Pages

Sunday, July 25, 2010

ലോക കപ്പ്‌ 2010: വസന്തം പെയ്തിറങ്ങിയ ദിനരാത്രങ്ങള്‍

വുവുസെലകളുടെയിരംബമവസാനിച്ചു; അവ നിശ്ചലമായി. കൊടിതോരനങ്ങലെല്ലാം ഭംഗിയായി മടക്കിവെക്കപെട്ടു കഴിഞ്ഞു. വര്‍ണ ശബളമായ വെടിക്കെട്ടും, കരിമരുന്നു പ്രയോഗവും തീര്‍ന്നു, പൊടിപടലങ്ങള്‍ മാത്രമാണ് കാറ്റില്‍ തങ്ങി നില്‍ക്കുന്നത്. ഒരു മാസക്കാലം പകലും, രാത്രിയും പെയ്തു തീര്‍ന്ന വസന്ത മഴയുടെ താളങ്ങള്‍ മാത്രമാണ് നാം ഇന്ന് ശ്രവിക്കുന്നത്. ജൂലൈ 11-നു ജോഹാനെസ്ബര്‍ഗിലെ പടുകൂറ്റന്‍ സോക്കര്‍ സിറ്റിയില്‍ പുതിയ ലോക ചാമ്പ്യന്മാരുടെ കിരീടധാരണത്തിനു സാക്ഷ്യം വഹിച്ചു കൊണ്ടു, നീണ്ട ഒരു മാസത്തെ ഉല്ലാസത്തിമര്‍പ്പും, ഹര്ഷാരവങ്ങളും, ബാക്കിപത്രമാക്കി മഹാമേളയുടെ കൊടിയിറക്കം. വസന്തം വിരിഞ്ഞത്, കാല്പന്തുകളിയുടെ ചാരുതയുടെയും, നൈസര്‍ഗികതയുടെയും ഏകോപനത്തിലൂടെ എന്നാണ് ലോകം വിവരിക്കുന്നത്. സന്തോഷവും, വിസ്മയുവും, ആഫ്രിക്കയുടെ മണ്ണിലേക്കിറങ്ങി വരികയായിരുന്നു. ഇരു കൈയും നീട്ടി, ദക്ഷിണാഫ്രിക്കകാരും, അതിലുപരി ഒരു വന്‍കര മൊത്തമാകെയും ഈ മാമാങ്കത്തെ വരവേറ്റു.  മാമാങ്കം തീര്‍ന്നു, ബാക്കിയായത് ഓര്‍മകളാണ്; എന്നും നെഞ്ചോട്‌ ചേര്‍ത്ത്, മനസ്സിന്റെ മണിചെപ്പിലൊതുക്കി, തുരുംബെടുക്കാതെ സൂക്ഷിക്കാന്‍ പറ്റിയ പത്തരമാറ്റിന്റെ ഓര്‍മ്മകള്‍. ജൂണ്‍ 11-നു സോക്കര്‍ സിറ്റിയില്‍ ഉസ്ബെക് റെഫറി രാവ്ഷന്‍ ഇര്മാറ്റൊവിന്റെ വിസിലില്‍  ഉരുളാന്‍ തുടങ്ങിയ ജാബുലാനി, കൃത്യം ഒരു മാസത്തിന്റെ പിരിമുര്രുക്കങ്ങള്‍ക്കും, സ്വപ്നങ്ങള്‍ക്കുമൊടുവില്‍, ഇന്ഗ്ലിഷ് റെഫറി ഹോവാര്‍ഡ് വെബ്ബിന്റെ അവസാന വിസിലില്‍ അതെ വേദിയില്‍ ഓട്ടം നിര്‍ത്തി. ആകാംശയുടെയും, ആഹ്ലാദത്തിന്റെയും, നെടുവീര്‍പ്പിന്റെയും, സങ്കടത്തിന്റെയും, ഒരു മഹാസംഗമത്തിന്റെയും, ശുഭാവസാനം.

ക്വാര്‍ടര്‍-ഫിനള്‍ക്ക് മുമ്പേയുള്ള വിവരണം നേരത്തെ, ഇതേ സൈറ്റില്‍ എഴുതിയിട്ടുള്ളതിനാല്‍, അതിലേക്കു കടക്കുന്നില്ല. അതിനു ശേഷം നടന്ന പോരാട്ടങ്ങലെയുമാണ് ഇവിടെ നോക്കുന്നത്. കൂടാതെ, മൊത്തമായുള്ള ഒരവലോകനവും.


# കിരീടം, ചൂടാന്‍ എന്ത് കൊണ്ടും തങ്ങള്‍ക്കു കഴിവുണ്ടെന്ന് തെളിയിച്ചു കൊണ്ടായിരുന്നു സ്പെയിനിന്റെ ധീരമായ പ്രയാണം. അവരുടെ എതിരാളികളായി, കലാശക്കളിയില്‍ എത്തിയത് ഹോളണ്ടും. തീര്‍ത്തും വ്യത്യസ്ത രീതികളില്‍, കലാശക്കൊട്ടിലെക്ക് നീങ്ങിയ രണ്ടു ടീമുകള്‍. ആദ്യ കളിയില്‍, സ്വിട്ട്സര്‍ലാണ്ടിന്റെ, കൈയ്യില്‍ നിന്നേറ്റ ഒരു ഗോള്‍ തോല്‍വിക്ക് ശേഷം, പെട്ടെന്നാണ് സ്പെയിന്‍ വീണ്ടും ഒത്തുചേര്‍ന്നു കളിച്ചത്. പല പുതിയ ചലനങ്ങളും നടത്തി, അവര്‍ നൂറു മേനി കൊയ്തു. അതിനു വിപരീതമായി, ഓറഞ്ചു പട എല്ലാ കളികളിലും, ക്ലീന്‍ ഷീറ്റുമായാണ് ഫൈനലില്‍ എത്തിയത്. കളിച്ച കളികളില്‍, ഒന്നില്‍ പോലും തോല്‍വി അറിയാതെയാണ് അവര്‍ മുന്നേറിയത്. വെറും ഗ്രൂപ്പ് കളികളിലും, പിന്നീട് നടന്ന നോക്ക്-ഒവുട്റ്റ് പോരാന്റാങ്ങള്ളിലും മാത്രമല്ല, അതിനും, മുന്‍പേ യോഗ്യതാ മത്സരങ്ങളിലും വെറും ജയം മാത്രം. അതാണ്‌ ഹോളണ്ടിന്റെ റെക്കോര്‍ഡ്‌. 1970-ലെ ബ്രസീലിനെ അനുസ്മരിപ്പിച്ചുകൊണ്ടുള്ള, കിരീടത്തിലേക്കുള്ള പ്രയാണം. സ്പെയിനിനും, ഉണ്ടായിരുന്നു അനുസ്മരണം. 'ലാ റോക്ക' എന്ന നാമത്തില്‍ അറിയപെടുന്ന, ചുവപ്പന്‍ പട  1974-ലില്‍ പടിഞ്ഞാറന്‍ ജര്‍മനി നേടിയ ഒരു റെക്കോര്‍ഡ്‌. 1972-ഇല്‍ യുറോപ്പിയന്‍ പട്ടം സ്വന്തമാക്കിയ ആ ടീം, രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ലോക കപ്പും നേടി. അതെ പാതയിലായിരുന്നു സ്പെയിനും. 2008-ല്‍ വിയന്നയില്‍, ജര്‍മനിയെ ഒറ്റ ഗോളിനു പരാജയപ്പെടിത്തിയത്തിനു ശേഷം, അവര്‍ യുറോപ്പിയന്‍ ചാമ്പ്യന്മാരായി, ലോക കപ്പ്‌ എന്ന കൊടുമുടി കൂടി കീഴടക്കാന്‍ ബാക്കി. പക്ഷെ രണ്ടു ടീമുകള്‍ക്കും, ഒരു യോജിപ്പ്. വളരെയെര്രെ പ്രതീക്ഷ നല്‍കിയ ശേഷം, സുപ്രധാന ഘട്ടങ്ങളില്‍ മുട്ട് മടക്കുകയെന്ന ഒരു നിരാശപ്പെടുത്തുന്ന നാമകരണം. ഇതിനു മുന്‍പ്, രണ്ടു തവണ ഫൈനലില്‍ എത്തിയിട്ടുള്ള ഹോളണ്ട്, 1974-ല്‍ പശ്ചിമ ജര്‍മനിയോടും, 1978-ല്‍ അര്‍ജന്റീനയോടും പരാജയത്തിന്റെ കൈപ്പു നീരിറക്കേണ്ടി വന്നു. സ്പെയിനാകട്ടെ 1950-നാണ് അവസാനം സെമി-ഫൈനലില്‍ എത്തിയത്. അന്ന് പക്ഷെ നോക്ക്-ഒവുട്റ്റ് കളികളില്‍ ഉണ്ടായിരുന്നില്ല. മാത്രമല്ല, രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം, വളരെ കുറച്ചു രാജങ്ങള്‍ മാത്രം എത്തിയ മേള. അത് കൊണ്ടു പലതും മാറ്റി കുറിക്കണം എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് രണ്ടു ടീമുകളും കലാശക്കൊട്ടിലെക്കെത്തിയത്.  പക്ഷെ തീര്‍ത്തും നിരാശപ്പെടുത്തുന്ന ഫൈനലാണ് കളിക്കപ്പെടത്. ഗോള്‍ ക്ഷാമം തീര്‍ത്തും വിളയാടിയ 90 മിനിറ്റില്‍, കൂടുതലും, കണ്ടത് കൈയെട്ടങ്ങലയിരുന്നു. റെസ്ലിങ്ങിനെയും , രഗ്ബിയെയും ഓര്‍മിപ്പിച്ച കളിയില്‍ പിറന്നത്‌ 13 കാര്‍ഡുകള്‍; എല്ലാം മഞ്ഞ. അതില്‍ 9 ഹോളണ്ടിനും, നാല് സ്പെയിനിനും. ആ ഒന്‍പതില്‍, രണ്ടു മഞ്ഞ കാര്‍ഡ് കണ്ടു, ഹോളണ്ടിന്റെ ഹൈറ്റിങ്ങ, പുറത്തു പോയി. തുടര്‍ച്ചയായി, രണ്ടാം ലോക കപ്പിലും, കാര്യങ്ങള്‍ ഫലം കാണാതെ, നിയോഗിത സമയവും, കടന്നപ്പോള്‍ എക്സ്ട്രാ-ടൈം വേണ്ടി വന്നു. പക്ഷെ ഈ പ്രാവശ്യം കളി പെനല്ടികളിലേക്ക് കടക്കാതെ, എക്സ്ട്രാ-ടൈമില്‍ തന്നെ ഒതുങ്ങി. ബാര്സലോണ താരമായ ആന്ദ്രെ ഇനിഎസ്ട, സ്പെയ്നിന്റെ ഉശിരന്‍ മധ്യ നിര താരം. മികവുറ്റ, കിടിലന്‍ നീക്കങ്ങള്‍ സൃഷ്ടിക്കുകയും, അവ മുന്നേറ്റങ്ങളായി മാറ്റുകയും ചെയ്യുന്ന കളിക്കാരന്‍. സ്ട്രൈക്കര്രായ ഡേവിഡ്‌ വിയ്യക്ക്‌ വേണ്ടി, കൃത്യമായ പാസ്സുകള്‍ കൊണ്ടു വിസ്മയം സൃഷ്ട്ടിക്കുന്ന ഇനിഎസ്ട.  എക്സ്ട്രാ-ടൈമിന്റെ രണ്ടാം പകുതിയില്‍, മുന്നേറിയ ഇനിഎസ്ട, ഹോളണ്ടിന്റെ പെനാല്‍ടി ബോക്സ്നിറെ, വലത്തെയട്ടത്തു നിന്ന് കയറിവന്നു, തൊടുത്ത ഉഗ്രന്‍ ഷോട്ട് വല കുലിക്കിയതോടെ, സ്പെയിനിന്റെ അനശ്വരതയിലേക്കുള്ള യാത്ര തുടങ്ങുകയായി. പ്രതിരോധം ശക്തമാക്കിയ സ്പെയിന്‍, ഈ ലോക കപ്പില്‍, വെറും രണ്ടു ഗോളുകള്‍ മാത്രമാണ് വിട്ടുകൊടുത്തത്. ഫൈനലിലും, കഥ വേറെയായിരുന്നില്ല. ശക്തമായ  സ്പാനിഷ് പടച്ചട്ട വലിച്ചുകീറാന്‍ ഹോലണ്ടിനായില്ല. എങ്കിലും, ചില വിള്ളലുകള്‍ വീഴ്ത്തി, ഓറഞ്ചു പട മുന്നേറ്റങ്ങള്‍ നടത്തിയപ്പോഴും, ഗോളിയും, നായകനുമായ ഇകേര്‍ കസ്സിയാസ്   അതെല്ലാം പരാജയപ്പെടുത്തി. നിധി കാക്കും പോലെ, ഗോള്‍ വല സൂക്ഷിച്ച, കസ്സിയാസ് പല ഉഗ്രന്‍ സേവുകളും നടത്തി. ജയത്തോടെ സ്പെയിന്‍ മറ്റൊരു, റെക്കോര്‍ഡ്‌ കൂടി തിരുത്തി. ലോക കപ്പില്‍ തങ്ങളുടെ ഗ്രൂപ്പിലെ ആദ്യത്തെ കളി തോറ്റ ഒരു ടീമും, കപ്പില്‍ മുത്തമിട്ടിട്ടുണ്ടായിരുന്നില്ല. ആ കഥ ഇന്ന് മാറി. കൂടാതെ, വളരെ കുറച്ചു ഗോളുകള്‍ അടിച്ചു, ലോക കപ്പ്‌ ജയിക്കുന ടീമും, സ്പെയിനാണ്. കളിച്ചു ജയിച്ച എല്ലാ കളികളിലും, അടിച്ച ഗോളുകളുടെ, അധിക എണ്ണം, രണ്ടിനപ്പുറം താണ്ടിയില്ല ചുവപ്പ് പടയ്ക്ക്.

വിസന്റെ ടെല്‍ ബോസ്ക്, എന്ന പഴയ റിയാല്‍ മാദ്രിദ് പരിശീലകനന്റെ കീഴിയില്‍, സ്പെയിന്‍ മൂര്ച്ചയേരിയതും, ചാരുതയുമാര്‍ന്ന ഫുട്ബോള്‍ കാഴ്ചവെച്ചു. അതിലൂടെ, പല കൃത്യതയാര്‍ന്ന, മുന്നേറ്റങ്ങളും, അവസരങ്ങളും, സൃഷ്ടിക്കാന്‍ നടത്താന്‍ അവര്‍ക്ക് കഴിഞ്ഞു. കഴിവുകള്‍ കൊണ്ടു നിറഞ്ഞു തുളുമ്പുന്ന, പറ്റിയ സ്ഥാനങ്ങളില്‍ കഴിവുറ്റ കളിക്കാരുള്ള, 'ലാ റോക്കയെ' തടുക്കുക അസാധ്യമായിരുന്നു. തുടക്കത്തിലെ, സ്വിസ്സുകാര്‍ എല്ല്പ്പിച്ച തിരിച്ചടിക്ക്, ശേഷം പുത്തന്‍ ഉണര്‍വോട് കൂടി, നിറഞ്ഞു കളിച്ച സ്പെയിന്‍, അവസാന നിമിഷം, കലമുടയ്ക്കുന്നവര്‍ എന്ന വിധി തിരുത്തി എഴുതി. വര്‍ഷങ്ങളായി, ലോക നിലയില്‍, സ്പെയിന്‍, വളരയേറെ പ്രതീക്ഷയും, വൈഭവവും, പ്രദര്‍ശിപ്പിച്ച ശേഷം അവസാന കടമ്പയില്‍ വീഴുകയായിരുന്നു. ഉപരിയായി, ഡച് പ്രഭാവം, എപ്പഴും സ്പാനിഷ്‌ ഫുട്ബാളിന്‍ മേലുണ്ടായിരുന്നു. അത് അവര്‍ക്ക് വലിയ രീതിയില്‍ സഹായവും നല്‍കിയിട്ടുണ്ട്. ഇതിഹാസമായ ജോഹാന്‍ ക്രൈയഫ്ഫ്, 'ടോട്ടല്‍ ഫുട്ബോളിന്റെ' ഉപജ്ഞാതാവായ കൂടാതെ രിനെസ് മൈക്കള്‍, ലൂയിസ് വാന്‍ ഗാല്‍ , ഫ്രാങ്ക് റായ്ക്കാര്ട്, എന്നീ ഡച്ചുകാര്‍, പല സ്പാനിഷ് ക്ലബുകളില്‍ കളിക്കാരും,  പരിശീലകരുമായിരുന്നു. അവിടെ പയറ്റി തെളിഞ്ഞ തന്ത്രങ്ങള്‍, കൃത്യതയോടെ മുന്നോട്ടു കൊണ്ടുവന്നു. ബര്സലോനയാണ്, ഡച് തന്ത്രങ്ങളും, ഫിലോസഫികളും, വീറോടെ സ്വീകരിച്ചത്. ഒരു പക്ഷെ സ്പെയിനിന്റെ തുടക്ക പതിനൊന്നില്‍, ഏഴു ബാര്‍സലോണ താരങ്ങളാണ് ഉണ്ടായിരുന്നത്, ഈ കാര്യം അരക്കിട്ട് ഉറപ്പിക്കുന്നു. കൂടാതെ, 'ബാര്‍ക' എത്രത്തോളം, സ്പെയിന്‍ ദേശീയ ടീമിന്റെ അന്തരത്തില്‍, ഇഴുകി ചേര്‍ന്നിരിക്കുന്നു എന്ന് കൂടി ഇത് തെളിയിക്കുന്നു. 'ടിക്കി ടക' എന്ന നാമദേയത്തില്‍ അറിയപ്പെടുന്ന പാസ്സിംഗ് തന്ത്രമാണ് സ്പെയിനിന്റെ, കളിക്ക് കാത്ലായുള്ളത്. 'പാസ്സ് കൊണ്ടുത്തു, നീങ്ങുക' എന്നാണു 'ടികി ടാകയുടെ' കാതല്‍. 'ലോങ്ങ്‌ റേഞ്ച്' ബോളുകളെക്കാള്‍, ചെറിയ-ചെറിയ പാസ്സുകള്‍ കൊണ്ടു കളി തീര്‍ക്കുക എന്നാ മികവുറ്റ കളി തന്ത്രം. ഇത്തരം പസ്സിങ്ങിലൂടെ, പുറത്തു വരുന്നത്, ടീം വര്‍ക്കാണ്. കാല്പാന്തു കളി, 11 കളിക്കാരെയും, കോര്‍ത്തിണക്കി കൊണ്ടു നടക്കുന്ന പോരാട്ടമാണെന്നും, അല്ലാതെ ഗോലടിക്ക്നവന്റെ ഒറ്റയ്ക്കുള്ള തിളങ്ങളല്ല എന്നുള്ള അനുഭവം സ്പെയിനിന്റെ കളി രീതിയില്‍ ഊട്ടിയുറപ്പിക്കപ്പെടുകയാണ്. ഈ വചനം, സ്പെയിനിന്റെ ഫുട്ബോള്‍ സംസ്കാരത്തിലേക്ക്  ഊര്ന്നിര്രങ്ങിയിട്ടുണ്ട്. അത് കൂടാതെ, ബഹുമുഖ പ്രതിഭകളായ  പല തരം കഴിവുകളുള്ള, ബോള്‍ എര്രെ നേരം അടക്കിവെക്കാന്‍ സാധിച്ചു കൊണ്ടു, എതിരാളികളെ വെള്ളം കുടിപ്പിക്കാന്‍ കെല്‍പ്പുള്ള, ഒരു കൂട്ടം കളിക്കാരന് സ്പെയിനിന്റെ ശക്തി. ഈ കളി ശൈലിയാണ് അവരെ, യുവ തുര്‍ക്കികളെ കൊണ്ടു നിറഞ്ഞ ജര്‍മനിയെ പരാജയപ്പെടുത്താന്‍, സഹായിച്ചത്. വേഗതയും, കത്തിയുടെ മൂര്ച്ചയുമുള്ള പ്രത്യാക്രമണങ്ങളും കൈവശം വെച്ച്, ഇന്ഗ്ലാണ്ടിനെയും, അര്‍ജന്റീനയെയും മുട്ടുക്കുത്തിച്ച ജര്‍മനിക്ക്, സ്പെയിനിന്റെ സമ്പന്നമായ അനുഭവത്തിന്റെയും മുന്നില്‍ അടിയറവു പറയേണ്ടി വന്നു. അവരുടെ സ്വന്തം കളിയില്‍, സ്പെയിന്‍ ജര്‍മനിയെ കുടിക്കിയ സ്പെയിന്‍, അവരുടെ എതിരാളികളെ അവസരങ്ങള്‍ കൊടുക്കാതെ ശ്വാസം മുട്ടിച്ചു. സ്പെയിനിന്റെ കളി, ഫൌളുകള്‍ നന്നേ കുറവുള്ളതായിരുന്നു ; ഫൈനലിന് മുന്‍പ് വരേ അവര്‍ വാങ്ങിയത് വെറും രണ്ടു മഞ്ഞ കാര്‍ഡുകളായിരുന്നു.അതവര്‍ക്ക്, ലോക കപ്പിനെ കൂടാതെ, 'ഫെയര്‍ പ്ലേ' ട്രോഫിയും നേടിക്കൊടുത്തു. ഡേവിഡ്‌ വിയ്യാ, ഹോളണ്ടിന്റെ വെസ്ലി സ്നൈദര്‍, ജര്‍മനിയുടെ മ്യുള്ളര്‍ മറ്റും ഉറുഗ്വേയുടെ ഡിഗോ ഫോര്‍ലാന്‍, എന്നിവര്‍ക്കൊപ്പം അഞ്ചു ഗോളുകളോടെ, ടോപ്‌ സ്കോററായി. ഒറ്റ സ്ട്രൈക്കരായി പലപ്പോഴും ഇറങ്ങിയ, വിയ്യ തന്റെ രണ്ടു കാലുകളെയും, നല്ല രീതിയിലുപയോഗിച്ചു, വേണ്ട വിതം ആക്രമിച്ചു കളിച്ചു. സാവി, സാബി അലോണ്‍സോ, കര്ലെസ് പുയോള്‍,  സെര്‍ജിയോ റാമോസ്, കാപ്ടെവില്ല, ബുസ്കെട്സ്, സെസ് ഫാബ്രഗാസ്, മറ്റും പീക്കേയും തുടക്ക നിരയിലും, ജീസസ് നവാസ്, പെട്രോ, ല്ലോരന്റ്റ്, ഡേവിസ് സില്‍വ എന്നിവര്‍ ബഞ്ചിലുമായി, അണി നിരക്കുമ്പോള്‍, സ്പെയിന്‍ പതിന്മടങ്ങ്‌ ശക്തിയാര്‍ജിച്ചു, ഒരു മഹാമേരുവായി നില കൊള്ളുന്നു. അങ്ങനെ എല്ലാ തരത്തിലും, പല ശരിത്തെറ്റുകള്‍ക്കിടയിലും, 'സ്പെയിന്ഷ് അര്മാട' ലോക കരയില്‍, ധ്രിടമായി  നങ്കൂരമിട്ടു. ഇതിനു വിപരീതമായി, ഹോളണ്ട് ഫൈനലില്‍ കളിച്ചത്, തീര്‍ത്തും ബീബത്സമായിരുന്നു.  അത്തരതില്ലുള്ള കളിയെ അവര്‍ ആവും പോലെ വാഴ്ത്തുകയും ചെയ്തു. പഴ പ്രതാപ കാലത്തെ, വിസ്മയം തീര്‍ത്ത, 'ടോട്ടല്‍ ഫുട്ബോളിന്റെ' ഏഴകലത്ത് പോലുമെത്തുകയ്യില്ല. സ്നൈടരും, റോബ്ബനും പടര്‍ന്നു പന്തലിചെങ്കിലും, അവസാന കടമ്പയില്‍, ഒരു പടി മുന്‍പില്‍ നിന്ന ടീമായ, സ്പെയ്നിനു കീഴ്പെട്ടു. അങ്ങനെ കളിച്ച മൂന്ന് ലോക കപ്പ്‌ ഫൈനല്‍ മത്സരങ്ങളിലും, വിജയം കാണാതെ,  നിര്‍ഭാഗ്യം ഹോളണ്ടിനെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.


