
നിറപകിട്ടിന്റെയും, ഏഷ്യന്‍ കായിക വിസ്മയത്തിന്റെയും പാരമ്പര്യത്തിന്റെയും, കരുത്തിന്റെയും മനംകവരും കാഴ്ചകള്‍ സമ്മാനിച്ച് കൊണ്ടു, പതിനാറാമത് ഏഷ്യന്‍ ഗെയിംസ് ചൈനയുടെ ഗ്വാന്സുവില്‍ കൊടിയിറങ്ങി. മത്സരവും, കൂട്ടായ്മയും, സൗഹൃദവും എല്ലാം കളിയാടിയ പതിനഞ്ചു നാളുകള്‍. ഏറ്റവും കൂടുതല്‍ ജനങ്ങള്‍ വസിക്കുന്ന, ഏറ്റവുമധികം വിശ്വാസങ്ങളും, നാഗരികതയും, ഭാഷകളുടെയും, കളിത്തൊട്ടിലായ ഈ വന്‍കര ഒന്നിച്ചു സമ്മേളിച്ചപ്പോള്, ഒത്തുകൂടിയത് 45 രാജ്യങ്ങളാണ്. തങ്ങളുടെ ഓരോ രാജ്യത്തിന് വേണ്ടിയും മറ്റുള്ളവരോട് മാറ്റുരക്കുമ്പോള്‍, ഒരു ഭൂഖണ്ടമാകെ, കാണും മിഴിച്ചു പതിനഞ്ചു ദിനരാത്രങ്ങള്‍, ആകാംഷയോടെ തള്ളിനീക്കി.
സംഘടനാത്തില്‍, തികഞ്ഞ മേല്‍ക്കൈ തങ്ങള്‍ക്കുണ്ടെന്ന്, ചൈന ഒരിക്കല്‍ കൂടി, അരക്കിട്ടുറപ്പിച്ചു. രണ്ടു വര്ഷം മുന്‍പ്മ, ബിജിങ്ങില്‍ മഹാ മേളയായ ഒളിമ്പിക്സ്, സംഘടിപ്പിച്ചതിലെ അനുഭവം തങ്ങള്‍ക്കു കൈമോശം വന്നിട്ടില്ല എന്ന് കൂടി ഗ്വാന്സു ഏഷ്യാഡിലൂടെ ചൈന ലോകത്തോട് വിളിച്ചു പറഞ്ഞു. പക്ഷെ വെറും സംഘാടനത്തില്‍ മാത്രം ഒതുങ്ങുന്നതല്ല ചൈനയുടെ പ്രകടനം. ഒളിമ്പിക്സിലെ പോലെ തന്നെ കായിക ഇനങ്ങളില്‍ മറ്റുള്ളവരേക്കാള്‍ പല പടികള്‍ മുകളിലാണ് തങ്ങളെന്ന യാഥാര്ത്യം കാര്യം കൂടി ഈ മേളയില്‍, ചൈന തെളിയിച്ചു. പരമ്പരാഗത ഇനങ്ങളില്‍ മാത്രമല്ല, ബാക്കിയുള്ളതിലും അവര്‍ ഒട്ടും പിന്നിലായില്ല. തികഞ്ഞ ആധിപത്യം സ്ഥാപിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ബാട്മിന്ടനിലും, ടേബിള്‍ ടെന്നീസിലും, ജിമ്നാസ്ടിക്സിലും, അത്ലടിക്സിലും, എന്ന് വേണ്ട ബാക്കി പല ഇനങ്ങളും, പുതിയ പാതകള്‍ പണിയാനും, മേഖലകള്‍ കവരാനും അവര്‍ക്ക് സാധിച്ചു. അതിന്റെ പരിണാമമായി 199 സ്വര്‍ണ മെഡ ലുകളുള്‍പ്പടെ മൊത്തം 416 മെഡലുകള്‍ വാരിക്കൂട്ടി. രണ്ടാമതെത്തിയ ദക്ഷിണ കൊറിയക്കാകട്ടെ 76 സ്വര്‍ണം മാത്രം ലഭിച്ചു. അതായത് പകുതി പോലുമില്ല. തുടക്കം മുതല്‍ അവസാനം വരെ തികഞ്ഞ ആധിപത്യമായിരുന്നു ചൈനയുടേത്. ആര്‍ക്കും, പിടിക്കാന്‍ കഴിയാത്ത അശ്വമേധം. വെറും ഓരോട്ടമല്ല, വന്‍ കുതിപ്പുകള്‍. എല്ലാ യിനങ്ങളും, നിറ സാന്നിധ്യവും, വ്യക്തമായ പതിപ്പ് മുദ്രയും. എന്തിനു, ആദ്യമായി ഹരിശ്രീ കുറിച്ച ട്വെന്റി-ട്വെന്റി ക്രിക്കറ്റില്‍ പോലും മത്സരിക്കാന്‍, സജ്ജമായ പുരുഷ-മഹിളാ ടീമുകള്‍ ചൈന വാര്‍ത്തെടുത്തു (ടീമിനെ ഗെയ്മ്സിലേക്ക് അയക്കാന്‍ വിസമ്മതിച്ച കേമന്മാരായ ബിസിസിഐ ഒരു വീണ്ടു വിചാരത്തിനു തയ്യാറാകുമോ എന്തോ!!).
