ഫുട്ബോള്‍ മാമാങ്കം അലതല്ലി, ഒരു നീണ്ട പ്രയാണം പകുതി വഴിയില്‍ എത്തി നിലുകുമ്പോള്‍, ഒരു തിരിഞ്ഞുനോട്ടം അത്യാവശ്യമാണ്. അവസാന എട്ടു അഥവാ ക്വാര്‍ട്ടര്‍-ഫൈനല്‍ കളിക്കുന്ന ടീമുകളെ കണ്ടെത്തിയതോടെ, ഈ മഹാമേളയുടെ ഭൂരിഭാഗം പോരാട്ടങ്ങളുടെയും കിതപ്പുകള്‍ മാത്രമാണ് ബാക്കിപത്രമായി അവശേഷിക്കുന്നത്. നാടകം നന്നായി അവതരിപ്പിച്ചു, തങ്ങളുടെ വേഷങ്ങള്‍ അഴിച്ചു വെച്ച്, രണഭൂമിയില്‍ നിന്നും പല ടീമുകളും, ജന്മനാട്ടില്‍ തിരിച്ചെത്തി കഴിഞ്ഞു. 32 തുടങ്ങി ഇപ്പോള്‍ വെറും എട്ടായി ചുരുങ്ങിയ ഈ മേളയുടെ ടീമുകള്‍ക്ക്, ഇനി അഗ്നിപരീക്ഷണത്തിന്ന്റെയും, തീക്ക്ഷണമായ കനല്‍ക്കാട്ടുകളുടെയും, പോര്‍വിളികളുടെയും, നാളുകളാണ്. കലാശകൊട്ടിലേക്ക് പതിയെ നീങ്ങുമ്പോള്‍, ഒരു മധ്യ അവലോകനം നടത്താനുള്ള ശ്രമമാണ് ഈ വരികളില്‍. അതിനു മുന്‍പ് വരാനിരിക്കുന്ന ക്വാര്‍ടര്‍-ഫൈനല്‍ മത്സരങ്ങളിലേക്ക് ഒരെത്തിനോട്ടം. നെല്‍സണ്‍ മണ്ടേല ബേയ് സ്ടടിയത്തില്‍, വെള്ളിയാഴ്ച വൈകീട്ട് ആദ്യ കളിയില്‍, തങ്ങളുടെ ആറാം ലോക കപ്പ് എന്ന ലക്ഷ്യത്തോടെ ബ്രസീല്‍, എന്നും ചുണ്ടിനും ചായകോപ്പയ്ക്കും, ഇടയില്‍ കിരീടം നഷ്ടപെടുത്തുന്ന ഹോളണ്ടിനെ നേരിടും. അന്നേ രാത്രി യുറുഗ്വായ് ആഫ്രിക്കന്‍ ഭൂഖണ്ടത്തെ മൊത്തമായി പ്രതിനിദാനം, ചെയ്യുന്ന ഘനയുമായി കൊമ്പുകള്‍ കോര്‍ക്കും. ശനിയാഴ്ച കേപ് ടൌണില്‍ മൂന്നാം ലോക കിരീടം എന്ന സ്വപ്നവുമായി, അര്‍ജന്റീന, മൂന്നു വട്ടം കൊടുമുടി കീഴടക്കിയ ജര്‍മനിക്കെതിരെ കളത്തില്‍ ഇറങ്ങും. പിന്നെ അവസാന ക്വാര്ട്ടര്രില്‍ പാരഗ്വായ്, യുറോപ്പിയന്‍ ചാംബ്യന്മാരായ സ്പെനിനെ നേരിടും.