# ജര്‍മനി എന്ന ടീമിന്റെ, കളി വിടരുന്നതിനു കൂടി ലോക കപ്പ്‌ സാക്ഷിയായി. ചെറുപ്പം കളിയാടിയ ലോക കപ്പയിരുന്നു ദക്ഷിണാഫ്രിക്കയില്‍ അവര്‍ക്ക്. അനുഭവ സമ്പത്ത് ചെറുപ്പത്തോടെയായിരുന്നു, ജര്‍മനിക്ക് ഇത്തവണ മഴവില്‍ നാട്ടില്‍ ലഭിച്ചത്. മിറോസ്ലാവ് ക്ലോസെ എന്ന മുന്നേറ്റക്കാരനെ സഹായിച്ചത് ഒരു കൂട്ടം ഉഷിരരും, ഊര്ജലസ്വരരായ കളിക്കാരയിരുന്നു. കൂടാതെ ജര്‍മനി പണ്ട് ഉറച്ചു കൈയ്യില്‍ വച്ചിരുന്ന, തീവ്ര ദേശീയ വെറി, മാറ്റിവയ്ക്കുകയായിരുന്നു. വിവിധ ദേശീയതകള്‍ നിറഞ്ഞ ഒരു മഹാസംഗമമായിരുന്നു ജര്‍മന്‍ ടീം. കുടിയേറ്റ നിയമങ്ങള്‍ ലഘൂകരിച്ചതോടെ, പല ദേശീയതകളുടെ ചുറു ചുറുപ്പന്‍ കളിക്കാര്‍ ജര്‍മന്‍ ടീമിന്റെ ചിറകിലേറി, പറന്നു പൊങ്ങിയത്. കൂടാതെ അണ്ടര്‍-17, അണ്ടര്‍-20, എന്നീ തലങ്ങളില്‍ ഊഴ്നിറങ്ങി, ചികഞ്ഞെടുത്ത ഒരു കൂട്ടം കളിക്കാരെ കണ്ടെത്തി, അവരില്‍ സര്‍വ്വവും അര്‍പിക്കാനും ജര്‍മന്‍ അധികൃതര്‍ തയ്യാറായി. ടുണീഷ്യന്‍ വംശജനായ സാമി ഖദീര, ടര്‍കിഷ് വംശജനായ മെസുറ്റ് ഓസില്‍, ഘനക്കരനായ ജെറോം ബോട്ടെന്ഗ്, ബ്രസീലുകാരനായ കകാവു, സ്പെയിന്‍ രാജ്യത്തെ മരിയോ ഗോമെസ്; ഇവരല്ലാതെ 20-വയസു മാത്രം തികച്ചിട്ടും, തന്റെ ആദ്യ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ തന്നെ അഞ്ചു ഗോളടിച്ചു കൊണ്ടു, സുവര്‍ണ പാദുകം സ്വന്തമാക്കിയ തോമസ്‌ മ്യുള്ളര്‍, 25-വയസു പ്രായമെങ്കിലും, ടീമിനിറെ ചുക്കാന്‍ കൈയ്യില്‍ പിടിച്ചു, പ്രതിരോധവും, ആക്രമണവും ഒരു പോലെ നടത്തുന്ന ബാസ്ടിയന്‍ ശ്വൈന്‍സ്റൈഗര്‍, നായക സ്ഥാനമേറ്റെടുത്തു ഭംഗിയാക്കിയ ഫിലിപ് ലാം, മിന്നി തിളങ്ങി ഇടതു വിങ്ങില്‍, ആക്രമിച്ചു കളിക്കുന്ന പോടോല്സ്കി. ജര്‍മനി തീര്‍ത്തും, പ്രമാധിത്വത്തോടെയാണ് കളത്തിലിറങ്ങിയതു. നായകനായ മൈക്കള്‍ ബല്ലാക്ക്, ഇല്ലാതെ പോയിട്ടും, അത് ഒരുവിടവായി, അവരെ ബാധിച്ചതേയില്ല. പക്ഷെ, വിടര്‍ന്നു പൊങ്ങിയ ജര്‍മന്‍ നവ വസന്തം, സ്പെയിനിനു മുന്‍പില്‍ മുട്ട് മടക്കി. അവരുടെ കളിയില്‍ തന്നെ സ്പാനിഷ്‌ താരങ്ങള്‍. അവരെ പൂട്ടിയപ്പോള്‍, ജര്‍മനിക്ക് ഉത്തരം മുട്ടിപോയി. ഒടുവില്‍, ശക്തമായ അവരുടെ മതിലിനെ ഭേദിച്ചു, കാര്ലെസ് പുയോളിന്റെ ഹെഡര്‍, ഗോള്‍ വലയിലേക്ക് തുളച്ചു കയറി പോയി. പക്ഷെ, ഏറ്റവും കൂടുതലായി, എതിരാളികളുടെ വലയില്‍, 16 ഗോളുകള്‍ പായിച്ചു കയറ്റി. ഇതില്‍ ഒട്ടു മെടലിനയുള്ള മാച്ചില്‍, ഉറുഗ്വയെ രണ്ടിനെതിരെ, മൂന്ന് ഗോളുകള്‍ അടിച്ചു ജയിച്ചതും പെടും. നിറഞ്ഞ ആത്മവിശ്വാസത്തോടെ, ഇനിയും ഒരങ്കത്തിനു തയ്യാറെന്ന സന്ദേശത്തോടെയാണ്, ജര്‍മനി ദക്ഷിണാഫ്രിക്കയില്‍ നിന്നും പറയുന്നത്. ഈ ജര്‍മന്‍ സംഘത്തെ വാര്‍ക്കാന്‍,  തിരിച്ച ജോകിം ലവിന്റെ പ്രയത്നങ്ങള്‍ വീണ് പോയില്ല. അര്‍പിച്ച വിശ്വാസം, ഭൂരിഭാഗവും നിറവേറ്റ പെറ്റു. 


# തല കുനിക്കാതെ, ദക്ഷിണാഫ്രിക്ക വിട്ട ടീമാണ് ഉറുഗ്വേ. 40 വര്‍ഷത്തിനു ശേഷം, സെമി ഫൈനലിലേക്ക് ഒരു  കുതിപ്പ്. ഓസ്കാര്‍ ടബാരെസ്, എന്ന കഴിവുറ്റ പരിശീലകന്‍. ഏറെ പ്രതീക്ഷ നല്‍കി, ലാറ്റിന്‍ അമേരിക്കയില്‍ നിന്നും പങ്കെടുത്ത അഞ്ചു ടീമുകളില്‍, നാലെണ്ണം ക്വര്ടരില്‍ എത്തി. പക്ഷെ മുന്നോട്ടുള്ള യാത്രയില്‍, മൂന്ന് പേര്‍ പുറത്തു പോയപ്പോള്‍, ഉറുഗ്വേ മാത്രമാണ് ലാറ്റിന്‍ അമേരിക്കന്‍ സ്വപ്‌നങ്ങള്‍ ശിരസിലേറ്റിയത്. ഡിഗോ ഫോര്‍ലാന്‍ എന്ന മാന്ത്രികന്‍ നടത്തിയ ചടുല നീക്കങ്ങള്‍, പലതും ലക്‌ഷ്യം കണ്ടു. ടീമിന് വേണ്ടി, നൂറു ശതാമാനവും അര്‍പ്പിച്ചു കളിച്ച പ്രതിഭയാണ് ഫോരലാന്റെത്. സൌവര്ന പാദുകം, തലനാരിഴക്ക് നഷ്ടപ്പെട്ടെങ്കിലും, മൊത്തം ടൂര്‍ണമെന്റിലെയും മികച്ച താരമായി, സുവര്‍ണ ബോള്‍ സ്വന്തമാകി, ഫോര്‍ലാന്‍ തന്റെ കഴിവിന്റെ പൂര്‍ണ പ്രദര്‍ശനമാണ് ലോക കപ്പില്‍ കാഴ്ചവെച്ചത്. ലൂയിസ് സുവരെസും, നായകന്‍ ലുഗാനും, മികച്ച സഹായമാണ് ഫോര്‍ലാന് നല്‍കിയത്. മുന്നേറ്റങ്ങള്‍ ശക്തമാക്കുമ്പോഴും. ഗോളുകള്‍ ഫ്രീകിക്കിലൂടെയും, ഗ്രൌണ്ട് ഷോട്ടുകളിലൂടെയും നേടാനുള്ള അപാര കഴിവിന് ഉടമയാണ് ഫോര്‍ലാന്‍. മൂന്നാം സ്ഥാനത്തിനു വേണ്ടി ജര്‍മനിക്കെതിരെ രണ്ടാം പകുതിയില്‍, നേടിയ 'വോളി', അത്ര പെട്ടെന്നൊന്നും മനസ്സില്‍ നിന്നും മായുകയില്ല. പക്ഷെ ലൂയിസ് സുവാറസിന്റെ, 'ദൈവത്തിന്റെ  കൈ സഹായം' ഇല്ലായിരുന്നെങ്കില്‍ ഘാന സെമിയിലേക്ക് കയറിയേനെ. ഗോളിന് മുന്‍പില്‍, കൈ കൊണ്ടു തടുത്ത ആ സംഭവത്തില്‍, സുവാറസിനു കിട്ടിയതു റെഡ് കാര്‍ഡും. എക്സ്ട്രാ-ടൈമിന്റെ അവസാന നിമിഷത്തില്‍ അസമോവ ജിയാന്‍ തൊടുത്ത പെനാല്‍ടി, ക്രോസ്-ബാറില്‍ തട്ടി തിരികെ വന്നപ്പോള്‍, ഉറുഗ്വയ്ക്ക് ശ്വാസം നേരെ വീണത്‌. പിന്നീടുള്ള, പെനാല്‍ടി ഷൂട്ട്‌-ഔട്ടില്‍ ഘാനക്ക് മുകളിലൂടെ ഉറുഗ്വേ കയറിപ്പോയി. ധീരമായി, വിട്ടുകൊടുക്കാതെ കളിച്ച ഉറുഗ്വയ്ക്ക് ലഭിച്ച നാലാം സ്ഥാനം തീര്‍ത്തും, ഒത്തിണക്കത്തിന്റെയും, കേളി ശൈലിയുടേയും, പര്യവസാന മാണ്‌. 

# ആഫ്രിക്കന്‍ സ്വപ്നങ്ങളെ, ഒറ്റക്കെട്ടായി നെഞ്ചിലേറ്റിയ, അനുഭവമാണ്‌ ഘാനയ്ക്കു. മറ്റെല്ലാ, പടക്കുതിരകളും അടിയറവു, പറഞ്ഞു, പാതി വഴിയില്‍ വീണപ്പോഴും, ഘാന മുന്നെട്ടത്തില്‍ മാറ്റം വരുത്തിയില്ല, ക്വാര്‍-ടരിലും, ഉശിരന്‍ പോരാട്ടമാണ് അവര്‍ പുറത്തെടുത്തത്. അസമോവ ജിയാന്‍, സുല്ലി മുന്ടാരി, സ്റീഫന്‍ അപ്പിയ, മറ്റും കെവിന്‍-പ്രിന്‍സ് ബോട്ടെന്ഗ്, എന്നീ നിര ഘാനയെ കൊടുമുടിക്ക് കീഴില്‍ വരെയെത്തിച്ചു. ലൂയിസ് സുവാറെസ് കൈകൊണ്ടു തടുട്ട്തിട്ട നീക്കം, ഘാന ഒരിക്കലും മറന്നില്ല. സുവാരെസിന്റെ 'ചോരക്കു വേണ്ടി' ആര്‍പ്പു വിളികള്‍ ഉയര്‍ന്നു. പന്ത് സുവാരസത്തിന്റെ കാലില്‍ പിന്നീട് എത്തിയപ്പ്ഴെല്ലാം, കൂക്ക് വിളികളോടെയാണ്, കാണികള്‍ വരവേറ്റത്.  'ബ്ലാക്ക് സ്ടാര്സ്' തിളങ്ങി, ആഫ്രിക്കക്കു ഫുട്ബോള്‍  പുത്തരിയല്ലെന്നും, അവര്‍ക്ക് തനതായ ശൈലിയും, ആവേശവും കൈമുതലായി ഉണ്ട് എന്നും അവര്‍ ആവര്‍ത്തിച്ചു കാണിച്ചു. ഒരു വന്‍കര മുഴുവനും ഘാനക്ക് പിന്നില്‍ അണിനിരന്നു കൊണ്ടു, തങ്ങളുടെ ഹര്‍ഷാരവങ്ങള്‍ കൊണ്ടും, തൊണ്ട കീറിയും തെളിയിച്ചു. 


