Pages

Thursday, June 28, 2012

യൂറോ 2012: കലാശകൊട്ടിലേക്ക്

കേളികൊട്ടില്‍ നിന്നും കലാശ കൊട്ടിലെക്കെത്തുമ്പോള്‍, നെടുവീര്‍പ്പുകളും, ആകാംക്ഷകളും, ത്രസിപ്പിക്കുന്ന, മാസ്മരിക ചാരുതയും, വിതറി, ഫുട്ബോള്‍ ഭ്രാന്തിന്റെ മൂര്‍ധന്യത്തില്‍ എത്തി നില്‍ക്കുകയാണ്, നീണ്ട ഒരു മാസത്തെ യൂറോപ്പിലെ വസന്തം. അടുത്ത നാല് വര്‍ഷക്കാലത്തേക്ക്‌,  യൂറോപ്പിന്റെ രാജാക്കന്മാരുടെ കിരീടമാണിയാന്‍, മത്സരിക്കുന്ന അവകാശികളെ അറിയാന്‍, ഇനി വെറും രണ്ടു കളികള്‍ മാത്രം. അവശേഷിക്കുന്ന രണ്ടാം സെമി-ഫൈനലും, ഫൈനലും കഴിഞ്ഞാല്‍ ജൂലൈ രണ്ടോടെ, കാല്‍പ്പന്തുകളിയുടെ ഈറ്റില്ലത്തിന്റെ താക്കോല്‍, സ്പെയിന്‍, ജര്‍മനി, ഇറ്റലി, പോര്‍ച്ചുഗല്‍, എന്നിങ്ങനെ, നാല്  വമ്പന്മാരില്‍, അരെങ്കിലും ഒരാളുടെ കൈകളിലേക്ക്, വച്ച് നീട്ടപ്പെടും.

ഗ്രൂപ്പു, ക്വാര്‍ട്ടര്‍, എന്നീ കടമ്പകള്‍, കടന്നു കഴിഞ്ഞപ്പോള്‍, ചികഞ്ഞെടുത്ത മികച്ച നാല് ടീമുകള്‍ തന്നെയാണ്, സെമിയില്‍, അര്‍ഹിക്കുന്ന, സ്ഥാനം, നേടിയിട്ടുള്ളത്. കളിച്ച ഇരുപത്തിയെട്ടു, കളികളും, വിശകലനം, ചെയ്തു നോക്കിയാല്‍, യുവത്വം, നിറഞ്ഞു നില്‍ക്കുന്ന, പ്രതിഭാസമ്പന്നരായ, ജര്‍മനി തന്നെ യാണ്, ഏറ്റവും മുന്നില്‍, ജോകിം ലോയുടെ ചുണക്കുട്ടികള്‍, ഉശിരന്‍, ആക്രമണ, ശൈലി പ്രദര്‍ശിപ്പിച്ചപ്പോള്‍, പൂത്തുലഞ്ഞതു, ഗോളുകളുടെ നിര വിസ്മയം തന്നെ. കളിച്ച എല്ലാ കളികളിയം, പൂര്‍ണ വിജയം. മരണ ഗ്രൂപ്പ് എന്ന് വിശേഷിപ്പിക്കാപെട്ട ഗ്രൂപ്പ്-ബീയില്‍, പോര്‍ച്ചുഗലിനെയും, ഹോളണ്ടി നെയും, ഡെന്‍മാര്‍ക്കിനെയും, അടിയറവ് പറയിച്ച, ജര്‍മനി ക്വാര്‍ട്ടറില്‍, ഗ്രീസിനി, നാല് ഗോളുകള്‍ക്ക്, നിലം പരിശാക്കി. യവന പടയെ സമ്പൂര്‍ണമായി, തുരത്തിയ, മത്സരത്തില്‍, നാല്  ഉഗ്രന്‍ ഗോളുകളാണ്, അവര്‍ പൊഴിയിച്ചത്. ആക്രമണത്തിന്റെ കുന്തമുനയായ, മരിയോ ഗോമസിന്റെ മൂന്ന് ഗോളുകള്‍, ക്രിസ്റിയാനൊ റൊണാള്‍ഡോക്കൊപ്പം, ടൂര്‍ണമെന്റിന്റെ, അധികമാണെങ്കില്‍, ശക്തമായ പിന്തുണയാണ്, ടീമിലെ മറ്റു അംഗങ്ങളും നല്‍കിയത്. നായകന്‍, ഫിലിപ് ലാമും, ഉപ നായകന്‍, ബാസ്റിയന്‍ ശ്വൈന്‍ സ്റൈഗറും, പ്ലേമേക്കറായ  മേസുറ്റ് ഓസില്‍, സാമി ഖദീര, തോമസ്‌ മുള്ളര്‍, ജെറോം ബോട്ടംഗ്, ലുകാസ് പൊഡോള്‍സ്കി, ഹുംമെല്സ്, ബാഡ്സ്റ്റൂബര്‍,   എന്നിവര്‍ ആദ്യ ഇലവനിലും, പിന്നീട്, ബെഞ്ചില്‍ നിന്നും, ഇറങ്ങിയ, മിറോസ്ലാവ് ക്ലോസെ, ടോണി ക്രൂസ്,  ഗോട്സെ പോലെയുള്ളവര്‍ മികച്ച ഒരു നിറയെ തന്നെയാണ്  ജര്‍മനി പോളണ്ടിലും-ഉക്രൈനിലും കാഴ്ചവെച്ചത്. ആദ്യ കളിയില്‍, പോര്ച്ചുഗളിനോട്, വിരസമായ, രീതിയില്‍ ജയിച്ച തൊഴിചാല്‍, തങ്ങളുടെ ആക്രമണ ശൈലിയുടെ വര്‍ണ്ണകാഴ്ച തന്നെയാണ്, ജര്‍മനി പുറത്തെടുത്തത്. ഇതിനിടയില്‍, ഗോമാസിനെയും, പൊഡോള്‍സ്കിയെയും, മുള്ളറെയും, മാറ്റി, ഒരു അടവ് മാറ്റം, നടത്തി പരീക്ഷിച്ച ലോ, ഗ്രീസിനെതിരെ വിജയവും, കണ്ടു. ഇതിഹാസമായ  ഗെര്‍ഡ്‌ മുള്ളറുടെ എക്കാലത്തെയും ജര്‍മന്‍ ഗോള്‍ റെക്കോര്ഡ് തിരുത്താന്‍, ഇനി ക്ലോസേക്ക് വേണ്ടത്, വെറും നാല് ഗോളുകള്‍ മാത്രം. കൂടാതെ, ലുകാസ് പൊഡോള്‍സ്കി, ജര്‍മന്‍ ജഴ്സിയ  ണിഞ  , തന്റെ നൂറാമത്തെ, കളിയില്‍, ഡെന്‍മാര്‍ക്കിനെതിരെ  ആദ്യ ഗോള്‍ നേടിക്കൊണ്ട്, ആ  മുഹൂര്‍ത്തം, അവിസ്മരണീയമാക്കി. തങ്ങളുടെ എക്കലാത്തെയും ശാപമായ, ഇറ്റലിയാണ്  , സെമിയില്‍ എതിരാളികളെങ്കിലും,  15 മത്സരങ്ങള്‍ തുടര്‍ച്ചയായി വിജയിച്ചു, മികച്ച  ഫോമിലുള്ള ജര്‍മനി തന്നെയാണ്    , മുന്‍പന്തിയിലുള്ളത്. കൂടാതെ ഈ യൂറോയില്‍, മത്സരിച്ച 16 ടീമുകളില്‍, ഏറ്റവും ചെറുപ്പം ജര്‍മനിക്ക് തന്നെ സ്വന്തം. യുവത്വം തുളുമ്പുന്ന, ജര്‍മനിയുടെ തത്വശാസ്ത്രവും, ആക്രമണ ശൈലി തന്നെ. അതില്‍ നിന്നും, തെല്ലിട പോലും, വ്യതിചലിക്കാന്‍, തയ്യാറല്ല എന്ന് ജോകിം ലോ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഏതായാലും, മൂര്‍ച്ചയേറിയ ആക്രമണങ്ങള്‍ കുന്തമുനയാക്കിയ ജര്‍മനിക്ക്, പക്ഷെ, 'അക്കിലീസിന്റെ ഉപ്പൂറ്റി', പ്രതിരോധ നിര തന്നെ. എന്നാല്‍, ഗോളി മാനുവല്‍ നോറിന്റെ പ്രകടനങ്ങള്‍, നല്ല ഉറപ്പാണ്, ടീമിന്  ആശ്വാസം പകരുന്നത്.   

കഴിഞ്ഞ യൂറോ വിജയികളായ സ്പെയിന്‍, തങ്ങളുടെ പതിവ് കേളിശൈലിയില്‍ എത്തിയിട്ടുണ്ട്. തുടക്കത്തില്‍, വിസെന്റെ ഡെല്‍ ബോസ്കെയുടെ അണി കുറച്ചൊന്നു, മുഷിപ്പിചെങ്കിലും, മെല്ലെ, മെല്ലെ അവര്‍ പൊന്തി വന്നു. ആദ്യ കളിയില്‍, ഇറ്റലിയോട് സമനില വഴങ്ങിയെങ്കില്, പിന്നീട്, നാല് ഗോള്കള്‍ക്ക് അയര്‍ലണ്ടിനെ നിലം പരിശാക്കി, മുന്നേറിയ  ചുവപ്പ് പട, പക്ഷെ ക്രോയേഷിയയോടു അവസാന നിമിഷത്തിലാണ് ജയിച്ചു കയറിയത്. സാബി അലോന്‍സോയുടെ രണ്ടു ഗോളുകളുടെ, സഹായത്തോടെ   ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനെ പിന്തള്ളിക്കൊണ്ട്  സെമിയില്‍, സ്ഥാനം നേടിയ സ്പെയിന്‍ പക്ഷെ, തന്ത്രങ്ങളുടെ താള പ്പിഴവുകളുടെ  ഇരയാകുകയായിരുന്നു. ഇന്ന് ലോക ഫുട്ബോളിലെ, ഏറ്റവും നല്ല മധ്യ നിര സ്വന്തമായുള്ള , സ്പെയിന്‍ , പക്ഷെ തീര്‍ത്തും, അതിശയിപ്പിച്ചു കൊണ്ടാണ് , ഒരു സ്ട്രൈക്കര്‍ പോലുമില്ലാതെ ഇറ്റലിയെ നേരിട്ടത്. മധ്യ നിരയില്‍, ഇനിയെസ്ടക്കും, ഫാബ്രിഗാസിനും, സാവിക്കും കൂടുതല്‍, നിറഞ്ഞു കളിക്കേണ്ട ചുമതല നല്‍കിയ ഡെല്‍ ബോസ്കെ, പക്ഷെ ഒരു 'ടാര്‍ഗെറ്റ്  മാന്‍' ഇല്ലാതെ കളിച്ചപ്പോള്‍,  മുന്നേറ്റ നിരയില്‍, വിള്ളലുകള്‍ വീഴുകയും, അതിനെ വേണ്ട രീതിയില്‍, നികത്താനാകാതെ, സ്പെയിന്‍ നന്നേ പണിപെട്ടു, എന്നിരുന്നാലും, അനുഭവ സമ്പന്നതയിലും, കഴിവിലും, അടവുകളിലും, തന്ത്രങ്ങളിലും, നന്നേ മുന്നിലുള്ള ലോക ചാമ്പ്യന്മാര്‍, അത്ര പെട്ടെന്നൊന്നും, റിവേസ് ഗിയറിടാറില്ല . പാസുകളുടെ മഴ പൊഴയിച്ചു, നിറഞ്ഞും, ആഴത്തിലും, കളിക്കുന്ന സ്പെയിന്‍ എതിരാളികളെ തളര്‍ത്തുന്ന രീതി തന്നെയാണ്, ഇത്തവണയും, സ്വീകരിച്ചത്. ഈ കുറിപ്പെഴുതുമ്പോള്‍, പെനാല്‍ടി ഷൂട്ട്-ഔട്ടില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് പോര്‍ച്ചുഗലിനെ തകര്‍ത്ത്, 'ലാ റോജ', വലിയ  മാമാങ്കങ്ങളിലെ,  തുടര്‍ച്ചയായ മൂന്നാം ഫൈനലില്‍ കടന്നു.

മരണ ഗ്രൂപിലെ രണ്ടാം ടീമായി, ജയിച്ചു കയറിയ പോര്‍ച്ചുഗല്‍, തങ്ങളുടെ ശക്തികേന്ദ്രം, മൊത്തത്തില്‍ ക്രിസ്ടിയാനോ റൊണാള്‍ഡോയില്‍, സ്വരുക്കൂട്ടുകയായിരുന്നു. ആ തന്ത്രം തുടക്കത്തില്‍, ഫലം നല്‍കിയെങ്കിലും, പിന്നീടങ്ങോട്ട് , വേണ്ട രീതിയില്‍ ഗുണം ചെയ്തെതെയില്ല. ഹോളണ്ടിനെതിരെ രണ്ടു ഗോളുകളും, ക്വാര്‍ട്ടറില്‍, ചെക്ക്  റിപബ്ലിക്കിനെതിരെ ഒരു ഗോളും, നേടാനായെങ്കിലും, റൊണാള്‍ഡോക്ക്, തന്റെ പരിമിതികള്‍, വൈകാതെ തന്നെ, മനസ്സിലാക്കേണ്ടി വന്നു. വെറും പ്രതിഭകളുടെയും, താര ശോഭയുടെയും, ഒറ്റയാള്‍ പട്ടാളങ്ങളല്ല, കാല്‍പന്തു ടീമുകള്‍ എന്ന തിരിച്ചറിവ്, എന്നും, ഓര്‍ത്തിരിക്കേണ്ട ഒന്നാണ്. ടീം വര്‍ക്കും, കളിക്കാരുടെ പ്രതിഭാസംഗമവും, വിവിധ ശൈലികളുടെയും, തന്ത്രങ്ങളുടെയും, സംയോജനവും, എല്ലാം, ചേര്‍ന്ന് നിക്കുന്ന , ഒരു മഹത്  കലയാണ് ഫുട്ബോള്‍. ചില ഒറ്റയാന്മാരുടെ മേല്ലുള്ള, അമിതമായ  നിര്‍ഭരതക്ക് , അധിക ആയുസ്സില്ല  എന്നതിന്റെ കൂടിയുള്ള ,, ,   ഒരു ഏറ്റു പറച്ചിലായിരുന്നു, പോര്‍ച്ചുഗലിന്റെ സെമിയിലെ അന്ത്യം. ഷൂട്ട്‌-ഔട്ടില്‍, അവസാനത്തെ കിക്ക് എടുക്കാനായി, സ്വയം മാറ്റി നിര്‍ത്തിയ റൊണാള്‍ഡോയുടെയും, പൌളോ ബെന്റോ നയിക്കുന്ന, ടീം മാനേജ്മെന്റിന്റെയും, പാളിച്ച കൂടി പ്രതിഫലിക്കപ്പെട്ടു. അവസാന കിക്കെടുക്കാന്‍, അവസരം പോലും വന്നില്ല, പോര്‍ച്ചുഗലിന്റെ ക്യാപ്റ്റനു.

സെമിയില്‍, കടന്നു, ജര്‍മനിയെ നേരിടാന്‍, കാത്തിരിക്കുന്ന, ഇറ്റലിക്ക് , പക്ഷെ  ഇത് വീണ്ടും, ചരിത്രത്തിന്റെ ഒരാവര്‍ത്തനം തന്നെ. വാതുവെപ്പിന്റെ, കരി നിഴല്‍, ഒരിക്കല്‍ കൂടി, അവരുടെ ആഭ്യന്തര ഫുട്ബോളില്‍, വീഴുമ്പോള്‍, ഇത്തരം, സാഹചര്യങ്ങള്‍, ഒരിക്കല്‍ കൂടി, അമ്മാനമാടുമ്പോള്, പ്രതിസന്ധികള്‍ക്ക്, പരിഹാരമില്ലാതെ, കുഴയുമ്പോള്‍, 'ആസൂറി' പട, പക്ഷെ, എത്തി നോക്കുന്നത്, പഴയ കാലത്തേക്ക് തന്നെ. 1982-ലും, 2006-ലും, ലോക കപ്പ്‌, നേടുമ്പോള്‍, ഇറ്റലി അന്ന് ചുറ്റിവരിയപ്പെട്ടത്‌, ഇത്തരത്തില്ലുള്ള, വാതു വെപ്പ്, കഥകളുടെ, കൂമ്പാരമായിരുന്നു. ഒരിക്കല്‍ കൂടി, അതിനുള്ള, സാധ്യത ഒട്ടും, തള്ളിക്കളയാന്‍, പറ്റില്ല  എന്നതിന്റെ ഉറച്ച വിശ്വാസവും, അവര്‍ക്കിപ്പോഴും  ഉണ്ട്. ഗ്രൂപ്പിലെ ആദ്യ രണ്ടു കളിലും, സ്പെയിനെയും, ക്രോയെഷ്യയെയും, സമനിലയില്‍, പിടിക്കുകയും, അയര്‍ലണ്ടിനെ, രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയും, ആണ്, ഇറ്റലി, ക്വാര്‍ട്ടറില്‍, കടന്നത്‌, അവിടെ, ഇംഗ്ലണ്ടിനെ പെനാല്‍റ്റി ഷൂട്ട്‌-ഔട്ടില്‍ 4-2 നു തോല്‍പ്പിച്ചാണ്, അസൂറി പടയുടെ മുന്നേറ്റം. മരിയോ ബാലറ്റൊള്ളിയുടെ, ഉശിരന്‍ നീക്കങ്ങളും, പിര്ലോയുടെയും, ഡി നതാലി, കാസ്സാണോ, എന്നിവരുടെ, മധ്യ നിരയിലെ, പ്രകടനവും, നായകനും, ഗോളിയുമായ, ജിയാന്‍ ലൂജി ബുഫ്ഫോണിന്റെ, വലകാക്കലുമൊക്കെ, ഇറ്റലിയെ മുന്നിലെത്തിക്കാന്‍ സഹായിച്ചു.

ഗ്രൂപ്പ് എ-യില്‍ ആദ്യത്തെ കളിയില്‍, റഷ്യയോട്, ഏറ്റ 'ഷോക്കില്‍', കരകയറാന്‍, പരിശ്രമിച്ച, ചെക്ക് റിപബ്ലിക്, പക്ഷെ, മറ്റു രണ്ടു കളികളിലും, ഗ്രീസിനെയും, പോളണ്ടിനെയും, ഒറ്റ ഗോളുകള്‍ക്ക്, പരാജയപ്പെടുത്തി, ക്വാര്‍ട്ടറില്‍, ഇടം നേടി. പടക്കുതിരകളായ, സ്ട്രൈക്കര്‍, മിലാന്‍ ബാരോസും, ഗോളി, പീറ്റര്‍ ചെക്കും, ക്യാപ്റ്റന്‍, ടോമസ് റോസിസ്കിയും, അടങ്ങിയ ടീമിന്, പക്ഷെ പോര്‍ച്ചുഗലിന്റെ മുന്‍പില്‍ അടി പതറി. റോസിസ്കിക്ക്, അസമയത്ത്, നേരിട്ട, പരിക്കും, ടീമിന്, വേദന ജനകമായി, ഇതേ ഗ്രൂപ്പില്‍, നിന്നും, ക്വാര്‍ട്ടര്‍ യോഗ്യത നേടിയ രണ്ടാമത്തെ, ടീമായിരുന്നു, ഗ്രീസ്. നാട്ടില്‍, ആഭ്യന്തര -സാമ്പത്തിക  പ്രതിസന്ധികള്‍ കൊടിമ്ബിരി കൊല്ലുമ്പോള്‍, യവന പട നേടിയ , ക്വാര്‍ട്ടര്‍ ഫൈനലിലേക്കുള്ള, മുന്നേറ്റം, രാജ്യത്തെ ഒന്നടങ്ങമാണ്  , പുത്തനാവേശത്തിലേക്ക്, കൈ പിടിച്ചു കൊണ്ട് പോയത്. ജര്‍മനിയോട്  അടിയറവു, പറയും വരെ, 2004-നു ശേഷം മറ്റൊരു യൂറോപ്പിയന്‍ കിരീടം മെന്ന സ്വപ്ന സാക്ഷാത്കാരം, യവന്‍ രാജ്യം ഒന്നായി പ്രതീക്ഷിച്ചിരുന്നു. കാരഗൂണിസ്, എന്ന പരിചയ സമ്പന്നനായ , നായകന്‍റെ അടിയില്‍, കളിച്ച ഗ്രീസിന്, ഫെര്‍ണാണ്ടോ സാന്റോസ്  എന്നാ പോര്‍ച്ചുഗീസുകാരന്റെ, പരിശീലനവും, നന്നായി ഗുണം ചെയ്തു.                 