ഇന്ത്യയുടെ പ്രകടനം:
മതിക്കപ്പെട്ട കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ, പ്രൌടിയില്‍ നിന്നും ഉയര്‍ത്തെഴുന്നെട്ടാണ് നമ്മുടെ മഹാരാജ്യം, ഏഷ്യന്‍ ഗെയിമ്സിലേക്ക് പുറപ്പെട്ടത്. പ്രകടനത്തിന്റെ അളവുകോല്‍, പക്ഷെ ഗ്വാന്സുവില്‍ തകിടം മറിഞ്ഞു. ശക്തമായ മറ്റു ഭൂഖണ്ട കരുത്തുകള്‍ക്ക് മുന്‍പില്‍, നമ്മുടെ അടവുനയങ്ങളും, തന്ത്ര പാടവങ്ങളും കീഴ്മേല്‍ മറിഞ്ഞു. ചൈനയുടെയും, ജപ്പാന്റെയും, കൊറിയയുടെയും, ഇറാനും മറ്റു മധ്യേഷ്യന്‍ രാജ്യങ്ങളുടെയും ഉഷിരനും, കണ്ണഞ്ചിപ്പിക്കുന്ന കായിക ബലത്തിന്റെയും മുന്‍പാകെ മുട്ടുകള്‍ മടങ്ങി. ഡല്‍ഹി കോമണ്‍വെല്‍ത്തില്‍ മെഡലുകള്‍ കൊയ്ത ഷൂട്ടിംഗ് താരങ്ങളും, ഭാര്‍ദ്വേഹന, ഗുസ്തി വീരന്മാരും, ബാഡ്മിന്‍റ്റന്‍ പോരാളികളുമെല്ലാം കടിപുഴകി വീണു. ഷൂട്ട്‌ങ്ങിന്റെ എല്ലാ ഇനങ്ങളിലും, സ്വര്‍ണം കൈവിട്ടു. ശക്തരായ മധ്യേഷ്യന്‍ മല്ലന്മാര്‍ക്ക് മുന്‍പില്‍, പഠിച്ച അടവുകള്‍ മറന്നു. സൈന നെഹവാളിന്റെ കോമണ്‍വെല്‍ത്ത് സ്വര്‍ണം വിദൂരതയുടെ ഓര്‍മകളിലേക്ക് മാഞ്ഞു പോയി. പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി, ലീഗ് മത്സര്നഗളിലെല്ലാം വിജയം കൊയ്തിട്ടും, സെമിയില്‍, മലേഷ്യയോട്, കാലിടറി വീണു, ഹോക്കി സ്വര്‍ണ സ്വപ്‌നങ്ങള്‍ തല്ലിക്കെടുത്തി.