#ഒരു പക്ഷെ, വന്‍ ശക്തികളായ, ബ്രസീലിന്റെയും, അര്‍ജന്റീനയുടെയും, പുറത്തു പോകലയിരിക്കും, ഈ ലോക കപ്പിന്റെ, ഏറ്റവും വലിയ ദുഃഖ കഥ. രണ്ടു വ്യത്യസ്ത രീതികളില്‍, ക്വാര്ടരില്‍ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നതു, ഈ രണ്ടു ടീമുകളുടെയും, ഫുട്ബോള്‍ ഫില്ലോസോഫിയെ കുറിച്ച് കാര്യമായ, എടുതുകാട്ടലുകള്‍ നല്‍കുന്നു. അര്‍ജന്റീനയുടെ പതനം, കഴിഞ്ഞ ലോക കപ്പിലെ പോലെ തന്നെ, ഇത്തവണയും ജര്‍മനിയുടെ കൈയില്‍ ഏറ്റ പരാജയത്തോടെയായി. കഴിഞ്ഞ തവണ, പെനാല്‍ടി ഷൂട്ട്‌-ഔട്ടില്‍ ആയിരുന്നെങ്കില്‍, ഇത്തവണ അത് 90 മിനുടുനുള്ളില്‍. ഇതിഹാസമായ, ഡിഗോ മറഡോണ, പരിശീലനത്തിന്റെ കടിഞ്ഞാന്‍ കൈയ്യില്‍ വാങ്ങിയ പിന്നെ, അര്‍ജന്റീനയുടെ യോഗ്യത മത്സരങ്ങളുടെ ഇടയിലേക്ക്, നവ ഉന്മേഷം പകരും എന്നാണ് കരുതപ്പെട്ടിരുന്നത്. പക്ഷെ വളരെഏറെ, പ്രയാസപെട്ടു, തോല്‍വികള്‍ ഏറ്റുവാങ്ങി, ഒരു ഘട്ടത്തില്‍, ലോക കപ്പ്‌ ഫൈനല്‍ റൌണ്ട് കളിക്കുമോ എന്ന് തന്നെ, സംശയിക്കപ്പെട്ടിരുന്ന ടീമായിരുന്നു അര്‍ജന്റീന. ഏതാണ്ട് 110-ഓളം കളിക്കാരെ മാറി-മാറി ഉപയോഗിച്ചാണ്, മറഡോണ യോഗ്യത റൌണ്ടുകള്‍ അവസാനിപ്പിച്ചത്. പക്ഷെ, ദക്ഷിണാഫ്രിക്കയില്‍ എത്തിയ ടീം, അനായാസമായി മുന്നേറിയപ്പോള്‍, കഥ മാറുകയാണെന്ന്, പലരും വിശ്വസിച്ചു. കിടയറ്റ ആറ്‌ സ്ട്രൈക്കര്‍ മാരുമായി, എത്തിയ അര്‍ജന്റീനയുടെ കേളിശൈലി, ആക്രമണമായിരുന്നു. മെസ്സിയെ പ്ലേ മേക്കറായി,  മുന്‍നിര്‍ത്തി ടെവെസിനും, ഹിഗ്വൈനിനും ആക്രമണകരമായ, മുന്നേറ്റങ്ങള്‍ നടത്താനുള്ള , തന്ത്രമാണ് മറഡോണ പ്രകടിപ്പിച്ചത്. ആക്രമണമാണ്, ഏറ്റവും വലിയ പ്രതിരോധം എന്ന് വിശ്വസിക്കുന്ന, ശൈലി വളരെയെര്രെ, അര്‍ജന്റീനക്ക് , ഗ്രൂപ്പ്‌ പോരാട്ടങ്ങളിലും, പ്രീ-ക്വര്ടരിലും, ഗുണം ചെയ്തു. പക്ഷെ, ആദ്യത്തെ, ശക്തമായ, ടീം എന്ന നിലയില്‍, ജര്‍മനി അവരെ തറപറ്റിച്ചു. പ്രതിരോധം തീരെ, ശേഷികുറഞ്ഞ മേഖലയായിരുന്നു, അര്‍ജന്റീനക്ക് , ഈ ലോക കപ്പില്‍. ബുര്ടിസ്സോ, ഒട്ടമേണ്ടി, ഹൈന്‍സ, മറ്റും ഡെമിക്കെലിസ് അടങ്ങുന്ന പ്രതിരോധ നിരയില്‍, വിള്ളലുകള്‍ വീഴ്ത്താന്‍ ജര്‍മനിക്ക് നല്ല രീതിയില്‍ സാധിച്ചു. വളരെ മുന്‍തൂക്കമുള്ള, ആക്രമണങ്ങള്‍ നടത്താന്‍ സാധിച്ച ജര്‍മനിക്ക് മുന്‍പില്‍, അര്‍ജന്റീനയുടെ പ്രതിരോധം, മുട്ടുമടക്കി. വെറും ആക്രമണം മാത്രം നടത്തിയാലും കാര്യങ്ങള്‍ എങ്ങും എത്തില്ല എന്ന് കൂടി അര്‍ജന്റീനക്ക് ജര്‍മനി മനസില്ലാക്കി കൊടുത്തു. ജര്‍മനി, വേഗതകൊണ്ടും, മൂര്‍ച്ചയേറിയ പ്രത്യാക്രമണങ്ങള്‍ കൊണ്ടും, അര്‍ജന്റീനയെ കേപ് ടൌണില്‍ തൂത്തുവാരി. അവരുടെ തന്ത്രങ്ങളില്‍, അച്ചുതണ്ടായ, മെസ്സിയെ പൂട്ടിതോടെ, അര്‍ജന്റീനക്ക് എങ്ങോട്ടും തിരിഞ്ഞു, നുഴഞ്ഞുകയറാന്‍ പോലും പറ്റാതെ, കുഴഞ്ഞു. മെസ്സിയുടെ മേലുള്ള, അമിതമായ ആശ്രയം, ടീമിന് വിനയായി. ഒരു പക്ഷെ ശക്താമായ, പ്രതിരോധ നിരയില്‍, തിളങ്ങിയിരിക്കാമായിരുന്ന, കളിക്കാരും, ഇത്തവണത്തെ ചാമ്പ്യന്‍സ് ലീഗ് കിരീടം ചൂടിയ ഇന്റര്‍ മിലാന്റെ താരങ്ങളായ സേവിയര്‍ സാനെട്ടിയെയും, എസ്തബന്‍ കെമ്ബിയസ്സോവിനെയും, നിരാകിര്ച്ചു, ടീമില്‍ ഇടം നല്‍കാതിരുന്നത്, അര്‍ജന്റീനയെ ശരിക്കും, പ്രതികൂലമായി ബാധിച്ചു. ഉശിരന്‍ പ്ലേമേക്കറായ, റിക്വേല്മിയുടെ അഭാവവും ടീമിന് ഒട്ടും ഗുണം ചെയ്തില്ല. അത് ക്കോട് കിടിലമായ ആക്രമണനിരയുണ്‍ടായിട്ടും, അര്‍ജന്റീനക്ക്, അടി തെറ്റിയത്. കൂടാതെ മറഡോണ എന്ന കളിക്കാരന്‍, അല്ല മറഡോണ എന്ന പരിശീലകന്‍. തന്ത്രങ്ങള്‍ മെനയാനുള്ള, വൈഭവം, മറഡോണയേക്കാള്‍ കൂടുതല്‍, ജര്‍മനിയുടെ ജോക്കിം ലോവിനാണെന്ന് കൂടി തെളിയിക്കപ്പെട്ടു. 


ബ്രസീലിന്റെ പതന കഥ, ശൈലി മറന്നും, മാറിയും കളിച്ചതിന്റെ ഫലമായിരുന്നു. കളിച്ചു ശീലിച്ച, ശൈലിയില്‍ കാതലായ, മാറ്റങ്ങള്‍, വരുത്തി ഡുന്ഗ, പ്രതിരോധത്തില്‍ ഊന്നല്‍ നല്‍കി. ഇത്തരത്തിലുള്ള ഗെയിം പ്ലാനില്‍, പ്രത്യാക്രമണങ്ങളാണ്, മുന്‍നിരത്തപെട്ടത്‌. ഒറ്റ സ്ട്രൈക്കാരായ, ഫാബിയാനോവിനെ മുനില്‍ നിര്‍ത്തി, മധ്യ നിരയില്‍ റോബിന്യോവിനെയും,  കകയെയും മുന്നേറ്റങ്ങള്‍ നടത്താനുള്ള തന്ത്രം. പ്രതിരോധ നിരയില്‍, ജില്ബെര്ടോ സില്‍വ, മൈകോണ്‍, ഫെലിപ്പേ മെലോ എന്നിവരുടെ സാന്നിധ്യം. പക്ഷെ കാര്യങ്ങള്‍, ബ്രസീലിനു, ഉതകിയില്ല. ഇത്തരം അന്യമായ കളി, അവരുടെ ശൈലിയെയും, ചാരുതയെയും, ചതിച്ചു, ഗ്രൂപ്പ് കളികളില്‍, വടക്കന്‍ കൊറിയക്കെതിരെ വെള്ളം കുടിച്ചു പോയ, ബ്രസീല്‍ പക്ഷെ ആ കളി ജയിച്ചു, അവര്‍ ഐവറി കാസ്ടിനെയും പരാജയപ്പെടുത്തി. എന്നാല്‍, പോര്ച്ചുഗളിനോട്, സമനില വഴങ്ങി. ചിലിയെയും, ഒന്നാം പകുതി വരേ ഹോളണ്ടിനെയും, ആധിപത്യത്തില്‍ വീഴ്ത്താന്‍ ബ്രസീലിനു സാധിച്ചു. പക്ഷെ സ്നൈടരുടെ, ഹെടരുകള്‍, ലക്ഷ്യസ്ഥാനത്തു  കൊണ്ടപ്പോള്‍, ബ്രസീല്‍ വീണു. പരുക്കന്‍ കളി പുറത്തെടുത്ത മെലോ റെഡ് കാര്‍ഡ് കണ്ടു പുറത്തു പോയതോടെ, ബ്രസീലിന്റെ താളം ആകെ തെറ്റിയിരുന്നു. അവരുടെ ഭാരത്തില്‍ തന്നെ, ബ്രസീല്‍ കുപ്പും കുത്തി വീണു. ഒറ്റ ദിവസിത്തിന്റെ, ഇടവേളക്കിടയില്‍, പരാജയം ഏറ്റു വാങ്ങിയ ഈ രണ്ടു ലാറ്റിന്‍ അമേരിക്കന്‍ ശക്തികളും, ഈ ടൂര്‍ണമെന്റില്‍ നിന്നും, അത്യാസന്ന നിലയില്‍, പുറത്തായി. വിപരീതാമായ, സ്വീകരണവും, പ്രതികരനുവുമാണ്, നാട്ടില്‍ രണ്ടു ടീമുകള്‍ക്കും ലഭിച്ചത്. ഡുന്ഗക്ക്, സ്ഥാനം നഷ്ടമായി, പഴി കേള്‍ക്കെട്നി വന്നപ്പോള്‍, അര്‍ജന്റീന മറഡോണയോട്, എന്നപേക്ഷിച്ചു. ധീരതയോടെ മറഡോണയെ വാഴ്ത്തി, ഫുട്ബാള്‍ ഫെടെരഷനും, മറഡോണയ്ക്ക്, ബ്രസീലില്‍ നടക്കുന്ന അടുത്ത ലോക കപ്പ്‌ വരേ കോണ്ട്രാക്റ്റ് നീട്ടി കൊടുത്തു. പക്ഷെ, മറഡോണ അതേട്ടെടുക്കുമോ, എന്ന് പറഞ്ഞിട്ടില്ല.


#കളി വിരുന്നു ഒരുക്കുന്നതിലും, സംഘടനത്തിലും നിറച്ചു വൈഭവം കാട്ടിയാണ് ദക്ഷിണാഫ്രിക്ക ഈ ലോക കപ്പ്‌ സംഘടിപ്പിച്ചത്. റഗ്ബി, ക്രിക്കറ്റ്‌ എന്നീ മഹാമേളകള്‍, ഒരുക്കിയ ശേഷം കാല്‍പ്പന്തു കളിയും, വിജയത്തോടെ നടത്താന്‍ ഈ 'മഴവില്‍ നാടിനു' കഴിഞ്ഞു. എല്ലാ മേഖലകളിലും, അത് നിര്‍മാണത്തിലും, സംഘാടനത്തിലും പ്രാഗല്‍ബ്യമാണ് കാഴ്ചവെച്ചത്. 10 കൂറ്റന്‍ സ്റ്റേഡിയങ്ങളാണ് ദക്ഷിണാഫ്രിക്ക പണികഴിപ്പിച്ചത്; 10 വന്‍ വേദികള്‍. ജോഹന്നസ്ബര്‍ഗിലെ സോക്കര്‍ സിറ്റിയും, എല്ലിസ് പാര്‍ക്കും, പോര്‍ട്ട്‌ എലിസബത്തിലെ നെല്‍സന്‍ മണ്ടേല ബേ, ഡര്‍ബനിലെ മോസേസ് മഭിധ, കേപ് ടൌണിലെ ഗ്രീന്‍ പോയിന്റ്‌ എന്നിങ്ങനെ ദ്രിശ്യ വ്സിമയം തീര്‍ക്കുന്ന വേദികള്‍. സോക്കര്‍ സിറ്റി സ്റ്റേഡിയം, ആഫ്രിക്കയുടെ വംശിയ പൈതൃകങ്ങള്‍ ഉള്‍കൊള്ളിച്ചു, രൂപകല്‍പ്പന ചെയ്യപെട്ടതാണ്. 'കലബാഷ്' എന്ന ആഫ്രിക്കന്‍ കലത്തിന്റെ/ചട്ടിയുടെ  രൂപത്തിലാണ്, സ്റ്റേഡിയത്തിന്റെ പുറം ചട്ട. നാനാ പൈത്രുകങ്ങളും, സംസ്കാരങ്ങളും ഒത്തു ചേരുന്നു എന്ന സങ്കല്പം. ആഫ്രിക്കയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകളെ, ഉള്‍കൊള്ളിക്കാന്‍ സാധികുന്നതാണ് സോക്കര്‍ സിറ്റിയുടെ വിശേഷണം. കാണികളുടെ ഇരിപ്പിടങ്ങള്‍ മാത്രമല്ല, ചെത്തി മിനുക്കിയ പുല്‍മൈധാനങ്ങലായിരുന്നു പിച്ചുകള്‍. എവിടെയും ഒരു കുറവും, തെറ്റും, പാകപ്പിഴവും, കൂടാതെ ഒരു മാസം കാര്യങ്ങള്‍ ഭംഗിയായി ചെയതവസാനിപ്പിച്ചു. ഇതിനെല്ലാം കൈതാങ്ങയത് നൂറു കണക്കിനുള്ള സന്നദ്ധ സേവകരാണ്.   ഒരു മാസത്തിന്റെ അധ്വാനത്തിനും, കരുത്തിനും, ഫിഫക്ക് സന്തോഷിക്കാം, അഭിമാനിക്കാം.

പക്ഷെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാതെ, പിഴവുകള്‍ അകറ്റാതെ, മുന്നോട്ടു പോകാന്‍ ഫിഫക്ക് സാധ്യമല്ല. ചില മത്സരങ്ങളില്‍, പല സീറ്റുകളും, ഒഴിഞ്ഞു കിടന്നു. ഇത്തരത്തിലുള്ള സാഹചര്യം, ഉണ്ടായതു, ടിക്കറ്റുകള്‍ വെറും ഇന്റര്‍നെറ്റ്‌ വഴി മാത്രം കൊടുക്കാനുള്ള തീരുമാനം കാരണമായിരുന്നു. കൌണ്ടറില്‍ നിന്നും, വാങ്ങുന്നവരന്നു, നല്ലൊരു ശതമാനം, ആഫ്രിക്കന്‍ ജനത. പട്ടിണിയും, ദാരിദ്ര്യവും, കൈയാടുന്ന അവരുടെ ജീവിതത്തില്‍ ഫുട്ബോളിന്‌, വലിയ സ്ഥാനമാണ്‌. അവര്‍ക്ക് ഇന്റര്‍നെറ്റ്‌ മിക്കപ്പോഴും, അപ്രാപ്യമാണ്. കൂടാതെ, വിമാന ട്ടിക്കറ്റുകളുടെയും, ഹോട്ടല്‍ ചാര്‍ജുകളും, കൂട്ടുനതിലൂടെ, ആഫ്രിക്കക്കുള്ളില്‍ നിന്നും, ബഹു ഭൂരിപക്ഷം പേരും, ഈ മേളയില്‍, പങ്കു ചേരാതെ പോയി. നേരിട്ടു ഫിഫ ഇതിനു ഉത്തരവാദി അല്ലെങ്കിലും, മരിച്ചു കോണ്ട്രാക്റ്റ് കൊടുത്ത മാച് എന്ന സംരംഭം, വെറും കച്ചവട താല്പര്യങ്ങള്‍ മാത്രം ലക്‌ഷ്യം വച്ച്, പ്രവര്‍ത്തിച്ചു, എന്ന് നമ്മുക്ക് തിട്ടപെടുത്താം. ഇത് നിരവധി ആരാധകരെയും, കാണികളെയും, ബെല്ടിനു താഴെ അടിക്കുന്നതിനു സമമായിരുന്നു. ഇതാരം ഏജന്‍സികളെയും, സംരംബങ്ങളെയും, നിലക്ക് നിര്‍ത്തേണ്ട ജോലിയും ഫിഫക്കുണ്ട്. 

ദക്ഷിണാഫ്രിക്കക്ക്, വാണിജ്യ ഇനത്തിലും, വിനോദ സഞ്ചാരയിനത്തിലും, ലാഭം നേടിക്കൊടുത്ത മേളയായി ലോക കപ്പ്‌. ലോകത്തിനു മുന്‍പില്‍ തുറന്ന മനസ്സോടെ, ഏതു മത്സരം നടത്താനും, തൊടുന്നതും, നടത്തുന്ന മത്സരങ്ങള്‍ പൊന്നാക്കാനും, സാധിക്കുന്ന പ്രാഗത്ഭ്യം. കൂടാതെ തനതു ഗോത്ര-സാംസ്കാരിക പൈതൃകങ്ങളെ കാല്‍പ്പന്തു കളിയില്‍ ഉള്‍ക്കൊള്ളിക്കാനും ദക്ഷിന്നഫ്രിക്കക്ക് സാധിച്ചു. ജാബുലാനി, സക്കുമി, വുവുസേല എന്ന പദങ്ങള്‍ ഇന്ന് ഏവരുടെയും ചുണ്ടില്ലുണ്ട്. കാതടപ്പിക്കുന്ന, ആയിരം തേനീച്ചകള്‍ മുഴക്കുന്ന സംഗീതമായാണ്, വുവുസേലയെ പലരും ലോക കപ്പില്‍ കണ്ടതും. പലരും, പരാതിപ്പെട്ടെങ്കിലും, ആ ഇരമ്ബത്തിനു ഒരീണമുണ്ടായിരുന്നു. വനാന്തരങ്ങളുടെ, സംസ്കാരത്തിന്റെ, സാഹോദര്യത്തിന്റെ, സൗഹൃദയത്തിന്റെ പൊന്നീണം. 

എന്നാല്‍ ഇതെല്ലാം കൂടാതെ  ആശങ്കകളും, നില നില്‍ക്കുന്നുണ്ട്. അതില്‍ പ്രധാനമായും, പടു കൂറ്റന്‍ സ്റ്റേഡിയങ്ങളെ കുറിച്ചാണ് വേവലാതിയാണ്. ചില വേദികള്‍ക്ക്, സമാനമായ, ക്ലബ്ബുകള്‍ ഇല്ല എന്നതും ആശങ്ക പരത്തുന്നു. ഉധാഹരനത്തിന്നു പോളോക്വയ്ന്‍. "കൂറ്റന്‍ വെള്ളാനകളായി മാറരുത് ഇവയെന്നും ഏവരും പറയുന്നു. പല റഗ്ബി മത്സരങ്ങളും, ഈ വേദികളില്‍ നടത്തെപ്ടും, ഇത്തരത്തിലുള്ള പല നടപടികളും, എടുക്കപെടെണ്ടതുണ്ട്. 

# വീണ്ടും, ടെക്നോലോജി കാര്യമായി, ഉപയോഗപ്പെടുത്തണം എന്ന് അടിവരയിട്ടു രേഖപെടുത്തപെട്ട മേളയായി ഈ ലോക കപ്പ്‌. റെഫറിയിങ്ങിലെ പാകപ്പിഴകള്‍ കളിയാടിയ മേള കൂടിയായി ഇത്തവണ. കാര്യമായ മാറ്റം, വീക്ഷണത്തിലും കാഴ്ചപ്പാടിലും, ഫിഫക്ക് കൊണ്ടു വരേണ്ടതുണ്ട്. തീര്‍ച്ചയായും ഈ വിഷയത്തില്‍ പല ഭാഗത്ത് നിന്നും ഉയര്‍ന്നു വരുന്ന, ആവശ്യങ്ങള്‍ നിരാകരിക്കാന്‍ ഇനി ഫിഫക്കവില്ല. 

# ലോക കപ്പിന്റെ, നിഴലില്‍, 'പ്രവചനങ്ങള്‍' നടത്തിയ പോള്‍ എന്ന നീരളിയവട്ടെ, ശരിക്കും താര പരിവേഷം കൈക്കൊണ്ടു. ഒരു പക്ഷെ, ആദ്യം എല്ലാ ജര്‍മന്‍ മത്സരങ്ങളും 'കുറിക്കു കൊള്ളിച്ചതും', പിന്നീട് കലാശക്കളികളെ കുറിച്ച് 'പറഞ്ഞതും' വാണിജ്യവത്കരിക്കപെട്ടുകൊണ്ടിരിക്കപെടുന്ന, കായിക ലോകത്തിലേക്കും, ഒരെടുത്തുനോട്ടമാണ്. ഫുട്ബോളിനെ ചൂഴ്ന്നു കിടക്കുന്ന, കച്ചവട താത്പര്യങ്ങള്‍, ഗ്ലാമറിന്‍റെയും, പണമൊഴുക്കിന്റെയും ലോകത്തെ കാണിച്ചു തരുന്നു. 

ഒരു   മാസം നീണ്ട കായിക ഉത്സവത്തിന് തിരശ്ശീല വീഴുമ്പോള്‍, മനസ്സില്‍ ഒഴുകിയെത്തുന്നത് ഒരായിരം ദ്രിശ്യവിസ്മയങ്ങളാണ്. തികട്ടിവരുന്ന ഒരായിരം നല്ല വേളകള്‍.  ജാതി, മതം, ജന്മദേശം, ഭാഷ, സംസ്കാരം, നിറം, എന്നീ മതിക്കെട്ടുകളും, അതിര്‍വരമ്പുകളും, താണ്ടി ലോകം 'സുന്ദരമായ കളിയെ' പ്രണയിച്ച ഒരു മാസം. ഒറ്റ ശബ്ദമായ് ഉയര്‍ന്ന കണ്‍ടനാദം. 'ജോഗോ ബോനിടോയെ' വാഴ്ത്തിയ മുപ്പതു ദിവസം. ഉണര്‍ത്തുപാട്ടായി നമ്മെ തഴുകിയ  മുപ്പതു ദിനരാത്രങ്ങള്‍. കരിമരുന്നു പ്രയോഗം തീര്‍ന്നു, പ്രക്ഷേപകര്‍ അവരുടെ ജോലികള്‍ അവസാനിപ്പിച്ചു, കളിക്കാരും/കോച്ചുമാരും/കളി നിയന്ത്രിക്കുന്നവരും, ദക്ഷിണാഫ്രിക്കന്‍ തീരത്ത്‌ നിന്നും വിടചൊല്ലി: ഇനി നാല് വര്‍ഷത്തിനു ശേഷം ബ്രസീലില്‍ കാണാമെന്ന പ്രതിഞ്ഞയോടെ. കാത്തിരിപ്പുകള്‍ തുടങ്ങുകയായി. മനസ്സില്‍ ശൂന്യതയും, ഹൃദയത്തില്‍ എവിടെയോ ഒരു വിങ്ങലും. തൊണ്ട ഇടറുന്നു.  ഓര്‍മ്മകള്‍ മാത്രമാണ് ഇപ്പോള്‍ കൈമുതല്‍..........ഓര്‍മകള്‍ക്ക് നന്ദി ദക്ഷിണാഫ്രിക്ക.   
  