# ഈ ലോക കപ്പില്‍ ഗോള്‍ വൃഷ്ടി നന്നേ കുറവാണ്. ചില കളികള്‍ ഒഴിച്ചാല്‍ മിക്ക കളികളിലും, ടീമുകള്‍ ഗോളുകള്‍ വളരെ പിശുക്കിയാണ് മെനജ്ഹെടുത്തത്. ഇതില്‍ നിന്നും പല നിഗമനങ്ങളും വായിച്ചെടുക്കാം. മിക്ക ടീമുകളുടെയും, പ്രതിരോധ നിര വന്‍ മതില്‍ തന്നെ രൂപപ്പെടുത്തി. ബ്രസീലിനെതിരെ വടക്കന്‍ കൊറിയയുടെ കളി തന്നെയാണ് ഉദാഹരണം. ആദ്യ പകുതിയില്‍, ബ്രസീലിയന്‍ മുന്നേറ്റ നിറയെ തീര്‍ത്തും, അവര്‍ വെള്ളം കുടിപ്പിച്ചു. ഇതല്ലാതെ, പല ഗോളികളും, മിന്നുന്ന പ്രകടനമാണ് കാഴ്ച വെച്ചത്. അര്‍ജന്റീനക്കെതിരെ നൈജീരിയന്‍ ഗോള്‍ കീപ്പര്‍, വിന്സന്റ് എനിയെമയുടെ ഉശിരന്‍ സേവുകള്‍, ഒരു വന്‍ തോല്‍വിയില്‍ നിന്നാണ് അവരെ കര കയറ്റിയത്. മിക്ക ടീമുകളും, നിരാഷതയും, നിറം മങ്ങിയതുമായ പ്രകടനമാണ് കാഴ്ചവെച്ചത്. പല വമ്പന്‍ സ്രാവുകളും, ഡീയില്‍, കടക്കുമ്പോള്‍, കിതക്കുന്നതാണ്, ഈ ലോക കപ്പ് കണ്ടത്. പക്ഷെ 10 ഗോളുകള്‍ അടിച്ചു, അര്‍ജന്റീന ഈ സമവാക്യം തെറ്റിക്കുകയാണ്. ആക്രമിച്ചു, ചാരുതയോടെ കളിക്കാതെ ഗോളുകള്‍ പിറക്കുകയില്ലെന്നും. ഗോളടിക്കാതെ ജയമില്ലെന്നും കൂടി, മറഡോണയുടെ കുട്ടികള്‍ തെളിയിച്ചു. ജാഗ്രതയെ കാറ്റില്‍ പറത്തി, മെസ്സിയും, ടെവെസും, ഹിഗ്വൈനും മറ്റും, മൂര്‍ച്ചയേറിയ മുന്നേട്ടങ്ങലാണ് നടത്തിക്കൊണ്ടിരിക്കുന്നത്. വൈകിയാണെങ്കിലും, ബ്രസീലും, ഈ ചുവടു പിടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പ്രീ-ക്വര്ട്ടര്രില്‍, ചിലിക്കെതിരെ, ഗിയറൊന്നു മാറ്റിയാണ് കാകയും, കൂടരും, കളത്തില്‍, നിറഞ്ഞഹാടിയത്. ലാറ്റിന്‍ അമേരിക്കന്‍ ശൈലിയെ മറന്നിട്ടില, എന്ന് കൂടി, ആ പ്രകടനതില്ലോടെ ബ്രസീല്‍ ലോക തോട് വിളിച്ചു പറഞ്ഞു.
# "പ്രൊഫഷണല്‍ ഗ്ലാമറും. പണക്കൊഴുപ്പും കൈതമുലയുള്ള ലീഗുകള്‍", എന്ന അടിവരയിട്ടു നടക്കുന്ന പല നാടുകുളുടെയും, പതനമാണ് ഈ ലോക കപ്പ് കണ്ടത്. വെറും വിടുവായിത്തവും, കന്നാഞ്ചിപ്പിക്കുന്ന കാഴ്ചയിലും, പണതോക്കുകളും, കൊണ്ടു മാത്രം, ലോക കിരീടം ചൂടാം എന്നാരും, മോഹിക്കണ്ട എന്നുകൂടി, ഈ പ്രാവശ്യം തീര്‍പ്പ് കല്‍പ്പിക്കപ്പെട്ടു. ഇന്ഗ്ലാണ്ടിന്റെ കാര്യം തന്നെയാണ്, അതിനു ഏറ്റവും നല്ല ഉദാഹരണം. കൂടാതെ ഇറ്റലിയും, ഫ്രാന്‍സും കൂടി ആദ്യ റൌണ്ടില്‍ നിന്ന് വിട ചൊല്ലിയതോടെ, ഈ അഭിപ്രായം, അരക്കിട്ട് ഉറപ്പിക്കും പോലെയായി. ഇത്തരം ക്ലബുകളില്‍, കളിച്ചു, പയറ്റി തെളിഞ്ഞ്ഹത്, കൂടുതലും, ലാറ്റിന്‍ അമേരിക്കന്‍ ടീമംഗങ്ങള്‍ ആണ്.