ഫ്രാന്‍സും, ഇംഗ്ലണ്ടും, ഗ്രൂപ്പ്-ഡീയില്‍ നിന്നും, ക്വാര്‍ട്ടറില്‍, ഇടം നേടിയ ടീമുകളായിരുന്നു. ഇവര്‍ തമ്മിലെ ആദ്യ കളി സമനിലയില്‍, പിരിഞ്ഞപ്പോള്‍, ഇംഗ്ലണ്ട് അടുത്ത രണ്ടു കളികളിലും, സ്വീഡനെയും, ആതിഥേയരായ  ഉക്രൈനിനെയും, തോല്‍പ്പിച്ച്, ഗ്രൂപ്പ് ജേതാക്കളായി. അച്ചടക്ക നടപടി, നേരിടേണ്ടി വന്നു, ആദ്യ രണ്ടു കളികളിലും, പുറത്തിരിക്കേണ്ടി വന്ന, വൈന്‍ റൂണി, പക്ഷെ തന്റെ തിരിച്ചു വരവില്‍, ഉക്രൈനിനെതിരെ അനായാസ ഹെഡറിലൂടെ, ഒറ്റ ഗോള്‍ നേടി. പക്ഷെ, കടലാസ് പുലികളായി, എന്നും, അറിയപ്പെടുന്ന, ഇംഗ്ലണ്ടിനു, ഒരിക്കല്‍ കൂടി, പെനാല്‍റ്റി ഷൂട്ട്‌-ഔട്ടിന്റെ കയ്പ്പേറിയ പരാജയം, ഇറ്റലിയില്‍, നിന്നും, ഏറ്റുവാങ്ങേണ്ടി വന്നു. ലോങ്ങ്‌ ബോളുകള്‍, നീട്ടി കൊടുത്തു, ഉയരം കൂടിയ ആന്‍ഡി കാരളിനു ഗോളടി ക്കാനുള്ള, അവസരങ്ങള്‍ സൃഷ്ടിക്കുകയും, സെറ്റ്-പീസുകള്‍ മുതലാക്കാനുമുള്ള, നീക്കങ്ങള്‍ ഒഴിച്ചാല്‍, ഇംഗ്ലണ്ടിനു, തന്ത്രങ്ങളില്‍, പാപ്പരത്തം മാത്രമാണുണ്ടായിരുന്നത്. റോയ് ഹോഡ്ജ്സണിനു, ആദ്യത്തെ വലിയ ചുമതലയായിരുന്നു, ഈ യൂറോ. കുറേക്കൂടി, ക്രിയാത്മകമായി, ചിന്തിക്കുകയും, പുതിയ തന്ത്രങ്ങള്‍ മെനയുകയും, പ്രതിരോധത്തില്‍, ഊന്നിനില്‍ക്കുന്ന, മനോഭാവത്തില്‍, കാര്യമായ മാറ്റങ്ങളും, വരുത്താതെ, ഇംഗ്ലണ്ടിനു, വരും ദിവസങ്ങളില്‍, മുന്നോട്ടുള്ള , പാത ദുഷ്കരം പിടിച്ചതാണെ     ന്നുള്ളതിനു, യാതൊരു സംശയവുമില്ല. മറു ഭാഗത്ത്, ഫ്രാന്‍സും, പ്രതിഭകളുടെ ഒരു മികച്ച  നിരയുമായാണ് ഈ യൂറോക്കെത്തിയത്. ഫ്രാങ്ക് റിബറിയും, സമീര്‍ നാസ്രിയും, കരീം ബെന്സിമയും, യോഹന്‍ കബായിയും, ഒക്കെ കഴിവുള്ള താരങ്ങളാണെങ്കിലും, ഒത്തൊരുമിച്ചു, ഒറ്റക്കെട്ടായി, പ്രവര്‍ത്തിക്കുന്നതില്‍, തീര്‍ത്തും പരാജിതരായി. ടീമില്‍, ഉരുത്തിരിഞ്ഞ പടല പിണക്കങ്ങള്‍, അങ്ങാടി പാട്ടാകുകയും, അത് ടീമിനെ തന്നെ ബാധിക്കാനും തുടങ്ങിയിരുന്നു. കോച്  ലോരന്റ്റ് ബ്ലാങ്ക് , ആവതും ശ്രമിച്ചെങ്കിലും, ഫലമുണ്ടായില്ല. അതിന്റെ പ്രതിഫലനമാണ്, സ്വീഡനെതിരെ, അവസാന ഗ്രൂപ്പ് മത്സരത്തില്‍, നേരിട്ട പരാജയം. പ്രശ്നങ്ങള്‍ വേണ്ട രീതിയില്‍, കാര്യക്ഷമമില്ലാതെ, പരിഹരിക്കാതെ വന്നതോടുകൂടിയാണ്, സ്പെയിനിനെതിരെ ക്വാര്‍ട്ടറില്‍, തോല്‍ക്കന്നു, പ്രധാന കാരണങ്ങളില്‍ ഒന്ന്.    

ഗ്രൂപിനപ്പുറം കാണാതെ മടങ്ങിയവര്‍


ഓറഞ്ചു പടയുടെ കൂപ്പുകുത്തല്‍ തന്നെയാണ്, ഈ യൂറോയുടെ സംസാര വിഷയങ്ങളില്‍ ഒന്ന്. മരണ ഗ്രൂപ്പില്‍, കളിച്ച മൂന്നു കളിയും, തോറ്റിട്ടാണ് , ബെര്‍ട്ട് വാന്‍ മാര്‍വ്യിക്കിന്റെ പ്രതിഭകള്‍ അടങ്ങിയ വമ്പന്‍ പട, ഉക്രൈനില്‍ നിന്നും വിട പറഞ്ഞത്. വെസ്ലി സ്നൈഡര്‍, മാര്‍ക്ക്‌ വാന്‍ ബോമ്മല്‍, ആര്യന്‍ റോബ്ബന്‍, റോബിന്‍ വാന്‍ പേഴ്സി, ഹുണ്‍റ്റലാര്‍, എന്നിവര്‍ അടങ്ങുന്ന  വന്‍ നിര, ഡെന്‍മാര്‍ക്കിനോട്, ഒറ്റ ഗോള്‍ പരാജയം, ഏറ്റുവാങ്ങിയ ശേഷം, പിന്നീട് തങ്ങളെ വീണ്ടെടുക്കാതെ, രണ്ടു തോല്‍വി കൂടെ ഇരന്നു വാങ്ങുകയായിരുന്നു. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍, തന്നെ, സ്പെയിനിനും, ജര്‍മനിക്കും, ശേഷം, ഏറ്റവും, കൂടുതല്‍, വിജയ സാധ്യത , കല്‍പ്പിക്കപ്പെട്ട ടീമായിരുന്നു ഡച് പട. കഴിഞ്ഞ ലോക കപ്പില്‍, സ്പെയിനിനോട് കാലിടറിയ അതെ ടീമിനെ തന്നെ ഇറക്കിയായിരുന്നു, മാര്‍വ്യിക്ക്  , യൂറോപ്പിലെ  കിരീടം ലക്ഷ്യമിട്ടത്. വാന്‍ ബോമ്മലും, മാര്‍വ്യിക്കും സ്ഥാനങ്ങള്‍ രാജി വെച്ച് കഴിഞ്ഞു. ഇതേ ഗ്രൂപ്പില്‍, കളിച്ചു, അവസാനം വരെ പോരാടിയ ഡെന്മാര്‍ക്കും, ടൂര്‍ണമെന്റിനെ ത്രില്ലടിപ്പിച്ചു. ക്രോണ്‍ഡെല്ലിയും, നികോളാസ് ബെന്റ്നര്‍, എന്നിവരുടെ ഗോളുകള്‍, ഡാനിഷ്‌ പടയെ എപ്പോഴും സാധ്യതയുള്ളവരാക്കി.  

ക്വാര്‍ട്ടര്‍ കാണാതെ പുറത്തായ, മറ്റൊരു പ്രധാന ടീം, റഷ്യയായിരുന്നു. ഡിക് അഡ്വോക്കാറ്റ്, എന്ന  ഡച്  ഇതിഹാസത്തിന്റെ പരിശീലനയില്‍, യൂറോക്കെത്തിയ  റഷ്യന്‍ ടീം, പക്ഷെ, ആദ്യകളിയില്‍, ചെക്ക്  റിപ്പബ്ലിക്കിനെ തുത്തുവാരിയ, ആരംഭ  ശൂരത്തം, പിന്നീടങ്ങോട്ട്, കാണിചതെയില്ല. ആന്ദ്രെ അര്‍ഷവിന്നും, പാവ്ല്യുചെങ്കോയും, ഒക്കെ ഉണ്ടായിട്ടും, റഷ്യയുടെ പതനം, ദയനീയമായിരുന്നു. ഫ്രാന്‍സിനെ പോലെ, ടീമില്‍ നിലനിന്നിരുന്ന, ധാര്‍ഷ്ട്യവും, അഹങ്കാരവും, കാണികളോടുള്ള     പുച്ഛവും, എല്ലാം, തോല്‍വിക്ക് ശേഷം പുറത്തു വന്നു. ഇബ്രാഹിമോവിചിന്റെ നിറ  സാന്നിധ്യമുണ്ടായിട്ടും, കപ്പില്നെ കരക്കടിപ്പിക്കാന്‍, സ്വീഡനായില്ല. ഇംഗ്ലണ്ടിനെ വെള്ളം കുടിപ്പിച്ചതും, ഫ്രാന്‍സിനെ അവസാന കളിയില്‍, തുരത്തിയതുമാണ്, എടുത്തു പറയാന്, വിഷയങ്ങള്‍. 


ക്രോയേഷ്യയും, ഉഗ്രന്‍ കളി പുറത്തെടുത്തെങ്കിലും, അയര്‍ലണ്ടിനെ മാത്രമേ, അവര്‍ക്ക്, തോല്പ്പിക്കാനയുള്ളു. ഇവിക ഒളിച്ചിന്റെ അസാന്നിധ്യത്തില്‍, മാറിയോ മന്സുകിച്ചും, ലുക മോഡ്രിച്ചുമാണ് , കളി അവര്‍ക്കായി നിയന്ത്രിച്ചത്. മന്സുകിച്, ഗോമസിനും, റൊണാള്‍ഡോക്കുമൊപ്പം, മൂന്ന് ഗോള്‍ നേടി, ടൂര്‍ണമെന്റിന്റെ, ഏറ്റവും, ഉയര്‍ന്ന സ്കോററാണ്. ഹോളണ്ടിനെ പോലെ തന്ന,ഇ ഒരു കളി പോലും ജയിക്കാതെ, പുറത്തേക്ക് പോയ  ടീമാണ്, അയര്‍ലണ്ട്.ഡേമിയന്‍ ഡഫ്ഫും, റോബി കീന്‍, എന്നിങ്ങനെ പടക്കുതിരകള്‍ ഉള്‍പ്പെട്ട, ടീം, ജിയോവാനി ട്രാപ്പടോണിയുടെ പരിശീലനത്തില്‍,  പയറ്റി തെളിഞ്ഞ  പടക്കോപ്പുകള്‍, പക്ഷെ മൊത്തത്തില്‍, തകരുകയാണ് ഉണ്ടായത്.  ആതിഥേയത്വം വഹിച്ച പോളണ്ടും, ഉക്രൈനും കാര്യമായ പുരോഗതി ഒന്നും നടത്തിയില്ല. ലെവണ്ടോവ്സ്കി തൊടുത്ത ഗോളില്‍ നിന്നാണ്, ഈ യൂറോ തുടങ്ങിയതെങ്കിലും, പോളണ്ടിന്, രണ്ടു സമനിലകള്‍, കൊണ്ട് തൃപ്തിപ്പെടെണ്ടി വന്നു. ഉക്രൈനാണ്  കൂടുതല്‍ പ്രതീക്ഷ നല്‍കിയത്. ആന്ദ്രെ ഷെവ്ചെങ്കോ എന്ന പ്രതിഭാസത്തിന്റെ ചിറകിലേറി സഞ്ചരിച്ച, ഉക്രൈന്‍ ആദ്യ കളിയില്‍, സ്വീഡനെ ഒരു ഗോള്‍ കൊണ്ട് പിന്തങ്ങിയത്തിനു, ശേഷം ഷെവ്ചെങ്കോയുടെ രണ്ടു മനോഹര ഹെഡഡറുകളിലൂടെ മുന്നിലെത്തുകയായിരുന്നു. ഒലെഹ് ബ്ലോഖിന്‍ പരിശീലിപ്പിച്ച ഉക്രിനെ, അടുത്ത കളി ഫ്രാന്‍സിനോട് തോറ്റെങ്കിലും, ഇംഗ്ലണ്ടിനോട് നേരിട്ടത്, ലൈന്‍സ്മാന്റെ തെറ്റായ തീരുമാനം, കൂടിയാണ്. ഇംഗ്ലണ്ടിന്റെ ഗോള്‍മുഖം കടന്നു, വരയുടെ അപ്പുറത്തേക്ക്, പോയ പന്തിനെ ഗോളായി കണക്കാക്കാന്‍                                   
റഫറി കൂട്ടാക്കിയില്ല. അന്തരാഷ്ട്ര ഫുട്ബോളില്‍, മറ്റു കളികളെ പോലെ, സാങ്കേതിക വിദ്യയുടെ ആവശ്യകതയും,  ഇതിലൂടെ ചൂണ്ടി കാണിക്കപ്പെട്ടു. 'ഗോള്‍ ലൈന്‍ ടെക്നോളജി', സ്വീകരിക്കാന്‍, സമയമായതിന്റെ, വ്യക്തമായ, സൂചന. ഈ ടൂര്‍ണമെന്റോടെ ഷെവ്ചെങ്കോയുടെ, നീണ്ട  അന്തരാഷ്ട്ര കരിയറിന് മേല്‍ തിരശ്ശീല വീണു. ഉക്രൈനിനെ ലോക കപ്പില്‍ ആദ്യമായി, 2006-ല്‍ എത്തിച്ചതിന്റെ സാരഥ്യവും, ഷെവ്ചെങ്കോക്ക് സ്വന്തം. ഇത് കൂടാതെ, ഉക്രൈനിന്റെ ഫുട്ബോള്‍ ചരിത്രത്തില്‍, ഏറ്റവും പ്രായം കുറഞ്ഞതും, പ്രായം കൂടുതലുമുള്ള ഗോള്‍ സ്കോറര്‍ എന്ന രണ്ടു റെക്കോര്‍ഡും ഷെവ്ചെങ്കോയുടെ പേരില്‍.    

16 ടീമുകള്‍, വീരോടും വാശിയോടും, മത്സരിച്ച, ഈ യൂറോയില്‍, ഒരു കളിയും, ഗോള്‍ രഹിത സമനിലയില്‍, അവസാനിച്ചില്ലെന്നു മാത്രമല്ല, അവസാന റൗണ്ട് കളികള്‍ വരെയും നാല് ഗ്രൂപ്പില്‍ നിന്നും, ക്വാര്‍ട്ടറിലേക്ക് കടക്കുന്ന ടീമുകളെ കുറിച്ച്, ഒരു ധാരണയുമുണ്ടായിരുന്നില്ല. അത്രയ്ക്കും, ആകാംക്ഷ നിറഞ്ഞതായിരുന്നു എല്ലാ മത്സരങ്ങളും. പക്ഷെ, 2016-ല്‍ ഫ്രാന്‍സ് ആതിഥേയത്വം, വഹിക്കുന്ന യൂറോ മുതല്‍ അങ്ങോട്ട്‌, 8 ടീമുകള്‍ കൂടി ചേര്‍ത്തു 24-ആക്കി കൂട്ടാന്‍, മിഷെല്‍ പ്ലാട്ടിനിയുടെ നേതൃത്വത്തില്‍, യുഏഫ  തീരുമാനിച്ചു കഴിഞ്ഞു. ഇതിന്റെ, ബാക്കിപത്രം, ആവേശവും, അര്‍ഹാതുള്ള ടീമ്കള്‍ക്കും പകരം, കുത്തിനിറക്കപെടുന്ന , ഒരു വസ്തുവായി ടൂര്‍ണമെന്റ് മാറുമെന്നാണ്, മിക്ക ഫുട്ബോള്‍, പ്രേമികളുടെയും, നിരീക്ഷകരുടെയും വാദം. അതായത്, ചുരുക്കത്തില്‍ പറഞ്ഞാല്‍, ക്വാളിറ്റിക്ക് പകരം, ക്വാന്റിറിക്കു പ്രാധാന്യം കല്‍പ്പിക്കുക. പക്ഷെ, യൂറോപ്പിയന്‍ രാജ്യങ്ങളുടെ വികസനവും, യൂറോപ്പിയന്‍ യൂണിയന്റെ വിസ്തീരണവും, കണക്കിലെടുത്താണ്, തീരുമാനം, എന്നാണ്, യുഏഫയുടെ വിശദീകരണം. എന്തിരുന്നാലും, ഇപ്പോഴുത്തെ പോലെയാകില്ല, യൂറോയുടെ സ്ഥിതി എന്നത് സാരം. 

കളിക്കളത്തിനു പുറത്തെ കളികള്‍

പുല്മൈതാനികളില്‍, വസന്തം വിരിയുമ്പോള്‍, ഗാലരികള്‍ക്ക് പുറത്തും, കളികള്‍ നടക്കുന്നുണ്ട്. വംശീയ  വിദ്വേഷം നിഴലാടിയ സാഹചര്യത്തിലാണ് , ഈ യൂറോ ഉക്രൈനിലും, പോളണ്ടിലും, അരങ്ങേറുന്നത്. അത് കൊണ്ട് തന്നെ, യുഏഫ യുടെ കാതലായ, പ്രഖ്യാപനവും, ഈ ടൂര്നമെന്റിനിറെ മുദ്രാവാക്യവും, "പരസ്പരം ബഹുമാനിക്കുക' എന്നതാണ്. അങ്ങനെ, മത്സരങ്ങള്‍ക്ക് ശേഷം, പൊതുവായ  ഒരു കീഴ്വഴക്കമായ, പരസ്പരം  ജേഴ്സി കൈമാറ്റത്തെയും, ആവതും, പ്രോത്സാഹിപ്പിക്കുക  എന്നാ നയമാണ്, യുഏഫ സ്വീകരിച്ചിരിക്കുന്നത്. 