ലോക കപ്പ്‌ - ഒരു മധ്യാവലോകണം

ഫുട്ബോള്‍ മാമാങ്കം അലതല്ലി, ഒരു നീണ്ട പ്രയാണം പകുതി വഴിയില്‍ എത്തി നിലുകുമ്പോള്‍, ഒരു തിരിഞ്ഞുനോട്ടം അത്യാവശ്യമാണ്. അവസാന എട്ടു അഥവാ ക്വാര്‍ട്ടര്‍-ഫൈനല്‍ കളിക്കുന്ന ടീമുകളെ കണ്ടെത്തിയതോടെ, ഈ മഹാമേളയുടെ ഭൂരിഭാഗം പോരാട്ടങ്ങളുടെയും കിതപ്പുകള്‍ മാത്രമാണ് ബാക്കിപത്രമായി അവശേഷിക്കുന്നത്. നാടകം നന്നായി അവതരിപ്പിച്ചു, തങ്ങളുടെ വേഷങ്ങള്‍ അഴിച്ചു വെച്ച്, രണഭൂമിയില്‍ നിന്നും പല ടീമുകളും, ജന്മനാട്ടില്‍ തിരിച്ചെത്തി കഴിഞ്ഞു. 32 തുടങ്ങി ഇപ്പോള്‍ വെറും എട്ടായി ചുരുങ്ങിയ ഈ മേളയുടെ ടീമുകള്‍ക്ക്, ഇനി അഗ്നിപരീക്ഷണത്തിന്ന്റെയും, തീക്ക്ഷണമായ കനല്‍ക്കാട്ടുകളുടെയും, പോര്‍വിളികളുടെയും, നാളുകളാണ്. കലാശകൊട്ടിലേക്ക് പതിയെ നീങ്ങുമ്പോള്‍, ഒരു മധ്യ അവലോകനം നടത്താനുള്ള ശ്രമമാണ് ഈ വരികളില്‍. അതിനു മുന്‍പ് വരാനിരിക്കുന്ന ക്വാര്‍ടര്‍-ഫൈനല്‍ മത്സരങ്ങളിലേക്ക് ഒരെത്തിനോട്ടം. നെല്‍സണ്‍ മണ്ടേല ബേയ് സ്ടടിയത്തില്‍, വെള്ളിയാഴ്ച വൈകീട്ട് ആദ്യ കളിയില്‍, തങ്ങളുടെ ആറാം ലോക കപ്പ്‌ എന്ന ലക്ഷ്യത്തോടെ ബ്രസീല്‍, എന്നും ചുണ്ടിനും ചായകോപ്പയ്ക്കും, ഇടയില്‍ കിരീടം നഷ്ടപെടുത്തുന്ന ഹോളണ്ടിനെ നേരിടും. അന്നേ രാത്രി യുറുഗ്വായ് ആഫ്രിക്കന്‍ ഭൂഖണ്ടത്തെ മൊത്തമായി പ്രതിനിദാനം, ചെയ്യുന്ന ഘനയുമായി കൊമ്പുകള്‍ കോര്‍ക്കും. ശനിയാഴ്ച കേപ് ടൌണില്‍ മൂന്നാം ലോക കിരീടം എന്ന സ്വപ്നവുമായി, അര്‍ജന്റീന, മൂന്നു വട്ടം കൊടുമുടി കീഴടക്കിയ ജര്‍മനിക്കെതിരെ കളത്തില്‍ ഇറങ്ങും. പിന്നെ അവസാന ക്വാര്ട്ടര്രില്‍ പാരഗ്വായ്‌, യുറോപ്പിയന്‍ ചാംബ്യന്മാരായ സ്പെനിനെ    നേരിടും. 

# ഈ ലോക കപ്പില്‍ ഗോള്‍ വൃഷ്ടി നന്നേ കുറവാണ്. ചില കളികള്‍ ഒഴിച്ചാല്‍ മിക്ക കളികളിലും, ടീമുകള്‍ ഗോളുകള്‍ വളരെ പിശുക്കിയാണ് മെനജ്ഹെടുത്തത്. ഇതില്‍ നിന്നും പല നിഗമനങ്ങളും വായിച്ചെടുക്കാം. മിക്ക ടീമുകളുടെയും, പ്രതിരോധ നിര വന്‍ മതില്‍ തന്നെ രൂപപ്പെടുത്തി. ബ്രസീലിനെതിരെ വടക്കന്‍ കൊറിയയുടെ കളി തന്നെയാണ് ഉദാഹരണം. ആദ്യ പകുതിയില്‍, ബ്രസീലിയന്‍ മുന്നേറ്റ നിറയെ തീര്‍ത്തും, അവര്‍ വെള്ളം കുടിപ്പിച്ചു. ഇതല്ലാതെ, പല ഗോളികളും, മിന്നുന്ന പ്രകടനമാണ് കാഴ്ച വെച്ചത്. അര്‍ജന്റീനക്കെതിരെ നൈജീരിയന്‍ ഗോള്‍ കീപ്പര്‍, വിന്സന്റ് എനിയെമയുടെ ഉശിരന്‍ സേവുകള്‍, ഒരു വന്‍ തോല്‍‌വിയില്‍ നിന്നാണ് അവരെ കര കയറ്റിയത്. മിക്ക ടീമുകളും, നിരാഷതയും, നിറം മങ്ങിയതുമായ പ്രകടനമാണ് കാഴ്ചവെച്ചത്. പല വമ്പന്‍ സ്രാവുകളും, ഡീയില്‍, കടക്കുമ്പോള്‍, കിതക്കുന്നതാണ്, ഈ ലോക കപ്പ്‌ കണ്ടത്. പക്ഷെ 10 ഗോളുകള്‍ അടിച്ചു, അര്‍ജന്റീന ഈ സമവാക്യം തെറ്റിക്കുകയാണ്. ആക്രമിച്ചു, ചാരുതയോടെ കളിക്കാതെ ഗോളുകള്‍ പിറക്കുകയില്ലെന്നും. ഗോളടിക്കാതെ ജയമില്ലെന്നും കൂടി, മറഡോണയുടെ കുട്ടികള്‍ തെളിയിച്ചു. ജാഗ്രതയെ കാറ്റില്‍ പറത്തി, മെസ്സിയും, ടെവെസും, ഹിഗ്വൈനും മറ്റും, മൂര്‍ച്ചയേറിയ മുന്നേട്ടങ്ങലാണ് നടത്തിക്കൊണ്ടിരിക്കുന്നത്. വൈകിയാണെങ്കിലും, ബ്രസീലും, ഈ ചുവടു പിടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പ്രീ-ക്വര്ട്ടര്രില്‍, ചിലിക്കെതിരെ, ഗിയറൊന്നു മാറ്റിയാണ് കാകയും, കൂടരും, കളത്തില്‍, നിറഞ്ഞഹാടിയത്. ലാറ്റിന്‍ അമേരിക്കന്‍ ശൈലിയെ മറന്നിട്ടില, എന്ന് കൂടി, ആ പ്രകടനതില്ലോടെ ബ്രസീല്‍ ലോക തോട് വിളിച്ചു പറഞ്ഞു.  

# "പ്രൊഫഷണല്‍ ഗ്ലാമറും. പണക്കൊഴുപ്പും കൈതമുലയുള്ള ലീഗുകള്‍", എന്ന അടിവരയിട്ടു നടക്കുന്ന പല നാടുകുളുടെയും, പതനമാണ് ഈ ലോക കപ്പ്‌ കണ്ടത്. വെറും വിടുവായിത്തവും, കന്നാഞ്ചിപ്പിക്കുന്ന കാഴ്ചയിലും, പണതോക്കുകളും, കൊണ്ടു മാത്രം, ലോക കിരീടം ചൂടാം എന്നാരും, മോഹിക്കണ്ട എന്നുകൂടി, ഈ പ്രാവശ്യം തീര്‍പ്പ് കല്‍പ്പിക്കപ്പെട്ടു. ഇന്ഗ്ലാണ്ടിന്റെ കാര്യം തന്നെയാണ്, അതിനു ഏറ്റവും നല്ല ഉദാഹരണം. കൂടാതെ ഇറ്റലിയും, ഫ്രാന്‍സും കൂടി ആദ്യ റൌണ്ടില്‍ നിന്ന് വിട ചൊല്ലിയതോടെ, ഈ അഭിപ്രായം, അരക്കിട്ട് ഉറപ്പിക്കും പോലെയായി. ഇത്തരം ക്ലബുകളില്‍, കളിച്ചു, പയറ്റി തെളിഞ്ഞ്ഹത്, കൂടുതലും, ലാറ്റിന്‍ അമേരിക്കന്‍ ടീമംഗങ്ങള്‍ ആണ്. 

# ഇത് ലാറ്റിന്‍ അമേരിക്കയുടെ ലോക കപ്പാണെന്നുകൂടി, ക്വാര്‍ടര്‍-മത്സരങ്ങള്‍ തുടങ്ങാനിരിക്കെ, തലക്കെട്ടായി, നമുക്ക് മുമ്പില്‍, ഒരു സത്യ പ്രസ്താവനയായി പറന്നു കിടക്കുന്നു. മത്സരിച്ച 5 ടീമുകളില്‍ നാലെണ്ണം, നാല് ക്വാര്‍ടര്‍ പോരാട്ടങ്ങളില്‍ സ്ഥാനം നേടി. കൂടാ ഈ അഞ്ചു ടീമുകളും, ഗ്രൂപ്പ്‌ മാച്ചുകള്‍ എന്ന പടവുകള്‍ താണ്ടി മുന്നോട്ടു വന്നു. അതേ സമയം, 13 ടീമുകള്‍ പ്രതിനിധാനം ചെയ്ത യുറോപ്പില്‍ നിന്നും വെറും 3 ടീമുകളാണ് ക്വാര്‍ടര്‍ വരെ എത്തിയത്. അതിലും, ജേതാക്കളായ ഇറ്റലിയും, രണ്ടാം സ്ഥാനക്കാരായ ഫ്രാന്‍സും, ഗ്രൂപ്പ്‌ ഘട്ടത്തിലെ കടപുഴകി വീണു. മോശമായ പ്രകടനവും, പുതിയ തന്ത്രങ്ങള്‍ മെനയാന്‍ മടിക്കുകയും കൂടി ചെയ്തപ്പോള്‍, ഈ ടീമുകള്‍ക്ക് ഒന്നും രക്ഷയില്ലാതെ വന്നു. തലനാരിയഴ്ക്ക് രക്ഷപ്പെട്ട ഇന്ഗ്ല്ണ്ട്, പക്ഷെ ചിരവൈരികളായ ജര്‍മനിക്കുമുംബില്‍, മുട്ട് മടക്കി. ക്പ്പെല്ലോയ്യുടെ മാജിക് യോഗ്യത രൌണ്ടുകള്‍ക്കപ്പുരം, വെളിച്ചംകണ്ടില്ല. 

# ആഫ്രിക്കന്‍ വന്‍ കരയില്‍ നടക്കുന്ന, മഹാമേളയില്‍, പക്ഷെ തീര്‍ത്തും, നിരാശാജനകമായ, പ്രകടനമാണ്, അവിടത്തെ ടീഅമുകള്‍ പുറത്തെടുത്തത്. ഘാനയെ ഒഴിച്ചാല്‍, ആതിഥേയരായ, ദക്ഷിണാഫ്രിക്കയുല്പ്പ്ടെ, ഗ്രൂപ്പ്‌ ഘട്ടത്തിന്നപ്പുറം പുരോഗമിച്ചില്ല. ഫ്രാന്‍സിനെ കുലുക്കനായെങ്കിലും, ദക്ഷിണാഫ്രിക്ക ലോക കപ്പിന്റെ ചരിത്രത്തില്‍ പുതിയൊരു അദ്ധ്യായം കുറിച്ച്. ഗ്രൂപ്പ്‌ ഘട്ടത്തില്‍ തന്നെ പുറത്താകുന്ന, ആദ്യത്തെ ആതിഥേയ ടീം. കാംറൂനും, നൈജീരിയയും, ഐവറി കോസ്റ്റും, അല്ജീരിയയുമൊക്കെ, പുതു ചലനങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടു. ഘാന തങ്ങളുടെ ജര്‍മനി '06 -റിലെ പ്രകടനത്തില്‍ നിന്നും ഒരു പടി കൂടി മുന്നോട്ടു പോയി. നാല് വര്ഷം മുന്‍പ്. പ്രീ-ക്വാര്‍ടര്‍ വരേ എത്തിയെങ്കില്‍, ഇത്തവണ അത് ക്വാര്‍ട്ടര്‍ വരെയായി. ഒരു ഭൂഖണ്ഡത്തിന്റെ മുഴുവന്‍ സ്വപനങ്ങളും, പ്രതീക്ഷകളും, നെഞ്ചോടുചെര്‍ത്തി, 1990 -ല്‍ കാംറൂനിന്റെയും. 2002 -ല്‍ സെനഗളിനിന്റെയും, പാതയിലാണ് ഇത്തവണ ഘാന. ക്വാര്‍ടര്‍ കടമ്ബയില്‍നിന്നും, യുറുഗ്വെയേ തോല്പിച്ചു മുന്നേറ്റം കുറിക്കുകയാണെങ്കില്‍, പിന്നെ സുവര്‍ണ ഏടുകളിലായിരിക്കും, ആ വിജയ ചരിത്രം കുറിക്കപെടുക. മാന്ത്രികങ്ങള്‍ നടക്കുംമെന്ന പ്രതീക്ഷയില്‍, നമുക്ക്, ഘാനയും, അസമൊഅ ജിയാനെയും, യെവ്നെയും, സ്റീഫന്‍ അപ്പിയയെയും, മനസ്സില്‍ ഒരു പ്രത്യേക സ്ഥാനം കൊടുക്കാം.

# പരമ്പരാഗത ശൈലി തച്ചുടച്ചു, പുതിയ തന്ത്രം മെനയുന്ന ബ്രസീലിനെയാണ് ഈ ലോക കപ്പില്‍ നമ്മള്‍ കണ്ടത്. സ്ഥിരമായ ചാരുതയാര്‍ന്ന ലാറ്റിന്‍ അമേരിക്കന്‍ ശൈലി, ഉപേക്ഷിച്ചു, തീര്‍ത്തും, പ്രതിരോധത്തില്‍, ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ശൈലിയില്‍, ആക്രമണം, പ്രാധാനയ്മ അര്‍ഹിക്കുന്നില്ല. ദുന്ഗ 4 -2 -3-1 എന്ന ശൈലിയില്‍, ഉറച്ചു നിന്നപ്പോള്‍, ആരാധകരക്കും, കാണികള്‍ക്കും, നഷ്ടമായത്, എതിരാളികളുടെ, ഗോള്‍മുഖത്ത്, മിന്നല്‍പ്പിണരുകള്‍, സൃഷ്ടിക്കുന്ന, ബ്രസീലിന്റെ തന്ത് കളി ഭാവത്തെയാണ്. ഇത്തരത്തില്‍ എതിരാളികളെ മുക്കികൊന്നുകൊണ്ട്, കാക പ്ലേമേക്കരിന്റെ രൂപത്തില്‍, മധ്യഭാഗം, ശക്തമാക്കുന്നതോടെ, ഫാബിയാനോ മാത്രാമാണ് സ്ട്രൈക്കര്‍ എന്ന വേഷം കൈകാര്യം ചെയ്യുന്നത്. മറ്റു ടീമുകളെ നിഷ്പ്രബരാക്കാരുള്ള, ബ്രസീല്‍, ഈ പുതിയ ശൈലിയില്‍, അവരുടെ, സ്വന്തം ഭാവത്തെ തന്നെ യാണ് തച്ചുട്ചിരിക്കുന്നത്. അതേ സമയം, തൊണ്ണൂറു മിനുട്ടും നിറഞ്ഞു കളിക്കാതെ, എതിരാളികളെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ കൊണ്ടു പൊരുതിമുട്ടിക്കാതെ, കളിക്ക് ജീവസ്സത്തു കാത്തു സൂക്ഷിക്കാന്‍ കഴിയില്ല, എന്ന് അടിവരയിട്ടു, ഊട്ടിയുറപ്പിക്കുകയാണ്, മറഡോണയുടെ ചുണക്കുട്ടികള്‍. മെസ്സി പ്ലേ മേക്കരിന്റെ റോളില്‍, കലക്കുമ്പോള്‍, വേറെ രണ്ടു സ്ട്രൈക്കര്‍മാരുമായാണ് അര്‍ജന്റീന മുന്നേറ്റങ്ങള്‍ പണിതുയര്‍ത്തുന്നതു. ടെവേസ്സും, ഹിഗ്വൈന്നും, മുന്നീട്ട നിര സംബന്നമാക്കുമ്പോള്‍, പകരക്കാരായി ഇറങ്ങുന്ന, മിലിറ്റൊയും, അഗ്യുരോയും, പലര്മോയും, തങ്ങളുടെ ജോലികള്‍ക്കൂടി ഭംഗിയാക്കിയിട്ടുണ്ട്. പ്രതിരോധത്തില്‍, അല്പം വിള്ളലുകള്‍ വീണിട്ടുന്ടെങ്കിലും, ആക്രമണവും, പ്രത്യാക്രമണവും, സുന്ദരവും, മനം കവരുന്ന പാസുകളാലും, മിന്നല്‍ മുന്നേറ്റ നീക്കങ്ങളാലും, തങ്ങളുടെ പിഴവുകളെ, തരണം ചെയ്യാന്‍ അര്ജന്ടേനക്കു ആവുന്നുണ്ട്‌. കൂടാതെ അവരുടെ മധ്യനിര, കുറേക്കൂടി, അക്രമാത്മക ശൈലിയാണ് കാഴ്ചവെക്കുന്നത്. ഇതിനു വിപരീതമായി, ബ്രസീല്‍, തങ്ങളുടെ മധ്യ നിരയെ, വീണ്ടും, ഒരു പ്രതിരോധത്തിന്റെ, തോല്ച്ചട്ടക്കൊണ്ടാണ്, മൂടിയിരിക്കുന്നത്. ഈ ശൈലി കൊണ്ടു ഒരു പക്ഷെ ദുന്ഗ വിജയത്തിന്റെ പുതിയ ആയാമങ്ങള്‍ തേടുകയാവാം, പക്ഷെ ദ്രിശ്യവിസ്മയം സൃഷ്ടിക്കുന്ന, ഒരു അനുപമ നൂപുരദ്വനിയായി ഉയരുന്ന സാംബ നൃത്തച്ചുവടുകള്‍, വാര്‍ന്നോലിച്ചു പോകുന്ന സ്ഥിതിവിശേഷമാണ് ഈ പയറ്റില്‍, തെളിയുന്നത്.

