Pages

Monday, August 16, 2010

പീപ്ളി ലൈവ്': 'കാര്‍ഷിക തകര്ച്ചക്കുമേല്‍ നടക്കുന്ന പൊറാട്ട നാടകം'

കച്ചവട ചേരുവകള്‍ ചേര്‍ത്ത്, മസാല പുരട്ടി, എരിവും പുളിയും, കൂട്ടി  ഊട്ടിയുറപ്പിച്ച  സിനിമാ ലോകമാണ് ബോളീവുഡ്. വര്‍ഷത്തിന്റെ 365 ദിവസവും ചികഞ്ഞെടുത്ത പല തരാം വ്യഞ്ജനങ്ങളും, 'mass entertainment' എന്ന പേരില്‍ പരിപോഷിപ്പിച്ചും, തഴച്ചും, നിരമിക്കപെടുകയാനി. പതിവ് കാഴ്ചകള്‍ കണ്ടു കൊണ്ടും, പഴയ കഥകളും, മേമ്പോടികളും, തട്ടി കുടഞ്ഞും, മറിച്ചു വാര്‍ത്തും, ഹിന്ദി സിനിമാ ലോകം എന്നും, ജീവിതം തള്ളി നീക്കുന്നു. പതിവ് പല്ലവികളില്‍ മടുത്തു ജനം, എല്ലാ വെള്ളിയാഴ്ചയും, പ്രതീക്ഷികുന്നത് വെള്ളിത്തിരയില്‍, ഉണര്നേക്കാവുന്ന ഒരു വേറിട്ട, പുത്തന്‍ സാക്ഷാത്കാരത്തെയാണ്. ഇത്തരം വീശിയ, ഒരു കുളിര്‍മയാര്‍ന്ന അനുഭവമാണ്, 'പീപ്ളി ലൈവ്' എന്ന ഒന്നര മണിക്കൂര്‍ നീളുന്ന, 12 റീലുകള്‍ മാത്രം അടങ്ങിയ ചിത്രം. അനുഷ റിസ്വി എന്ന പുതിയ സംവിധായിക കൊണ്ട് വന്ന ഈ ആവിഷ്കാരം, ഇന്നത്തെ സാമൂഹ്യ പരിസ്ഥിതിയെ ഒട്ടും വളച്ചൊടിക്കാതെ വെളിപ്പെടുത്തുമ്പോള്‍, നമ്മുടെ കനുകള്‍ക്ക് മുമ്പില്‍ തെളിയുന്നതു ഒരു കര്‍ഷക ജീവിത കഥയാണ്.