# ഇത് ലാറ്റിന്‍ അമേരിക്കയുടെ ലോക കപ്പാണെന്നുകൂടി, ക്വാര്‍ടര്‍-മത്സരങ്ങള്‍ തുടങ്ങാനിരിക്കെ, തലക്കെട്ടായി, നമുക്ക് മുമ്പില്‍, ഒരു സത്യ പ്രസ്താവനയായി പറന്നു കിടക്കുന്നു. മത്സരിച്ച 5 ടീമുകളില്‍ നാലെണ്ണം, നാല് ക്വാര്‍ടര്‍ പോരാട്ടങ്ങളില്‍ സ്ഥാനം നേടി. കൂടാ ഈ അഞ്ചു ടീമുകളും, ഗ്രൂപ്പ് മാച്ചുകള്‍ എന്ന പടവുകള്‍ താണ്ടി മുന്നോട്ടു വന്നു. അതേ സമയം, 13 ടീമുകള്‍ പ്രതിനിധാനം ചെയ്ത യുറോപ്പില്‍ നിന്നും വെറും 3 ടീമുകളാണ് ക്വാര്‍ടര്‍ വരെ എത്തിയത്. അതിലും, ജേതാക്കളായ ഇറ്റലിയും, രണ്ടാം സ്ഥാനക്കാരായ ഫ്രാന്‍സും, ഗ്രൂപ്പ് ഘട്ടത്തിലെ കടപുഴകി വീണു. മോശമായ പ്രകടനവും, പുതിയ തന്ത്രങ്ങള്‍ മെനയാന്‍ മടിക്കുകയും കൂടി ചെയ്തപ്പോള്‍, ഈ ടീമുകള്‍ക്ക് ഒന്നും രക്ഷയില്ലാതെ വന്നു. തലനാരിയഴ്ക്ക് രക്ഷപ്പെട്ട ഇന്ഗ്ല്ണ്ട്, പക്ഷെ ചിരവൈരികളായ ജര്‍മനിക്കുമുംബില്‍, മുട്ട് മടക്കി. ക്പ്പെല്ലോയ്യുടെ മാജിക് യോഗ്യത രൌണ്ടുകള്‍ക്കപ്പുരം, വെളിച്ചംകണ്ടില്ല.
# ആഫ്രിക്കന്‍ വന്‍ കരയില്‍ നടക്കുന്ന, മഹാമേളയില്‍, പക്ഷെ തീര്‍ത്തും, നിരാശാജനകമായ, പ്രകടനമാണ്, അവിടത്തെ ടീഅമുകള്‍ പുറത്തെടുത്തത്. ഘാനയെ ഒഴിച്ചാല്‍, ആതിഥേയരായ, ദക്ഷിണാഫ്രിക്കയുല്പ്പ്ടെ, ഗ്രൂപ്പ് ഘട്ടത്തിന്നപ്പുറം പുരോഗമിച്ചില്ല. ഫ്രാന്‍സിനെ കുലുക്കനായെങ്കിലും, ദക്ഷിണാഫ്രിക്ക ലോക കപ്പിന്റെ ചരിത്രത്തില്‍ പുതിയൊരു അദ്ധ്യായം കുറിച്ച്. ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താകുന്ന, ആദ്യത്തെ ആതിഥേയ ടീം. കാംറൂനും, നൈജീരിയയും, ഐവറി കോസ്റ്റും, അല്ജീരിയയുമൊക്കെ, പുതു ചലനങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടു. ഘാന തങ്ങളുടെ ജര്‍മനി '06 -റിലെ പ്രകടനത്തില്‍ നിന്നും ഒരു പടി കൂടി മുന്നോട്ടു പോയി. നാല് വര്ഷം മുന്‍പ്. പ്രീ-ക്വാര്‍ടര്‍ വരേ എത്തിയെങ്കില്‍, ഇത്തവണ അത് ക്വാര്‍ട്ടര്‍ വരെയായി. ഒരു ഭൂഖണ്ഡത്തിന്റെ മുഴുവന്‍ സ്വപനങ്ങളും, പ്രതീക്ഷകളും, നെഞ്ചോടുചെര്‍ത്തി, 1990 -ല്‍ കാംറൂനിന്റെയും. 2002 -ല്‍ സെനഗളിനിന്റെയും, പാതയിലാണ് ഇത്തവണ ഘാന. ക്വാര്‍ടര്‍ കടമ്ബയില്‍നിന്നും, യുറുഗ്വെയേ തോല്പിച്ചു മുന്നേറ്റം കുറിക്കുകയാണെങ്കില്‍, പിന്നെ സുവര്‍ണ ഏടുകളിലായിരിക്കും, ആ വിജയ ചരിത്രം കുറിക്കപെടുക. മാന്ത്രികങ്ങള്‍ നടക്കുംമെന്ന പ്രതീക്ഷയില്‍, നമുക്ക്, ഘാനയും, അസമൊഅ ജിയാനെയും, യെവ്നെയും, സ്റീഫന്‍ അപ്പിയയെയും, മനസ്സില്‍ ഒരു പ്രത്യേക സ്ഥാനം കൊടുക്കാം.