എന്നാല്‍, യുഏഫയെ അലട്ടുന്ന മറ്റൊരു പ്രധാന തലവേദനയാണ്, കാണികളുടെയും, ആരാധകരുടെയും, അതിരുകടക്കുന്ന , ഉന്മാദം. അത് പലപ്പോഴും, ലഹളയായും, തെരുവുയുദ്ധങ്ങളായും, സ്റ്റേഡിയത്തിനുള്ളിലെ, പടക്കം പൊട്ടിക്കലും, ഗ്രൌണ്ടിലേക്ക് ചവറുവാരിയെറിയുകയും മറ്റും സംഭവങ്ങള്‍ ധാരാളമായി നടന്നിട്ടുണ്ട്. ഇതിന്റെ ഫലമായി, യുഏഫ  പല രാജ്യങ്ങളുടെയും, ഫുട്ബോള്‍ ഫെഡറേഷനുകള്‍ക്കെതിരെ വന്‍ തുകകള്‍, നഷ്ടപരിഹാരമായി ചുമത്തുകയുമുണ്ടായി. ഇതില്‍, റഷ്യ, ജര്‍മനി, സ്പെയിന്‍, എന്നീ രാജ്യങ്ങള്‍ മുന്‍ നിരയില്‍, തന്നെ വരും.

ടൂര്‍ണമെന്റിന്റെ നടത്തിപ്പ് സംബന്ധമായും, അഴിമതിയുടെ കഥകളും, ഇതിനോടകം, പുറത്തു വന്നിട്ടുണ്ട്. ഉക്രൈനില്‍, സ്റ്റേഡിയങ്ങള്‍ പണിയാണ്, നവീകരിക്കാനും, വന്‍ അഴിമതിയാണ്, അവിടത്തെ ഭരണകൂടവും, ഫുട്ബോള്‍ ഫെഡറേഷനും കാട്ടിക്കൂട്ടിയതെന്നുള്ള  ആരോപണങ്ങള്‍ വന്നു നിറഞ്ഞു നിറഞ്ഞിട്ടുണ്ട്‌. ഈ ആരോപണങ്ങളെ യുഏഫ  അന്വേഷിക്കണമെന്നാണ്  ഉക്രൈനിലെ പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഇതിന്നെല്ലാം പുറത്തു ഉക്രൈനില്‍, പ്രസിഡന്റ്  വിക്ടര്‍ യാനുകോവിചിന്റെ ഭരണത്തില്‍, സ്വേച്ചധിപത്യ രീതികളാണ്  നടപ്പാക്കുന്നതെന്നും, പ്രതിപക്ഷത്തെ പ്രധാന നേതാവായ, യൂലിയ ടിമോഷെങ്കോയെ ജയിലില്‍ തള്ളി, ജനാതിപത്യ ശബ്ദങ്ങളെ അടിച്ചമര്‍ത്തുകയാണെന്നുള്ള, വാര്‍ത്തകള്‍ കൂടി വന്‍ രീതിയില്‍ പുറത്തു വന്നിട്ടുണ്ട്. ഇതിന്റെ ഫലമായി, ഉക്രൈനിലെ, ഒരു കളിയും, നേരിട്ട് കാണാന്‍, എത്തില്ല, എന്ന്  ഒരുവിധം എല്ലാ യൂറോപ്പിയന്‍ രാഷ്ട്രതലവന്മാരും, തീരുമാനമെടുത്തിട്ടുണ്ട്.                

ഇതെല്ലാം, ഒരു വശത്തുണ്ടെകിലും, യൂറോപ്പിലെ വസന്തത്തിനു ഒരു കോട്ടവും സംഭവിച്ചിട്ടില്ല. ഇനി രണ്ടു കളികള്‍ കൂടി, ബാക്കി, നില്‍ക്കെ, യൂറോപ്പിലെ കിരീട ധാരണത്തിനായി ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.   

Friday, June 8, 2012

യൂറോ 2012 -- വിസിലാനായി കാതോര്‍ത്ത്

നീണ്ട നാല് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ വിരാമം. യൂറോപ്പിലെ കളിനിലങ്ങള്‍ ഉണരുകയാണ്. പുല്‍ മൈതാനികളെ ത്രസിപ്പിച്ചു കൊണ്ട്, ആവേശങ്ങള്‍ നെഞ്ചിലും, ശിരസിലുമേറ്റി, ഒരു ഭൂഖണ്ഡം പുത്തനുണ   ര്‍വ് നേടുകയാണ്‌. ഹെന്റി ഡെലൌനെ എന്ന ഫ്രഞ്ച് ഫുട്ബോള്‍ ഭരണകര്‍ത്താവ്-യൂള്‍സ് റിമെക്കൊപ്പം ലോക കപ്പിന്റെ ആദ്യ ശില്‍പ്പികളിലൊരാള്‍-1927-ല്‍  നിര്‍ദേശിച്ചു, പ്രാവര്‍ത്തകമാക്കിയ  സാക്ഷാത്കാരമാണ്, ഇന്നത്തെ യൂറോ കപ്. ആ ട്രോഫിക്കുവേണ്ടി എല്ലാ നാല്  വര്‍ഷത്തെ ഇടവേളകളിലും യൂറോപ്പിലെ അതികായര്‍ മാറ്റുരക്കുമ്പോള്‍, വിരിയുന്നത് 'ഭംഗിയുള്ള  കളിയുടെ' വസന്തമാണ്, സ്വപ്നങ്ങളുടെ പൂവണിയലാണ്. സിരകളിലും, ചിന്തകളിലും പിന്നെ, കാല്‍പന്തു കളിയുടെ ആവേശവും, മാസ്മരികതയും. 1960-ല്‍ ഫ്രാന്‍സ് ആതിഥേയത്വം വഹിച്ച ശേഷം, 14-മത്തെ യൂറോയാണ്, ജൂണ്‍ 8 മുതല്‍ ജൂലൈ 1 വരെ, പോളണ്ടിലും, ഉക്രൈനിലും നടക്കാന്‍ പോകുന്നത്.

നീണ്ട, ക്വാളിഫൈയിംഗ് കടമ്പകള്‍ കടന്നു നാല് ഗ്രൂപ്പുകളിലായി പതിനാറു ടീമുകളാണ്   , യൂറോപ്പിലെ ഫുട്ബോള്‍ രാജാക്കന്‍മാരുടെ കിരീടം ചൂടാന്‍ ഏറ്റു മുട്ടുന്നത്. അടുത്ത ഒരു മാസക്കാലം, ഈ ലക്ഷ്യത്തിനായുള്ള പോരാട്ടമാകും, ലോകം ഉറ്റുനോക്കുന്നത്. കഴിഞ്ഞ       യൂറോയിലെ കിരീടം നിലനിര്‍ത്താനും, തങ്ങളുടെ ലോക ഒന്നാം നമ്പര്‍ പദവി, കാത്തുസൂക്ഷിക്കാനും, കൂടി തുനിഞ്ഞിറങ്ങുന്ന, ലോക ചാമ്പ്യന്മാരായ   സ്പെയിന്‍ തന്നെയാണ്‌, ഇത്തവണയും, മുന്‍പന്തിയിലുള്ളത്. ലോകം കീഴടക്കാനുള്ള  , പുറപ്പാടിന്, സ്പെയിന്‍ ഹരിശ്രീ കുറിച്ചത്, കഴിഞ്ഞ യൂറോയിലാണ്. ലൂയിസ് അറഗോണസിനു, കീഴില്‍, യൂറോ നേടിയ ടീമിനെയാണ്  , വിസെന്റെ  ഡെല്‍ബോസ്കെ, ഏറ്റെടുത്തതും, പരിപോഷിപ്പുച്ചു, ലോക കിരീടത്തില്‍ ചുംബിപ്പിച്ചത്  . ലോകത്തിലെ, ഏറ്റവും, സമ്പന്നമായ, പ്രൊഫെഷണല്‍ ലീഗുകളില്‍, ഒന്നായ, ലാ ലീഗയില്‍, മുന്തിയ രണ്ടു ടീമുകളായ, ബാര്‍സലോണ  യില്‍ നിന്നും, റിയാല്‍ മാഡ്രിഡില്‍ നിന്നുമാണ്, സ്പെയിന്‍ ടീമിനെ വാര്‍ത്തെടുത്തിരിക്കുന്നത്. ഗോള്‍ വല കാക്കുന്ന    നായകന്‍, കസ്സിയാസും, പിന്‍ പന്തിയില്‍, സെര്‍ജിയോ റാമോസും ജെറാര്‍ഡു പീക്കെയും, അല്‍ബിയോളും, ഒരു പക്ഷെ ലോകത്തിലെ തന്നെ, ശക്തമായ  ഒരു മധ്യ നിരയില്‍, ആന്ദ്രെ ഇനിയെസ്റ, സാവി, ബുസ്ക്കെറ്റ്സ്, സാബി അലോണ്‍സോ, സെസ്    ഫാബ്രി ഗാസ് എന്നിവരും, സ്ട്രൈക്കര്‍ മാരായ ഫെര്‍ണാണ്ടോ ടോറസ്സും, ല്ലോറനറും -- കിരീടം തിരിച്ചുപ്പിടിക്കാന്‍ ഇതി കൂടുതല്‍ എന്ത് വേണം. പേരുകളിലെ പെരുമയും, നീണ്ട അനുഭവ സമ്പത്തും, പൈതൃകവും, അവകാശപ്പെടുന്ന  സ്പെയിന്‍, തങ്ങളുടെ പയറ്റി തെളിഞ്ഞ    , വിജയ തന്ത്രമായ 4-2-3-1 രൂപവത്കരണം തന്നെയാകും കാഴ്ചവെക്കുക. 'ടികി-ടക' എന്നറിയപ്പെടുന്ന 'പാസ്സിംഗ്' ശൈലിയും, എതിരാളികളെ ഒന്നിന് മീതെ ഒന്നായ നിരന്തരം പാസുകളില്‍ തളര്‍ത്തുന്ന രീയാണ് ഇത്തവണയും, ഫുട്ബോള്‍ ലോകം ഉറ്റു നോക്കുന്നത്. പക്ഷെ, പിന്‍ നിരയില്‍, കാര്‍ലെസ് പുയോളിന്റെയും, ആക്രമണത്തില്‍, കുന്തമുനയും, കഴിഞ്ഞ യൂറോയിലെ ടോപ്‌ സ്കോററുമായ ഡേവിഡ്‌ വിയ്യയുടെയും , പരിക്കുമൂലമുള്ള അഭാവം ടീമിനെ നിരാശ  പ്പെടുത്തും, എന്ന കാര്യത്തില്‍  തെല്ലും സംശയമില്ല. ഇനി ഇത് എത്രത്തോളം സ്പെയിന്റെ പ്രതീക്ഷകളെ ബാധിക്കും എന്ന കാര്യത്തിലെ, ആശങ്കയുള്ളൂ. 1964-നും, 2008-നും ശേഷം സ്പെയിന്‍ കിരീടം ചൂടുമോ എന്ന ചോദ്യത്തിന് വരും നാളുകളില്‍, ഉത്തരം കിട്ടും.

യുവ സമ്പന്നതയും, കൂര്‍ത്ത പ്രത്യാക്രമണ ശൈലിയും, കൈ മുതലായുള്ള, ടീമാണ് ജര്‍മനി. മൂന്ന് തവണ (1972, 1980, 1996) യൂറോ സ്വന്തമാക്കിയ ടീം, ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ഒരിക്കല്‍ കൂടി, പ്രധാന ഭീഷണിയായി നില കൊള്ളുന്നു. 2002 ലോക കപ് ഫൈനലില്‍ ബ്രസീലിനോട് തോറ്റതു മുതല്‍, ഇന്ന് വരെ, ജര്‍മനി കിരീടത്തിനു തൊട്ടരികെയെത്തിയിട്ടും, അവസാന കടംബിയില്‍ തട്ടി വീഴുകയാണ് ഉണ്ടായത്. 2008-ലെ യൂറോയില്‍, ടോറസ്സിന്റെ ഗോള്‍ അവരുടെ സ്വപ്‌നങ്ങള്‍ തകര്‍ക്കുകയായിരുന്നു. സ്പെയിന്‍ തന്നെ യാണ്, കഴിഞ്ഞ  ലോക കപ്, സെമിയില്‍,  ഒരൊറ്റ ഗോളിന്, ജര്‍മനിയെ തിരികെ അയച്ചത്. 2006 ലോക കപ്പു സെമിയിലും, ഇറ്റലിയോടു വഴുതി വീണു. റുഡി വോള്ളര്‍, ക്ലിന്‍സ്മാന്‍, എന്നിവര്‍ക്ക് ശേഷം ജോക്കിം ലൊവ്   , എന്ന തന്ത്രഞ്ഞനും, കൌശലക്കാരനുമായ , പരിശീലകന്റെ കീഴില്‍ ജര്‍മനി ശക്തമായ വെല്ലുവിളിയാണ്  നല്‍കുന്നത്. ഗോളി മാനുവല്‍ ന്യൂര്‍, പിന്‍ നിരയില്‍, ജെറോം ബോട്ടങ്, ക്യാപ്റ്റന്‍ ഫിലിപ്പ് ലാം, മധ്യ നിരയില്‍ കരുത്തായി ടോണി ക്രൂസ്, തോമസ്‌ മുള്ളര്‍, മേസുറ്റ് ഓസില്‍, സാമി ഖദീര , ബാസ്   റ്റ്യന്‍ ശ്വൈന്‍സ്റൈഗര്‍, ആക്രമണത്തില്‍, മിറോസ്ലാവ് ക്ലോസ്, ലുകാസ്  പൊഡോള്‍സ്കി, യുവ താരവും, കഴിഞ്ഞ ലോക കപ്പിലെ കണ്ടെത്തലുമായ  മരിയോ ഗോമസ്   . തങ്ങളുടെ മധ്യ നിര, ആവശ്യമനുസരിച്ച്‌ ഒരു ആക്രമണ മുന്‍ നിരയായി, പലപ്പോഴും, മാറാനുള്ള ഒരു അപാര  കഴിവ് കൂടിയാണ്, ജര്‍മനിക്ക് നറുക്ക് വീഴ്ത്തുന്നത്. അവരുടെ മാരകമായ പ്രത്യാക്രമണ മുറകള്‍, ഇതൊരു ടീമിന്റെയും, പേടി സ്വപ്നമാണ്. ഹോളണ്ടും, പോര്‍ച്ചുഗലും, ഡെന്‍മാര്‍ക്കും, അടങ്ങുന്ന  'മരണ ഗ്രൂപ്പായ' ഗ്രൂപ്പ്-ബീ യിലാണ്     ജര്‍മനി. കൂടാതെ ഒരു വ്യക്തിഗത റെക്കോര്‍ഡു കൂടി, ജര്‍മനിയെ പിന്തുടരുന്നുണ്ട്. മിറോസ്ലാവ്  ക്ലോസ്  അഞ്ചു ഗോളുകള്‍ കൂടി നേടിയാല്‍, ഗെര്‍ഡ് മുള്ളറുടെ എക്കാലത്തെയും ജര്‍മന്‍ റെക്കോര്‍ഡായ  68 അന്താരാഷ്‌ട്ര ഗോളുകള്‍ക്കൊപ്പം എത്താം.    

കഴിഞ്ഞ ലോക കപ്പില്‍, സ്പെയ്നിനോട് തോറ്റ് , ലോക ജേതാവിന്റെ പട്ടം, തല നാരിഴക്ക്‌ നഷ്ടമായ  വേദന  ഇന്നും, ഹോളണ്ടിനെ അലട്ടുന്നുണ്ട്. ഓറഞ്ചു പടയാളികള്‍ ഇത്തവണ  എത്തുന്നതും, പല കണക്കു കൂട്ടലുകള്‍ നടത്തിയും, പല കണക്കുകൂട്ടലുകള്‍ തെട്ടിക്കാനുമാണ്. ഈ       യൂറോ ഒരു ഡച്ച് പടയോട്ടം വീക്ഷിക്കുമോ എന്ന് ഏവരും ഉറ്റു നോക്കുകയാണ്. 1988-നു ശേഷം യൂറോപ്   നേടാമെന്ന മോഹമാണ് ഹോളണ്ടിനെ പിന്തുടരുന്നത്. ഖാലിദ്‌ ഭുല്‍ഹറൂസും, റഫേല്‍ വാന്‍ഡെവാര്‍ട്ടും, വില്‍ഫ്രെഡ്  ബൌമയും, ജോണ്‍ ഹൈറ്റിങ്ങയും, വെസ്ലി സ്നൈഡ   റും, ആര്യന്‍ റോബ്ബനും, റോബിന്‍ വാന്‍ പിഴേസി എന്നിവരടങ്ങുന്ന  ഹോളണ്ട്     ഈ യൂറോയില്‍ ശക്താമായ പോരാട്ടത്തിനു, കച്ച കെട്ടി തന്നെയാണ് ഇറങ്ങിയിരിക്കുന്നത്.

ഫാബിയോ കപ്പല്ലോയെ മാറ്റി, റോയ് ഹോജ്സണ്ണിന്റെ  കീഴിലാണ്, ഇംഗ്ലണ്ട് ഇത്തവണ യൂറോയ്ക്ക് എത്തുന്നത്. പരിക്കിനു കീഴ്പെട്ടു ഫ്രാങ്ക് ലാംപാര്‍ഡും, റിയോ ഫെര്‍ഡിനാന്‍ഡും, ടീമിന് പുറത്താണ്. ജോ ഹാര്‍ട്ടും, ആഷ്ലി കോളും, ജോണ്‍ ടെറിയും, തിയോ വാല്‍ക്കോട്ടും, ആന്‍ഡി കരോളും, മുന്‍ നിരയില്‍, ജര്‍മൈന്‍ ഡഫോയും മറ്റും, സ്റ്റീവന്‍ ജെറാര്‍ഡിന്  കീഴെ കളത്തി  ലിറങ്ങുമ്പോള്‍, ഇംഗ്ലണ്ട് പയറ്റുന്ന തന്ത്രം ശക്തമായ പ്രതിരോധ മുറയാണ്‌. പക്ഷെ, എന്നും ഊതിപെരുപ്പിക്കുന്ന വലിപ്പത്തിനപ്പുറം, ഇംഗ്ലണ്ട് ഒരിക്കലും പോയിട്ടില്ല. മഹാട്ഭുതങ്ങ     ളൊന്നും, സംഭവിച്ചില്ലെങ്കില്‍, അവര്‍ക്ക് ക്വാര്‍ട്ടറിനപ്പുറതെക്കുള്ള     പ്രയാണം ഒട്ടും എളുപ്പമാവില്ല.

2004-ലെ  യൂറോ  വിജയികളായ  ഗ്രീസ് , തങ്ങളുടെ  പതിവ് ശൈലിയില്‍ -ശക്തമായ   പ്രതിരോധം-തന്നെ ഊന്നികൊണ്ടാണ് ഇത്തവണയും എത്തുന്നത്. 2004-ലെ വിജയ ശില്പ്പികലായ കട്സൌരാനിസും, കാരഗൂണിസം, ഈ ടീമിലുണ്ട്. ഓട്ടോ രിഹാഗലിനു ശേഷം, പരിശീലക സ്ഥാനം ഏറ്റെടുത്ത  ഫെര്‍ണാണ്ടോ സാന്റോസ്  ഒരു കഴിവുറ്റ നിറയെ തന്നെയാണ്    നിരത്തിയിരിക്കുനത്. ഗ്രൂപ്പ്‌ എ    -ല്‍ അവര്‍ക്ക് എതിരാളികള്‍ റഷ്യയും, ചെക്ക്  റിപബ്ലിക്കുമാണ്  .. ഡച്ചുകാരന്‍ ഡിക്ക് അടവോകാറ്റിന്റെ കീഴിലെ റഷ്യയുടെ പ്രധാന തുര്‍പ്പ്ചീട്ടുകള്‍ , ആന്ദ്രെ അര്‍ഷവിനും , റോമന്‍ പാവ്ല്യുചെങ്കോയുമാണ്‌. പാവേല്‍ നെട്വേദ് എന്ന ഉശിരന്‍ പോരാളിയുടെ നിഴലില്‍ നിന്നും കടന്നു വരുന്ന ചെക്ക് അണിയുടെ ചുക്കാന്‍ പിടിക്കുന്നത്‌ ആഴ്സനല്‍ താരമായ ടോമസ്    റോസികിയും, പടക്കുതിരയായ മിലാന്‍ ബാരോസുമാണ്. ആതിഥെയരായ   പോളണ്ടാണ് ഗ്രൂപ്പിലെ നാലാമത്തെ ടീം.