# പക്ഷെ, അടവുകള്‍, ഒരിറ്റു പോലും, മാറ്റില്ല, എന്ന് ശടിക്കുന്നവരെയും, പതനതിന്ന്റെ പാതയിലേക്ക്, ഊര്ര്‍ന്നിര്രങ്ങുതാണ്, ഈ ലോക കപ്പ്‌ സാക്ഷ്യം വഹിച്ചത്. ഫാബിയോ കപ്പല്ലോ എന്ന ഇറ്റാലിയന്‍ പരിശീലകന്‍, ഇന്ഗ്ല്ണ്ടിനെ, യോഗ്യത രൌണ്ടുകളിലൂടെ, ഊളിയിട്ടു, നീന്തിച്ചു. തൊട്ടതെലാം പൊന്നായി, വിളയിച്ച്‌, ഇന്ഗ്ലാണ്ട് അനായാസം, കര കയറിയ്യപ്പോള്‍, ഏവരും, ഒരേ സ്വരത്തില്‍ പറഞ്ഞു, ഗാസ്സനീഗ്ഗ, നിര്‍മിച്ച ആ സ്വര്‍ണ കപ്പ്‌, ഈ വര്ഷം, ലണ്ടനിലേക്ക്. പക്ഷെ, യോഗ്യത മത്സരങ്ങളല്ല, യഥാര്‍ത്ഥ കളിയെന്നു, ഇന്ഗ്ലാണ്ട് പഠിച്ചു. ഒരു ൪-൪-൨ എന്ന വൃത്തത്തില്‍ നിന്നും, കാപ്പെല്ലോ, കാലമൊന്നു മാറ്റി ചവിട്ടാന്‍, തയ്യാര്രായതെയില്ല. ആ പിടിവാശി ടീമിന് വിനയായി, ഒടുവില്‍, കഷ്ടിച്ച് ഗ്രൂപ്പ്‌ കടന്ന ടീം, പ്രീ-ക്വരട്ടര്രില്‍, ജര്‍മനിക്കു മുന്പില്‍, കൂപ്പും കുത്തി വീണു. ഇനി കാപ്പെല്ലോ കോച്ചായി, തുടരുമോ, എന്ന കാര്യം തന്നെ സംശയത്തിന്റെ, നിഴലില്‍ നില കൊള്ളുന്നു.  പാളയത്തില്‍ പടയും, പടലപിണക്കങ്ങളും, എല്ലാം തന്നെ ടീമിനെ വേട്ടയാടി. നായക സ്ഥാനം നഷ്ടപെട്ട ജോണ്‍ ടെറി, കപ്പെല്ലോക്കെതിരെ മുറുമുറുപ്പ് കൂടി നടത്തിയതോടെ, ഇന്ഗ്ലാണ്ടിന്റെ പതനം പൂര്‍ണമായി. മറ്റൊരു, ടൂര്‍ണമെന്റില്‍ കൂടി, വാനോളം  പുകഴ്ത്തപ്പെട്ട, ടീം, ഗോള്‍ വരള്‍ച്ചയില്‍ മുങ്ങി, എങ്ങുമെത്താതെ മടങ്ങി.

# വന്‍ താരങ്ങള്‍ തിളങ്ങാതെ പോയ മേളകൂടിയായി, ഈ ലോക കപ്പ്‌. പകുതിയിലേറെ പേര്‍ പരിക്കിനിരയായി, ദക്ഷിണാഫ്രിക്കയിലേക്ക് വണ്ടി കയറാതിരുന്നപ്പോള്‍, മറ്റു പലരും പൂര്‍ണമായും, പരിക്കില്‍ നിന്നും മുക്തരാകാതെ, അര്‍ദ്ധവും, നിരാശപെടുത്തുന്ന, പ്രകടനങ്ങളുമാണ് കാഴ്ചവെച്ചത്. റിയോ ഫെര്ടിനണ്ട്, മൈക്കല്‍ ബല്ലാക്ക്, മൈക്കല്‍ എസ്സിയന്‍, എന്നിങ്ങനെ  പല വമ്പന്‍ താരങ്ങളും പരിക്കുകള്‍ക്ക്  കീഴ്പ്പെട്ടപ്പോള്‍, നഷ്ടമായത് ഉശിരന്‍ വീരന്മാരെയാണ്. പക്ഷെ ഈ വിടവുകള്‍ നികത്താന്‍ തിഎറി ഹെന്റി, വെയ്ന്‍ റൂണി, ക്രിസ്ടിയാണോ റൊണാള്‍ഡോ എന്നീ പടക്കുതിരകല്‍ക്കുമായില്ല. മെസ്സിയൊഴിച്ചാല്‍, വന്‍ കിട താരങ്ങളൊന്നും തന്നെ ശോബിക്കതേ പോയ കായിക മേളയാണിത്‌. നീണ്ട ക്ലബ്‌ സീസണു ശേഷം, പലരും കിതച്ചു കൊണ്ടാണ് ദക്ഷിണാഫ്രിക്കയില്‍ എത്തിയത്. ആ കിതപ്പുകളില്‍ ചെറിയ പരിക്കുകളും, പേശിവലിവുകളും ഒളിച്ചു കിടന്നു. ആര്യന്‍ റോബ്ബന്‍, ഫെര്‍ണാണ്ടോ ടോര്ര്സ്, ദ്രോഗ്ബ, ഫാബ്രെഗാസ്, എന്നീ കളിക്കാര്‍ ഏറ്റിക്കൊണ്ടുവന്ന, പരിക്കുകള്‍, അവരുടെ പരന്ന കളിയെ, ഒതുക്കി. സ്വതവ സിദ്ധ ശൈലിയില്‍, നിന്നും വേറിട്ട്‌ നിന്ന്, കായികക്ഷമതയുടെ പകുതിപോലും, തെളിയിക്കാന്‍ ഇവര്‍ക്കായില്ല. ക്ലബുകള്‍ക്ക് വേണ്ടി നീണ്ട സീസണുകള്‍, കളിച്ചു തിമര്‍ക്കുമ്പോഴും, തങ്ങളുടെ ശരീരങ്ങള്‍, എത്രത്തോള്ളം, അതിന്റെ അലചില്ലുകളും, ശ്വാസം മുട്ടലും, താങ്ങും എന്നതിന്റെ ഒരു വ്യക്തമായ കാഴ്ചപ്പാട് പലര്‍ക്കും നേടാന്‍ കഴിയാതെ പോയി. പ്രൊഫഷണല്‍ ലീഗുകളും, അവയുടെ ഗ്ലാമറും, പ്രസരിപ്പും ഇന്ന് ഒരു യാദ്ധര്ത്യമാണ്. ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒരു സ്ഥിതിവിശേഷം. അത് കൊണ്ടു ഇതിനോട് പൊരുത്ത പെടുമ്പോഴും, ചില കരുതലുകളും, ചില അടി വരകളും അത്യാവശ്യമാണ്. രാജ്യത്തിന്നു വേണ്ടി ജേഴ്സിയണിയുമ്പോള്‍, അതിന്റെ പ്രൌവ്ടിയും, പ്രസരിപ്പും, ഒന്ന് വേറെതന്നെയാണ്. 

# ചെറുപ്പം കളിയാടിയ മാമാങ്കം കൂടിയായി ഈ ലോക കപ്പ്‌. വയസ്സന്‍മാരെ തട്ടി മാറ്റി, പുതു രക്തം ഊര്ജസ്വലതയോടെ പറന്നുയര്‍ന്നു. വസന്തം വിരിഞ്ഞത്, പുത്തന്‍ ഉണര്‍വ്വും, ചോരത്തിളപ്പും, കൈമുതലായുള്ള ടീമുകള്‍ക്കാനെന്നു കൂടി ഈ പ്രാവശ്യം തെളിയിക്കപ്പെട്ടു. മെസ്സി, ടെവസ്, ഹിഗ്വൈന്‍, മൈക്കല്‍ ബ്രാട്ളി, ജര്‍മനിയുടെ മേസുറ്റ് ഓസില്‍, തോമസ്‌ മ്യുള്ളര്‍,
ഘാനയുടെ കെവിന്‍ പ്രിന്‍സ് ബോട്ടെന്ഗ്, അയെവ്, മെക്സിക്കോയുടെ സേവിയര്‍ ഹെര്നാണ്ട്സ്
എന്നിവര്‍ ഈ ലോക കപ്പിന്റെ 'വണ്ടര്‍ കിട്സാണ്'. ജര്‍മനിയുടെ മൂര്‍ച്ചയേറിയ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതും, ഈ നിറഞ്ഞു തുളുമ്പുന്ന യുവത്വം തന്നെ. കണ്ണഞ്ചിപ്പിച്ചുകൊണ്ടു, എതിരാളികളുടെ നടുവൊടിക്കുന്ന, മിന്നല്‍ പ്രത്യാക്രമണങ്ങള്‍ നടത്തുന്നതും, ജര്‍മനിയെ വേറിട്ട്‌ നില്‍പ്പിക്കുന്നതും, ഈ യുവ രക്ത്തം തന്നെ. ഓസിലും, മ്യുള്ളരും, പൊടോള്‍സ്കിയും, ക്ലോസേക്കും, ശ്വൈന്‍സ്ടിഗരും ഒത്തു ചേരുമ്പോള്‍, എതിരാളികളെ മരവിപ്പിച്ചു, അവരുടെ ഗോള്‍മുഖത്തേക്ക് ഉശിരന്‍ പാസുകളും, കൃത്യതയാര്‍ന്ന നീക്കങ്ങളും കൊണ്ടു വേട്ട നടത്തുന്ന , ജര്‍മന്‍ പോരാളികള്‍, പേടിസ്വപന്മായാണ് വിഹരിക്കുന്നത്. അതേ സമയം, കിഴവന്മാരുടെ ഒരു സംഘവുമായെത്തിയ, മുന്‍ ചാമ്പ്യന്‍ ഇറ്റലി, ഗ്രൂപ്പ്‌ രൌണ്ടിന്നപ്പുരം കാണാതെ പുര്രത്തു പോയി. മാര്സലോ ലിപ്പി, ജര്‍മനിയില്‍ 2006 -ല്‍ പ്രകടിപ്പിച്ച തന്ത്രങ്ങളപ്പാടെ, തകിടമര്രിഞ്ഞു. 

# സാങ്കേതിക വിദ്യകള്‍, അത്യാവശ്യമായും, ഫുട്ബോളില്‍ ഉപയോഗപ്പെടുത്തണം, എന്ന മുറവിളികള്‍ക്ക് ആക്കം കൂടുകയും ചെയ്തു, ഈ ലോക കപ്പില്‍. റഫറിമാരുടെ പാകപ്പിഴകള്‍ കൊണ്ടു അലങ്ക്രിതമായി ഇത്തവണത്തെ പോരാട്ടങ്ങള്‍. മാലി റഫറി കോമന്‍ കവുളിബാലിയുടെ പിഴവിന്റെ ഫലമായി, സ്ലോവേനിയക്കെതിരെ യു. എസ്. ഏ-ക്ക് ഒരു വിജയ ഗോളാണ് നഷ്ടമായത്. അത് പോലെ ഫ്രാന്‍സിന്റെ സ്റീഫന്‍ ലാന്നോയിയുടെ പിഴവുകള്‍ കാരണം ഐവറി കോസ്റ്റിനെതിരെ കാകയ്ക്ക് രണ്ടാമതൊരു മഞ്ഞ കാര്‍ഡ് കണ്ടു , പോര്ച്ചുഗലിനെതിരെയുള്ള കളിയില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വന്നു. കൂടാതെ, ഒറ്റ ദിവസം, രണ്ടു വ്യത്യസ്ത കളികളില്‍, റഫറി/ലൈന്‍സ്മാന്‍മാരുടെ തെറ്റായ തീരുമാനങ്ങള്‍ രണ്ടു ടീമുകളെ സാരമായി ബാധിച്ചു. ലാംപാര്‍ഡ് തൊടുത്ത ഷോട്ട്, ബാരിളിടിച്ചു, ഗോള്‍ വര കടന്നിട്ടും, ജര്‍മനിക്കെതിരെ ഇന്ഗ്ല്ണ്ടിനു ഗോള്‍ വഴങ്ങപ്പെട്ടില്ല. അന്നേരം ജര്‍മനി 2-1 എന്ന സ്കോര്രിനു മുന്നോട്ടു നില്‍ക്കുകയായിരുന്നു. ആ സമനില ഗോള്‍ കൈവിട്ടതോടെ, താളപ്പിഴ നഷ്ട്ടപെട്ട ഇന്ഗ്ലാണ്ട് ഒരിക്കലും, കര കയറ്രിയില്ല. അത് പോലെ, തീര്‍ത്തും ഒരു ഓഫ്‌-സൈഡ്‌ പൊസിഷനില്‍ നിന്നും, മെക്സിക്കൊക്കെതിരെ ടെവസ് നേടിയ ഹെട്ദര്‍, ഇറ്റലിയുടെ റഫറി, രോസ്സെട്ടി ശരിവച്ചു. തോറ്റു പുറത്തായ യിരു ടീമുകള്‍ക്കും നല്‍കാന്‍, ഫിഫ പ്രസിഡന്റ്‌ സെപ്പ് ബ്ലാട്ടരുടെ കൈയില്‍ വെറും മാപ്പ് മാത്രമാണ് ഉണ്ടായിരുന്നത്. പക്ഷെ നഷ്ടപ്പെട്ടവര്‍ക്ക് ഈ സാന്ത്വനമല്ലാതെ കാര്യമായിട്ടും, മറ്റൊന്നും നല്‍കാന്‍ ഫിഫക്കോ, ബ്ലാട്ടര്‍ക്കോ, കഴിഞ്ഞില്ല, ക്രിക്കറ്റും, ടെന്നിസിനും ശേഷം തുര്റന്ന മനസ്സോടെ ഫുട്ബോളിലും, സാങ്കേതിക വിദ്യകള്‍ വേണമെന്ന തീര്‍പ്പാനു, ജനങ്ങള്‍ ആവശ്യപ്പെടുന്നത്. 

# തനതു പാരമ്പര്യം. കത്ത് സൂക്ഷിക്കാന്‍  തന്നെ, ഈ ലോക കപ്പ്‌, ഊന്നല്‍ നല്‍കി. പല ഭാഗത്ത്‌ നിന്നും, മുരുവിലികളുയര്നിട്ടും, വുവുസേല, എന്ന നീണ്ട സംഗീത കുഴല്‍, അതിന്റെ മേല്ക്കൊഴ്മ നില നിര്‍ത്തി. ആയിരം കടന്നലുകള്‍, ഒന്നിച്ചു ഇരമ്പി വരുന്ന തു പോലുള്ള ഒരു പ്രതീതിയാണ് വുവുസേല, സബ്ദതാല്‍ നല്‍കുന്നത്.  

ലോക മേളയില്‍, ഇനി കലശാക്കളില്‍ മാത്രം ബാകി നില്‍കെ, രോമാഞ്ചതിന്നും, ആവേശത്തിന്നും, ഒരു കുറവുമില. ബ്രസീല്‍-അര്‍ജന്റീന എന്ന സ്വപ്ന ഫൈനല്‍ കൂടി, ഒരു സാക്ഷാത്കാരമായി, നിലകൊള്ളുമ്പോള്‍, ഫുട്ബോള്‍, കാല്‍പനികതയില്‍ പുതു കോട്ടകള്‍ പണിയുന്നു. "സുന്ദരമായ കളി" അതിന്റെ എല്ലാ നൂപുര ഭാവത്തോടും, നിര്രപ്പകിട്ടോടും,  ജന കൊടികളെ ലോകമെമ്പാടും കോര്‍ത്തിഇണക്കി, എല്ലാ വന്കരകള്‍ക്കും, ഒരു സംഗീതവും, ഒരു ഭാഷയും, നല്‍കി പരിപോഷിപ്പിച്ചു, മനുഷ്യായുസ്സിന്റെ മുഴുവന്‍ സ്രോതസ്സും ഒരു പന്തിനു പിന്നാലെ പായിക്കുന്നു. ജൂലായ്‌ 11-നു സോക്കര്‍ സിറ്റിയില്‍, അവസാനത്തെ വിസില്‍ മുഴങ്ങി, അടുത്ത ലോക ചാമ്പ്യന്മാരെ, തെരെഞ്ഞെട്ടുക്കുന്നത് വരേ, ലോകം, ആ ഒറ്റ പന്തിനു പിന്നാലെയുള്ള പ്രയാണം, അവസാനിപ്പിക്കുന്നില്ല. 

ജൂണ്‍ 11 -ഇന്റെ വിസിലിനായി കാതോര്‍ത്ത്

മലപ്പുറത്ത് ഇനിയൊരു മാസക്കാലക്ക് ഉത്സവമേളം കൊഴുകൊഴുക്കും. ഇനിയുള്ള ഒരു മാസത്തെ രാവുകളും പകലുകളും ഒരേ സ്വരത്തില്‍ പാടും, താളംവെയ്ക്കും. ഒരു കൂട്ടം ജനതയുടെ സിരകളില്‍ കൂടി ഒഴുകാന്‍ പോകുന്നത് ഒരു തരം നൈസര്‍ഗികതയാണ്. ഒരായുസ്സിന്റെ മൊത്തം സ്വപ്നങ്ങളും വര്‍ണങ്ങളും മഴയായി പെയുന്ന ഒരുസുഖാനുഭവം. കൂടുതല്‍ വര്നിക്കതേ ഒറ്റ വാക്കിലൊതുക്കിയാല്‍ തീര്‍ത്തും സാഫല്യം. ഫുട്ബോള്‍ ലോകകപ്പിതാ ഇങ്ങെത്തി കഴിഞ്ഞു. ഇത്തവണ ഇരുണ്ട ഭൂഖണ്ടമെന്നറിയപ്പെടുന്ന ആഫ്രിക്കയിലാണ്. പേരെടുത്തു പറഞ്ഞാല്‍ ദക്ഷിണാഫ്രിക്കയില്‍.

മലപ്പുറത്ത്‌ മാത്രം ഒതുക്കി നിര്‍ത്താന്‍ കഴിയുന്നതല്ല ഈ ആവേശവും, അനുഭവവും. പക്ഷെ തീര്‍ച്ചയായും മലപ്പുറം ഒരു  വേറിട്ട കാഴ്ചയാണ്. അതിലേക്കു ഊളിയിട്ടു ചാടുമ്പോള്‍ വെറും ഒരു മുഖവുരയായി മാത്രം മാടിനിര്താന്‍ കഴിയില്ല. പന്ത് കളിയുടെ നൂതന കണികകള്‍ പെറുക്കിയെടുത്തു വിശകലനം ചെയ്യാന്‍ ഒരു പ്രത്യേക വിരുതു ഈ നാട്ടുകര്‍ക്കുണ്ട്.  കൂറ്റന്‍ ഫ്ലെക്സ് ബോര്‍ഡുകളും, വിവിധ ദേശിയ പതാകകളും, തോരണങ്ങളും, മറ്റും അലങ്കാരങ്ങളുമായി ലോകക്കപ്പിനെ വരവേല്‍ക്കാന്‍ ജില്ല തയ്യാറാണ്. ഇത്തരം ആവേശത്തിന്റെയും, കളി ഭ്രാന്ധിന്റെയും കഥകള്‍ മലപ്പുറത്തെ ഗ്രാമങ്ങള്‍ക്കും, ചെറു പട്ടണങ്ങള്‍ക്കും മാത്രമല്ലുള്ളത്. മലബാറിന്റെ വടക്കേ തലയ്ക്കല്‍ മുതല്‍ തെക്കേ തലം വരെ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു ഈ പരവേശം. കേരളത്തില്‍ മാത്രമല്ല ബംഗാളിലും, ഗോവയിലും, മറ്റുമൊക്കെ ഇതിന്റെ അലകള്‍ വീഷിയടിക്കുന്നുണ്ട്. ഇന്ത്യയിലെ ജനങ്ങള്‍ നെഞ്ചോട്‌ ചേര്‍ത്ത് പിടിക്കുന്ന ഒരു പിടി താരങ്ങള്‍ അണിനിരക്കുന്ന ഈ കായിക മാമാങ്കം, ജൂണ്‍ 11  നു കൊടികയറുന്നതോടെ അടുത്ത ഒരു മാസത്തേക്ക് കൊടിമ്ബിരി കൊള്ളിക്കാന്‍ നിരവധി സുവര്‍ണ്ണ മുഹുര്തങ്ങലാണ് നമ്മുക്ക് മുമ്പിലുള്ളത്. 