# പരമ്പരാഗത ശൈലി തച്ചുടച്ചു, പുതിയ തന്ത്രം മെനയുന്ന ബ്രസീലിനെയാണ് ഈ ലോക കപ്പില്‍ നമ്മള്‍ കണ്ടത്. സ്ഥിരമായ ചാരുതയാര്‍ന്ന ലാറ്റിന്‍ അമേരിക്കന്‍ ശൈലി, ഉപേക്ഷിച്ചു, തീര്‍ത്തും, പ്രതിരോധത്തില്‍, ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ശൈലിയില്‍, ആക്രമണം, പ്രാധാനയ്മ അര്‍ഹിക്കുന്നില്ല. ദുന്ഗ 4 -2 -3-1 എന്ന ശൈലിയില്‍, ഉറച്ചു നിന്നപ്പോള്‍, ആരാധകരക്കും, കാണികള്‍ക്കും, നഷ്ടമായത്, എതിരാളികളുടെ, ഗോള്‍മുഖത്ത്, മിന്നല്‍പ്പിണരുകള്‍, സൃഷ്ടിക്കുന്ന, ബ്രസീലിന്റെ തന്ത് കളി ഭാവത്തെയാണ്. ഇത്തരത്തില്‍ എതിരാളികളെ മുക്കികൊന്നുകൊണ്ട്, കാക പ്ലേമേക്കരിന്റെ രൂപത്തില്‍, മധ്യഭാഗം, ശക്തമാക്കുന്നതോടെ, ഫാബിയാനോ മാത്രാമാണ് സ്ട്രൈക്കര്‍ എന്ന വേഷം കൈകാര്യം ചെയ്യുന്നത്. മറ്റു ടീമുകളെ നിഷ്പ്രബരാക്കാരുള്ള, ബ്രസീല്‍, ഈ പുതിയ ശൈലിയില്‍, അവരുടെ, സ്വന്തം ഭാവത്തെ തന്നെ യാണ് തച്ചുട്ചിരിക്കുന്നത്. അതേ സമയം, തൊണ്ണൂറു മിനുട്ടും നിറഞ്ഞു കളിക്കാതെ, എതിരാളികളെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ കൊണ്ടു പൊരുതിമുട്ടിക്കാതെ, കളിക്ക് ജീവസ്സത്തു കാത്തു സൂക്ഷിക്കാന്‍ കഴിയില്ല, എന്ന് അടിവരയിട്ടു, ഊട്ടിയുറപ്പിക്കുകയാണ്, മറഡോണയുടെ ചുണക്കുട്ടികള്‍. മെസ്സി പ്ലേ മേക്കരിന്റെ റോളില്‍, കലക്കുമ്പോള്‍, വേറെ രണ്ടു സ്ട്രൈക്കര്‍മാരുമായാണ് അര്‍ജന്റീന മുന്നേറ്റങ്ങള്‍ പണിതുയര്‍ത്തുന്നതു. ടെവേസ്സും, ഹിഗ്വൈന്നും, മുന്നീട്ട നിര സംബന്നമാക്കുമ്പോള്‍, പകരക്കാരായി ഇറങ്ങുന്ന, മിലിറ്റൊയും, അഗ്യുരോയും, പലര്മോയും, തങ്ങളുടെ ജോലികള്‍ക്കൂടി ഭംഗിയാക്കിയിട്ടുണ്ട്. പ്രതിരോധത്തില്‍, അല്പം വിള്ളലുകള്‍ വീണിട്ടുന്ടെങ്കിലും, ആക്രമണവും, പ്രത്യാക്രമണവും, സുന്ദരവും, മനം കവരുന്ന പാസുകളാലും, മിന്നല്‍ മുന്നേറ്റ നീക്കങ്ങളാലും, തങ്ങളുടെ പിഴവുകളെ, തരണം ചെയ്യാന്‍ അര്ജന്ടേനക്കു ആവുന്നുണ്ട്. കൂടാതെ അവരുടെ മധ്യനിര, കുറേക്കൂടി, അക്രമാത്മക ശൈലിയാണ് കാഴ്ചവെക്കുന്നത്. ഇതിനു വിപരീതമായി, ബ്രസീല്‍, തങ്ങളുടെ മധ്യ നിരയെ, വീണ്ടും, ഒരു പ്രതിരോധത്തിന്റെ, തോല്ച്ചട്ടക്കൊണ്ടാണ്, മൂടിയിരിക്കുന്നത്. ഈ ശൈലി കൊണ്ടു ഒരു പക്ഷെ ദുന്ഗ വിജയത്തിന്റെ പുതിയ ആയാമങ്ങള്‍ തേടുകയാവാം, പക്ഷെ ദ്രിശ്യവിസ്മയം സൃഷ്ടിക്കുന്ന, ഒരു അനുപമ നൂപുരദ്വനിയായി ഉയരുന്ന സാംബ നൃത്തച്ചുവടുകള്‍, വാര്‍ന്നോലിച്ചു പോകുന്ന സ്ഥിതിവിശേഷമാണ് ഈ പയറ്റില്‍, തെളിയുന്നത്.