'നാത്ത' എന്ന നാത്ത പ്രസാദ്‌ മാണിക്പുരിയും, അയാളുടെ ദുരിതങ്ങളും വരചെടുക്കുകയാണ്,  ഈ ചിത്രത്തിലൂടെ റിസ്വി. വടക്കേ ഇന്ത്യയിലെ ഒരു കുഗ്രാമമായ പീപ്ലിയില്‍ നടക്കുന്ന സംഭവങ്ങള്‍, ഒന്നര മണിക്കൂര്‍ ധൈര്‍ഗ്യമുള്ള, ഈ കലാ സൃഷ്ടിയിലൂടെ പുറംലോകത്തോട്‌ പറയുന്നത്, ചില സത്യങ്ങളാണ്. അതിലേക്കു വരുന്നതിനു മുന്‍പ്, നമുക്ക് ഈ സിനിമയിലീക്, ഒന്ന് കണ്ണോടിക്കാം. തൊണ്ണൂറുകള്‍ക്ക് ശേഷം, 'സാമ്പത്തിക വളര്‍ച്ചയില്‍ കുതിച്ചുയരുന്ന' ഇന്ത്യയില്‍, കാര്‍ഷിക മേഖല തകര്‍ന്നു പോകുന്ന അവസ്ഥയില്‍,  കര്‍ഷകന് ബാക്കിയാവുന്നത്, പെരുകുന്ന ദുരിതങ്ങളും, കടങ്ങളും മാത്രമാണ്. കടക്കെണിയില്‍ ശ്വാസം മുട്ടുന്ന കര്‍ഷകന്റെ, മുന്നില്‍ രക്ഷപെടാന്‍ കചിതുരുംബായുള്ളത്, ഒരു പോംവഴി മാത്രം. സ്വന്തം ജീവന്‍ ബലി കഴിപ്പിക്കുക. ഇതേ രീതിയിലാണ്, 'പീപ്ലിയില്‍' നാതയുടെയും, അയാളുടെ ജെഷ്ടന്റെയും ജീവിതം. കടം പെരുകി, തിരിച്ചടക്കാനാവാത്ത സാഹചര്യത്തില്‍, ബാങ്ക് ഇവരുടെ, ഭൂമി, ജപ്തി ചെയ്യാന്‍ ഒരുങ്ങുന്നു. എങ്ങനെയും, ഇത് തടുക്കാനും, പൂര്‍വികരുടെ, മുതല്‍ കൈവിട്ടു പോകാതിരിക്കാനും, നാതയും, സഹോദരനും, സ്ഥലത്തെ രാഷ്ട്രിയ നേതാവിനെ കാണാന്‍, ചെല്ലുന്നു. അവര്‍ക്ക്, ആശ്വാസത്തിന് പകരം ലഭിക്കുന്നതു, കുത്തുവാക്കുകളും, പിന്നെ ഒരു ഉപദേശവുമാണ്. നേതാവിന്റെ ശിങ്കിടി, നല്‍കുന്ന പോംവഴി, പ്രാദേശിക പത്രത്തില്‍ വന്ന ഒരു വാര്‍ത്തയാണ്. അതായത്, അകലെ, മദിരാശിയില്‍, സര്‍ക്കാര്‍, ആത്മഹത്യ ചെയ്യുന്ന കര്‍ഷകന്റെ കുടുംബത്തിനു, നഷ്ടപരിഹാരമായി, ഒരു ലക്ഷം രൂപ നല്കുന്നുണ്ടത്രേ. ശിങ്കിടി ഇത് പറയുമ്പോള്‍, കൂട്ടിച്ചേര്‍ക്കുന്നു, "ജീവിതവും, ആത്മഹത്യയും, ഇന്ന് ബെല്‍-ബോട്ടം പാന്റ്സും, ജീന്‍സും പോലെയാണ്; ജീവിതം വംശ നാശം വന്ന ബെല്ല്സ് പോലെയാണെങ്കില്‍, ആത്മഹത്യ പുത്തന്‍ ജീന്‍സ് പോലെയാണ്." അതായതു, രണ്ടാമാതെത് പെരുകി കൊണ്ടേയിരിക്കുന്നു. ഇത്തരം ഒരു മാര്‍ഗം, കേട്ടറിഞ്ഞ രണ്ടു സഹോദരങ്ങളും, ഇത് ഒന്ന് പയറ്റി നോക്കാന്‍ തീരുമാനിക്കുന്നു. ആര് ആത്മഹത്യ ചെയ്യണം എന്ന ചെറിയ തര്‍ക്കത്തിന് ശേഷം, ജേഷ്ടന്‍ അനുജനായ നതക്ക് നറുക്ക് കൊടുന്നു; എന്തെന്നാല്‍ നത്തക്ക് ഭാര്യയും, കുട്ടികളുമുണ്ട്, പക്ഷെ ചേട്ടനതില്ല. തുടര്‍ന്ന്, രാകേഷ് എന്ന ഒരു പ്രാദേശിക ലേഖകന്‍, ഈ തീരുമാനം അറിയുകയും, അത് പത്രത്തില്‍ കൊടുക്കുകയും ചെയ്യുന്നു. വാര്‍ത്ത‍ പടരുന്നതോടെ, ദില്ലിയില്‍, ഉള്ള ദേശീയ മാധ്യമങ്ങളും, ഉണരുന്നു. TRP-റേറ്റിന്ഗുകല്‍ക്കായി മത്സരിക്കുന്ന ഇന്ഗ്ലിഷ്-ഹിന്ദി ദ്രിശ്യ മാധ്യമങ്ങള്‍, പിന്നെ പരക്കം പായുന്നു.
     

No comments:

Post a Comment