ഗ്രൂപ്പ് ബീ-ല്‍ ജര്‍മനിക്കും, ഹോളണ്ടിനും, കെണിയൊരുക്കുന്നത്  പോര്‍ച്ചുഗലും, ഡെന്മാര്‍ക്കുമാണ്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയും, നാനിയും,  പെപെയും, ബ്രുണോ ആല്‍വെസും,  അടങ്ങുന്ന പോര്‍ച്ചുഗല്‍ തങ്ങളുടെ 2004-ലെ രണ്ടാം സ്ഥാനത്തിനു മുകളിലേക്കുള്ള പ്രയാണ   മാകും, ഇക്കുറി നടത്താന്‍ ശ്രമിക്കുക. പക്ഷെ, ശക്തമായ കള ത്തില്‍, കാര്യങ്ങള്‍ ഒട്ടും തന്നെ എളുപ്പമാകില്ല. 1992-ല്‍ ലാര്‍സ് ഒള്സണിന്റെ നായകത്വത്തില്‍ നേടിയ കിരീടം ഏവര്‍ക്കും, അപ്രതീക്ഷിതമായിരുന്നു. പീറ്റര്‍ ഷീമയ്ക്കിള്‍, എന്ന ഗോളിയും, കോച്ചിന്‍റെ രീതികളില്‍ പ്രതിഷേധിച്ചു ബാര്‍സലോണയിലേക്ക് സ്വയം വലിഞ്ഞ  ബ്രായന്‍ ലോഡ്രുപ്, എന്ന  വരുംകാല പ്രതിഭാസങ്ങളെ കോര്‍ത്തിണക്കി കൊണ്ട്, പരിശീലകന്‍ മോള്ളര്‍ നീല്‍സണ്‍ വാര്‍ത്ത ടീമായിരുന്നു അന്ന് ഡെന്‍മാര്‍ക്ക്. യുഗോസ്ലാവിയയിലെ ആഭ്യന്തര  യുദ്ധത്തിന്റെ കാരണത്താല്‍, അവരെ മാറി, യുയേഫ, അന്ന് അവസാന നിമിഷം,  ഡെന്‍മാര്‍ക്കിനു അവസരം നല്‍കുകയായിരുന്നു. അന്നും ആരും, അവര്‍ക്ക് ഒരു സാധ്യതയും, കല്പ്പിചിരുന്നില്ലാ. പക്ഷെ, എല്ലാ കണക്കുകൂട്ടലുകളും, തെറ്റിച്ചു കൊണ്ട്, ഡാനിഷുകാര്‍ വെന്നിക്കൊടി പാറിക്കുകയായിരുന്നു.  ഇന്ന് ,, ഡെന്നിസ്    റൊമ്മേദാല്‍,  നിക്കോളാസ് ബെന്റ്നര്‍, എന്നിവര്‍ ആക്രമണ നിരയില്‍ കളി നിയന്ത്രിക്കുന്ന ടീമില്‍, പ്രതീക്ഷ വാനോളമര്‍പ്പിചിരിക്കുകയാണ്     പരിശീലകന്‍ മോര്‍ടെന്‍ ഓള്‍സന്‍.


സ്പെയ്നിന്റെ ഗ്രൂപ്പായ, സീ-ല്‍ ഇറ്റലിയാണ് പ്രധാന എതിരാളികള്‍. തീര്‍ത്തും അന്യരായ  ഒരു ടീമായി വന്നു, 2006 ലോക കപ്പ്  നേടിയ ടീമാണവര്‍. 1968-ല്‍ യൂറോ നേടിയിട്ടുണ്ടെങ്കിലും, അതിനു ശേഷം യൂറോപിയന്‍  ചാമ്പ്യന്‍ഷിപ്പുകളില്‍, ഇറ്റലിയുടെ പ്രകടനങ്ങള്‍ നിരാശാജനകമാണ്. കൂടാതെ, ഇന്ന് അവരെ വേട്ടയാടുന്നത്, അവരുടെ ആഭ്യന്തര ലീഗായ 'സെറി-ആയില്‍' നിന്നും ചുരുളഴിയുന്ന, വാതു വേപ്പിന്റെ, നാറുന്ന കഥകളാണ്. യുഎഫ  ,  ആവശ്യ പെടുകയാണെങ്കില്‍, ഈ യൂറോ നിന്നും പിന്മാറാന്‍ തയ്യാറാണെന്നു കൂടി അവരുടെ പരിശീലകന്‍, സെസീര്‍ പ്രാന്‍ഡെല്ലി പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍, ഫുട്ബോള്‍ ചരിത്രം പരിശോധിച്ചാല്‍, ഇത്തരം പ്രതിസന്ധികളുടെ കൊടുംകാറ്റുകള്‍ ആഞ്ഞുവീശുമ്പോള്‍, തന്നെയായിരുന്നു, ഇറ്റലി 1982-ലും, 2006-ലും ലോക കപ്പ്  ജേതാക്കളായത്. അത് കൊണ്ട് തന്നെ, അവരെ ഇ ഘട്ടത്തില്‍, അത്ര പെട്ടെന്നൊന്നും തള്ളികളയാനാവില്ല. മരിയോ ബലോറെല്ലി മുനി നിരയിലും, അന്ദ്രേയ  പിര്‍ലോ മധ്യ നിരയിലും, ജിയാന്‍ലൂജി ബഫ്ഫോണ്‍ ഗോള്‍ മുഖത്തും നിലയുറപ്പിച്ച ഇറ്റലി, പ്രതിസന്ധികളെ തരണം ചെയ്കൊണ്ട് മുന്നേറുന്ന, വിജയ പാടവം മൂന്നാം തവണ കൂടി പ്രദര്‍ശിപ്പിക്കാനുള്ള  , , വ്യഗ്രതയിലാണ്. കൂടതെ, ഈ ഗ്രൂപ്പില്‍, 1998, ലോക കപ്പ്  സെമിയില്‍ വരെ കടന്ന, ക്രോയേഷ്യയാണ്. ദാവോര്‍ സൂകൊറിന്റെ പിന്‍ഗാമികള്‍, പക്ഷെ എത്ര മുന്‍പോട്ടു പോകും എന്ന കാര്യത്തില്‍, സംശയം ഏറെയുണ്ട്. പ്രധാന സ്ട്രൈക്കറായ   , ഇവിക ഒളിച് പരിക്കുനു കീഴടങ്ങിയത് ഒരു തിരിച്ചടി തന്നെയാണ്. മധ്യ നിരയിലെ ലുക മോഡ്രിച്ചാണ്  , , ടീമിന്റെ പ്രലംബകം. ഗിയോവാനി ട്രാപ്പട്ടോണി പരിശീലിപ്പിക്കുന്ന അയര്‍ലണ്ട് ആണ്  ഗ്രൂപ്പിലെ നാലാമത്തെ ടീം. അനുഭവ സമ്പത്തുള്ള     ഡെമിയന്‍ ഡഫ്ഫും, റോബ്ബി കീനുമാണ്  , അയര്‍ലാണ്ടിന്റെ, കുന്തമുനകള്‍.

ഇംഗ്ലണ്ടിനെ പ്രതിരോധിക്കാന്‍, ഗ്രൂപ്പ്‌ ഡി-ല്‍ ഫ്രാന്‍സാണ് മുന്നില്‍. 1984-ലും, 2000-ലും യൂറോ ജയിച്ച ഫ്രാന്‍സ് 2004-ലെ യൂറോക്ക് ശേഷം ഒരിക്കല്‍ കൂടി ഇംഗ്ലണ്ടും ഒന്നിച്ചു ഒരേ ഗ്രൂപ്പിലാണ്. അന്ന്‍ അവര്‍ ഇംഗ്ലണ്ടിനെ 2-1 നു മുട്ട് കുത്തിച്ചിരുന്നു. 1998-ലെ ലോക കപ്പില്‍, ആദ്യ 'ഗോള്‍ഡന്‍ ഗോളിന്' ഉടമയായ ലോറന്റ്റ് ബ്ലാങ്കിന്റെ പരിശീലത്തിനടിയിലാണ്, 'ലെസ് ബ്ലൂസ്' ഇത്തവണ   കളത്തില്‍ ഇറങ്ങുന്നത്. പാട്രിസ് ഇവ്ര  പ്രതിരോധത്തിലും, ഫ്ലോറന്റ് മലൂഡ, സമീര്‍ നസ്രി എന്നിവര്‍ മധ്യ നിരയിലും, കരീം ബെന്‍സിമ , ഫ്രാങ്ക് റിബറി  എന്നിവര്‍ ആക്രമണത്തിലും-ഫ്രാന്‍സ് ഒരിക്കല്‍ കൂടി തങ്ങളുടെ നഷ്ട പ്രഭാവം വീണ്ടെടുക്കാനുള്ള   , നിതാന്ത പരിശ്രമത്തിലാണ്. സ്വീഡനും, ഉക്രൈനുമാണ് ഈ ഗ്രൂപ്പിലെ അവസാന രണ്ടു ടീമുകള്‍. സ്ലാടന്‍ ഇബ്രാഹിമോവിച് നയിക്കുന്ന  സ്വീഡന്‍ നിരയില്‍, മറ്റു പ്രധാന താരങ്ങള്‍ മാര്‍ക്സ് റോസന്‍ബര്‍ഗും, ആണ്ടെര്സ് സ്വെന്‍സനുമാണ്  .. ഇംഗ്ലണ്ടിനു പലപ്പോഴും, വെള്ളം കുടിപ്പിച്ചു, മുന്നിലെക്കുള്ള വഴി തടഞ്ഞിട്ടുള്ള     ടീമാണ് സ്വീഡന്‍. ഈ യൂറോയുടെ മറ്റൊരു ആതിഥെയരാണ്, ഉക്രൈന്‍. ആന്ദ്രി ഷെവ്ചെങ്കോ, നെടുംതൂണായ  ഉക്രൈന്‍ നിരയില്‍, മറ്റൊരു പ്രധാന താരം, അനടോളി ടിമോഷ്ച്ചുക്  ആണ്.

ടീമുകള്‍ക്കും, പോരാട്ടങ്ങള്‍ക്കുമപ്പുറം, ഈ യൂറോക്ക് ചുറ്റിപറ്റി മറ്റു പല കാര്യങ്ങളുമുണ്ട്  . അതില്‍, പ്രധാന പെട്ട ഒന്ന്, നീണ്ട ക്ലബ് സീസണും, ചാമ്പ്യന്‍സ് ലീഗും മറ്റും തീര്‍ന്നപ്പോള്‍, കാണികളുടെയും, ആരാധകരുടെയും, ആവേശത്തിന് മങ്ങലെറ്റോ എന്ന ഒരു ചിന്തയാണ്. കൂടാതെ, വര്‍ഷത്തില്‍, 7-8 മാസത്തോളം, നീണ്ട കാലയളവില്‍, ക്ലബ്ബുകളില്‍ കളിച്ചു, ശാരീരികവും, മാനസികവുമായി, കളിക്കാര്‍ തളര്‍ന്നോ എന്നെല്ലാമുള്ള വേവലാതികള്‍. പക്ഷെ, കക്ലബ്ബുകളുടെ, പ്രൌവ്   ഡിയിലും, വലിയ പണ ചെക്കുകളുടെ, 'പ്രൈസ് ടാഗിലും', ഗ്ലാമറിന്റെ പ്രഭയിലും, അന്താരാഷ്ട്ര ഫുട്ബോളിന്‌ ഒരിക്കലും കോട്ടം തട്ടുകയില്ല. കാരണം, അതിന്റെ ആവേശവും, പ്രസരിപ്പും, വേറെ ഒന്ന് തന്നെയാണ്. ദേശീയതയുടെ പ്രകമ്പനങ്ങള്‍ ഉണ്ടെങ്കിലും, അതിനെക്കാളേറെ, മറ്റൊരു അനുഭൂതിയാണ്, യൂറോയും, കോപ അമേരിക്കയും, ഏഷ്യന്‍ കപ്പും, ആഫ്രിക്കന്‍ കപ്പ ഓഫ് നേഷന്സും, ലോക കപ്പുമെല്ലാം. ഗുണത്തിലും, നിലവാരത്തിലും, പണക്കൊഴുപ്പിന്റെയും, ഗ്ലാമര്‍ വെളിചാതിന്റെയു, ഏറെ മുകളിലാണ്, അന്താരാഷ്ട്ര ഫുട്ബോളിന്റെ സ്ഥാനം. അത് കൊണ്ട് തന്നെ, വിരസതയും, 'അധികമായാല്‍ അമൃതും വിഷം', എന്നൊക്കെയുള്ള  മേമ്പോടികള്‍, ഇവിടെ ചിലവാകില്ല. അത് കൂടാതെ തന്നെ, പല അത്ഭുത പ്രകടനങ്ങളും, ചരിത്ര മുഹൂര്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്, അന്താരാഷ്ട്ര ഫുട്ബോളിന്റെ, ഇത്തരം, ടൂര്‍ണമെന്റുകളിലാണ്  ..

പക്ഷെ,ക്ലബ്ബ് ഫുട്ബോളിലെ ഇത്തരം വിമര്‍ശനങ്ങള്‍ നില നില്‍ക്കെ തന്നെ, ഒരു കാര്യത്തില്‍ സംശയമില്ല -- കളിക്കാര്‍, മിവൈന്റെ കാര്യത്തില്‍, യൂറോപ്യന്‍ ക്ലബ്ബുകള്‍ക്ക് തന്നെയാണ് മുന്‍ഗണന . അത് വലിയ പണച്ചാക്കുകളുടെ തൂക്കം നോക്കി കൊണ്ട് മാത്രമല്ല. പകരം അതിനെക്കാളുപരിയായി ദ്രിശ്യചാരുതയും, മനോഹര കേളിശൈലിയും, അവര്‍ക്ക് അവകാശപ്പെടാം. ലോകാതിന്റെ എല്ലാ ഭൂഖണ്ടങ്ങള്‍ക്കും, അവരുടെതായ, അവകാശവാദങ്ങ  ളുണ്ടെങ്കിലും, ഒരു നിഗമനത്തില്‍, ഫുട്ബോളിന്റെ ഈറ്റില്ലം, യൂറോപ്  തന്നെയാണ്   . കാല്‍പ്പന്തുകളിയുടെ ഉദ്ഭവം, ചരിത്രത്തിന്റെ താളുകളില്‍, ബ്രിട്ടണിലാണെന്നാണ് വെപ്പ്. ലാറ്റിന്‍ അമേരിക്കന്‍, അഭികാംയമാണ്, പലപ്പോഴും, വായ്ത്താരിയായി, ഉപയോഗപ്പെടുന്നതെങ്കിലും, യൂറോപ്പ്യന്‍ ഫുട്ബോള്‍ തന്നെയാണ്, ലോകം വലിയ രീതിയില്‍, കാണുന്നത്. അത് ഒരു പക്ഷെ, ഉത്തരാര്‍ദ്ദഗോളത്തിലെ, സമയത്തിന്റെ സാമീപ്യം കൊണ്ട് കൂടിയാവാം. എന്ത് തന്നെ ഇരുന്നാലും, യൂറോപ്യന്‍ ഫുട്ബോളിന്‌, കാല്‍പന്തുകളി, വര്‍ത്തമാനകാല  ചരിത്രായില്‍, അത്യുന്നത  പ്രാധാന്യമാണുള്ള    തെന്നു പറയാതെ വയ്യ.

ആതിഥേയത്വം വഹിക്കുന്ന, രാജ്യങ്ങളായ പോളണ്ടിനും, ഉക്രൈനിനും, ഏറ്റവും, വലുതും, ധുര്‍ഘടവുമായ വെല്ലുവിളി വംശീയവെറിയെ നേരിടുക തന്നെയാണ്. പശ്ചിമ മാധ്യമങ്ങള്‍, മാസങ്ങള്‍ക്ക് മുന്‍പ് തന്നെ, കിഴക്കന്‍ യൂറോപ്പില്‍ ആദ്യമായി നടക്കുന്ന  യൂറോയെ, കുറിച്ച് തെല്ലൊന്നുമല്ല 'വേവലാതി' പെട്ടത്. യൂറോയുടെ കിഴക്കോട്ടുള്ള, പ്രയാണത്തെ, 'ഇരുമ്പു മറയ്യ്ക്ക്' മേലുള്ള മൂടല്‍മഞ്ഞുമാറിയതായിട്ടാണ്   , വിശേഷിപ്പിച്ചിരിക്കുന്നത്. ഇത്തരം നിഘൂഡതയോടുകൂടിയുള്ള , പ്രതികരണങ്ങളും, റിപ്പോര്‍ട്ടിങ്ങുകളും, ഈ  യൂറോയെ ചൂഴ്ന്നു നിര്‍ത്തപെടുകയാണ്. ഇത്തരത്തിലൊരു പശ്ചാത്തലത്തിലാണ്, ഉക്രൈനിലെ, പ്രസിഡന്റ്‌ വിക്ടര്‍ യാനുകോവിച്ചിന്റെ ഭരണത്തിനെതിരെയും, തിരഞ്ഞു കൊണ്ട്, വംശീയവെറി, അതി പ്രസരം കൊള്ളുന്നത്‌. പലപ്പോഴായും, ഫുട്ബോള്‍ മത്സര വേദികളില്‍, തന്നെ, ആളുകള്‍, 'സ്കിന്‍ ഹെഡ്സ്', 'നിയോ-നാസികളുടെ' ആക്രമണങ്ങള്‍ക്ക് ഇരകളായിട്ടുണ്ട്‌. അടുത്തിടെ, കുറച്ചു മലയാളി വിദ്യാര്‍ഥികളും, ഒരു മത്സരത്തിനിടെ, ആക്രമണത്തിനു ഇരയാകു, ദ്രിശ്യങ്ങള്‍, ബി.ബി.സി. സംപ്രേഷണം ചെയ്തിരുന്നു. സോള്‍ കാംപ്ബെല്‍ പോലുള്ള, താരങ്ങള്‍ പോലും, ഈ വംശീയവെറിക്കെതിരെ തുറന്ന  ടിചിട്ടുമുണ്ട്. മത്സരങ്ങള്‍ ഉക്രൈനില്‍ നിന്നും മാറ്റ ണമെന്ന് കൂടി, ഒരു വലിയ ഊഹാ-പോഹം നടന്നിരുന്നു. ഇതിനി, കഴിഞ്ഞ ദിവസം, പോളണ്ടിലെ ക്രാകോ പട്ടണത്തിലെ ഗ്രൌണ്ടില്‍ പരിശീലനത്തിനിറങ്ങിയ ഹോളണ്ട് ടീമും, വംശീയ   വായ്പോരിനു, ഇരയായി എന്നും, റിപ്പോര്‍ട്ടുണ്ട്. ഇത്തരത്തിലുള്ള, ആരോപണങ്ങള്‍, ഈ യൂറോ വല്ലാതെ വേട്ടയാടുന്നുണ്ട്‌. എന്നാല്‍, നാസി ഭീകരതയുടെയും, ഹോളോകോസ്റ്റിന്റെയും, ബാക്കിപത്രമായ, പോളണ്ടില്‍ ഇത്തരം, വാര്‍ത്തകള്‍, വല്ലാത്ത  വിരോധാഭാസം തന്നെയാണ്. യൂറോക്ക്  എത്തുന്നതിനു, മുന്‍പ്, ജര്‍മന്‍ ടീമിന്റെ ഒശ്വിട്സ് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പ്, സന്ദര്‍ശനം, ഹൃദയ സ്പര്‍ശിയായ കാഴ്ചയായിരുന്നു. അത് കൊണ്ട് തന്നെ, ശുഭാപ്തി വിശ്വാസത്തോട് കൂടി, ഒരു കാലങ്കവുമില്ലാതെ, ഈ യൂറോ കടന്നു പോകുമെന്ന്, നമ്മുക്ക്, പ്രതീക്ഷിക്കാം.