# പക്ഷെ, അടവുകള്‍, ഒരിറ്റു പോലും, മാറ്റില്ല, എന്ന് ശടിക്കുന്നവരെയും, പതനതിന്ന്റെ പാതയിലേക്ക്, ഊര്ര്‍ന്നിര്രങ്ങുതാണ്, ഈ ലോക കപ്പ് സാക്ഷ്യം വഹിച്ചത്. ഫാബിയോ കപ്പല്ലോ എന്ന ഇറ്റാലിയന്‍ പരിശീലകന്‍, ഇന്ഗ്ല്ണ്ടിനെ, യോഗ്യത രൌണ്ടുകളിലൂടെ, ഊളിയിട്ടു, നീന്തിച്ചു. തൊട്ടതെലാം പൊന്നായി, വിളയിച്ച്, ഇന്ഗ്ലാണ്ട് അനായാസം, കര കയറിയ്യപ്പോള്‍, ഏവരും, ഒരേ സ്വരത്തില്‍ പറഞ്ഞു, ഗാസ്സനീഗ്ഗ, നിര്‍മിച്ച ആ സ്വര്‍ണ കപ്പ്, ഈ വര്ഷം, ലണ്ടനിലേക്ക്. പക്ഷെ, യോഗ്യത മത്സരങ്ങളല്ല, യഥാര്‍ത്ഥ കളിയെന്നു, ഇന്ഗ്ലാണ്ട് പഠിച്ചു. ഒരു ൪-൪-൨ എന്ന വൃത്തത്തില്‍ നിന്നും, കാപ്പെല്ലോ, കാലമൊന്നു മാറ്റി ചവിട്ടാന്‍, തയ്യാര്രായതെയില്ല. ആ പിടിവാശി ടീമിന് വിനയായി, ഒടുവില്‍, കഷ്ടിച്ച് ഗ്രൂപ്പ് കടന്ന ടീം, പ്രീ-ക്വരട്ടര്രില്‍, ജര്‍മനിക്കു മുന്പില്‍, കൂപ്പും കുത്തി വീണു. ഇനി കാപ്പെല്ലോ കോച്ചായി, തുടരുമോ, എന്ന കാര്യം തന്നെ സംശയത്തിന്റെ, നിഴലില്‍ നില കൊള്ളുന്നു. പാളയത്തില്‍ പടയും, പടലപിണക്കങ്ങളും, എല്ലാം തന്നെ ടീമിനെ വേട്ടയാടി. നായക സ്ഥാനം നഷ്ടപെട്ട ജോണ്‍ ടെറി, കപ്പെല്ലോക്കെതിരെ മുറുമുറുപ്പ് കൂടി നടത്തിയതോടെ, ഇന്ഗ്ലാണ്ടിന്റെ പതനം പൂര്‍ണമായി. മറ്റൊരു, ടൂര്‍ണമെന്റില്‍ കൂടി, വാനോളം പുകഴ്ത്തപ്പെട്ട, ടീം, ഗോള്‍ വരള്‍ച്ചയില്‍ മുങ്ങി, എങ്ങുമെത്താതെ മടങ്ങി.