ഒരു വശം ഇങ്ങനെയാണെങ്കിലും, മൊത്തത്തില്‍ ഈ ഗെയിംസ് ഇന്ത്യയുടെ കായിക യാത്രയില്‍ ഒരു പ്രധാന നാഴികക്കല്ലാകുന്നു. മൊത്തം 14 സ്വര്‍ണവും, 17 വെള്ളിയും, 33 വെങ്കലവുമായി, ആറാം സ്ഥാനത്തു എത്തി. പങ്കജ് അദ്വാനി തുടര്‍ച്ചയായി ബില്ല്യാര്‍ദ്സില്‍ രണ്ടാം ഏഷ്യാഡ് സ്വര്‍ണം കരസ്ഥമാക്കിയപ്പോള്‍, ഇന്ത്യുടെ സ്വര്‍ണ വേട്ട ആരംഭിക്കുകയായി. പുതിയ മേഖലകളിലേക്കും, ഇന്ത്യന്‍ കായിക അതിര്‍വരമ്പുകള്‍ കടന്നു കഴിജ്നു എന്നതിന്റെ തെളിഞ്ഞ പ്രതിഫലനമാണ്, തുഴച്ചിലില്‍ നേടിയ മെഡലുകള്‍. വീറും വാശിയോടെയും, തുഴയെര്രിഞ്ഞപ്പോള്‍, കൈമുതലായത് ഒരു കൂട്ടം മേടലുകളും, തങ്ങള്‍ എത്തി നിലയുറപ്പിച്ചു എന്ന ഉച്ചത്തിലുള്ള ആര്‍പ്പുവിളിയും. കേരള ക്കായലില്‍ നേടിയ പരിശീലനം പര്യവസാനത്തില്‍ എത്തി എന്ന ചാരിതാര്‍ത്യവും. ബജ്രംഗ് ലാല്‍ ടക്കര്‍ എന്ന പട്ടാള ജവാന്‍ സ്വര്‍ണം നേടിയപ്പോള്‍, ടീം ഇനങ്ങളില്‍ വെള്ളിയും, വെങ്കലവും നേടാന്‍ കഴിഞ്ഞു. കാഞ്ചി വലിച്ചിട്ടും, അത് മെഡല്കളായി പെയ്യാതിരിന്നിട്ടും, റോണ്‍ജന്‍ സോധി ഡബിള്‍ ട്രാപ്പിനത്തില്‍ കുറിക്ക് കൊള്ളിച്ചു.
സോംദേവ് ദേവ് വര്‍മന്‍ എന്ന ടെന്നീസ് പ്രതിഭയുടെ നവ താരോദയത്തിനും, ഈ ഗെയിംസ് സാക്ഷിയായി. പേസ്-ഭൂപതി സഖ്യം ഇല്ലാതിരിന്നിട്ടും, ഒരു ഐതിഹാസിക മുഹൂര്‍ത്തത്തിനാണ് നമ്മള്‍ സാക്ഷികളായതു. തുനിഞ്ഞു കളിച്ച സോംദേവ് ടീം ഇനത്തില്‍ വെങ്കലത്തില്‍ തൃപ്ത്തി നേടിയെങ്കിലും, ഇന്ത്യയുടെ ഏഷ്യാഡ് ചരിത്രത്തില്‍ ആദ്യമായി ഒരു അപൂര്‍വ ഡബിളിന് അര്‍ഹനായി, തന്റെ വരവറിയിച്ചു. വ്യക്തിഗത ഇനത്തില്‍ സിംഗിള്‍സിലും, പിന്നീട് സനം സിങ്ങുമായുള്ള കൊട്ടുകെട്ടില്‍, ഡബിള്‍സിലും, സ്വര്‍ണം വാരിക്കൂട്ടി. തന്നെക്കാള്‍ എ.ടി.പി റാങ്കിങ്ങില്‍ മുന്‍പന്തിയിലുള്ള ഉസ്ബെകിസ്ഥാന്റെ, ഡെനിസ് ഇസ്തോമിനിനെ ഫൈനലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് കൂപ്പു കുത്തിച്ചാണ്, സോംദേവ് സിന്ഗ്ലെസ് കിരീടം ചൂടിയത്.