ഭൂമിയിലെ എല്ലാ വന്‍കരകളും ഒന്നിച്ചു ചേരുന്ന ഒരു മഹാമേരുവയാണ് ലോക കപ്പ്‌ എത്തുന്നത്‌. ആ ദ്രിശ്യ വിസ്മയതിന്റെ ചരിത്രം പരിശോധിച്ചാല്‍ നൂറു കൂട്ടം കാര്യങ്ങളാണ് മുന്നില്‍ വന്നു നില്‍ക്കുന്നത്. 1930-യില്‍ ഉറുഗുഅയ് ആതിഥ്യം വഹിച്ച, ആദ്യത്തെ ലോക ചാമ്പ്യനായി. അന്നതിനെ യുള്സ് റിമെ കപ്പ്‌ എന്ന നാമധേയത്തിലാണ് ട്രോഫി അറിയപ്പെടുന്നത്. പിന്നിടങ്ങോട്ട് പല രാജ്യങ്ങള്‍ കൈവശം വെച്ച്, കപ്പ്‌ സഞ്ചരിച്ചു കൊണ്ടിരുന്നു. മത്സരങ്ങളും, താരങ്ങളും പുതിയ കരകള്‍ കണ്ടു. തരോധയങ്ങള്‍ ഉണ്ടായി. ലുസിയന്‍ ലുരെന്റ്റ് എന്ന ഫ്രെന്ച്ചുകാരന്റെ ബൂട്ടില്‍നിന്നു പതിച്ച ആദ്യത്തെ ഗോളിനു ശേഷം പിന്നെ എണ്ണം ആയിരത്തോളമായി. ഫുട്ബോളിന്റെ നൂതന ശൈലികളിലും, ഭാവുകതയിലും,  ഏറ്റവുമുയര്‍ന്നു നില്‍ക്കുന്നത് ലാറ്റിന്‍ അമേരിക്കന്‍ ശൈലി തന്നെ. സുന്ദരമായതും, കണ്ണിനു കുളിര്‍മയെകുന്നതും ആ ദ്രിശ്യചാരുത തന്നെ. പരമ്പര വൈരികളായ ബ്രസീലും, അര്‍ജെന്റീനയും കപ്പ്‌ ജയത്തില്‍ കുറവൊന്നും ചിന്തിക്കാറില്ല. ഇത് എല്ലാ ലോക കപ്പിലും ആവര്തിക്കപെടുന്ന ഒരു സ്ഥിതി വിശേഷം തന്നെ. അഞ്ച് തവണ കപ്പില്‍ മുത്തമിട്ട ബ്രസീലും, രണ്ടു തവണ ആ ഭാഗ്യം കൈകൊണ്ട അര്‍ജെന്റീനയും കളിയുടെ ഈ ശൈലിയെ പ്രതിനിധാനം ചെയ്യുന്നു. പാരമ്പര്യത്തിന്റെ കലവറയാണ് ഈ രണ്ടു  രാജ്യങ്ങളും. പെലെയുടെയും, വാവയുടെയും, ഗാരിഞ്ചയുടെയും, ദീദിയുടെയും, ജൈര്സിന്ഹോയുടെയും, സികയുടെയും പിന്തലമുരക്കാര്‍ ആറാം തവണയും ആ സുവര്‍ണ കപ്പില്‍ മുത്തമിടാന്‍, വെമ്പല്‍ കൊള്ളുന്നു. ദുന്ഗായെന്ന തന്ത്രഞ്ഞ്ഹ്യന്‍ മെനയുന്ന പദ്ധതികള്‍ മൂര്ച്ചച്ചയേരുന്ന നീക്കങ്ങളിലൂടെ, നടപ്പിലാക്കാന്‍ കഴിവുള്ള പടകുതിരകലാണ് കക്കായും, ഫാബിയാനോവും, ലൂസിയോയും. മുന്നേറ്റ നിരയും, മധ്യ നിരയും, പ്രതിരോധ മതിലും, ഭദ്രമായി കളിക്കുന്ന ടീമാണ് ബ്രസീല്‍. വാതുവെപ്പുകാരുടെ ഏറ്റവും പ്രിയപ്പെട്ട അണി. പന്തുരുളും മുമ്പേ പേപ്പറില്‍ മികച്ച ടീം. പക്ഷെ കിടപിടിക്കാന്‍ കുതിക്കുകയാണ് അര്‍ജെന്റീന. മറഡോണ എന്ന കുന്തമുന പരിശീലകനായി ഭാരം ഏറ്റെടുക്കുമ്പോള്‍, ടീം ഒരു പതര്ച്ചിയിലായിരുന്നു. യോഗ്യതാ റൌണ്ടുകളില്‍ കഷ്ടിച്ച് കര കയറിയ അല്ബിസിലെസ്റെ എന്ന വിളിപ്പേരുള്ള ഇളം നീലയും, തൂവേല്ലയുമായ, ദേശീയ പതാക അവരുടെ ജേഴ്സിയില്‍ അണിയുന്ന അര്‍ജെന്റീന. ബൊളീവിയയോടും, ചിലിയോടും, ഏറ്റ പരാജയങ്ങള്‍ നെഞ്ചില്‍ തറച്ചത് വെടിയുണ്ടകളെപ്പോലെയാണ് എന്നാണു മറഡോണ വിശേഷിപ്പിച്ചത്‌. എങ്കിലും അര്‍ജെന്റീനക്ക്  ആര്‍ജവം പകരുന്നതും, പ്രതീക്ഷകള്‍ വാനോളമുയര്‍ത്തുന്നതും, കഴിവ് തെളിയിച്ചതും, പയറ്റിത്തെളിഞ്ഞ പാടവവുമുള്ള ഒരു നീണ്ട താര നിര തന്നെ. തുറുപ്പു ചീട്ടായി മുന്നില്‍ നിന്ന് നയിക്കുന്നത് ലയെണല്‍ മെസ്സിയെന്ന 'മിശിഹാ' തന്നെ. ലോക ഫുട്ബോള്ളരായും, ബാര്സെലോണയുടെ കുന്തമുനയായ മെസ്സി തന്റെ തന്ത്രങ്ങള്‍ മെനയുന്നത് ലോകം പല തവണ നിര ഹൃദയത്തോടെ നോക്കി നിന്നിടുല്ലതാണ്. തന്റെ പിന്ഗാമി എന്ന് വരെ മറഡോണ വിശേഷിപ്പിചിട്ടുള്ളതാണ് മെസ്സിയെ. മെസ്സിയെ കൂടാതെ, അഞ്ചു കിടപിടിക്കുന്ന സ്ട്രിക്കര്മാരുമായാണ് അര്‍ജെന്റീന ദക്ഷിണാഫ്രിക്കയിലെത്തുന്നത്. പരിചയം കൊണ്ടു സമ്പന്നരായ ടെവസ്, മിലീട്ടോ, അഗ്യുരോ, ഹിഗ്വൈന്‍, മറ്റും മാര്‍ടിന്‍ പലെര്‍മോ. കൊട്ടാതെ വല കാക്കുന്ന രോമെരോ, പ്ലേമേക്കറായ സെബാസ്റ്യന്‍ വെരോണ്‍, മസ്ച്ചരാണോ, മാക്സി റോഡ്രിഗസ്, വാല്റെര്‍ സാമുഎലും, പിന്നെ ബോലട്ടിയും ചേരുമ്പോള്‍ അര്‍ജെന്റീന പതിന്മടങ്ങ്‌ ശക്തിയാര്‍ജിക്കുന്നു. പക്ഷെ, ഇതെല്ലം വെറും കടലാസില്‍ മാത്രമൊതുങ്ങാതെ കക്കേണ്ടതും മറഡോണയുടെയും, ചുണകുട്ടികളുടെയും ജോലിയിരട്ടിയാക്കുന്നു. പരഗ്വെ, ചിലി, ഉറുഗ്വെ എന്നീ ടീമുകളാണ് ലാറ്റിന്‍ അമേരിക്കന്‍ പ്രാതിനിധ്യത്തെ പൂര്‍ത്തികരിക്കുന്നത്. ഇതില്‍ അര്‍ജെന്റീനക്കാരനായ മാര്‍സെലോ ബിയെല്സ പരിശീലിപ്പിക്കുന്ന ചിലി ശ്രദ്ധിക്കേണ്ട ഒരു ടീം തന്നെ. ഏവരും ഉറ്റു നോക്കുന്ന ഒരു അപൂര്‍വ സംഗമമുണ്ട്; ഒരു സ്വപ്ന ബ്രസീല്‍-അര്‍ജെന്റീന ഫൈനല്‍. ജൂലൈ 11-നു അത് സംഭവിക്കുമോ?? വമ്പന്‍ പ്രതീക്ഷയോടെ തന്നെയാണ് ലോകം ആ ചോദ്യത്തിന് ഉത്തരം തേടുന്നത്. ഒരു കാര്യം പക്ഷെ തീര്‍ത്തു പറയാം. ഡുഉംഗയോ അതല്ലന്കെഇല്, മറഡോണയോ, തങ്ങളുടെ ടീമുകളെ കിരീടത്തിലേക്കു നയിക്കുകയാണെങ്കില്‍, ഒരു റെക്കോര്‍ഡ്‌ കുറിക്കപെടും. ബെകെന്ബുവറിനു ശേഷം നായകനായും, കോച്ചായും ടീമിനെ ലോക കപ്പ്‌ നേടി കൊടുക്കുക. മറഡോണ 1986-ഇല്‍ ടീമിനെ നയിച്ചെങ്കില്‍, ഡുഉംഗ അത് ചെയ്തത് 1994-ലാണ് താനും. ചരിത്രം പടി വാതില്‍ക്കല്‍ മുട്ടി നില്‍ക്കുന്നു.

ലാറ്റിന്‍ അമേരിക്കന്‍ ശൈലിയുടെ ചാരുത വേറൊരു രീതിയില്‍ തെളിയുന്ന വന്കരയാണ് യുറോപ്. സ്പയിന്‍ ആണ് പ്രതിഭാശാലികളില്‍ ബ്രസീലിനെയും, അര്‍ജെന്റിനയെയും, കിടപിടിക്കുന്നത്. കാസിയാസ്, ടോരെസ്, വിയ്യ, സാബി, ഫബ്രെഗാസ്, വില്ല, സാവി, പുയോള്‍, എന്നീ പേരുകള്‍ ഒറ്റക്കെട്ടായി ഒരു ടീമില്‍ തിങ്ങി നിറയുമ്പോള്‍, തീര്ച്ചയാക്കാം, ഒരു വന്‍ വെല്ലുവിളി തന്നെ ഉയര്‍ത്തപെടുകയാണ്. സ്പയിനിനെ കൂടാതെ ഇംഗ്ലണ്ട് കാപ്പല്ലോയുടെ തണലില്‍ മുന്നേറ്തിന്നു കിണഞ്ഞു പരിശ്രമിക്കുന്നു. റൂണി തന്നെ ശരണം ഇത്തവണയും, പക്ഷെ കൂടാതെ പരിചയ സമ്പത്തുള്ള ജെര്രാര്ദ്, ലാംപാര്‍ഡ്, വാല്കോട്റ്റ്, ക്രവുച്, പിന്നെ നായകനായ റിയോ ഫെര്ടിനാണ്ട്. ക്രിസ്ടിആനൊ റൊണാള്‍ഡോ ഇത്തവണയും കാര്‍ലോസ് കുയ്രോസ് പര്ശീളിപിക്കുന്ന പോര്ടുഗലിന്റെ ചുക്കാന്‍ പിടക്കും. ഫ്രാന്‍സ് ആതിഥേയരായ ദക്ഷിണാഫ്രിക്കക്കും, ഉറുഗ്വേക്കും ഒപ്പമാണ്. വിവാദ ഗോളിലൂടെ അയര്‍ലന്‍ഡിനെ യോഗ്യത പ്ലേ-ഓഫില്‍ തറപറ്റിച്ച ഫ്രാന്‍സ് ഉറ്റു നോക്കുന്നത് ഹെന്റിയെയും, റിബെറിയെയുമാണ്. വില്ല്യം ഗല്ലാസ് കൂടി തിളങ്ങിയാല്‍ ഫ്രാന്‍സും കടുത്ത ശക്തികള്‍ തന്നെ.   കഴിഞ്ഞ ലോക ജേതാക്കളായ ഇറ്റലി ഇത്തവണയും രംഗത്തുണ്ട്. തീര്‍ത്തും അപ്രതീക്ഷിത മായാണ് നാല് വര്ഷം മുമ്പ് ഇറ്റലി കപ്പ്‌ നേടിയത്. മാര്‍സെലോ ലിപ്പി എന്ന കോച് തന്റെ വിസ്മയങ്ങള്‍ തീര്‍ത്തപ്പോള്‍, നായകനായ കനവാരോയും സംഘവും വിജയശ്രീലാളിതരായി. 1962-ഇല്‍ ബ്രസീലിനു ശേഷം ഒരു ടീമും ലോക കപ്പ്‌ നില നിര്‍ത്തിയിട്ടില്ല, ഇട്ടള്ളി ചരിത്രം മാറ്റി എഴുതുമോ? കണ്ടിരുന്നു കാണാം. ജര്‍മ്മനി തങ്ങളുടെ മാസ്മരിക ക്യപ്ടന്നായ ബാല്ലക്കിനെ പരിക്കിനു കൊടുത്തതോടെ അവരുടെ സാധ്യതകള്‍ക്ക് മങ്ങലെല്പ്പിച്ചതാണ്. എന്നാലും, ക്ലോസയൂം, ലഹമും, ശ്വിനെസ്ടിഗരും, കൂടി ആ ജോലി ഏറ്റെടുക്കാനുള്ള പദ്ധതികള്‍ പരിശീലകന്‍ ജോചിം ല്യുവുമായി മെനയുകയാണ്. ടോട്ടല്‍ ഫുട്ബോളിന്‌ പേര് കേട്ട ഡച് കോട്ടയും പ്രതീക്ഷയോടെ ഉറ്റു നോക്കുന്നു. ക്രയഫ്ഫിന്റെയും, രയ്ക്കാര്ടിന്റെയും, രുദ് ഗുള്ളിട്ടിന്റെയും, വാന്‍ ബാസ്റെന്റെയും, പിന്‍തലമുര്ര്‍ക്കാര്‍ എത്രത്തോളം, ആ പാരമ്പര്യം കത്ത് സൂക്ഷിക്കുന്നു എന്നറിയില്ല. വാന്‍ പിഎര്സി, അര്യെന്‍ രോബ്ബന്‍, വെസ്ലി സ്നൈടെര്‍ എന്നിവര്‍ പക്ഷെ വന്‍ തിരുത്തലുകള്‍ക്ക് മുതിര്‍ന്നേക്കാം. ഇത്രയം പാരമ്പര്യം ഉള്ളിലോയ്തുക്കിയിട്ടും ലോകത്തിന്റെ നെറുകയില്‍ ചുംബിക്കാനാവാത്ത ദുര്‍ഭാഗ്യം ഹോളണ്ടിനെ വെട്ടയാടിയിട്ടുണ്ട്.  ഒരു പക്ഷെ ഈ ലോക കപ്പ്‌ ഒരുയര്‍ത്തെന്ഴുനെല്‍പ്പായി മാറിയേക്കാം.  ഇവരെ കൂടാതെ  സ്ലോവേനിയ, സ്വിറ്റ്സര്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക്, ഗ്രീസ് (2004  യുറോ ചാമ്പ്യന്‍സ്-പരിശീലകന്‍ ഓട്ടോ രേഹ്ഹഗേല്‍), സെര്‍ബിയ എന്നിവരും രംഗത്തുണ്ട്. പുതിയ പടവുകള്‍  താന്ടാം എന്ന വീറോടെയും, വാശിയോടെയും.

ആഫ്രിക്കന്‍ ശൈലി ഒരു തലക്കല്‍ മിനുസത ഊട്ടുന്നുണ്ടെങ്കില്‍, മറു തലക്കല്‍ ഒരു aggressive പയറ്റുമുറയാണ്‌. ലോക കപ്പിന്റെ ചരിത്രത്തില്‍ ആഫ്രിക്കക്കു എന്നും 'കറുത്ത കുതിരകളുടെ' നാമധേയമാണ് ലഭിച്ചിട്ടുള്ളത്. ക്യംറൂനും, സെനെഗലും, നൈജീരിയയുമൊക്കെ ആ പാരമ്പര്യം മുറുകെ പിടിച്ചുകൊണ്ടു ലോക ഫുട്ബോളിന്റെ ഉച്ച ശ്രേണിയില്‍ നടന്നു അടവുകള്‍ പരീക്ഷിച്ചവര്‍ ആണ്. ദക്ഷിണാഫ്രിക്കയില്‍ ആഫ്രിക്കന്‍ ടീമുകള്‍ എത്തുന്നത്‌ ഒരു പിടി കളിക്കാരുടെ യുറോപ്യന്‍ ലീഗുകളില്‍ കളിച്ച പരിചയ സമ്പത്തോടുകൂടിയാണ്. Elephants-എന്നറിയപ്പെടുന്ന ഐവറി കോസ്റ്റ് തങ്ങളുടെ പോര്‍ തന്ത്രങ്ങള്‍ മെനയുന്നത് ദിദിയെ ദ്രോഗ്ബ എന്ന ചെല്‍സി ആക്രമണ താരത്തിലൂടെയാണ്. ഈ കഴിഞ്ഞ ഈപിയെല്‍ സീസണില്‍ മികച്ച ഫോംഒടുകൂടിയാണ് ദ്രോഗ്ബ എത്തുന്നത്‌. ആക്രമണത്തിനു മൂര്‍ച്ച കൂട്ടാന്‍ കൂടെ ചെല്‍സിയുടെ സലോമന്‍ കലുവുമുണ്ട്. കഴിഞ്ഞ ലോക കപ്പില്‍ ജര്‍മ്മനിയില്‍ അരങ്ങേറ്റം കുറിച്ച ഐവറി കോസ്റ്റിന്റെ ഗ്രൂപ്പ്‌ പക്ഷെ കടുത്തതാണ്. ഗ്രൂപ്പ്‌ ജീയില്‍ ബ്രസീല്‍, പോര്‍ച്ചുഗല്‍, മറ്റും ഉത്തര കൊറിയയുടെ കൂടെയാണ് ആഫ്രിക്കയിലെ 'ആനകള്‍'. മറ്റൊരു വശത്ത് ഘാനയും പരിചയ സമ്പന്നത നേടുന്നത് യുറോപ്യന്‍  ലീഗുകളില്‍ കളിച്ച അവരുടെ താരങ്ങളിലൂടെയാണ്. ചെല്‍സിയുടെ മൈക്കള്‍ എസ്സിഎന്‍ ആണ് അവരുടെ കുന്തമുന. Indomitable Lions എന്നറിയപ്പെടുന്ന ക്യംറൂന്‍, അവരുടെ പ്രതീക്ഷകള്‍ക്ക് ചിറകുകള്‍ കൊടുക്കുന്നത് സാമുവല്‍ യെട്ടുവിലൂടെയാണ്. ഇന്റര്‍ മിലാനെ ചാമ്പ്യന്‍സ് ലീഗ് ജയിപ്പിച്ച കരുത്തും കൊണ്ടാവും യെട്ടുവിന്റെ വരവും. Desert Foxes എന്നറിയപ്പെടുന്ന  അള്‍ജീറിയയും ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ അവരുടെ വൈഭവം കാട്ടിയവരാണ്. Super Eagles എന്നറിയപ്പെടുന്ന നൈജീരിയയും ആഫ്രിക്കന്‍ ഫുട്ബോളിന്റെ ജ്വലിക്കുന്ന പാരമ്പര്യം അവകാശപെടുന്നവരാണ്. മുന്‍ ലോക കപ്പുകളിലും അവര്‍ ഈ പാടവങ്ങള്‍ പയറ്റിതെളിയിച്ചവരാണ്. ഈ തവണ കനുയെന്ന പടകുതിരയുടെ അവസാനത്തെ ലോക കപ്പ്‌ മറക്കാത്ത ഒരു ഒര്മയാക്കി മാറ്റാന്‍ കളത്തിലിറങ്ങാന്‍ തയ്യാറായാണ് അവരെത്തുന്നത്. പക്ഷെ ദുഷ്ക്കരമായ ഗ്രൂപ്പ്‌ ബി-യില്‍ അര്‍ജെന്റീന, ദക്ഷിണ കൊറിയ, മറ്റും ഗ്രീസിനോടൊപ്പമാണ് നൈജീരിയയുടെ കളികള്‍. ആതിഥേയരായ ദക്ഷിണാഫ്രിക്ക മാത്രമാണ് യോഗ്യത റൌണ്ടുകളില്‍ കടക്കാതെ അവസാന  32-ഇല്‍ സ്ഥാനം നേടിയത്. Bafana  Bafana എന്ന ഓമനപ്പേരുള്ള ടീമിനെ പരിശീലിപിക്കുന്ന ബ്രസീലുകാരനായ കാര്‍ലോസ് ആള്ബര്ടോ പെരേരയുടെ ശ്രമങ്ങളും അവരെ ഗ്രൂപ്പ്‌ എ-യില്‍ നിന്ന് അടുത്ത റൌണ്ടിലേക്ക് കടത്താനയിരിക്കും. 