ഇനി ഒരു മാസത്തേക്ക്, വസന്തം വിരിയുകയാണ്. കളിയുടെ, നവ വസന്തം. ആകാംക്ഷകളുടെയും, സ്വപ്നങ്ങളുടെയും, നീണ്ട രാത്രികള്‍. ഇന്ദ്രജാല രാവുകള്‍. യൂറോപ്പിലെ പുതിയ രാജാക്കന്മാരുടെ കിരീടധാരണത്തിന്റെ സാക്ഷാത്കാരം, നടക്കും വരെ, ആ രാവുകള്‍ക്ക്‌ വിരാമമില്ല. ഗോളുകളുടെ, നിറ മഴയും, കാത്തു, വിസിലിനു കാതോര്‍ത്ത്, ലോകം, ഉണര്‍ന്നിരിക്കുകയാണ്. തുടങ്ങട്ടെ, "ജോഗോ ബോനിറ്റോ".             

Tuesday, November 22, 2011

ഈജിപ്ത്: ജന വിപ്ലവത്തിന്റെ വീണ്ടെടുക്കല്‍


"No Revolution is Worth Anything, Unless It Can Defend Itself" -- V.I.Lenin (Collected Works, Vol. 28)

ലെനിന്റെ ഈ വാക്കുകള്‍, ഇന്ന് സമകാലിക ഈജിപ്തിനെ വളരെയധികം ശരിവെക്കുന്ന ഒന്നാണ്. വിപ്ലവത്തിന്റെയും, ജന മുന്നേറ്റത്തിന്റെയും, രണ്ടാം വരവാണ്, ഈജിപ്തില്‍ ഇന്ന് അരങ്ങേറിക്കൊണ്ടിരിക്കുന്നത് . നീണ്ട പതിനെട്ടു ദിവസത്തെ കഠിനവും, ധീര്‍ഗവുമായ ജന സമരത്തിന്റെ അലയോളികളില്‍, ഹോസ്നി മുബാറക് നിലം പതിച്ചപ്പോള്‍, ടുണീഷ്യയില്‍, ആരംഭിച്ച കൊടുംകാറ്റു, അതിന്റെ ലക്‌ഷ്യം കാണുകയും, തുടര്‍ന്ന് അറേബ്യയുടെ മറ്റു ദിക്കുകളിലേക്കും, പടരുകയായിരുന്നു. തഹരീര്‍ ചത്വരത്തിലും, രാജ്യത്തിന്റെ മറ്റു നഗരങ്ങളിലും, ജനാധിപത്യത്തിന്റെ പൂര്‍ണ അവകാശത്തിനായി ജനം തെരുവുകളിലേക്ക്‌ ഇറങ്ങി, പോരടുന്നതിന്റെ ദ്രിശ്യങ്ങളാണ് ലോകം കണ്ടു കൊണ്ടിരിക്കുന്നത്. ശീതകാലത്തിന്റെ അവസാനം തുടങ്ങിയ, ഈ ജന സമരങ്ങളെ, 'അറബ് വസന്തം' എന്നുവരെ ലോകം നാമകരണം ചെയ്തു. പക്ഷെ, സമ്പൂര്‍ണ ജനാധിപത്യമെന്ന അവകാശത്തിനായി, പോരാട്ടങ്ങള്‍, ഈജിപ്തില്‍ ശക്തി പ്രാപിക്കുമ്പോള്‍, ഊര്ജസവലമാര്‍ന്ന ഈ പുത്തന്‍ ആവേശത്തിന്റെ പിന്നിലുള്ള, യാഥാര്‍ത്യങ്ങളുടെ വിശകലനവും, ആവശ്യമായി വരുന്നു.

ജനുവരി-25 നു തുടങ്ങിയ പ്രാരംഭ ഘട്ടത്തില്‍, പ്രധാനമായും, ജനങ്ങളുടെ ആവശ്യം മുബാറക്കിന്റെ പതനമായിരുന്നു. മുപ്പതു വര്‍ഷത്തിലുമേറെയായി, അടിച്ചമര്‍ത്തി, തേര്‍വാഴ്ച നടത്തി, രാജ്യ സമ്പത്തിനെ ധൂര്‍ത്തടിച്ചും, ഉരുക്കുമുഷ്ടിയോടെ, ജനങ്ങളുടെ ആവശ്യങ്ങളെയും, അവകാശങ്ങളെയും, കശാപ്പു ചെയ്തും, അമേരിക്കയുടെ വിധേയ ദാസനായി വാണ ഒരു ഭരണകൂടത്തെയും, അതിന്റെ തലപ്പത്തിരിക്കുന്ന, 'സുല്‍ത്താനെയും', കടപ്പുഴക്കുക -- അതാണ്‌ ഈജിപ്ത് ജനത ആ നീണ്ട പതിനെട്ടു ദിവസത്തെ പോരാതില്‍ നേടാന്‍ വെമ്പല്‍ കൊണ്ടത്‌. ഒടുവില്‍, ജനലക്ഷങ്ങളുടെ രോഷത്തിനു മുന്‍പില്‍, കീഴടങ്ങി, മുബാറക് കൈറോ വിട്ടു, ശരം-അല്‍-ശൈക്കിലേക്ക് പടിയിറങ്ങിയപ്പോള്‍, ഒരു പുതിയ പകല്‍ ഉണരുകയാനെന്നാണ് ജനം കരുതിയത്‌. പക്ഷെ, താളം തെറ്റിയ ഒരു വിശ്വാസമാണതെന്നു, കാലം ഇന്ന് കാണിച്ചു തന്നിരിക്കുന്നു.

മുബാറക്കിന്റെ, പടിയിറക്കത്തില്, സൈന്യം, അധികാരം കൈകൊണ്ടു. ഈജിപ്തിന്റെ, ഭരണഘടന, സൈന്യത്തിന് പ്രാമുഖ്യവും, ഇത്തരമൊരു അധികാരവും, നല്‍കുന്നുണ്ട്. പതിനെട്ടു ദിവസത്തോളം, തഹരീരിലും, മറ്റു പ്രദേശങ്ങളിലും, തെരുവകള്‍ പ്രക്ഷുബ്ധമായിരുന്നപ്പോള്‍, ഭീകര സ്വപ്നമായിരുന്ന, പോലീസ് പിനവാങ്ങപ്പെട്ടപ്പോള്‍, പട്ടാളത്തെ ജനം ഇരു കൈയും നീട്ടി സ്വീകരിച്ചു. സൈന്യം, ജനത്തിനു നേരെ തിരിയില്ല എന്നു ജനറല്‍മാര്‍, ആണയിടുക കൂടി ചെയ്തതോടെ, പട്ടാളം മുബാറക്കിനെതിരാണെന്നു വരെ വ്യാഖ്യാനിക്കപ്പെട്ടു. പടയൊരുക്കവും, പടക്കോപ്പുകളും, തെരുവുകള്‍ നിറച്ചെങ്കിലും, വെറുതെയുള്ള ഇരുപ്പില്‍, പട്ടാളം, ജനത്തിനൊപ്പമാണെന്നും, ജനവും, പട്ടാളവും ഒന്നാണെന്നും, കൂടി മാധ്യമങ്ങള്‍ വായ്ത്താരികള്‍ മൊഴിഞ്ഞു. ആഹ്ലാദവും, ആശ്ലെഷവുമൊക്കെ, ഒരു വശത്ത്‌, ഇങ്ങനെ അരങ്ങു തകര്‍ക്കുമ്പോള്‍, മറു വശത്ത്‌, വളരെ സൂക്ഷംതയോടും, എണ്ണയിട്ട യന്ത്രത്തെ പോലെയും, വാസ്തവത്തില്‍ സൈന്യം, അധികാരത്തില്‍ പിടിമുറുക്കുകയായിരുന്നു. ഫീല്‍ഡ് മാര്‍ഷല്‍ ഹുസൈന്‍ തന്റാവി, എന്ന പട്ടാളത്തിന്റെ തലവന്‍ രാജ്യത്തിന്റെ കടിഞ്ഞാന്‍ കൈയ്യില്‍, ഉറപ്പിക്കുന്ന സമയം. അതായത്, ജനം പ്രതീക്ഷിക്കുകയും, പോരാടുകയും, ചെയ്ത, സമ്പൂര്ണ ജനാധിപത്യത്തിനായുള്ള, വിപ്ലവത്തിന്, മേല്‍ ഒരു പ്രതി-വിപ്ലവം അഥവാ ഒരു മഹാ വഞ്ചന. ആദ്യ നാളുകളില്‍, പാര്‍ലെമെന്റ് തെരഞ്ഞെടുപ്പു നടത്തി, ഒരു പുതിയ ഭരണഘടന വാര്‍ത്തെടുത്തു, പ്രസിഡന്റ്‌ തെരഞ്ഞെടുപ്പും കൈക്കൊണ്ടു, ഈജിപ്തിനെ ഒരു ജനാധിപത്യ രാഷ്ട്രമായി, വിഭാവനം ചെയ്യാം എന്ന ഒരു മഹാ സ്വപ്നവുമാണ്  പട്ടാളം മുന്നോട്ടു വച്ചത്. അതായത്, എസ്സം ഷരീഫിന്റെ നേതൃത്വത്തില്‍, ഒരു താല്‍ക്കാലിക സര്‍ക്കാരിന് രൂപം നല്‍കിയും, മുബാറക്കിനെയും, കുടുംബാംഗങ്ങളെയും അവരുടെ കു-പ്രവര്‍ത്തികള്‍ക്ക് കുറ്റവിചാരണ ഏര്‍പ്പെടുത്തിയും, മനുഷ്യാവകാശങ്ങള്‍ സംരക്ഷിച്ചും, ജനധികാരങ്ങള്‍ മാനിച്ചു കൊണ്ടും, ഒരു നിയമ വാഴ്ച. 

എന്നാല്‍, ജനുവരി 25-ന്റെ വിപ്ലവമാവസാനിച്ചു, കുറച്ചു നാള്‍ക്കകം തന്നെ പട്ടാളത്തിന്റെ തനി നിറം പുറത്തു വന്നു തുടങ്ങി. യഥാര്‍ത്തത്തില്‍ ഈജിപ്തിലെ ജനാധിപത്യ-ഭരണ വ്യവിസ്ഥിതി, മുബാറക്കിന്റെ    പാര്‍ട്ടിയായ, എന്‍.ഡി. പിയുടെ,  ഒറ്റ കക്ഷി തേര്‍വാഴ്ചയാല്‍ താറുമാറായപ്പോള്‍, മറ്റൊരു രാഷ്ട്രീയ-ജന ധൃവീകര്നത്തിനുമുള്ള സാധ്യതകള്‍ വെട്ടി നുറുക്കപ്പെടുകയായിരുന്നു. മാത്രമല്ലാതെ, തന്റെ ഗുണത്തിനും, ആവശ്യത്തിനും, ഭരണഘടനെയെയും, നിയമ വ്യവസ്തെയെയും,  യഥേഷ്ടം മാറ്റി-മറിക്കുകയും കൂടി മുബാറക്കും, സംഘവും, ചെയ്തു. അങ്ങനെ, പ്രതിപക്ഷത്തെ-മുസ്ലിം ബ്രദര്‍ഹുഡും, ഇടതു പക്ഷവും-നിഷ്കരുണം , ഇല്ലായ്മ ചെയ്യാനും, പുതു വഴികള്‍ മുബാറക് കണ്ടെത്തി. അതോടെ, സംഘടിത രാഷ്ട്രീയ ശക്തികള്‍, അരങ്ങില്‍ നിന്നും തുടച്ചു മായ്ക്കപ്പെട്ടു. കരിനിയമങ്ങളും, പക്ഷപാതപരമായ നിയമക്കുരുക്കളുംകൂടി, ഇഴകി ചേര്‍ന്ന  ഒരു വ്യവസ്ഥിതി ബാക്കിപത്രമാക്കിയാണ് മുബാറക് താഴെയിറങ്ങിയത്‌. അത് കൊണ്ട്, പ്രക്ഷോബകരില്‍, പലരും, ഒരു പുതിയ ഭരണഘടന ഫലത്തില്‍ കൊണ്ട് വരാതെയും, മുബാറക്കിന്റെ ഭരണത്തിലെ അവശേഷിക്കുന്ന എല്ലാ വേരുകളെയും, പിഴുതെറിയാതെ, ഒരു  പുറം മോഡി മാത്രം പിടിപ്പിക്കുക, ഒരു ശാശ്വത പരിഹാരമല്ലെന്ന് കൂടി, അടവരയിട്ടു പറഞ്ഞു. പക്ഷെ, ഇതിനു ചെവികൊള്ളാതെ, തികച്ചും ഒരു അവഹേളന  മനോഭാവത്തോടെ,  സൗന്ദര്യവര്‍ദ്ധകമായ ചില മാറ്റങ്ങള്‍ മാത്രമാണ്, സൈന്യം രാജ്യത്തില്‍ ഏര്‍പ്പാടാക്കിയത്.   


മുബാറക്കിന്റെയും, സംഘത്തിന്റെയും വിചാരണ കോടതിയില്‍, തുടങ്ങിയെങ്കിലും, സത്യത്തില്‍ അത് ഒരു ഇഴചിലായിരുന്നു; തീര്‍ത്തും ഒരു മെല്ലെപോക്ക് നയം. അത് കൂടാതെ മുബാറക്കിന്റെ ഭരണ തന്ത്രത്തിന്റെ ബാക്കിയായുള്ള പല അംശങ്ങളെയും, വ്യക്തികളെയും, പിഴിതെറിയാതെയും, ജനം ആവശ്യപ്പെടുന്ന ഒരു ശുദ്ധികലശം നടത്താനും, സൈന്യ ഭരണകൂടം തീര്‍ത്തും ശുഷ്കാന്തിയില്ലാതെയാണ് പെരുമാറിയത്. മാത്രമല്ല, മറിച്ചു പതിനെട്ടു ദിവസത്തെ ജനകീയ സമരക്കാരെ, പട്ടാള കോടതികളില്‍ വിചാരണ ചെയ്തും, വനിതാ സമരക്കാര്‍ക്ക് കന്യകത്വ പരിശോധനകള്‍ ഏര്‍പ്പെടുത്തിയും, ചീര്‍ത്ത മറ്റൊരു മുഖമാണ് തന്റാവിയും, ഭരണവും വിധാനം ചെയ്തത്. ഇതിനെല്ലാം, മൂക പിന്താങ്ങായി അമേരിക്കയും, നിലയുരപ്പിക്കുഅക്യായിരുന്നു. സദ്ദത്തിന്റെയും, മുബാറക്കിന്റെയും കാലത്ത് തന്നെ അമേരിക്കയുടെ കര വലയം, ഈജിപ്തിന്റെ എല്ലാ തന്ത്ര-നയതന്ത്ര-സൈനിക കോണുകളിലും, സ്ഥിരം കാഴ്ചയായിരുന്നു. കൂടാതെ, $1.6  കോടിയുടെ വാര്‍ഷിക ധന സഹായവും,  സൈന്യത്തിന് വാഷിങ്ങ്ടണില്‍ നിന്നും ലഭിക്കുകയും, ഇപ്പോഴും ലഭിച്ചു കൊണ്ടുമിരിക്കുന്നു. അത്തരത്തിലുള്ള ഒരു സാഹചര്യത്തില്‍, അമേരിക്കയുടെ 'സ്ഥാപിത ലക്ഷ്യങ്ങള്‍ക്കും', താല്‍പ്പര്യങ്ങള്‍ക്കും, കോട്ടം തട്ടാതെ കാത്തു കൊള്ളാന്‍, പട്ടാള  ഭരണകൂടം  തയ്യാറായിരുന്നു. അതായത്, മുബാരക്കിനു ശേഷം, അമേരിക്കയുടെ കാവലാളായി, തന്റാവിയും, സൈന്യ ഭരണവും. ജനസമാരങ്ങളുടെ രോഷം, തങ്ങള്‍ക്കു നേരെ തിരിയാതിര്‍ക്കാനുള്ള , ഒബാമ സര്‍ക്കാരിന്റെ, വളരെ നാളുകള്‍ പഴക്കമുള്ള ഒരു തന്ത്രം.  കൂടാതെ, വിപ്ലവാത്തിന്റെ കാതലായ ഒരു വസ്തുതയായിരുന്നു, ജനങ്ങളുടെ കെട്ടുറപ്പും, ഒത്തൊരുമയും. അതായത്, സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളും, ഒരുമിച്ചു, ഒരു മഹാലക്ഷ്യത്തിനായി പോരാടുകയായിരുന്നു. മുബാരക്കിനെയും, ശിങ്കിടികളേയും, പുറംതള്ളുക, എന്നാ മഹായത്നത്തിനായി, അണി നിരന്നത്, മുസ്ലീമുകളും-കോപ്ടിക് ക്രിസ്ത്യാനികളും, തൊഴിലാളി വര്‍ഗ്ഗവും, മധ്യ വര്‍ഗ്ഗവും, ലിബറലുകളും, ഇടതു പക്ഷവും,  ബുദ്ധിജീവികളും, യുവാക്കളും, സ്ത്രീകളും, എന്നിങ്ങനെ ഏവരും. പക്ഷെ, ഭരണ തന്ത്രം കൈയ്യിലേന്തിയ ശേഷം ഈ കെട്ടുറപ്പിനെ തകര്‍ക്കാനാണ്, പട്ടാളം ലക്ഷ്യം വച്ചത്തു.  കോപ്ടിക് ക്രിസ്ത്യന്‍ വിശ്വാസികളുടെ ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടുകയും, അവയ്ക്കെതിരെ ആക്രമം അഴിച്ചുവിടപെടുകയും ചെയ്യപ്പെട്ടു.  പലപ്പോഴും, 'ശരിയായ രീതിയിലല്ല' ഇവ പണിതതെന്നും, പ്രാദേശിക 'നിയമങ്ങളെ' ലംഘിച്ചാണ് ഇവയുടെ നിര്‍മ്മാണമെന്നും വിധിയെഴുതപ്പെടുകയായിരുന്നു. തങ്ങളുടെ പള്ളികള്‍ക്ക് നേരെ ഇത്തരത്തില്‍ നടക്കുന്ന ആക്രമണങ്ങളെ, ചോദ്യം ചെയ്തു കോപ്ടിക് ക്രിസ്ത്യന്‍ വിശ്വാസികള്‍, പ്രതിഷേധ സമരങ്ങള്‍ നടത്തിയപ്പോള്‍, അവയ്ക്ക് നേരെ ആക്രമണം അഴിച്ചുവിടാനാണ് സൈന്യം, കണ്ട ഏക പോംവഴി. ഇത്തരത്തില്‍ പല ലഹളകളും, ഈജിപ്തില്‍ ഈ കാലയളവില്‍, നടക്കുകയുണ്ടായി. ഏറ്റവും, അവസാനം,  കൈറോവില്‍ നടന്ന അവരുടെ പ്രതിഷേധത്തിന് നേരെ അടിച്ചമര്‍ത്തലുടെ പാതയില്‍ നീങ്ങിയ ഭരണകൂടം    തീര്‍ത്തും, ഒരു വംശീയ ലഹളയുടെ രൂപമായി അതിനെ നേരിട്ട്. സൈനിക-പോലീസ് ആക്രമണത്തില്‍, ഒരു തെരുവുയുദ്ധമായി മാറിയ, സ്ഥിഗതികളില്‍, മരിച്ചത് ഇരുപതോളം പേരായിരുന്നു. ഇതിനെല്ലാമേരെ, സൈന്യത്തിനും, ഭരണത്തിനും, 'ഓശാന' പാടുന്ന സര്‍ക്കാര്‍-സര്‍ക്കാരിത മാധ്യമങ്ങള്‍ ഇവക്കു വേണ്ടത് പോലെ, 'വംശീയ-വര്‍ഗ്ഗീയ നിറവും കൊടുത്ത്, ജനങ്ങളെ തങ്ങളുടെ സഹോദരങ്ങള്‍ക്ക്‌ നേരെ തിരിച്ചു.