ഒരു പക്ഷെ ഈ ഗെയിംസില്‍ ഇന്ത്യയുടെ പുത്തന്‍ താരോദായങ്ങള്‍ക്ക്, വേദിയായത് അത്ലറ്റിക്സാണ്. മൊത്തം 5 സ്വര്‍ണവും, 2 വെള്ളിയും, 4 വെങ്കലവും, നേടി ട്രാക്കില്‍, ഇന്ത്യന്‍ സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ മുളച്ചു. ഇതില്‍ 10 മെഡലുകള്‍ നേടിയത് വനിതകള്‍. ട്രാക്കിന്റെ ആദ്യ ദിനം തന്നെ, കേരള താരം പ്രീജ ശ്രീധരന്‍ 10000 മീറ്ററിലും, സുധ സിംഗ് 3000 മീറ്റര്‍ സ്ടീപ്പില്‍ചേസിലും സ്വര്‍ണം നേടി. പിന്നീട് ട്രാക്ക് വറ്റി പോയി എന്ന് തോന്നിത്തുടങ്ങിയപ്പോള്‍, അതാ പുരുഷ-വനിതാ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍, ജോസഫ് അബ്രഹാമും, അശ്വിനി അക്കുഞ്ഞിയും, സ്വര്‍ണ വേട്ട നടത്തിയത്. തലനാരിഴക്ക്, ടിന്റു ലൂക്കക്ക് 800-മീറ്ററില്‍, സ്വര്‍ണം നഷ്ടമായപ്പോള്‍, പ്രീജ 5000 മീറ്ററില്‍ ഹതഭാഗ്യത്തിന്, സ്വര്‍ണത്തില്‍ നിന്നും അകറ്റപ്പെട്ടു. പക്ഷെ, പ്രതീക്ഷകള്‍ തെറ്റിക്കാതെ, 4x400 മീറ്റര്‍ വനിതാ റിലേയില്‍, മന്ദീപ്-മഞ്ജീത് സഹോദരിമാര്‍, സിനി ജോസ് മറ്റും അശ്വിനി സഖ്യം സ്വര്‍ണ കൊയ്ത്തു നടത്തി. ഇതിലൂടെ തുടര്‍ച്ചയായി, ഈ ഇനത്തില്‍ മൂന്നാം ഏഷ്യാഡിലും ഒന്നാം സ്ഥാനം
കാത്തു സൂക്ഷിച്ചു. കേരളക്കരയുടെ വ്യക്തമായ കൈയൊപ്പ് പതിഞ്ഞ ഗെയിം കൂടിയായി ഇത്.ബീജിംഗ് ഒള്മ്പിക്സിനു ശേഷം, ഇന്ത്യയില്‍ തഴക്കുന്ന കായിക ഇനമാണ് ബോക്സിംഗ്. വിജെന്ടെര്‍ സിംഗിന്റെ വെങ്കലം, ഒരു പുതു നവോതാനതിനാണ് നാന്ദി കുറിച്ചത്. തുടരെ കൃത്യതയോടെ ഉയര്‍ന്നു പൊങ്ങിയ ബോക്സിംഗ് രംഗത്ത്, ഒരു ഒഴുക്കായിരുന്നു. അത് ഈ ഗെയിംസിലും തുടര്‍ന്നു. ആദ്യം മുതലേ മിന്നിത്തിളങ്ങിയ ബോക്സര്‍മാര്‍, എല്ലാ തൂക്ക ഇനങ്ങളിലും, പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി. ചിലര്‍ക്ക് ചുണ്ടിനും-ചായക്കൊപ്പകും അരികെ മെഡല്‍ നഷ്ടമായപ്പോള്‍, മൊത്തം ഒമ്പത് പേരാണ്, പുരുഷ-വനിതാ ഫൈനലിന് അടുത്തെത്തിയത്. അതില്‍ 4 പേര്‍ സെമിയില്‍ വഴുവീനെങ്കിലും, വെങ്കല മെഡല്‍ ഉറപ്പാക്കി. ബാക്കിയായ, 5 പേര്‍ സ്വര്‍ണത്തിനായി പോരാടിയതില്‍, 2 പേര്‍ കൊടുമുടിയില്‍ ചുംബിച്ചു. വികാസ് ക്രിഷന്റെയും, വിജേന്ദര്‍ ഇന്റെയും പിന്‍ബലത്തില്‍, അങ്ങനെ 2 സ്വര്‍ണവും, 3 വെള്ളിയും, 4 വെങ്കലവുമായി, ആകെ ബോക്സിങ്ങിലെ സമ്പാദ്യം.