# വന്‍ താരങ്ങള്‍ തിളങ്ങാതെ പോയ മേളകൂടിയായി, ഈ ലോക കപ്പ്. പകുതിയിലേറെ പേര്‍ പരിക്കിനിരയായി, ദക്ഷിണാഫ്രിക്കയിലേക്ക് വണ്ടി കയറാതിരുന്നപ്പോള്‍, മറ്റു പലരും പൂര്‍ണമായും, പരിക്കില്‍ നിന്നും മുക്തരാകാതെ, അര്‍ദ്ധവും, നിരാശപെടുത്തുന്ന, പ്രകടനങ്ങളുമാണ് കാഴ്ചവെച്ചത്. റിയോ ഫെര്ടിനണ്ട്, മൈക്കല്‍ ബല്ലാക്ക്, മൈക്കല്‍ എസ്സിയന്‍, എന്നിങ്ങനെ പല വമ്പന്‍ താരങ്ങളും പരിക്കുകള്‍ക്ക് കീഴ്പ്പെട്ടപ്പോള്‍, നഷ്ടമായത് ഉശിരന്‍ വീരന്മാരെയാണ്. പക്ഷെ ഈ വിടവുകള്‍ നികത്താന്‍ തിഎറി ഹെന്റി, വെയ്ന്‍ റൂണി, ക്രിസ്ടിയാണോ റൊണാള്‍ഡോ എന്നീ പടക്കുതിരകല്‍ക്കുമായില്ല. മെസ്സിയൊഴിച്ചാല്‍, വന്‍ കിട താരങ്ങളൊന്നും തന്നെ ശോബിക്കതേ പോയ കായിക മേളയാണിത്. നീണ്ട ക്ലബ് സീസണു ശേഷം, പലരും കിതച്ചു കൊണ്ടാണ് ദക്ഷിണാഫ്രിക്കയില്‍ എത്തിയത്. ആ കിതപ്പുകളില്‍ ചെറിയ പരിക്കുകളും, പേശിവലിവുകളും ഒളിച്ചു കിടന്നു. ആര്യന്‍ റോബ്ബന്‍, ഫെര്‍ണാണ്ടോ ടോര്ര്സ്, ദ്രോഗ്ബ, ഫാബ്രെഗാസ്, എന്നീ കളിക്കാര്‍ ഏറ്റിക്കൊണ്ടുവന്ന, പരിക്കുകള്‍, അവരുടെ പരന്ന കളിയെ, ഒതുക്കി. സ്വതവ സിദ്ധ ശൈലിയില്‍, നിന്നും വേറിട്ട് നിന്ന്, കായികക്ഷമതയുടെ പകുതിപോലും, തെളിയിക്കാന്‍ ഇവര്‍ക്കായില്ല. ക്ലബുകള്‍ക്ക് വേണ്ടി നീണ്ട സീസണുകള്‍, കളിച്ചു തിമര്‍ക്കുമ്പോഴും, തങ്ങളുടെ ശരീരങ്ങള്‍, എത്രത്തോള്ളം, അതിന്റെ അലചില്ലുകളും, ശ്വാസം മുട്ടലും, താങ്ങും എന്നതിന്റെ ഒരു വ്യക്തമായ കാഴ്ചപ്പാട് പലര്‍ക്കും നേടാന്‍ കഴിയാതെ പോയി. പ്രൊഫഷണല്‍ ലീഗുകളും, അവയുടെ ഗ്ലാമറും, പ്രസരിപ്പും ഇന്ന് ഒരു യാദ്ധര്ത്യമാണ്. ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒരു സ്ഥിതിവിശേഷം. അത് കൊണ്ടു ഇതിനോട് പൊരുത്ത പെടുമ്പോഴും, ചില കരുതലുകളും, ചില അടി വരകളും അത്യാവശ്യമാണ്. രാജ്യത്തിന്നു വേണ്ടി ജേഴ്സിയണിയുമ്പോള്‍, അതിന്റെ പ്രൌവ്ടിയും, പ്രസരിപ്പും, ഒന്ന് വേറെതന്നെയാണ്.