ഏഷ്യന്‍ കരയുടെ പ്രാതിനിധ്യം ഉറപ്പിക്കുന്നത് ഓസ്ട്രേലിയ, ജപ്പാന്‍, മറ്റും രണ്ടു കൊറിയകള് മാണ്. ഉത്തര കൊറിയ 1966-നു ശേഷം  ആദ്യമായിട്ടാണ് അവസാന റൌണ്ടില്‍ കടക്കുന്നത്‌. ഏഷ്യയുടെ അടുത്ത റൌണ്ട് ഓഫ് 16-ലെ കാക്കാന്‍ ശക്തി ഈ കൂട്ടത്തില്‍ ഓസ്ട്രേലിയക്ക് മാത്രമേയുള്ളൂ. അത് കൊണ്ട് തന്നെ പ്രതീക്ഷകളും അവരുടെ അപ്പുരറെക്ക് താണ്ടുന്നില്ല. 2002-ഇല്‍ നാലാം സ്ഥാനം നേടിയെങ്കിലും ഈ പ്രാവശ്യം നറുക്ക് ദക്ഷിണ കൊറിയക്ക് വീഴാന്‍ നല്ല ബുദ്ധിമുട്ടാണ്. ഒരു പക്ഷെ വളരെ കാലങ്ങള്‍ക്ക് ശേഷം ഒറ്റ ഗള്‍ഫ്‌ രാജ്യം പോലുമില്ലാത്ത ലോക കപ്പാവുമിത്. അവസാന പ്രതീക്ഷായുമായ ബഹറിനും ഓഷ്യാന പ്ലേ-ഓഫില്‍ ന്യൂസിലാന്‍ഡിനോട് അടിയറവു പറഞ്ഞതോടെ, എല്ലാ ഗള്‍ഫ്‌ സ്വപ്നങ്ങളും അസ്തമിച്ചു. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ന്യൂസിലാന്‍ഡ ലോക കപ്പിനെത്തുന്നത്.

വടക്കേ അമേരിക്കന്‍ മേഖലയില്‍ നിന്നും എത്തുന്ന ടീമുകള്‍ ഇത്തവണ വെറും മൂന്നെണ്ണം ആണ്. യു. എസ്.എ, മെക്സിക്കോ പിന്നെ ഹോണ്ടുറാസും. പ്ലേ-ഓഫിലൂടെ കോസ്റ റിക്ക പരാജയമറിഞ്ഞപ്പോള്‍ കടന്നു കയറിയത് ഉരുഗ്വെയാണ്. അമേരിക്ക അവരുടെ സ്വപ്‌നങ്ങള്‍ നെയ്യുന്നത് ബോബ് ബ്രാട്ളി എന്ന ചുണയാര്‍ന്ന പരിശീലകനിലൂടെയാണ്. തന്റെ മകനെന്നതിനെക്കളുപരി ഒരു ശക്ടമായ മധ്യനിര വീരന്‍ കൂടിയായ മൈക്കള്‍ ബ്രാട്ളി, പടക്കുതിര ലാന്ടന്‍ ഡോനവന്‍ എന്നീ താരങ്ങള്‍ക്കൂടി അമേരിക്കന്‍ നീക്കങ്ങള്‍ പണിതു തീര്‍ക്കുന്നു. ഒരു പക്ഷെ മെക്സിക്കോയാവും ഈ പ്രദേശത്തെ ശക്തര്‍. ക്വട്ടമാക് ബ്ലാങ്കോ, റാഫേല്‍ മാര്‍ക്വേസ്, ഹെര്‍ണന്ടെസ് എന്നിവരെ അധികം കേട്ടെന്നു വരില്ല. പക്ഷെ വന്‍ പടകള്‍ പൊരുതാന്‍ നല്ല കെല്‍പ്പുള്ളവരാണ് ഈ കളിക്കാര്‍. 

ഈ ലോകകപ്പില്‍ കഴിഞ്ഞ തവനകലെപ്പോലെ മരണ ഗ്രൂപ്പ്‌ എന്നൊന്നില്ല എന്ന് വിശ്വസിക്കുന്നൊരു ആളാണ്‌ ഞാന്‍. ഒരു അര്‍ഥത്തില്‍ വേറെ വ്യത്യസ്തമായ കാഴ്ചപ്പാട് സ്വീകരിക്കുകയാണെങ്കില്‍, തീര്‍ച്ചയായും ഗ്രൂപ്പ്‌ ജീ തന്നെയാവും കടുപ്പമേറിയ ഗ്രൂപ്പ്‌. ബ്രസീലും, പോര്‍ച്ചുഗലും, ഐവറി കോസ്റ്റും പിന്നെ ഉത്തര കൊറിയയും ചേരുമ്പോള്‍, ആവേശത്തിന്റെ അലയൊലികള് ഉയരുമ്പോഴും, തീര്‍ത്തും മുള്‍മുനയില്‍ കോടാനുകോടി ആരാധകര്‍ നില്‍ക്കേണ്ടി വരുന്ന അവസ്ഥ, ദുഷ്ക്കരം തന്നെ. ഒന്നടി തെറ്റിയാല്‍ ആരും നിലം പതുക്കുമെന്നവസ്ഥ. പല 'മരണ ഗ്രൂപ്പുകള്‍' ഉള്ളതായി കാണാവുന്നതാണ് ഈ ലോക കപ്പ്. ഗ്രൂപ്പ്‌ ബീ-യില്‍ അര്‍ജെന്റീന, നൈജീരിയ, ദക്ഷിണ കൊറിയ മറ്റും ഗ്രീസുമാണ്. മറ്റൊരു ഗ്രൂപ്പ്‌ ഡീ-യാണ്. ജര്‍മ്മനിയും, ഓസ്ട്രേലിയും, സെര്‍ബിയയും, ഘാനയും അടങ്ങുന്ന ഈ ഗ്രൂപ്പില്‍ പോരാടങ്ങള്‍ ഉശിര് പകരുന്നതായിരിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. അത് പോലെ മറ്റൊരു കിടപിടിക്കുന്ന ഗ്രൂപാണ് ഈ ഗ്രൂപ്പ്‌. ഹോളണ്ടും, ഡെന്‍മാര്‍ക്കും, ക്യംറൂനും മാറ്റുരക്കുമ്പോള്‍ വീക്ക് ലിങ്കായി കണക്കാക്ക്പെടുന്നത്  തീര്‍ത്തും ജപ്പാന്‍ തന്നെ. ആവേശവും, ജ്വരവും കൂടിയാകുമ്പോള്‍, വിസ്മയങ്ങല്കൊപ്പം, നല്ല ഫുട്ബോളും പ്രതീക്ഷിക്കാന്‍ വകയുണ്ട് ഈ ലോക കപ്പില്‍. 

ഇതിഹാസവും പാരമ്പര്യവും കോര്‍ത്തിണങ്ങിക്കിടക്കുകയാണ് ലോകകപ്പില്‍. പ്രതിഭാസങ്ങള്‍ നിറഞ്ഞു കവിഞ്ഞ പേടകം. പുഷ്കാസ്, ബോബ്ബി ചര്ല്ടന്‍, ജെഫ്ഫ് ഹര്സ്റ്റ്, ലിനെകര്‍, പ്ലടിനി, ക്രുയ്ഫ്ഫ്, ഗെര്ദ് മുല്ലെര്‍, ബെച്കെന്ബുവര്‍, പെലെ, ഗര്രിന്ച്ച, കെമ്പെസ്, ഹിഗുഇട്ട, ദിദി, ജൈര്സിന്ഹോ, വാവ, മറഡോണ, പൌലോ റോസ്സി, റൊമാരിയോ, റൊണാള്‍ഡോ,  റിവാള്‍ഡോ, റൊണാള്ടിന്ഹോ, സിദാന്‍, മാല്ദീനി, ഒര്റെഗ, കനീജിയ, ബഗ്ഗിഒ............ഇന്ങ്ങനെ നീളുന്നു ഇതിഹാസത്തിന്റെ താളുകള്‍. ഇനിയും എത്രയോ വഴിവിളക്കുകളും, നാഴികക്കല്ലുകളും. ലോക കപ്പിന്റെ ചരിത്രത്തില്‍ എണ്ണമറ്റ സംഭവങ്ങളും കുഞ്ഞന്‍ കാര്യങ്ങളും അടങ്ങിയിരിക്കുന്നു. പക്ഷെ അതെല്ലാം വിശദീകരിക്കാന്‍ ഈ ലേഖനത്തില്‍ സ്ഥലമില്ല. എങ്കിലും ചിലത് പറയണം. 1934-ഇല്‍ ഇറ്റലി ജേതാക്കളായ ശേഷം ലോക മഹയിദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍, അവരുടെ ഫുട്ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ്‌ യൂല്‍സ റിമെ  കപ്പ് തന്റെ കട്ടിലിനടിയില്‍, ചേര്‍ത്ത് പിടിച്ചു കിടന്നിരുന്നു എന്ന് കഥയുണ്ട്.  കൂടാതെ 1966-ഇല്‍ കപ്പ് കളവു പോയി; പക്ഷെ പിക്കിള്‍സ് എന്ന നായ അത് തേടിയെടുത്ത് അവസാന നിമിഷം ഇന്ഗ്ലാണ്ടിന്റെ മാനം കാത്തു. യൂല്‍സ റിമെ കപ്പിനും, പിന്നീട് പതിയെ സില്‍വിയോ ഗസ്സനീഗ എന്ന ഇറ്റാലിയന്‍ കൊത്തുപനിക്കാരന്റെ കരവിരുതിന്  വഴിമാരേണ്ടി വന്നു. ഇന്നത്തെ ലോക കപ്പ് വിധാനം ചെയ്തത് ഗസ്സനീഗയാണ്.

അഎതൊരു കായിക കേളിയും അതിന്റെ transcendental effect -കൊണ്ടാണ് ആയിരങ്ങളെ കോര്‍ത്തിനക്കുനത്. ആ സുഖാനുഭൂതി മാസ്മരികമായ ഒരാനന്ദം പകരുന്നു. ജീവിതത്തിന്റെ കൊടുംവേനലില്‍ പുളയുന്ന ജനമാനസ്സുകള്‍ക്ക് നവോന്മേശവും, പുത്തനുണര്‍വും, അവരുടെ സ്വപ്നങ്ങള്‍ക്ക് ആയിരം വര്‍ണങ്ങള്‍ ചാര്‍ക്കുകയുമാണ് ഓരോ കായിക സ്പര്ധയുടെയും അന്തസത്ത. ഫുട്ബോള്‍ ഒരു ആഗോള 'unifying factor' ആണ്. ലോകമെമ്പാടും ആരാധനയോടെ സ്വപ്നങ്ങളും, പ്രതീക്ഷകളും നെഞ്ചിലേറ്റി, ജനകോടികള്‍ ഫുട്ബോള്‍ എന്ന വികാരം ഉള്‍ക്കൊള്ളുമ്പോള്‍, അത് ഒരു മഹാസാഗര്മായി രൂപപ്പെടുന്നു. ഈ ഭൂമിയുടെ ഇതു കോണിലും, ഒരു പന്തും, പിന്നാലെ പായുന്ന ദേഹങ്ങളും.'Jogo  Bonito ' എന്ന് ബ്രസീലുകാര്‍ വിളിക്കുന്നതിനര്‍ത്ഥം "Beautiful Game " അല്ലെങ്കില്‍, "സുന്ദരമായ കളി". തീര്‍ത്തും പുതിയ അര്‍ത്ഥ തലങ്ങള്‍ സൃഷ്ടിക്കുന്ന ഉപമ. അറേബ്യന്‍ മരുഭൂമിയിലായാലും, ആഫ്രിക്കന്‍ സവന്ന പ്രദേശ്ത്തായാലും, ആമസോണ്‍ വനാന്തരങ്ങളിലായാലും, യുറോപ്പിന്റെ നഗരതലങ്ങളിലും, വടക്കേ അമേരിക്കന്‍ പ്രേയരികളിലും, ഏഷ്യയുടെ കളിതോട്ടിളിലായാലും, ലോകത്തിനു ഇനി ഒരു ഭാഷ. ഫുട്ബോളിന്റെ സുന്ദരമായ ഭാഷ; ഒറ്റ വാക്കില്‍ പറഞ്ഞാല്‍ Jogo Bonito. നെഞ്ചോട്‌ ചേര്‍ത്ത് പിടിച്ചു, ഇഷ്ട ടീമിന്റെ ജെയ്സി അണിഞ്ഞു, കൊണ്ട് തൊണ്ടയിട്ട്, ആര്‍പ്പുവിളികള്‍ മുഴക്കാം, ശബ്ദങ്ങള്‍ക്ക്‌ കതോര്കാം. 11 ജൂണ്‍ ജോഹാനെസ്ബര്‍ഗിലെ സോക്കര്‍ സിറ്റി സ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം 7 . 30-ക്ക് വിസില്‍ മുഴങ്ങുമ്പോള്‍, ജാബുലാനി യുരുളുംബോള്‍, ലോകം ഒന്നായി, ഷക്കീരയുടെ പാട്ടായ "Its Time for Africa" എന്ന് അഎട്ടുപാടുമ്പോള്‍, ലോകം ആ ചടുലമായ, താലങ്ങോടുകൂടിയുള്ള ഭാഷയുമായി വാചാലരാകും. മനസ്സും, ശരീരവും, ഇനി ഫുട്ബാളിലേക്ക് മാത്രം. 

സച്ചിന്‍ എന്ന പ്രതിഭാസം

തിങ്ങിനിറഞ്ഞ ഗ്വാളിയറിലെ ക്യാപ്റ്റന്‍ രൂപ്‌ സിംഗ് മൈദാനം.  അസ്തമയതോടടുക്കുമ്പോഴും സൂര്യന്‍ കത്തിയെരിയുന്നു. ശബ്ദഗോഷങ്ങള്‍ കാതില്‍ മുഴങ്ങുമ്പോഴും ഗ്രൌണ്ടിനു നടുവില്‍ ഒരാള്‍ നൂറു കോടി ജനങ്ങളുടെ സ്വപ്നഗളും ആകാംഷകളും തോളിലേറ്റി, അഎകാഗ്രതയോടെ ലക്‌ഷ്യം തെറ്റാതെ, ഓരോ അടിയുമെടുത്തുവെക്കുന്നു. സച്ചിന്‍ രമേശ്‌ ടെണ്ടുല്കര്‍: സൂര്യ ചിഹ്നം പതിച്ചിട്ടുള്ള ആ ഹെല്മെട്ടിനു കീഴെ രണ്ടു കണ്ണുകളും, സസൂക്ഷമം തന്റെ വിക്കറ്റിന്നു നേരെ വരുന്ന പന്തുകളെ കൃത്യതയോടെ രണ്നുകള്ളാക്കി മാറ്റാന്‍ വെമ്പല്‍ കൊള്ളുന്നു. ലോകത്തിലെ മികച്ച ഫാസ്റ്റ് ബോളര്‍മാരില്‍ ഒരാളായ ഡേല്‍ സ്റെയ്ന്‍ തീപാറുന്ന വേഗത്തില്‍ ഓടിയടുക്കുന്നു. ആ ഓവറിലെ രണ്ടാമത്തെ പന്തിനെ ഫുള്‍-ടോസ്സാക്കി മാറ്റി സച്ചിന്‍ മിഡ്-വിക്കറ്റ് ബൌണ്ടറിക്കപ്പുറം കടത്തുന്നു. രണ്ടു പന്തുകള്‍ക്ക് ശേഷം സ്റെയ്നിന്റെ ഓഫ്‌-സ്റംബിന്നു പുറത്തേക്കു പായുന്ന അല്പം ബൌണ്‍സ്ഓടെയുള്ള ഡെലിവറിയെ ചെറുതായി ഒന്ന് കുതിച്ചു, അതിന്റെ ലൈനില്‍ നിന്നും മാറി കൈക്കുഴകളുപയോഗിച്ചു സ്ക്വയര്‍ ലെഗ്ഗിലേക്ക് സച്ചിന്‍ തിരിച്ചുവിട്ടു. മറ്റൊരു ബൌണ്ടറി കൂടി പിറക്കുന്നു. Slow  Motion റീപ്ലേയില്‍ ആ ഷോട്ട് വ്യക്തമായി തെളിഞ്ഞപ്പോള്‍ അതിന്റെ ചാരുതയും ഭംഗിയും തികട്ടി വന്നു. സ്റെയ്ന്‍ തലയാട്ടി തോല്‍വി സമ്മതിക്കുന്നു. സച്ചിന്‍ എന്ന പ്രതിഭാസം വീണ്ടും തിളങ്ങിയിരിക്കുന്നു. ആ ജൈത്രയാത്ര 200 രണ്ന്‍സെന്ന ഇതിഹാസം കുറിക്കുന്നതുവരെ തുടര്‍ന്നു. 24 ഫിബ്രവരി എന്ന തീയതി ചരിത്രത്തിന്റെ ഏടുകളില്‍ സ്ഥാനം പിടിക്കുകയും ചെയ്തു.  ഏകദിന ക്രിക്കറ്റില്‍ 200 തികച്ച ഒരേ ബാറ്സ്മാന്‍, അതും വെറും 147 പന്തുകളില്‍.

