ, എല്ലാകാലതേക്കും അങ്ങനെ ഒരു കണ്കെട്ട് നിലനില്‍ക്കില്ല എന്ന് ജനങ്ങള്‍ ഇത്തവണ കാണിച്ചു തന്നെ കൊടുത്തു. ഇസ്രേയിലിനും, ഒരു വന്‍ താക്കീതാണ് ജനങ്ങള്‍ ഇവിടെ നല്‍കുന്നത്. ചുളു വിലക്കാണ്, മുബാറക് ഭരണകൂടം സയനിസ്റ്റു സര്കാരിനു, സൈനായി വഴി, പ്രകൃതി വാതകം എത്തിച്ചു കൊടുക്കുന്നത്. അറബ് രാജ്യങ്ങളില്‍ ഇസ്രേലിന്, രണ്ടു 'മിത്രങ്ങളില്‍' ഒന്നാണ് ഈജിപ്ത്. ഒരേ തട്ടില്‍ പലസ്തീനെയും, മറ്റൊനില്‍ ഇസ്രേലിനും വച്ച് പന്ത് കളിക്കുന്ന നയമായിരുന്നു മുബാറക്കിന്റെത്. ആ അടവ്നയത്തിനേറ്റ കനത്ത പ്രഹരം കൂടിയാണ് ഈ പ്രക്ഷോഭം. ബെഞ്ചമിന്‍ നേതാന്‍യാഹു, ഇന്ന് ഭീഷണി നേരിദുനുന്ടെങ്കില്‍, അതില്‍ ഒരു തരത്തിലും അതിശയോക്തിയില്ല. 

ഈജിപ്ത്, അറബ് പ്രദേശത്തെയും,പുറം ലോകത്തെയും, കാണിച്ചു കൊടുക്കുന്നത് ഒരു പുതിയ പാതയാണ്. ജനങ്ങള്‍, അതിര്‍ത്തികളുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചു നേടിയ പുത്തനറിവും, ഉണര്‍വ്വും. തങ്ങളുടെ മേല്‍ പ്രഹരം വര്‍ധിക്കുമ്പോള്‍, മുര്‍ക്കുമുഷ്ടിയാല്‍ കീഴ്പ്പെട്ത്തപ്പെടുമ്പോള്‍, ഉയര്‍ത്തെഴുന്നേല്‍ക്കപ്പെടേണ്ടതു അത്യാവശ്യമാണ് എന്നുള്ള തിരിച്ചറിവ്. എണ്ണം വര്‍ധിപിച്ചു, അംഗബലം കൂട്ടി, പുതിയ സാങ്കേതിക വിദ്യകളെ ഉള്‍ക്കൊണ്ടു, മുന്നോട്ടു നീങ്ങിയാല്‍, എതുയ അനങ്ങാപ്പാറയും, മറിച്ചിടാം എന്ന ദ്രിഡ വിശ്വാസം. ശാശ്വതമായ, പൂര്‍ണ വിജയം, ഒരു പക്ഷെ അവര്‍ക്ക് നേടാനാകുമെന്ന് ഉറപ്പില്ല. എന്നിരുന്നാലും, തങ്ങളുടെ സമരങ്ങളാല്‍ അധികാര കസേരയെ പിടിച്ചുകുലുക്കാനും, ചില ഉറപ്പുകള്‍ നേടാനും അവര്‍ക്ക് കഴിഞ്ഞു. ഇനി മുബാറക് രാജിവെച്ചാലും, ഇല്ലെങ്കിലും ഈജിപ്തിന്റെ ജനകീയ സമരം ചരിത്രത്തില്‍ കുറിക്കപ്പെട്ടു കഴിഞ്ഞു. അറബ് മേഖല പ്രക്ഷുബ്ദമാക്കാനും, അവരുടെ മുറകളാല്‍ സാധിക്കുകയും, അതിന്റെ ജ്വാല ലോകത്തെമ്പാടും കൊളുത്തനുമുള്ള, പ്രചോദനം നല്‍കുകയും ചെയ്താണ്, ഈജിപ്ത് ഒരു മാതൃകയാകുന്നത്‌. അത് തന്നെയാണ്, ഈജിപ്തില്‍ നിന്നും ഉള്‍ക്കൊള്ളേണ്ട ഏറ്റവും വലിയ പാഠവും.