ഇത് കൂടാതെയും, പല പ്രകടനങ്ങളും ശ്രാദ്ധ പിടിച്ചു പറ്റി. കബഡി പുരുഷ ഇനത്തില്‍ സ്വര്‍ണം നില നിര്‍ത്തിയപ്പോള്‍, വനിതകളുടെ കന്നിയങ്കത്തില്‍ തന്നെ കുറിക്കു കൊള്ളിച്ചു. തരുന്ദീപ് റായി അംബേയത്തില്‍ വെള്ളി നേടിയപ്പോള്‍, രണ്ടു യുവ താരങ്ങള്‍ അവരുടെ വരവറിയിച്ചു. 50 മീറ്റര്‍ പുരുഷന്മാരുടെ, ബട്ടര്‍ഫ്ലൈ നീന്തലില്‍ വെങ്കലം നേടിയെങ്കിലും, പിന്നീട് നടന്ന പത്ര സമ്മേളനത്തില്‍, സ്വര്‍ണവും, വെള്ളിയും, ജയിച്ചവരെക്കളും, പ്രായത്തില്‍ ചെറുപ്പം കാരണം, ഇനിയും പല അങ്കങ്ങള്‍ക്കും കരുത്തു ബാക്കിയുണ്ടെന്ന് തെളിയിച്ചു. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ആദ്യമായി, ആശിഷ് കുമാര്‍, ജിമ്നാസ്ടിക്സിന്റെ വ്യക്തിഗത ഫ്ലോര്‍-എക്സര്‍സൈസ് ഇനത്തില്‍ വെങ്കലം നേടി. ഇതിലൂടെ ആശിഷ് തന്റെ കോമണ്‍വെല്‍ത്ത്, പ്രകടനത്തെ ആവര്‍ത്തിക്കുകയായിരുന്നു. കൂടാതെ, വുശു എന്ന കായിക ഇനത്തില്‍ (നമുക്ക് ഒട്ടും തന്നെ പരിചയമില്ലാത്ത, തികഞ്ഞ ചൈനീസ് ആധിപഥ്യം നിറഞ്ഞ ഇനം) സന്ധ്യ റാണി വെള്ളിയും, ബിമോല്‍ജിത് വെങ്കലവും നേടി. റോളര്‍ സ്പോര്‍ത്സിനത്തിലും മെഡലുകള്‍ കരസ്ഥമാക്കാന്‍ നമ്മുടെ കളിക്കാര്‍ക്ക് സാധിച്ചു.
ഈ നേട്ടങ്ങള്‍ ഉറച്ച പരിശീലനത്തിന്റെയും, കായിക മികവിന്റെയും, പിന്‍ബലത്തില്‍ നേടിയവയാണ് എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ മേളയാണ് കൊടിയിറങ്ങിയത്. മികവുറ്റ സൗകര്യങ്ങളും, സര്‍ക്കാര്‍ സഹായവും, ആധുനിക തന്ത്ര-പരിശീലന വിദ്യകള്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞാല്‍, മിന്നും പ്രകടനങ്ങള്‍ മാറി-മാറി, മുറയായി ആവര്‍ത്തിക്കാന്‍ സാധിക്കും, എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയായി ഗ്വാന്സു ഏഷ്യാഡ്. അങ്ങനെ വരുമ്പോള്‍, വീണ്ടും, വീണ്ടും ഉയര്നഗളിലേക്ക് കുതിക്കുന്ന ഇന്ത്യന്‍ സ്പോര്‍ത്സിന്റെ, ചുക്കാന്‍ വെറും ക്രിക്കറ്റ് മാത്രമല്ല പിടിക്കുന്നത് എന്ന അവബോധം കൂടി ഊട്ടിയുറപ്പിക്കപെടും. 2012 ലണ്ടന്‍ ഒളിമ്പിക്സിലേക്കുള്ള, ചൂണ്ടു പലകയായിട്ടും, അളവുകോലായിട്ടും, പലരും, ഈ ഗെയിംസിനെ കണ്ടു. അതാണ് ശരിയെങ്കില്‍, ചില മേഖലകള്‍ ഒന്ന് തുടച്ചു വാര്‍ത്താല്‍, തീര്‍ച്ചയായും, നിറഞ്ഞ ശുഭാപ്തി വിശ്വാസത്തോടെ നമ്മുക്ക് പുതിയ കണക്കുകളും, രണ നീതികളും, രചിക്കാം; പുത്തന്‍ ഉണര്‍വോടെ 2012-ഇല്‍ ഒരു പിടി മെഡലുകള്‍ സ്വപ്നം കാണാം.