ഈ രീതിയിലുള്ള, അടിച്ചമര്‍ത്തലും, യാതൊരു വിധ ഉത്തരവാധിത്തമില്ലാതെയും, പേരിനു മാത്രം 'ജനാധിപത്യമെന്നു' ഉരിയാടി, ക്രിയകളില്‍, ഏകാധിപത്യ നിലപാടുകള്‍ കൈകൊണ്ടും, സൈനിക ഭരണ-തന്ത്രം തീര്‍ത്തും ജനത്തിനു നേരെ തിരിയുന്ന കാഴ്ചയാണ് ഈജിപ്ത് കണ്ടത്.  ജനാധിപത്യത്തിന് ഒരു രീതിയിലും, പട്ടാളം വിധേയരാകിലെന്നും, സുതാര്യത ഒട്ടുമില്ലാത്ത ഒരു വ്യവസ്ഥിതിയാണ് കാഴ്ച്ചവെക്കപ്പെടുന്നത് എന്നും, നിശേഷം ജനം  മനസിലാക്കിയ ഒരു ഭരണം. എന്നാല്‍, ജനത്തിന്റെ സഹിഷ്ണുതക്ക് മേലുള്ള വജ്രായുധ പ്രഹരമായിരുന്നു, സൈന്യത്തിന്റെ പുതിയ ഭരണഘടനയില്‍,  ഉള്‍കൊള്ളിക്കാനുള്ള ചില നിര്‍ദേശങ്ങള്‍. പുതിയ ഭരണഘടനയിലും (അത് എപ്പോള്‍ പ്രാബല്യത്തില്‍ വന്നാലും), നിയമവ്യവസ്ഥിതിയിലും, പട്ടാളം നിര്‍ദേശിച്ചത് തീര്‍ത്തും, ആര്‍ക്കും ഉത്തരം പറയാത്ത, ആര്‍ക്കും ചോദ്യം ചെയ്യപ്പെടാത്ത ഒരുയരം. അതായത്, പുതിയ നിയമത്തില്‍, ജനാധിപത്യത്തിന്റെ മൂന്നു അംശങ്ങള്‍ക്കും-ലെജിസ്ലേച്ചര്‍, എക്സിക്കുട്ടിവ്‌, ജുഡീഷ്യറി-മുകളില്‍, ഒരു 'സൂപ്പര്‍-സ്ട്രക്ക്ച്ചര്‍'; പോരാതെ, വേണ്ടപോലെ വാക്കുകളെ വളച്ചൊടിച്ചും, പുതിയ സമവാക്യങ്ങള്‍ തീര്‍ക്കാന്‍, രാജ്യത്തിന്റെ 'താല്‍പ്പര്യങ്ങള്‍' എപ്പോഴെല്ലാം 'ധ്വംസനം' ചെയ്യപ്പെടുമ്പോഴും, തങ്ങള്‍ക്കു ഇടപെടാന്‍ അധികാരം വിഭാവനം ചെയ്തുകൊണ്ടുള്ള ഒരു ഉടമ്പടി. ഒന്ന് ഉറപ്പിച്ചു പറഞ്ഞാല്‍, ജനാധിപത്യത്തെ കാറ്റില്‍ പറത്തി കൊണ്ടുള്ള ഒരു തരം, 'പ്രത്യേക/സവിശേഷ' ഉപരി ഘടകം. 


ഒരു 'സിവിലിയന്‍' ഭരണക്ക്രമത്തിനു അധികാര കൈമാറ്റം നടത്താനുള്ള, തീയതികളില്‍ ഒരു കണക്കില്ലാതെ മുന്‍പോട്ടു നീട്ടിയും, പാര്‍ലിമെന്റ് തെരഞ്ഞെടുപ്പിനെ കീറാമുട്ടിയും, സംകീര്‍ണ്ണവുമാക്കി മാറ്റിയുള്ള, ഈ രക്ഷ കര്‍ത്താവ് ചമയുന്ന രീതി, ഒട്ടും തന്നെ ജനത്തിനു ദഹിക്കുന്നതല്ലായിരുന്നു. അത് കൊണ്ട് തന്നെ, നവംബര്‍ 25-നു ആരംഭിക്കുന്ന നീണ്ട പാര്‍ലിമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി, ജനം വീണ്ടും, തെഹറീരില്‍ ഇറങ്ങി. ജനുവരിയിലെ രക്തസാക്ഷികള്‍ക്കായുള്ള ഓര്‍മ്മ പുതുക്കളിനായി, ഈ ക്കഴിഞ്ഞ (നവംബര്‍  18) വാരാന്ത്യത്തില്‍ ഒരു ഒത്തു ചേരല്‍. എന്നാല്‍, ജനങ്ങളുടെ നേരെ അഴിഞ്ഞാടിയ കലാപ പോലീസും-സൈന്യവും, അടിച്ചംരത്തലും, രക്ത ചൊരിചലുമാനു, മാര്‍ഗമായി സ്വീകരിച്ചത്. തെഹറീരിലെ, സമരക്കാരുടെ ടെന്‍റുകളെ പിഴുതെറിഞ്ഞും, അവര്‍ക്ക് നേരെ വിഷവാതകങ്ങള്‍ വര്‍ഷിച്ചും, അക്ഷരാര്‍ഥത്തില്‍ ജനങ്ങള്‍ തെരുവുകളില്‍ വേട്ടയാടകപ്പെടുകയായിരുന്നു. നീണ്ട നാല് ദിവസം അരങ്ങേറിയ ഈ ഒരു വശ യുദ്ധത്തില്‍, മരിച്ചത് ഇരുപത്തിലുമേറെപേരാണ്. ഇങ്ങനെ മുറുക്ക് മുഷ്ടിയോടുകൂടിയുള്ള സൈന്യത്തിന്റെ ഉത്തരങ്ങള്ടെ ചെറുത്തു തോല്‍പ്പിക്കാന്‍ തന്നെ ജനങ്ങള്‍ തീരുമാനിക്കുകയായിരുന്നു.


അതോടെ ജനുവരിയെ അനുസ്മരിപ്പിക്കുന്ന കാഴ്ചകളായിരുന്നു പിന്നീട് അരങ്ങേറിയത്. തഹരീര്‍ തിരിച്ചു പിടിച്ചുകൊണ്ടുള്ള ജനതയുടെ, മറുപടി നല്‍കുന്ന സന്ദേശം വലിയൊരു സത്യം കൂടിയാണ്. അതായത്, തങ്ങള്‍ക്കു സ്വന്തമായുള്ള ഒരു വസ്തുവും, കൈയ്യേറാനും, കൈയ്യടക്കാനും,  ആര്‍ക്കും അവകാശമില്ലെന്നും, അതിലൂടെ, തന്ഗ്ഗല്‍ നെഞ്ചോട്‌ ചേര്‍ത്തു കണ്ണിലെ കൃഷ്ണമണിയെപ്പോള്‍ കാത്തു സൂക്ഷിക്കുന്ന, ജനകീയ വിപ്ലവത്തെ ഒരു രീതിയിലും, അടിയറവുവെക്കിലെന്നും കൂടിയുള്ള, ഒരു അറിയിപ്പാണത്. ചോര നീരാക്കി, കെട്ടിപൊക്കിയ ഈ ജനകീയ സമരത്തെ, ഒരു പ്രതിവിപ്ലവത്തിനും, പിന്തിരിപ്പന്‍ ശക്തികള്‍ക്കും വിടകൊടുക്കില്ല എന്നാ ഉറച്ച വാശി. വാസ്തവത്തില്‍, പട്ടാള ഭരണത്തില്‍ നഷ്ടപ്പെട്ട വിശ്വാസം മാത്രമല്ല, ആ ഭരണവ്യവസ്ഥിതിയില്‍, വിപ്ലവത്തിന്റെ ഒരു ചെറിയ അംശം പോലും, സൂക്ഷമമായിരിക്കില്ല എന്ന ജനങ്ങളുടെ ദ്രിഡമായ വിശ്വാസം. അങ്ങനെ അവര്‍ നേടിയ ഒരു മഹത്തായ നിധിയെ, ഒരു കാരണവശാലും, പാഴാക്കാനും ഈജിപ്ത് ജനത ഇന്ന് തയ്യാറല്ല. കൂടാതെ, പട്ടാളത്തിന്റെ സ്വരത്തിഒപ്പം, സ്വരംചേര്‍ത്തു 'കോറസ്' പാടുന്ന  ഒരു സംഘത്തെയും, അവര്‍ രാഷ്ട്രീമായും-ജനാധിപത്യപരമായും ഒറ്റപ്പെടുത്തുകയും അവര്‍ ചെയ്യും. തന്റാവിയുടെ ചൊവ്വാഴ്ചത്തെ ടെലിവിഷന്‍ പ്രസംഗത്തില്‍, അത് കൊണ്ട് തന്നെ ത്രിപതരാകാതെ ജനം 'ഇര്‍ഹാല്‍' (അറബിയില്‍, "ഇറങ്ങിപ്പോ") എന്ന് മാത്രമാണ് ആര്‍ത്തു വിളിച്ചത്. ജൂലയോടെ പുതിയ പ്രസിഡന്റും, ഭരണഘടനയും നല്‍കാമെന്നും, അതും കൂടാതെ ജനം ആവശ്യപ്പെടുകയാണെങ്കില്‍, 'സിവിലിയന്‍ ഭരണത്തിനായി' ജനഹിത പരിശോധന നടത്താമെന്നുമുള്ള 'മധുരിക്കുന്ന' വാക്കുകളില്‍ ഇനി മയങ്ങാന്‍ തങ്ങളെ കിട്ടിലെന്നു കൂടി, ആ ആര്‍പ്പു വിളികളില്‍ വ്യക്താമാണ്. ഒരു പക്ഷെ, പട്ടാളത്തിന്റെ, 'നല്ല' വാക്കുകളിലും/നല്ല പിള്ള ചമയലുകളിലും മതിമറന്നു, തഹരീര്‍, ഉപേക്ഷിച്ചതാണ്, തങ്ങള്‍ ചെയ്ത വലിയ തെറ്റ് എന്ന തിരിച്ചറിവ് കൂടി, ജനങ്ങള്‍ നേടുകയും ചെയ്തു. അങ്ങനെ, ഒരിക്കല്‍ കൂടി തങ്ങളുടെ ജനാധിപത്യത്തെ കാത്തുരക്ഷിക്കാനായി, തെരുവകിലേക്ക് ഇറങ്ങി, ലക്ഷങ്ങളെ സംഘടിപ്പിച്ചു, നിലവിലുള്ള സ്ഥിതി-വിശേഷത്തെ മാറ്റിയെഴുതാന്‍ ഉള്ള ഉറച്ച പോരാട്ടം. അടിയന്തരമായി പട്ടാളം, ഒരു പൗരസ്ഥ സര്‍ക്കാരിന് അധികാരം കൈമാറി, ബാരക്കുകളിലേക്ക് തിരികെ പോയി, ജനാധിപത്യത്തിനുമുകളിളല്ല, മറിച്ചു അതിനുള്ളില്‍, ഇരുന്നു, ജനങ്ങള്‍ക്കും, നിയമത്തിനും മറുപടി പറഞ്ഞു, പുതിയ ഭരണഘടനയുടെയുള്ളില്‍, ഉത്തരവാദമുള്ള ഒരു ശക്തിയായി ചുരുങ്ങുകയാണ് വേണ്ടതെന്നും, ജനങ്ങള്‍ ആണയിട്ടു, ഉറക്കെ വിളിച്ചു പറയുകയാണ്‌. പക്ഷെ ഇതെല്ലാം നടക്കുമ്പോഴും, അമേരിക്ക തന്റാവിയുടെ പ്രസംഗത്തില്‍, സന്തുഷ്ടി പ്രകടിപിച്ചു എന്നുള്ള വസ്തുത, ഒരു കാര്യം വ്യക്തമാക്കുന്നു. ജനങ്ങള്‍ക്ക്‌  അവരുടെ ശരിയായതും, ജനാധിപത്യവുമായ അധികാരങ്ങള്‍ ലഭിച്ചാല്‍, ആര്‍ക്കാണ് അത് വന്‍ ഭീഷണിയുയര്‍ത്തുന്നതെന്ന്, പകല്‍ പോലെ വ്യക്തമാണ്.


പരിപൂര്‍ണവും, പങ്കാളിത്തമുള്ളതും, സുതാര്യവുമായ  ജനാധിപത്യത്തിനായുള്ള ഈ സമരത്തില്‍, ഇനി ഒരു തിരിഞ്ഞു നോട്ടമോ, ഒരു തെറ്റായ ചുവടുവെപ്പോ വന്നു കൂടാ എന്ന കരുതല്‍ കൂടി ഈജിപ്ത് ജനതക്കുണ്ട്. അത് കൊണ്ട്, തന്നെ ഈ പ്രാവശ്യം അവരുടെ തീര്‍ത്തും കലര്‍പ്പില്ലാത്ത അവകാശത്തിനായി, അവര്‍ എല്ലാ വിധ അടിച്ചമര്‍ത്തലുകളെയും, അതിക്രമങ്ങളെയും, തമോഘര്‍ത്തങ്ങളെയും, ധൈര്യത്തോടെയും, വീരത്തോടെയും, നേരിടാനും, തയ്യാരായാണ് പോരാട്ടത്തിനിറങ്ങുന്നത്. ഇതില്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങളും വാര്‍ക്കപ്പെടുന്നുണ്ട്. ഈ അടുത്തു, ഈജിപ്തിലെ, കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുള്‍പ്പടെ, നാല് പ്രധാന ഇടതുപക്ഷ കക്ഷികള്‍ ഒരു പുതിയ സഖ്യം തീര്‍ക്കുകയും ചെയ്യുകയുണ്ടായി. അത് കൊണ്ട് തന്നെ, ഇതെല്ലാം അരങ്ങേറുമ്പോള്‍, ലെനിന്റെ മഹത്തായ വാക്കുകള്‍, ഈജിപ്തിലെ വിപ്ലവത്തിന്റെ രണ്ടാമധ്യായത്തില്‍ മുഴങ്ങി പ്രകമ്പനം കൊള്ളുകയും, പട്ടാളത്തോടും, അവരുടെ സഹായികളായ സംഘങ്ങളോടും, അവയുടെ തലതൊട്ടപ്പനായ അമേരിക്കയോടും, ഉറക്കെ വിളിച്ചുപറയാന്‍, ജനസാഗരത്തിനു  ഇന്ന് ഒരു മുദ്രവാക്യമേയുള്ളൂ -- "ഇര്‍ഹാല്‍"

Wednesday, June 1, 2011

മെസ്സിയെന്ന മിശിഹ

സെപ്പ് ബ്ലാറ്റര്‍ ഫിഫയുടെ തലപ്പത്ത് ഒരിക്കല്‍ കൂടി തിരിച്ചെത്തി എന്നാ വാര്‍ത്തയുടെ സ്ഥിതീകരണം കേട്ടുകൊണ്ടാണീകുറിപ്പെഴുതുന്നത്. അഴിമതിയും, ഒത്തുകളിയുമെല്ലാം നിറഞ്ഞു നിന്ന ഒരധ്യായമായാണ് ബ്ലാറ്റരുടെ സ്ഥാനാരോഹണം. പണകൊഴുപ്പും, കച്ചവട താല്‍പ്പര്യങ്ങളും മുന്‍ നിര്‍ത്തി നടന്ന  ഈ പോരില്‍, കാലങ്കപ്പെട്ടത്‌, ഫുട്ബോളിന്റെ അന്തസ്സാണ്. വഴിവിട്ടു വോട്ടുകള്‍ വിലക്ക് വാങ്ങുകയും, പ്രലോഭനങ്ങള്‍ ചൊരിയുകയും, കുതികാല്‍ വെട്ടുമെല്ലാം ആവോളം തകൃതിയായി നടന്ന ഒരു തെരഞ്ഞെടുപ്പു.......എന്തിനു 2022-ല്‍ ഖത്തറിനു ലഭിച്ച ലോക കപ്പ നറുക്ക് പോലും, അഴിമതിയുടെ നിഴലില്‍ ഇന്നും നില്‍ക്കുന്നു. അത്തരത്തിലൊരു, തീര്‍ത്തും ദിശാഹീനമായതും, അക കാഴ്ചയുമില്ലാത്ത ഈ തെരഞ്ഞെടുപ്പിന്റെ പടപുറപ്പാടിനിടയിലാണ് യുഏഫ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ മത്സരം ഇംഗ്ലണ്ടിന്റെ ചരിത്രമുറങ്ങുന്ന വെമ്ബ്ലിയുടെ പുല്‍ത്തകിടിയില്‍ അരങ്ങേറിയത്. കളിയില്‍ യൂറോപ്പിലെ എക്കാലത്തെയും, പ്രസിദ്ധരായ രണ്ടു വമ്പന്‍ ക്ലബ്ബുകള്‍ മാറ്റുരക്കുന്നു-ബാര്‍സലോണയും, മാഞ്ചസ്റ്റര്‍ യുണൈറ്റഡും. ആദ്യ പകുതിയ്ല്‍ ഇരു ടീമുകളും ഓരോ ഗോളുകള്‍ അടിച്ചു സമാസമമായിരിക്കുന്നു. അപ്പോള്‍ വരെയും കളിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നു എന്ന പ്രതീതി. പക്ഷെ കളി ആകമാനം, അടിമുടി മാറിയത് രണ്ടാം പകുതിയിലായിരുന്നു. ഡീയുടെ പുറത്തു  നിന്ന് ലഭിച്ച പന്തിനെ ശരവേഗത്തില്‍ മുന്നോട്ടു നീക്കി, ബോക്സിന്റെ പുറത്തു നിന്ന് കൊണ്ട് മനോഹരമായ ഒരു 'ലെഫ്റ്റ് ഫുട്ടര്‍'.  മാഞ്ചസ്റ്റര്‍ ഗോളി, എഡ്വിന്‍ വാന്ടെസാര്‍ വലത്തോട്ടു മറിയുകയും, പന്ത് ഇടത്തോട്ടും പായുന്നു. അതോടെ കളിയുടെ മേല്‍ ബാര്‍സയുടെ ബലമായ പിടി. ഗോളടിച്ചത്, ലയണല്‍ മെസ്സി എന്ന  മാന്ത്രികന്‍; സെമിയില്‍  ആദ്യ ലെഗ്ഗില്‍ പരമ്പരാഗഥ എതിരാളികളായ റിയാല്‍ മാദ്രിഡുനെതിരെ രണ്ടു തവണ മെസ്സി വല കുലിക്കിയിരുന്നു. 