# ചെറുപ്പം കളിയാടിയ മാമാങ്കം കൂടിയായി ഈ ലോക കപ്പ്. വയസ്സന്‍മാരെ തട്ടി മാറ്റി, പുതു രക്തം ഊര്ജസ്വലതയോടെ പറന്നുയര്‍ന്നു. വസന്തം വിരിഞ്ഞത്, പുത്തന്‍ ഉണര്‍വ്വും, ചോരത്തിളപ്പും, കൈമുതലായുള്ള ടീമുകള്‍ക്കാനെന്നു കൂടി ഈ പ്രാവശ്യം തെളിയിക്കപ്പെട്ടു. മെസ്സി, ടെവസ്, ഹിഗ്വൈന്‍, മൈക്കല്‍ ബ്രാട്ളി, ജര്‍മനിയുടെ മേസുറ്റ് ഓസില്‍, തോമസ് മ്യുള്ളര്‍,
ഘാനയുടെ കെവിന്‍ പ്രിന്‍സ് ബോട്ടെന്ഗ്, അയെവ്, മെക്സിക്കോയുടെ സേവിയര്‍ ഹെര്നാണ്ട്സ്
എന്നിവര്‍ ഈ ലോക കപ്പിന്റെ 'വണ്ടര്‍ കിട്സാണ്'. ജര്‍മനിയുടെ മൂര്‍ച്ചയേറിയ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതും, ഈ നിറഞ്ഞു തുളുമ്പുന്ന യുവത്വം തന്നെ. കണ്ണഞ്ചിപ്പിച്ചുകൊണ്ടു, എതിരാളികളുടെ നടുവൊടിക്കുന്ന, മിന്നല്‍ പ്രത്യാക്രമണങ്ങള്‍ നടത്തുന്നതും, ജര്‍മനിയെ വേറിട്ട് നില്‍പ്പിക്കുന്നതും, ഈ യുവ രക്ത്തം തന്നെ. ഓസിലും, മ്യുള്ളരും, പൊടോള്‍സ്കിയും, ക്ലോസേക്കും, ശ്വൈന്‍സ്ടിഗരും ഒത്തു ചേരുമ്പോള്‍, എതിരാളികളെ മരവിപ്പിച്ചു, അവരുടെ ഗോള്‍മുഖത്തേക്ക് ഉശിരന്‍ പാസുകളും, കൃത്യതയാര്‍ന്ന നീക്കങ്ങളും കൊണ്ടു വേട്ട നടത്തുന്ന , ജര്‍മന്‍ പോരാളികള്‍, പേടിസ്വപന്മായാണ് വിഹരിക്കുന്നത്. അതേ സമയം, കിഴവന്മാരുടെ ഒരു സംഘവുമായെത്തിയ, മുന്‍ ചാമ്പ്യന്‍ ഇറ്റലി, ഗ്രൂപ്പ് രൌണ്ടിന്നപ്പുരം കാണാതെ പുര്രത്തു പോയി. മാര്സലോ ലിപ്പി, ജര്‍മനിയില്‍ 2006 -ല്‍ പ്രകടിപ്പിച്ച തന്ത്രങ്ങളപ്പാടെ, തകിടമര്രിഞ്ഞു.
# സാങ്കേതിക വിദ്യകള്‍, അത്യാവശ്യമായും, ഫുട്ബോളില്‍ ഉപയോഗപ്പെടുത്തണം, എന്ന മുറവിളികള്‍ക്ക് ആക്കം കൂടുകയും ചെയ്തു, ഈ ലോക കപ്പില്‍. റഫറിമാരുടെ പാകപ്പിഴകള്‍ കൊണ്ടു അലങ്ക്രിതമായി ഇത്തവണത്തെ പോരാട്ടങ്ങള്‍. മാലി റഫറി കോമന്‍ കവുളിബാലിയുടെ പിഴവിന്റെ ഫലമായി, സ്ലോവേനിയക്കെതിരെ യു. എസ്. ഏ-ക്ക് ഒരു വിജയ ഗോളാണ് നഷ്ടമായത്. അത് പോലെ ഫ്രാന്‍സിന്റെ സ്റീഫന്‍ ലാന്നോയിയുടെ പിഴവുകള്‍ കാരണം ഐവറി കോസ്റ്റിനെതിരെ കാകയ്ക്ക് രണ്ടാമതൊരു മഞ്ഞ കാര്‍ഡ് കണ്ടു , പോര്ച്ചുഗലിനെതിരെയുള്ള കളിയില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വന്നു. കൂടാതെ, ഒറ്റ ദിവസം, രണ്ടു വ്യത്യസ്ത കളികളില്‍, റഫറി/ലൈന്‍സ്മാന്‍മാരുടെ തെറ്റായ തീരുമാനങ്ങള്‍ രണ്ടു ടീമുകളെ സാരമായി ബാധിച്ചു. ലാംപാര്‍ഡ് തൊടുത്ത ഷോട്ട്, ബാരിളിടിച്ചു, ഗോള്‍ വര കടന്നിട്ടും, ജര്‍മനിക്കെതിരെ ഇന്ഗ്ല്ണ്ടിനു ഗോള്‍ വഴങ്ങപ്പെട്ടില്ല. അന്നേരം ജര്‍മനി 2-1 എന്ന സ്കോര്രിനു മുന്നോട്ടു നില്‍ക്കുകയായിരുന്നു. ആ സമനില ഗോള്‍ കൈവിട്ടതോടെ, താളപ്പിഴ നഷ്ട്ടപെട്ട ഇന്ഗ്ലാണ്ട് ഒരിക്കലും, കര കയറ്രിയില്ല. അത് പോലെ, തീര്‍ത്തും ഒരു ഓഫ്-സൈഡ് പൊസിഷനില്‍ നിന്നും, മെക്സിക്കൊക്കെതിരെ ടെവസ് നേടിയ ഹെട്ദര്‍, ഇറ്റലിയുടെ റഫറി, രോസ്സെട്ടി ശരിവച്ചു. തോറ്റു പുറത്തായ യിരു ടീമുകള്‍ക്കും നല്‍കാന്‍, ഫിഫ പ്രസിഡന്റ് സെപ്പ് ബ്ലാട്ടരുടെ കൈയില്‍ വെറും മാപ്പ് മാത്രമാണ് ഉണ്ടായിരുന്നത്. പക്ഷെ നഷ്ടപ്പെട്ടവര്‍ക്ക് ഈ സാന്ത്വനമല്ലാതെ കാര്യമായിട്ടും, മറ്റൊന്നും നല്‍കാന്‍ ഫിഫക്കോ, ബ്ലാട്ടര്‍ക്കോ, കഴിഞ്ഞില്ല, ക്രിക്കറ്റും, ടെന്നിസിനും ശേഷം തുര്റന്ന മനസ്സോടെ ഫുട്ബോളിലും, സാങ്കേതിക വിദ്യകള്‍ വേണമെന്ന തീര്‍പ്പാനു, ജനങ്ങള്‍ ആവശ്യപ്പെടുന്നത്.
# തനതു പാരമ്പര്യം. കത്ത് സൂക്ഷിക്കാന്‍ തന്നെ, ഈ ലോക കപ്പ്, ഊന്നല്‍ നല്‍കി. പല ഭാഗത്ത് നിന്നും, മുരുവിലികളുയര്നിട്ടും, വുവുസേല, എന്ന നീണ്ട സംഗീത കുഴല്‍, അതിന്റെ മേല്ക്കൊഴ്മ നില നിര്‍ത്തി. ആയിരം കടന്നലുകള്‍, ഒന്നിച്ചു ഇരമ്പി വരുന്ന തു പോലുള്ള ഒരു പ്രതീതിയാണ് വുവുസേല, സബ്ദതാല്‍ നല്‍കുന്നത്.
ലോക മേളയില്‍, ഇനി കലശാക്കളില്‍ മാത്രം ബാകി നില്‍കെ, രോമാഞ്ചതിന്നും, ആവേശത്തിന്നും, ഒരു കുറവുമില. ബ്രസീല്‍-അര്‍ജന്റീന എന്ന സ്വപ്ന ഫൈനല്‍ കൂടി, ഒരു സാക്ഷാത്കാരമായി, നിലകൊള്ളുമ്പോള്‍, ഫുട്ബോള്‍, കാല്‍പനികതയില്‍ പുതു കോട്ടകള്‍ പണിയുന്നു. "സുന്ദരമായ കളി" അതിന്റെ എല്ലാ നൂപുര ഭാവത്തോടും, നിര്രപ്പകിട്ടോടും, ജന കൊടികളെ ലോകമെമ്പാടും കോര്‍ത്തിഇണക്കി, എല്ലാ വന്കരകള്‍ക്കും, ഒരു സംഗീതവും, ഒരു ഭാഷയും, നല്‍കി പരിപോഷിപ്പിച്ചു, മനുഷ്യായുസ്സിന്റെ മുഴുവന്‍ സ്രോതസ്സും ഒരു പന്തിനു പിന്നാലെ പായിക്കുന്നു. ജൂലായ് 11-നു സോക്കര്‍ സിറ്റിയില്‍, അവസാനത്തെ വിസില്‍ മുഴങ്ങി, അടുത്ത ലോക ചാമ്പ്യന്മാരെ, തെരെഞ്ഞെട്ടുക്കുന്നത് വരേ, ലോകം, ആ ഒറ്റ പന്തിനു പിന്നാലെയുള്ള പ്രയാണം, അവസാനിപ്പിക്കുന്നില്ല.

No comments:
Post a Comment