നൂതനമായി ആവിഷ്കരിച്ച ഇത്തരം ഷോട്ടുകളെ പോലെ തന്നെയാണ് സച്ചിന്‍ എന്ന കലാകാരന്‍. ഒരു കായിക സിദ്ധിയെ കലയാക്കി മാറി വിസ്മയങ്ങള്‍ മെനയാന്‍ കഴിവുള്ള    ഈ കലാകാരന്റെ യാത്ര 16 വയസ്സില്‍, 1989 മുതല്‍ അടങ്ങാതെ ഒതുങ്ങാതെ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. കൃഷ്ണമാചാരി ശ്രീകാന്തിന്റെ നേതൃത്വത്തില്‍ പാകിസ്ഥാനിലേക്ക് നടത്തിയ ആദ്യ ടൂറില്‍ തന്നെ സച്ചിന്‍ അന്താരാഷ്ട്രീയ ക്രിക്കറ്റ്‌ ഇന്റെ ബാലപാഠങ്ങള്‍ തീ കൊണ്ടുള്ള മമോധിസ്സയായിരുന്നു (Baptism by Fire). വസിം അക്രമും വാഖ്‌ആര്‍ യുനിസും മറ്റുമടങ്ങുന്ന ഉശിരന്‍ പേസ് നിരയും അവരെ നയിക്കുന്ന നായകനായ ഇമ്രാന്‍ ഖാനും സച്ചിനും കൂട്ടര്‍ക്കും കൂറ്റന്‍ വെല്ലുവിളിയാണ് മുന്നോട്ടു വച്ചത്. തന്റെ ആദ്യ ടെസ്റ്റില്‍ കാര്യമായ പ്രകടനം കാഴ്ച്ചവെക്കാനാവാത്ത സച്ചിന്‍ രണ്ടാം ടെസ്റ്റില്‍ ബാറ്റിങ്ങ്നിറങ്ങിയപ്പോള്‍, വഖ്‌ആറിന്റെ കുതിച്ചുയറന്ന പന്ത് നേരെ വന്നു പതിച്ചത് മുഖത്ത്. മൂക്കില്‍ നിന്നും ചോരവാര്നോഴികിയിട്ടും പതറാതെ സച്ചിന്‍ വാഖ്‌ആരിന്റെ അതെ ഓവറില്‍ ബൌണ്ടറി നേടി; കൂടാതെ ആ ഇന്നിങ്ങ്സില്‍ അര്‍ദ്ധ സെഞ്ച്വറി തികക്കുകയും ചെയ്തു. വാസ്തവത്തില്‍ സച്ചിന്റെ പോരാട്ടങ്ങള്‍ മുംബൈ മണ്ണില്‍ ഇതിനകം തന്നെ വിഖ്യാതമായിരുന്നു. ഹാരിസ് ഷീല്‍ഡ് മത്സരങ്ങളില്‍ മാറ്റുരച്ചു കൊണ്ട് ഈ പയ്യന്‍സ് സ്കൂള്‍ ക്രിക്കറ്റ്‌ അരങ്ങു കൈയ്യേറിയിരുന്നു. തന്റെ സ്കൂളായ ശരധാശ്രത്തിന്നു വേണ്ടി ചങ്ങാതിയായ വിനോദ് കാംബ്ലിയോടൊപ്പം 664 റണ്‍സിന്റെ റെക്കോര്‍ഡ്‌ കൂട്ടുകെട്ടും പണിതുയര്‍ത്തു. നന്നേ ചെറു പ്രായത്തില്‍ തന്നെ തന്റെ ജേഷ്ടനായ അജിത്തിന്റെ സ്നേഹാദരങ്ങളോടെ കോച്ച് രമാകാന്ത് അച്ച്രെകരുടെ കളരിയായ ശിവാജി പാര്‍കില്‍ പരിശീലനമാരംഭിച്ചു. ക്രിക്കറ്റ്‌ഇനോട് സമ്പൂര്‍ണമായ അര്ര്‍പ്പനബോധവും ആത്മാര്‍തധയും അന്ന് മുതലേ സച്ചിന്‍ തന്റെയുള്ളില്‍ സ്വരുക്കൂട്ടിയിരുന്നു. ആ മുതല്‍ക്കൂട്ട് ആഭ്യന്തര ടൂര്നമെന്റുകളായ രണ്‍ജി ട്രോഫി, ഇറാനി  ട്രോഫി എന്നിവയില്‍ തെളയിക്കാനും സച്ചിനു കഴിഞ്ഞു. തകര്‍പ്പന്‍ ഫോമോടുകൂടിയായിരുന്നു സച്ചിന്‍ അന്താരാഷ്ട്രിയ ക്രിക്കറ്റ്‌ ലോകത്തേക്ക് കയറി വന്നത്. ആ ചെറു പ്രായത്തില്‍ നിന്നും സച്ചിന്‍ കൂറ്റന്‍ കോട്ടകള്‍ പണിയാന്‍ തുടങ്ങിയത് വളരെ വേഗത്തിലായിരുന്നു. തൊനൂരുകളുടെ കാലഘട്ടം സച്ചിന്റെ പല വിസ്മയങ്ങള്‍ക്കും സാക്ഷിയായി. ആ കാലം സച്ചിന്റെ ബാറ്റിംഗ് ഇന്നിങ്ങ്സുകളുടെതായിരുന്നു; അന്ന് ഇന്ത്യ ജയിക്കുന്നതിനേക്കാള്‍ സച്ചിന്‍ പടു കൂറ്റന്‍ സ്കോറുകള്‍ ഉയര്തനമെന്നായിരുന്നു ഏവരുടെയും പ്രാര്‍ത്ഥനയും ശരണംവിളികളും. ടെസ്റ്റിലും ഏകദിനത്തിലും വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ട് ആ പ്രയാണം തുടര്‍ന്നു. ആ കാലഘട്ടത്തില്‍ പിറന്ന ചില ഇന്നിങ്ങ്സുകളെ കുറിച്ച് മനസ്സൊന്നു പിന്നോട്ട് പായിച്ചാല്‍ ഓടി വരുന്നത് പല നല്ല ഓര്‍മകളാണ്. ടെസ്റ്റുകളില്‍ ലോകത്തെ വേഗമേറിയ പിച്ചായ പെര്‍ത്തില്‍ മക്ടെര്മോട്ടും  മെര്‍വ്ഹുഘ്സും മൈക്ക് വിട്നിയും അടങ്ങുന്ന ശക്തമായ ഓസ്സി പേസ് നിരയെ കണ്ണന്ജിപിക്കുന്ന രീതിയല്‍ ഫ്രന്റ്‌ ഫുട്ടിലും ബാക്ക് ഫുട്ടിലും രചിച്ച കാവ്യമായ സെഞ്ച്വറി; അതെ പര്യടനത്തില്‍ സിഡ്നിയില്‍ നേടിയ മറ്റൊരു സെഞ്ച്വറി; ഏകദിനത്തില്‍ '96 ലോക കപ്പില്‍ നേടിയ ഉയര്‍ന്ന സ്കോറുകള്‍; ഷാര്‍ജയില്‍ ഓസ്ട്രേലിയക്കെതിരെ ഒന്നിന് പിന്നാലെ ഒന്നായി നേടിയ രണ്ടു സെഞ്ച്വറികള്‍-പ്രത്യേകിച്ച് കാസ്പ്രോവിചിനെയും ഷെയിന്‍ വാര്‍നിനെയും പേടി സ്വപ്നങ്ങള്‍ കാണിച്ച ചില ഷോട്ടുകള്‍.

ബാറ്സ്മന്ഷിപ് (batsmanship) ഒരു കലയായി വിശേഷിക്കപെടാമെന്ന വസ്തുത തെളിയച്ച വ്യക്തി സച്ചിന്‍ തന്നെയാവണം. ഒരു കലാകാരന്‍ വലിയ ക്യാന്‍വാസില്‍ നിറക്കൂട്ടുകള്‍ ചമച്ചു ഒരു ചിത്രം തീര്‍ക്കുന്നതുപോലെ, ഒരു സംഗീതജ്യന്‍ സ്വരമാധുര്യത്തോടെ രചിക്കുന്ന സൃഷ്ടിയെ പോലെയാണ് സച്ചിന്‍ തന്റെ ബാറ്റിംഗ് ലോകത്തിനു മുന്നില്‍ അര്‍പിക്കുന്നത്‌. അങ്ങനെ വരുമ്പോള്‍ സച്ചിന്റെ ബാറ്റിംഗ് ഒരു ചിത്രമാണ്, കാവ്യമാണ്. മനോഹരതയാര്‍ന്ന ചിത്രങ്ങളും, ശോഭിതമായ കാവ്യങ്ങളും, ഗാനങ്ങളും തീര്‍ക്കപെടുന്ന കലതന്നെയാണ് സച്ചിന്‍ തന്റെ ബാറ്റുകൊണ്ട് തീര്‍ക്കുന്നത്. ആ ദ്രിശ്യചാരുതയില്‍ ഈ നാടിന്റെ നൂറു കോടി ജനങ്ങള്‍; ജാതിയുടെയും, മതത്തിന്റെന്യും, ഭാഷയുടെയും അതിര്‍വരമ്പുകള്‍ താണ്ടി പ്രതീക്ഷകളും, സ്വപ്നങ്ങളും നെഞ്ചിലേറ്റി കഴിയുന്ന ആരാധകര്‍ക്ക് നാവിന്തുംബത്തുള്ള ഒരേ നാമമാണ് സച്ചിന്‍. ആ ഭാരമേറിയ willow-യില്‍ നിന്നും ഉയരുന്ന ഷോട്ടുകളുടെ പ്രവാഹം കണ്ടാലും മതി വരാത്ത ഒരു വ്യത്യസ്ത അനുഭൂതി പകരുന്നു. തന്‍റെ ആവനാഴി നിറയെ അസ്ത്രങ്ങള്‍-ആധികാരികമായ സ്ട്രിയിറ്റ് ഡ്രൈവ്, കനത്ത ഹുക്കും, പുള്‍ ഷോട്ടും, മനോഹരമായ പാട്ല്‍ സ്വീപ്, കനഞ്ചിപിക്കുന്ന രീതിയില്‍ പിച്ചിന്റെ താഴേക്കു കുതിച്ചു ബൌളരിന്റെ തലയ്ക്കു മുകളിലൂടെ പായുന്ന ഷോട്ട്, ത്രസ്പ്പിക്കുന്ന ലേറ്റ്-കട്ട്‌, ഉഗ്രന്‍ സ്ക്വയര്‍ കട്ട്‌, ചാരുതയാര്‍ന്ന ലെഗ്-സൈഡ്‌ ഫ്ലിക്.....ഒന്നിനോട് ഒന്ന് മെച്ചമുള്ള ഷോട്ടുകള്‍ (ഗ്വാളിയറില്‍ കണ്ടത് ആ ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു). ക്രീസില്‍ കാലുകള്‍ പതിച്ച് ഓരോ പന്തിനേയും നൂതനമായ രീതിയില്‍ നേരിട്ടു കൊണ്ട്, വെല്ലുവിളികളെ സാധ്യതകലാക്കി മാറ്റിയാണ് സച്ചിന്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളത്.  

കളിയെ എല്ലാ മേഖലകളിലും എന്നും 100 ശതമാനം സ്വയം അര്‍പിക്കണം എന്ന ഒറ്റ മന്ത്രമാണ് സച്ചിന്‍ എന്ന പ്രതിഭയ്ക്ക് പത്തര മാറ്റിന്റെ ഭംഗി നല്‍കി, നമ്മള്‍ ഏവരെയും പുളകം കൊള്ളിക്കുന്നത്‌. കഠിന പരിശ്രമം, ഏകാഗ്രത, എന്നിവയും സച്ചിന്റെ മറ്റു ഗുണങ്ങളില്‍ ഉള്‍പ്പെടുന്നു. പേരും, പ്രസക്തിയും, താരപ്പോലിമയുമെല്ലാം, വന്നു ചേര്‍ന്നിട്ടും ഇന്നും തന്റെ കാലുകള്‍ ഭൂമിയില്‍ ഉറച്ചു നില്‍ക്കണമെന്ന കടുത്ത വിശ്വാസം സച്ചിന്‍ മനസ്സില്‍ സൂക്ഷിക്കുന്നുണ്ട്. ബാറ്റില്‍ നിന്ന് മാത്രമല്ല ബോളിലും സച്ചിന്‍ തന്റെ തന്ത്രങ്ങള്‍ മെനഞ്ഞിട്ടുണ്ട്. ഓസ്ട്രെലിയക്കെതിരെ കൊല്‍ക്കത്തയിലെ ഇതിഹാസ ടെസ്റ്റില്‍ (2001), അവസാന ദിവസം മൂന്നു വിക്കട്ടുകലാണ് നേടിയത്; അത് പോലെ അടലയ്ദ് മൈദാനത്തില്‍ (2003) സ്റ്റീവ് വോയുടെയും, ദാമിയെന്‍ മാര്‍ടിന്റെയും വിക്കറ്റുകളും വീഴ്ത്തി ഒരു ഇതിഹാസ ജയത്തിന്നു വഴി വെച്ച് കൊടുത്തു; ഏകദിനത്തില്‍, കൊച്ചിയില്‍  നേടിയ കരിയറിലെ മികച്ച നേട്ടമായ 5/32 ഓര്‍മയ്യില്‍ വരും. കൂട്ടുകെട്ടുകളെ ഭേദിക്കാന്‍ എന്നും ഇന്ത്യന്‍ ക്യാപ്ടന്‍മാരുടെ Man Friday -യാണ് സച്ചിന്‍. 

ഒരു phase-ഇല്‍ തന്റെ ഫോമിനെ കുറിച്ചും, പരിക്കുകളെ കുറിച്ചും പല ചോദ്യങ്ങളുയര്‍ന്നപോഴും, അതിനെല്ലാം തക്ക മറുപടി തന്റെ കളിയിലൂടെ, ഉത്തരങ്ങള്‍ നല്‍കാന്‍ ഈ കായിക പ്രതിഭാക്കായിട്ടുണ്ട്. ഒരു പക്ഷെ ഇന്നത്തെ ഇന്ത്യന്‍ ടീമില്‍ പല match winners -ഉം സച്ചിന്റെ ഭാരം ഏറ്റെടുക്കാന്‍ തയ്യാറായി നില്‍പ്പുണ്ട് എന്നതും ഒരു സത്യവസ്ത്യാണ്. ക്യപ്ടന്‍സിയില്‍ അല്‍പ്പ കാലമുണ്ടയിരുന്നെകിലും, അത് ഒരു കനത്ത ഭാരംയി തന്റെ കളിയെ ബാധിക്കുന്ന ഘട്ടം വന്നപ്പോള്‍, ആ മുള്‍ക്കിരീടം താഴേവെക്കാനും സച്ചിന്‍ തീരുമാനിച്ചു. ഗാംഗുലിയും, ദ്രാവിഡും, ലക്ഷ്മണും; പിന്നീട് ധോണി, സെഹവാഗ്, ഗംഭീര്‍, റൈന, രോഹിത് ശര്‍മ, യുസുഫ് പത്താന്‍ എന്നിവരും സച്ചിന്റെ ഭാരത്തെ പങ്കുവയ്ക്കാന്‍ മുന്നോട്ടു വന്നിട്ടുണ്ട്. തന്റെ പ്രതിഭയുടെ സര്‍വ്വ പ്രസരിപ്പും പുറത്തുകൊണ്ടുവന്നു തെളിയിക്കാന്‍ സച്ചിനു ഇന്ന് കഴിഞ്ഞിടുണ്ടെങ്കില്‍ അതിനു ഈ കളിക്കാരുടെ സഹായം കുറച്ചൊന്നുമല്ല എന്നും ഇവിടെ പറഞ്ഞുകൊള്ളട്ടെ. പരിക്കുകള്‍ കാരണം പല ഷോട്ടുകളും ഉപേക്ഷിച്ചു എന്ന കിംവധന്തിയും, അടുത്തിടെ കളിച്ച പല രോമാഞ്ചകരമായ ഇന്നിങ്ങ്സുകളിലൂടെയും സച്ചിന്‍ തെളിയിച്ചുട്ടുണ്ട്. പല കൂറ്റന്‍ അടികളും തന്നെ വിട്ടു പോയിട്ടില്ല എന്ന വസ്തുതയും സച്ചിന്‍ ഇത്തരമിന്നിങ്ങ്സുകളിലൂടെ ആക്കമിട്ടു നിരത്തിട്ടുമുണ്ട്‌. 

പല ഒറ്റയാന്‍ പോരാട്ടങ്ങളും ഈ യാത്രയിലുല്‍പ്പെടുന്നു. പൊള്ളുന്ന ചെന്നൈ ചൂടില്‍, പന്ത് കുത്തി എല്ലാ വശങ്ങളിലേക്കും തിരിയുന്ന പിച്ചില്‍, പുറം വേദനയും കടിച്ചു പിടിച്ചു, 1999-ഇല്‍ പാകിസ്ഥാനെതിരെ വിജയത്തിന്റെ അരികു വരെ കൊണ്ടെത്തിച്ച ആ ധീരമായ മറക്കാനാവാത്ത സെഞ്ച്വറി; തന്റെ അച്ഛന്റെ വേര്‍പാടില്‍ മനം നൊന്തിട്ടും, ടീമിന് വേണ്ടിയും, നാടിനു വേണ്ടിയും, തിരിച്ചു വന്നു, കെനിയക്കെതിരെ '99 ലോക കപ്പില്‍ നേടിയ സെഞ്ച്വറി; മുംബൈ തീവ്രവാത്ത ആക്രമനതിന്നു ശേഷം  ചെന്നൈ-തന്റെ പ്രിയപ്പെട്ട ഗ്രൌണ്ടഉകളില്‍ ഒന്ന്-ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ നാലമിന്നിങ്ങ്സില്‍ നേടിയ വിജയ ശതകം; അടുത്തിടെ ഹൈദ്രബാദില്‍ ഓസ്ട്രെലിയ കെട്ടിപൊക്കിയ 350 എന്ന വിശാലമായ ലക്ഷ്യം, ഒറ്റയ്ക്ക് മറികടക്കാന്‍ നടത്തിയ അങ്കപുര്രപ്പാടില്‍, അടിച്ചുയര്‍ത്തിയ 175 -വീണ്ടും ജയത്തിനരികെ വന്നു കാല്‍ വഴുതിപ്പോയ അവസരം. ഇത്തരം പല ഇന്നിങ്ങ്സുകളും കാഴ്ച്ചവസ്തുക്കളായി സച്ചിന്‍ നമ്മുക്ക് നല്‍കിയിട്ടുണ്ട്. 

ഇതിഹാസങ്ങള്‍ രചിക്കപെടുമ്പോള്‍ നമ്മള്‍ എവിടെയായിരുന്നു എന്ന ചോദ്യമുയര്‍ന്നാല്‍, കൊടുക്കേണ്ട ഉത്തരം വ്യക്തമാണ്. ഗ്വാളിയറില്‍ ഇതിഹാസത്തിന്റെ എടുകളിലേക്ക് കുറിക്കപ്പെട്ട ആ 200 റണ്‍സിന്റെ മഹാമേരുവിന്റെ ദ്രികസാക്ഷികളായി നാം ഇന്ന് നിലകൊള്ളുന്നു. നീണ്ട 21 വര്‍ഷങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അര്‍പ്പിച്ചു സച്ചിന്റെ ജൈത്രയാത്ര തുടരുന്നു. റെക്കോര്‍ഡുകള്‍ ഭേധിക്കപെടാനായാണ്‌ ഉണ്ടാക്കപെടുന്നത്-ഇത് ഒരു ലോകസത്യമായി നിലകൊള്ളുന്നു. പല പല റെക്കോര്‍ഡുകളും സച്ചിന്‍ ഇതിനകം സ്വരുക്കൂട്ടികഴിഞ്ഞിട്ടുണ്ട്. എന്നാല്‍ വെറും റെക്കോര്‍ഡുകളുടെ അളവുകോലില്‍ മാത്രം ഈ പ്രതിഭയെ, അളക്കാന്‍ സാതിക്കില്ല എന്നതും മറ്റൊരു ലോകസത്യമാണ്. സ്പോര്‍ട്സിനെ  ഒരു transcendental വികാരമായാണ് പലരും കണക്കാക്കിയിരിക്കുന്നത്. വേദനയും, മുറിപ്പടുകളും, ദാരിദ്രിയവും, കഷ്ടപ്പാടും മറ്റും സഹിച്ചു കഴിയുന്ന ജനതയ്ക്ക് ആശ്വാസവം പകരുന്ന oxygen -ആയാണ്  ലോകത്തിന്റെ ഈ ഭാഗത്ത്‌ ആളുകള്‍ ക്രിക്കറ്റിനെ കാണുന്നത്, അതിലും വിശേഷമായി സച്ചിന്റെ ഇന്നിങ്ങ്സുകള്‍ നുകരുന്നത്. കോടാനുകോടി ജനങ്ങളുടെ ആകാംക്ഷകളും, പ്രതീക്ഷകളും, സങ്കല്‍പ്പങ്ങളും, നെഞ്ചോടുചെര്തുപിടിച്ചു സച്ചിന്റെ പ്രയാണം തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു; പഴയ ആ പതിനാര്‍രുവയസുകാരന്റെ അതെ ആവേശത്തോടെയും,    ശൌര്യത്തോടെയും. ഇനിയും പല നാഴികക്കല്ലുകള്‍ തീര്‍ക്കാന്‍, പല കൊടുമുടികളും ചുംബിക്കാന്‍. അത് പോലെ കാത്തിരിപ്പുകളും അവസാനിക്കുന്നില്ല. 

ചില നേരങ്ങളില്‍, ചില തോന്നലുകള്‍

എന്റെ മനസ്സ് ചില നേരങ്ങളില്‍ പതറുന്നു. എന്താണ് ഇതെന്ന് അറിയില്ല. ചിലപ്പോള്‍ വെറും തോന്നലായിരിക്കും.കുത്തിയിരുന്നു പഠിച്ചുകൊണ്ടിരികുമ്പോള്‍ നേരം പോക്കല് കഷ്ടം തന്നെ. ഇത്തരം സന്ദര്‍ഭങ്ങളില്‍ വെറുതെ ഓരോ തോന്നലുകള്‍. മനസ്സില്‍ തട്ടുന്ന ഇത്തരം തോന്നലുകളെ ആട്ടിയോടിക്കാന്‍ പല തവണ ശ്രമിച്ചിട്ടും, ചിലപ്പോള്‍ കഴിയാറില്ല. ഇതിന് ഏറെ കാരണങള്‍ അന്വേഷിക്കാന്‍ പോയാല്‍ പിന്നെ വെറുതെ സമയം കളയുകയെ ഉള്ളു. അത് കൊണ്ടു സമയം മിനക്കെടുത്താതെ പോയി വൃത്തിയായി പഠിക്കുകയാണ് നല്ലത്, ശാരീരത്തിനും, മനസ്സിനും.