ഒന്ന് കുലിക്കിയാല്‍ ആകുവോളം കാല്പന്തുകളിക്കാര്‍ നിറഞ്ഞു കവിയുന്ന അര്‍ജന്റീനിയന്‍ മണ്ണിന്റെ സ്വന്തം പുത്രന്‍. കളിയെ തറവാട്ട്‌ മഹിമായായി പാടിനടക്കുന്ന, സ്വത്തായി അവകാശപെടുന്ന ലാറ്റിന്‍ അമേരിക്കന്‍ വംശത്ത്നിറെ പുതിയ സാരഥി. റോസാരിയോയില്‍ സ്റ്റീല്‍ ഫാക്ടറി തൊഴിലാളിയായ ജോര്‍ജെ ഹോറെശിയോക്കും, സെസീലിയ മാറിയ കുട്ടിച്ചീനിക്കും പിറന്ന മെസ്സി, അഞ്ചാം വയസ്സ് മുതല്‍ ഫുട്ബോള്‍ തട്ടി തുടങ്ങിയിരുന്നു. അന്നേ തെളിഞ്ഞ വാസന, ഒരു അനുഗ്രഹമായാണ് മെസ്സിയില്‍ പതിഞ്ഞത്. അര്‍ജന്റീനയുടെ പ്രഗല്‍ഭ ക്ലബ്ബായ റിവര്‍ പ്ലേറ്റ്, മെസ്സിയില്‍ തല്പ്പരരുമായിരുന്നു. എന്നാല്‍ പതിനൊന്നാം വയസ്സില്‍ സങ്കീര്‍ണമായ ഒരു ഹോര്‍മോണ്‍ വൈകല്യം പിടിപെട്ട മെസ്സിക്ക്, ഭാവി ദുര്‍ഘടമെന്നു തോന്നിപ്പിച്ചു. ചികിത്സക്ക് തന്നെ വഴിമുട്ടിയ സമയത്താണ് ബാര്‍സലോണയുടെ സ്പോര്‍ട്സ് ഡയറക്ടര്‍, കാര്‍ലെസ് റെക്സാച്, മെസ്സിയുടെ വൈഭവമറിഞ്ഞു കാണാനെത്തുന്നത്. മെസ്സിയുടെ മൊത്തം ചികിത്സാ ചെലവും, മറ്റും വഹിക്കാമെന്നേറ്റ റെക്സാച് ഒരു നിബന്ധനയെ മുന്നോട്ടു വച്ചുള്ളൂ-ക്ലബിന് വേണ്ടി കളിക്കണം. അങ്ങനെ മെസ്സിയും, കുടുംബവും യുറോപ്പിലേക്ക് പറിച്ചു നടപ്പെടുകയായിരുന്നു. 

മെസ്സിയും, ബാര്‍സലോണയും:

ഒരര്‍ത്ഥത്തില്‍ മെസ്സി ക്ലബ്ബിനെയും, ക്ലബ് മെസ്സിയെയും അന്യോന്യം ദത്തെടുക്കുകയായിരുന്നു. ബാര്‍സയുടെ യുവ അക്കാദമിയില്‍ ചേര്‍ന്ന് കളിയുടെ നൂതനവും, ശഷ്ട്രീയവും, തന്ത്രപരവുമായ വശങ്ങളെ ഒരു സ്പോണ്‍ജു ഒപ്പിയെടുക്കുകയായിരുന്നു മെസ്സി. യുറോപ്പിയന്‍ ക്ലബ്ബുകളുടെ വികസ്വരവും, അരക്കിട്ടുറപ്പിക്കപ്പെട്ട ശക്തമായ ഘടനയാണ്, ബാര്‍സക്കുമുണ്ടായിരുന്നത്. യുവ പ്രതിഭകളെ വാര്‍ത്തെടുത്തു, മികച്ച പന്ത് കളിക്കാരാക്കുന്ന മികവു. ആഴ്ന്നു കിടക്കുന്ന വേരുകളിലൂടെ സഞ്ചരിച്ചു, പയറ്റി തെളിഞ്ഞു മെസ്സി, ഫ്രാങ്ക് റയ്ക്കാര്‍ഡിന്റെ പരീക്ഷണത്തില്‍, 2003-ല്‍ പോര്‍ടോക്കെതിരായ ഒരു സന്നാഹ മത്സരത്തില്‍, ജേയ്സി അണിഞ്ഞു, പ്രൊഫഷണല്‍ കളിയരങ്ങില്‍ തന്റെ ഹരിശ്രീ കുറിച്ച്. പിന്നീട് എസ്പ്നയോളിനെതിരെ സ്പാനിഷ്‌ ലാ ലീഗയില്‍ ശരിക്കുമുള്ള ഒരു അരങ്ങേറ്റവും. പിന്നീടങ്ങോട്ട് ഒരു നീണ്ട, ജൈത്രയാത്രയായിരുന്നു. ഇന്നത്തെ, ലോക മറിയുന്ന താരമായി മാറിയിരിക്കുന്ന മെസ്സിയുടെ ജീവിതത്തില്‍ ബാര്‍സയുടെ പങ്കു അദ്ഭുതകരമാണ്. യുറോപ്പിയന്‍ ഫുട്ബോളിന്റെ പണക്കൊഴുപ്പിനും, കണ്ണഞ്ചിപ്പിക്കുന്ന ഗ്ലാമറിനും, പരസ്യത്തിനുമെന്നു വേണ്ട, മറ്റൊന്നിനും, മെസ്സിയെ ബാര്സയില്‍ നിന്ന് പറിച്ചു നടാനായില്ല. റെക്കോര്‍ഡ നിലകളില്‍ കളിക്കാരെ സ്ഥലം മാറ്റുകയും, ക്ലബ്ബുകള്‍ തമ്മില്‍ വയ്പ്പ കൊടുക്കുകയും, മറ്റു കച്ചവടങ്ങള്‍ അരങ്ങു തകരക്കുകയും, മറ്റും ചെയ്യുമ്പോഴും, മെസ്സി ബാര്‍സ വിട്ടില്ല. അതിനു തക്കതായ കാരണങ്ങളൊന്നും, മുന്നില്‍ കാണുന്നിലെങ്കിലും, ഒരു പ്രത്യേകത ബാര്‍സയുടെ ഘടനതന്നെയാവാം മെന്നു ഈയുള്ളവന്‍ ഊഹിക്കുന്നു. മറ്റു ക്ലബ്ബുകളെ പോലെ പണക്കൊഴുപ്പിന്റെ, വാണിജ്യ സാമ്രട്ടുകളുടെ കുത്തകയല്ല ബാര്‍സ. മറിച്ച്, യഥാര്‍തത്തില്‍  ഒരു ലക്ഷത്തിലുമേറെ അങ്കങ്ങള്‍ (കറ്റലന്‍ ഭാഷയില്‍ 'സോഷിയോകള്‍') രജിസ്റ്റര്‍ ചെയ്യുകയും, ലാഭ കൊതിയൊട്ടുമില്ലാത്ത ഒരു സംരംഭം. സ്പൈയ്നിലെ തന്നെ കാറ്റലന്‍ പ്രവിശ്യ, അവരുടെ തന്നെ സ്വ്നത്മായ, ഒരു വേറിട്ട ദേശീയത തന്നെ സൂക്ഷിക്കുന്നവരാണ്. മാഡ്രിഡ്‌, സംസ്കാരത്തില്‍ ഇഴചെരാതെ, തങ്ങള്‍ക്കു വ്യത്യസ്തമായ ഒരു നാഗരികത പനിതവരാന് കാറ്റലൂനിയക്കാര്‍. അവരുടെ മുഖമുദ്രയാണ് ബാര്‍സലോണ ഫുട്ബോള്‍ ക്ലബ്‌. ഇത്തരത്തില്‍, കായിക-ഫുട്ബോള്‍ പ്രേമികളെ കോര്‍ത്തിണക്കികൊണ്ട്, മുന്നോട്ടുപോകുകയും, വാണിജ്യോദേശ്യങ്ങള്‍ക്കുപരിയായി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടായ്മ (ബാര്‍സയുടെ ജേഴ്സിയിലും അവരുടെ സ്പോണ്സര്‍മാര്‍ യൂനിസെഫ്ഫാണ്). ഇത്തരത്തിലൊരു പ്രവര്‍ത്തന മേഖലയാവാം മെസ്സിയും ഇഷ്ടപ്പെടുന്നത് (ഇത് പറയുമ്പോള്‍ മെസ്സി ഒരു സോഷ്യലിസ്റ്റ്‌ ആയി എന്നുള്ള വാദമുഖങ്ങള്‍ ഒന്നും തന്നെയും ഈയുള്ളവന്‍ നിരത്തുനില്ല). 

 മെസ്സിയും, ബാര്‍സയും ഇഴകി ചേര്‍ന്നപ്പോള്‍, വിടര്‍ന്നത് ഒരു പുതിയ വസന്തമാണ്.  അത് ഒരു പക്ഷെ, കളി ശൈലി പരിശോധിച്ചാല്‍ തന്നെ കാണാനാകും. ഒട്ടനവധി പ്രതിഭകളുടെ നിരയായാണ് ബാര്‍സ അറിയപ്പെടുന്നത്; ഇതില്‍ പലരും, സ്പൈനിന്റെ ഒന്നാം നിര അങ്കങ്ങള്‍. ഇക്കഴിഞ്ഞ ലോക കപ്പില്‍ കിരീടം ചൂടിയ ടീമില്‍, അധികവും, ബാര്‍സക്കാരും. കര്ലെസ് പുയോളും, ആന്ദ്രെ ഇനിയെസ്ടയും, സാവിയും, ബുസ്കെറ്സും, പിക്കെയുമെല്ലാം, അടങ്ങിയ നിര ഒത്തിണങ്ങിയ ഒന്ന് തന്നെയനെന്നതില്‍ സംശയമില്ല. പാസ്സിംഗ് ഗെയ്മില്‍, ഒരു തനതു കലയാക്കി മാറ്റിയ സ്പൈനിന്റെ കൃത്യതയാര്‍ന്ന അടവുകള്‍ ലക്ഷ്യവും തെറ്റാറില്ല. 'ടിക്കി-ടാക്ക' എന്ന് വിശേഷിപ്പിക്കപ്പെടുന്ന കേളിശൈലിയില്‍ കളിക്കുന്ന സ്പെയിന്‍ ലോക ഫുട്ബോളില്‍ ഒരു മാതൃകയുമാണ്. ഈ ശൈലിയില്‍ പ്രധാന പങ്കും ബാര്‍സയുടെതും. ഇതില്‍ മെസ്സി കൊണ്ട് വരുന്നത്, ലാറ്റിന്‍ അമേരിക്കയുടെ ഒരേ സമയം മനോഹരവും, മൂര്‍ച്ചയേറിയതുമായ ആക്രമണ ശൈലി. അങ്ങനെ രണ്ടു വ്യത്യസ്ത സംഗീതങ്ങളുടെ സിംഫണിയാണ്, ബാര്‍സയുടെ കളി. ബാര്‍സയുടെ കളി നിയന്ത്രിക്കുന്നതില്‍ ഇനിയെസ്ടക്ക് പ്രധാന പങ്കുണ്ടെങ്കിലും, കളിയുടെ മറ്റു പ്രധാന ഭാഗത്തിന്റെ കടിഞ്ഞാന്‍ മെസ്സിയുടെ കാലുകളിലാണ്. മുന്‍ നിരയില്‍, അറ്റാക്കറായും, ചിലപ്പോള്‍ വിങ്ങറായും,   നിറഞ്ഞു കളിച്ചു, മികച്ച പാസുകളും, ദ്രിബ്ബുളുകളും മേനഞെടുത്തു, മെസ്സിയുടെ ഒറ്റയാള്‍ റേയ്ഡുകളും എതിരാളികളെ അക്ഷരാര്‍ത്ഥത്തില്‍ സ്തംബ്ദരാക്കുന്നു. ബോക്സിംഗ് ഇതിഹാസം മുഹമ്മദ്‌ അലിയെ വിശേഷിപ്പിക്കുന്ന "ചിത്രശലഭത്തെ പോലെ പൊങ്ങി പറന്നു, വണ്ടിനെ പോലെ കുത്തുന്ന" പ്രവണത മെസ്സിയുടെ കാര്യത്തിലും തീര്‍ത്തും ശരിയാണ്. ലാറ്റിന്‍ അമേരിക്കന്‍ കാല്‍പ്പന്തുകളിയുടെ ആ ദ്രിശ്യ ചാരുതയാണ് മെസ്സിയുടെ കാലുകളുടെ വിസ്മയത്തില്‍ തെളിയുന്നത്. ആ കേളിഭാവവും, കായിക സൗന്ദര്യവും ഒത്തിണങ്ങി പരിണമിക്കുമ്പോള്‍, ലക്ഷകണക്കിന് ആരാധകര്‍ക്ക് അതൊരു അവിസ്മരണീയ അനുഭവമായി മാറുന്നു. മെസ്സി ബാര്‍സയുടെ കാതലായി മാറിയതിനു ശേഷം അവര്‍ അഞ്ചു തവണ ലാ ലീഗയും, ഒരു വട്ടം കോപ ഡെല്‍ റെയും, മൂന്നു തവണ ചാമ്പ്യന്‍സ് ലീഗും, ഒരു തവണ യുഏഫ സൂപ്പര്‍ കപ്പും, ഫിഫ ലോക ക്ലബ്ബ് കപ്പും സ്വന്തമാക്കിയിട്ടുണ്ട്. ഇതില്‍ ഇന്നത്തെ പോലെ തന്നെ, 2008-09 ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈട്ടടിനെതിരെ രണ്ടു ഗോള്‍ ജയത്തിലും, മെസ്സി സ്കോര്‍ ചെയ്തിരുന്നു. 

അര്‍ജന്റീനിയന്‍ ജേഴ്സിയില്‍:

മൊത്തത്തിലൊരു മാറ്റമല്ലെങ്കിലും, കാര്യമായ ഉത്തരവാദിത്തമാണ് മെസ്സിക്ക് ഇളം നീലയും, വെള്ളയും കലര്‍ന്ന  വരകളുള്ള കുപ്പായമണിയുമ്പോള്‍. ടീഅമിന്റെ കുന്തമുനയായി മാറി, പലപ്പോഴും ഇരട്ട വേഷം കൈകാര്യം ചെയുന്ന മെസ്സിയെയാണ് നമുക്ക് കാണാന്‍ കഴിയുന്നത്‌. ഒരു സ്ട്രൈക്കറും-പ്ലേമേക്കറും കൂടികലര്‍ന്ന വ്യത്യസ്ത വേഷം. സ്വന്തമായി ഗോളുകള്‍ വാരിക്കൂട്ടുന്നതിനേക്കാള്‍, ജാഗരൂകനായി മിന്നല്‍ നീക്കങ്ങള്‍ നടത്തി, പ്രതിരോധത്തെ  കബളിപ്പിച്ചു, ഡ്രിബിള്‍ ചെയ്തു ഇരു കാലുകളിലും വട്ടം കറക്കി, ഹിഗ്വൈനും, ടെവെസിനും അവസരങ്ങളുണ്ടാക്കി കൊടുത്ത്, നിറഞ്ഞു കളിക്കുന്ന ശൈലി. അപാരമായ മെയ് വഴക്കത്തോടും, സൂക്ഷമതയോടും കൂടി കളി നിയന്ത്രിക്കാനുള്ള മികവു. തന്റെ പൂര്‍വികര്‍ ഇറ്റലിയില്‍ നിന്നായത്‌ കൊണ്ട് മെസ്സിക്ക് പലപ്പോഴും, അവിടെ കളിക്കാനും, 'അസൂരിക്ക്' വേണ്ടി ജേഴ്സിയണിയാനുമുള്ള ക്ഷണം ആവോളമുണ്ടായിട്ടും, മെസ്സി അര്‍ജന്റീനക്ക് വേണ്ടി കളത്തിലറങ്ങാനാണ് യത്നിച്ചത്. അങ്ങനെ 2005-ലെ അണ്ടര്‍-20 ലോക കപ്പില്‍ അര്‍ജന്റീനക്ക് കിരീടം നേടി കൊടുത്ത്, ഒരു യുവ പ്രതിഭയായി മെസ്സിയുയര്‍ന്നു. ആ ടൂര്‍ണമെന്റില്‍ ഗോള്‍ഡന്‍ ബോളും, ബൂട്ടും മെസ്സിക്കായിരുന്നു. അതിന്റെ ചുവടു പിടിച്ചു, തന്റെ പതിനെട്ടാം വയസ്സില്‍ അതെ വര്‍ഷം ഹംഗറിക്കെതിരെ അര്‍ജന്റീനയുടെ സീനിയര്‍ ടീമില്‍ ഇടം നേടി, തന്റെ അന്താരാഷ്‌ട്ര അരങ്ങേറ്റം കുറിച്ചു. 2006-ല്‍ ജര്‍മനിയില്‍ അരങ്ങേറിയ ലോക കപ്പ് ടീമില്‍ ഇടവും നേടി. ഐവറി കോസ്ടിനെതിരെയുള്ള ആദ്യ കളിയില്‍ ബെഞ്ചിലിരുന്ന മെസ്സിയെ, പക്ഷീലകാന്‍ ജോസേ പെകെര്‍മാന്‍ അടുത്ത കളിയില്‍ സെര്‍ബിയ-മോണ്ടിനീഗ്രോക്കെതിരെ പകരക്കാരനായി ഇറക്കി. മാക്സി റോഡ്രിഗസിനു പകരമായി ഇറങ്ങിയ മെസ്സി, അങ്ങനെ,  ലോക കപ്പ് ചരിത്രത്തില്‍  അര്‍ജന്റീനയെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മാറി. ആ കളിയില്‍, വളരെ കുറച്ചു നേരത്തേക്ക് മാത്രമാണ് മെസ്സി കളിചെന്തെങ്കിലും, ഹെര്‍നാന്‍ ക്രെസ്പോക്ക് ഒരു ഗോള്‍ സഹായിക്കുകയും ചെയ്തു. കൂടാതെ, അതിലെ അവസാനത്തെ ഗോള്‍ മെസ്സി അടിച്ചു, അര്‍ജന്റീനയുടെ സമ്പൂര്‍ണാധിപത്യം സ്ഥാപിക്കുകയും ചെയ്തു. മറുപടിയില്ലാത്ത എട്ടു ഗോളുകള്‍ക്കാണ് സെര്‍ബിയ അര്‍ജന്റീന അന്ന തകര്‍ത്തത്. അന്ന് മുതല്‍ തന്നെ, മെസ്സി അര്‍ജന്റീനിയന്‍ ഇതിഹാസം, മറഡോണയുടെ പിന്‍ഗാമിയായി മാധ്യമങ്ങളും, കളി നിരൂപകരും വാഴ്ത്താന്‍ തുടങ്ങിയിരുന്നു. ഇതിനു ശേഷം 2007-ലെ കോപ അമേരിക്കയിലും, 2008-ലെ ബീജിംഗ് ഒളിമ്പിക്സിലും, മെസ്സിയുടെ വിസ്മയങ്ങള്‍ കളിയാടി. കോപ അമേരിക്കയില്‍ ബ്രസീലിനോട് പരാജയപ്പെട്ടെങ്കിലും, ഒളിമ്പിക് സ്വര്‍ണം നേടാന്‍ അര്‍ജന്റീനക്ക്  കഴിഞ്ഞു. പലപ്പോഴും വമ്പന്‍ ടീമുകള്‍ ഒളിമ്ബിക്സിനോട് ചിറ്റമ്മ നയമാണ് സ്വീകരിച്ചിട്ടുള്ളത്. അത്കൊണ്ട് ബാര്‍സലോണ ആദ്യം വിലക്കിയെങ്കിലും, മെസ്സിയുടെ ശാട്യത്തിന് വഴങ്ങി, അനുവാദം നല്‍കേണ്ടി വന്നു. രാജ്യത്തിന് വേണ്ടിയുള്ള കര്‍ത്തവ്യം, ക്ലബ്ബിനു മുകളില്‍ വെക്കുന്ന ഈയൊരു വിശേഷണവും, മെസ്സിയെ സമകാലിക താരങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. 

2009-ല്‍, വെനിസ്വേലക്കെതിരെയുള്ള  ഒരു ലോക കപ്പ് ക്വളിഫൈയറിലാണ് മെസ്സിക്ക് ആദ്യമായി, സീനിയര്‍ വിഭാഗത്തില്‍ പത്താം നമ്പര്‍ ജേഴ്സി ലഭ്ക്കുന്നത്. മറഡോണ സ്വന്തമാക്കിയ, ഒരു കാലയളവില്‍ അര്‍ജന്റീനയുടെ ഫുട്ബോള്‍ ഫെഡറേഷന്‍ മരവിപ്പിച്ച പത്താം നമ്പര്‍ ജേഴ്സി. ഫുട്ബോള്‍ ഇതിഹാസം അര്‍ജന്റീനയുടെ പരിശീലകനായി ചുമതല ഏറ്റെടുത്തതോടെ മെസ്സിയും, മറഡോണയും തമ്മിലുള്ള ബന്ധം കൂടുതല്‍ ആഴമേറിയതായി. ആ ഗുരു ശിഷ്യ ബന്ധം അര്‍ജന്റീനയുടെ ഫുട്ബോള്‍ ചരിത്രത്തില്‍ പുതുമയുമായിരുന്നു. മറഡോണ തന്നെ സ്വയം മെസ്സിയെ തന്റെ പിന്‍ഗാമിയായി അവരോധിക്കുകയും ചെയ്തു. 2010 ലോക കപ്പ് സ്വപ്നങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചെങ്കിലും, മെസ്സിക്ക് ടീമിനെ ക്വാര്‍ട്ടറിന് അപ്പുറം കടത്താനായില്ല. ജര്‍മനിയോട് അടി പതറി വിട വാങ്ങി അര്‍ജന്റീന മടങ്ങിയപ്പോള്‍, മറഡോണയുടെ പരിശീലക ജോലിയും അവസാനിച്ചു. ഒരു പക്ഷെ, ആ പരാജയത്തിനു കാരണം ഒരു തന്ത്ര പാളിച്ചയാണെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം. പറന്നു കളിക്കുന്ന, മെസ്സിയെ തളച്ചാല്‍, പിന്നെ മുന്നോട്ടുള്ള അര്‍ജന്റീനയുടെ ആക്രമണങ്ങളെ ചെറുക്കാനാകുമെന്നു, ജര്‍മന്‍ കോച് ജോകിം  ലോയുടെ വിലയിരുത്തല്‍ തീര്‍ത്തും ശരിയായി. മെസ്സിയുടെ മേലുള്ള അധികാശ്രയം വിനയാകുകായായിരുന്നു. തന്ത്രങ്ങള്‍ ഒരു കളിക്കാരനെ ചുറ്റി-പറ്റി മെനയുമ്പോള്‍, അത് വിഫലമാക്കാനുള്ള  സാധ്യതകള്‍ അതിനൊപ്പം ഒളിഞ്ഞു കിടക്കുന്നതും സ്വാഭാവികം. ഇത്തരത്തില്‍ ഒരു തന്ത്രം, മെസ്സിയുടെ മേലുള്ള സമ്മര്‍ദ്ദത്തെയും അധികരിച്ചു. മെസ്സിയുടെ പാത തടഞ്ഞതോടു കൂടി, മറ്റു മുന്‍ നിരക്കാര്‍ക്കു 'സപ്പ്ളയ്' മുറിക്കാനുമായി. അത് കൊണ്ട് ബാര്‍സലോണക്ക് വേണ്ടി കളിക്കുമ്പോഴുള്ള ഫോം, നാടിനു വേണ്ടിയിരങ്ങുബോള്‍,  കളിക്കുമ്പോള്‍ അതെ രീതിയില്‍ വരുന്നില്ല എന്ന വാദത്തില്‍ ഒരു ചെറിയ വസ്തുതയുണ്ടെകിലും, അത് മൊത്തത്തില്‍ ശരിയല്ല. മേല്‍പ്പറഞ്ഞ തന്ത്രപാളിച്ചയാണ്, ഈ വാദത്തിനു ഒരു പരിധി വരെ ഉത്തരം നല്‍കുന്നത്.    

എങ്കിലും ഇത്തരത്തിലുള്ള താല്‍കാലിക തിരിച്ചടികളൊന്നും, മെസ്സി എന്നാ പ്രതിഭയുടെ വീര്യം കുറക്കുകയില്ല. 2007-ലെ കോപ പരാജയത്തിനു പകരം വീട്ടാന്‍ ഈ വരുന്ന ജൂലായില്‍, സ്വന്തം മണ്ണില്‍ ആതിതേയത്വം വഹിക്കുന്ന  അര്‍ജന്റീന ഇറങ്ങും. സെര്‍ജിയോ ബാറ്റിസ്റ്റ എന്ന പരിശീലകന്‍ ചാലിപികുന്ന ടീം കിരീടത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നുമില്ല. മെസ്സി ഒരിക്കല്‍ കൂടി തന്‍റെ മാന്ത്രികത്വം പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങിയിറങ്ങും. അത് കൂടാതെ രണ്ടു വട്ടം തുടര്‍ച്ചയായി, ഫിഫയുടെ ലോക ഫുട്ബോളറായ ഈ താരത്തിന്റെ ദൂര കാഴ്ച അയല്‍ രാജ്യവും, ചിരവൈരാളികള്‍, ബ്രസീല്‍ ആതിതേയത്വം വഹിക്കുന്ന 2014-ലെ ലോക കപ്പ് തന്നെ. തന്‍റെ ഫുട്ബോള്‍ ജീവിതം കഴിയും വരെ പ്രൊഫഷണല്‍ ലീഗില്‍ ബാര്‍സലോണക്ക് വേണ്ടി മാത്രമേ കളിക്ക് എന്ന് കൂടി മെസ്സി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി വരാനിരിക്കുന്ന നാളുകള്‍ മെസ്സി എന്ന പ്രതിഭയുടെ, ഫുട്ബോള്‍ ചരിത്രത്തിലെ 'പാന്‍തിയോണിലേക്കുള്ള' പ്രയാണത്തിന്റെതാണ്. കൊടുമുടികള്‍ ഇനിയും കീഴടക്കാന്‍, മെസ്സിയുടെ യാത്ര വിശ്രമമില്ലാതെ തുടരുന്നു. ഈ കുറിപ്പ് അവസാനിപിക്കുമ്പോള്‍, ഓര്‍മ്മ വരുന്നത് കഴിഞ്ഞ ലോക കപ്പ് കാലത്ത് പ്രചരിച്ച ഒരു ഫലിതമാണ്: 

ക്രിസ്ടിയാണോ റൊണാള്‍ഡോ: "ഫുട്ബോള്‍ കളിക്കാനാണ്, ദൈവം എന്നെ ഭൂമിയിലേക്ക്‌ അയച്ചത്"....

മെസ്സി: " ഞാന്‍ ആരെയും അയച്ചിട്ടില്ല" !!     

Sunday, April 3, 2011

ലോകം കീഴടക്കിയപ്പോള്‍

അങ്ങനെ നീണ്ട 28 വര്‍ഷത്തെ, കാത്തിരിപ്പിനു ശേഷം, ടീം ഇന്ത്യ ലോക ക്രിക്കറ്റിന്റെ കൊടുമുടിയില്‍, ഒരിക്കല്‍ കൂടി ചുംബിച്ചു. ഏപ്രില്‍ 2, എന്ന തീയതി വരാനിരിക്കുന്ന തലമുറകള്‍ക്ക് ഒരു ചരിത്ര സംഭവവും. നുവാന്‍ കുലസേകരയുടെ പന്തിനെ, ബൌണ്ടറിക്ക് മീതെ പായിച്ചു കൊണ്ട്, ഇന്ത്യന്‍ നായകന്‍, മഹേന്ദ്ര സിംഗ് ധോണി, 1983-ല്‍ കപില്‍ ദേവിന്റെ ചെകുത്താന്മാര്‍ നേടിയെടുത്ത മേധാവിത്വം, ഒരു തനിയാവര്‍ത്തനമാക്കി. 1983-ല്‍ ലോര്‍ഡ്സിലെ ആ ചരിത്ര വിജയം, ഇന്ത്യന്‍ ക്രിക്കറ്റിനു പുതിയ വാതായനങ്ങളാണ് തുറന്നുവിട്ടത്. മുംബൈ വാണ്‍ഖെടെ സ്റ്റേഡിയത്തില്‍, കുറിക്കപ്പെട്ടത് ഒരു മഹായജ്ഞത്തിന്റെ പരിസമാപ്ത്യാണ്. 1983-നു ശേഷം, നടന്ന ആറു ലോക കപ്പിലും, ഇന്ത്യ പല സുപ്രധാന ഘട്ടങ്ങളിലും വഴുതി വീണു. ലോക കുടുമുടിയില്‍, തിരികെ എത്താനുള്ള ഈ വെംബല്ലില്‍, പല വട്ടം കാലിടറിയപ്പോള്‍, പൊലിഞ്ഞത് നൂറു കോടി ജനങ്ങളുടെ സ്വപ്നങ്ങളും, പ്രതീക്ഷകളുമാണ്. അത് കൊണ്ട്, 2011-ലോക കപ്പ്‌ നേടുക എന്ന ഉറച്ച ലക്ഷ്യത്തോടെയുള്ള അശ്വമേധം, പൂര്‍ണ്ണ വിശ്വാസത്തോടെയാണ്, ധോണിയും സംഘവും, തുടങ്ങിവെച്ചത്. 

ഗ്രൂപ്പ് ഘട്ടത്തില്‍, ബംഗ്ലാദേശിനെയും, അയര്‍ലന്‍ഡിനെയും, ഓറഞ്ച് പടയാളികളായ ഹോളണ്ടിനെയും, വെസ്റ്റ് ഇന്‍ഡീസിനെയും, കീഴടക്കികൊണ്ട് മുന്നേറിയ ഇന്ത്യ, പക്ഷെ ദക്ഷിണാഫ്രിക്കക്ക് മുന്നില്‍ നിലം പതിച്ചു. നായകന്‍ ആണ്ട്രൂ സ്ട്രോസ്സിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ ചിറകിലേറി, വിജയത്തിലേക്ക് ചീറിപാഞ്ഞ ഇംഗ്ലണ്ടിനെ, അവസാന പന്തില്‍ സമനിലയില്‍ കുരുക്കി. പക്ഷെ, ഗ്രൂപ്പ് പോരാട്ടങ്ങളുടെ പല അത്യാസന്ന ഘട്ടങ്ങളിലും ഇന്ത്യക്ക് അടി പതറുന്നതായി കാണപ്പെട്ടു. തങ്ങളുടെ ടീം കോമ്പിനേഷനില്‍, ഒരു പൂര്‍ണത കൈവരിക്കാന്‍, ചില ബുദ്ധിമുട്ടുകള്‍ നേരിട്ടും,  ബാറ്റിംഗ് തകര്‍ച്ചകള്‍ ഉള്‍ക്കൊണ്ടും, തങ്ങളുടെ 'അക്കിലിസ് ഹീലായ' ഫീല്‍ഡിങ്ങില്‍ മുങ്ങിപ്പൊങ്ങിയും നീങ്ങിയപ്പോള്‍, 'അതികായെരെന്നും', ടൂര്‍ണമെന്റ് ജയിക്കാനുള്ള ഏറ്റവും കെല്‍പ്പുള്ള ടീം എന്നുമൊക്കെയുള്ള നാമധേയങ്ങള്‍, ചിറകൊടിഞ്ഞു വീഴുമൊ എന്നുള്ള സംശയങ്ങള്‍ മുളച്ചു പൊങ്ങി. മികവുറ്റതും, കറുത്തതുമായ ഒരു ബാറ്റിംഗ് നിരയും കൊണ്ടാണ്, ഇന്ത്യ തങ്ങളുടെ മേധാവിത്വമുറപ്പാക്കാന്‍, ഇറങ്ങി തിരിച്ചത്. ഏഴാം വിക്കറ്റ് വരെ ശക്തരായ ഒരു ബാറ്റിംഗ് നിര, മറ്റു രാജ്യങ്ങല്‍ക്കില്ലായിരുന്നു. ഈ ബാറ്റിംഗ് നിരയാണ്, ബൌളിങ്ങിലെയും, ഫീല്‍ഡിങ്ങിലെയും, പഴുതുകളും, പോരായ്മകളും അടച്ചു, ടീമിന്റെ വിജയസാധ്യതകള്‍ പരമാവധി ഉയര്‍ത്തിയത്‌. പക്ഷെ, ടോസ് നേടി കൂറ്റന്‍ സ്കോറുകള്‍ വാരിക്കൂട്ടിയിട്ടും, ഇംഗ്ലണ്ട് അതിനെ മറികടക്കാന്‍ വാക്ക് വരെയെത്തി. കൂടാതെ, 5 ഓവറുകളുടെ "ബാറ്റിംഗ് പവര്‍പ്ലേ" ഒരു പഴത്തൊലിയായി  മാറി. കൂറ്റന്‍ അടികള്‍ക്ക് ശ്രമിച്ചു, മൂന്നും-നാലും വിക്കറ്റുകള്‍ നഷ്ടപ്പെടുന്ന കാഴ്ചയാണ്,  ദക്ഷിണാഫ്രിക്കക്കും, വെസ്റ്റ് ഇന്‍ഡീസിനുമെതിരെ നമുക്ക് കാണാന്‍ കഴിഞ്ഞത്. കൂടാതെ, മൂന്നു പേസ്-ഒരു സ്പിന്നര്‍ എന്ന നിരയാണോ, അതൊ രണ്ടു പേസ്-രണ്ടു സ്പിന്നര്‍ എന്ന കൂട്ടുകെട്ടാണോ നല്ലത് എന്ന ചോദ്യം, പല കുറി തെളിഞ്ഞു വന്നു. ആ ഒരു പല്ലവി മുഴുമിക്കാന്‍ കഴിയാതെ കിങ്കര്‍ത്തവ്യത നില കൊണ്ടിട്ടും, അതില്‍ വേവലാതിപ്പെടാതെ ഏറ്റവും അനിവാര്യമായ, സ്ഥിഗതികള്‍ക്ക് അനുസൃതമായ കൂട്ടുകെട്ടാണ് ധോണി തിരഞ്ഞെടുത്തത്. അത് ചില നേര പാളിയെങ്കിലും, 'നോക്ക്-ഔട്ട്‌' ഘട്ടം മുതല്‍ ആ തന്ത്രങ്ങള്‍ ഫലങ്ങള്‍ കൊയ്യാന്‍ തുടങ്ങി. കൂടാതെ, ഫീല്‍ഡിങ്ങിന്റെ നിരവാരമേറെ മെച്ചപ്പെടുത്തി, ഗ്രൗണ്ടില്‍ ഉഴുതു മറിഞ്ഞു, ബൌണ്ടറികള്‍ മാത്രമല്ല വറ്റിച്ചത്, സിംഗിളുകളും പലപ്പോഴായി വരണ്ടു. 

സച്ചിന്‍-ഒരു നിത്യ വിസ്മയം:

ഒരു തരത്തില്‍, ഇന്ത്യക്കീ ലോക കപ്പ്‌ ഒരു തിരിച്ചു പിടിക്കല്‍ കൂടിയായിരുന്നു. അവസാനമായി 1983-ല്‍ കപ്പ്‌ നേടി, ഏകദിന ക്രിക്കറ്റിനു പുതിയ മാനങ്ങള്‍ സമ്മാനിച്ചതിന് ശേഷം ഒരു നീണ്ട വിടവായിരുന്നു. ആ ലോക കപ്പിന്നും, ഇന്നത്തെ ദിവസത്തിനുമിടയില്‍ നട്ടെല്ലായി, നെടുംതൂണായി നിലയുറപ്പിച്ച പോരാളിയാണ്, സച്ചിന്‍ ടെന്‍ഡുല്കര്‍. പാകിസ്ഥാനെതിരെ 'തീ കൊണ്ട് മാമോദിസ' മുങ്ങി, 21 കൊല്ലമായി തന്റെ വിസ്മയങ്ങള്‍ക്ക് അവധി നല്‍കാതെ, എന്നും ചലിക്കുന്ന ഒരു നിതാന്ത യന്ത്രം. ആ 'കുരുന്നു പ്രതിഭ' ഇന്നൊരു പ്രതിഭാസമായി മാറിയിരിക്കുന്നു. ബാറ്റിംഗ് റെക്കോര്‍ഡുകള്‍ ഒന്നൊന്നായി കീഴടക്കി മുന്നേറിയപ്പോഴും, ഒരു തീരാ നഷ്ടം എന്നും സച്ചിനെ അലട്ടി കൊണ്ടേയിരുന്നു-ഒരു ലോക ജേതാവായ ടീമിന്റെ ഭാഗമാവാനുള്ള ഭാഗ്യം. 1992 മുതല്‍ ലോക കപ്പ്‌ ടീമുകളില്‍ കളിച്ചു, 5 ടൂര്‍ണമെന്റുകളില്‍, നിരാശ മാത്രം കൈവന്നതിനു ശേഷമാണ്, ഒരവസാന അങ്കത്തിനു സച്ചിന്‍ തന്റെ ആറാം ലോക കപ്പിനിറങ്ങിയത്. ലോക കപ്പുകളിലും, സച്ചിന്റെ ഒറ്റയാന്‍ പോരാട്ടങ്ങള്‍ കണ്ണഞ്ചിപ്പിച്ചു. 1996-ലും, 2003-ലും ഏറ്റവും കൂടുതല്‍ റണ്‍സ്. ഒരു നിശ്ചയദാര്‍ട്യത്തോടെ, ആലോചിച്ചുറപ്പിച്ച മനസ്സോടും കൂടിയാണ്, സച്ചിന്‍ തന്റെ ആറാം പോരാട്ടത്തിനു കളത്തിലിറങ്ങിയത്. അവസാനം 2 സെഞ്ചുറിയും, രണ്ടു അര്‍ദ്ധ-സെഞ്ചുറികളോടും കൂടിയാണ്, സച്ചിന്‍ ഫൈനല്‍ മത്സരത്തില്‍ പ്രവേശിച്ചത്‌. ഫൈനലില്‍ ലസിത് മലിംഗയുടെ, ഔട്ട്‌-സ്വിന്ഗ്രിലൂടെ, വിക്കറ്റിനു പിന്നില്‍, സംഗക്കാരക്ക് ക്യാച് നല്‍കി 18 റണ്‍സിന് പുറത്താകുമ്പോള്‍, ഒരു പക്ഷെ തന്റെ അവസാന ലോക കപ്പില്‍, കൊടുമുടിയിലെത്താന്‍ കഴിയുമോ എന്ന് കൂടി സച്ചിന്‍ സംശയിചിട്ടുണ്ടാകണം. പക്ഷെ, 21 വര്‍ഷമായി, നിസ്വാര്‍ത്ഥതയോടെ പോരാടുന്ന, പടയാളിക്കായി, ടീമിലെ മറ്റു 14 പേരും സമ്മാനം നല്‍കാന്‍ തിരുമാനിക്കുകയായിരുന്നു. ഗൌതം ഗംഭീറും, ക്യാപ്റ്റന്‍ ധോണിയും, യുവരാജും, കൊഹലിയും, സഹീര്‍ ഖാനും, ഹര്‍ഭജന്‍ സിങ്ങുമെല്ലാം, ലോക കപ്പ്‌ സച്ചിന് നേടിക്കൊടുക്കാന്‍ കച്ചമുര്രുക്കുകയും  ചെയ്തു. ശ്രീലങ്കയുടെ സ്കോറിനെ മാറി കടന്നു, 275 എന്ന ലക്ഷ്യം നേടാന്‍ ഗംഭീറും, ധോണിയും, കോഹ്ലിയും നടത്തിയ    പ്രായണത്തിലൂടെ ഇന്ത്യ ലോകത്തിന്റെ നെറകിലെത്തിയപ്പോള്‍, സച്ചിന്റെ ജീവിതാഭിലാഷം സഫലീകരിക്കപ്പെടുകയായിരുന്നു. താന്‍ ജനിച്ച്, കളി പഠിച്ചു, ചെറുപ്പത്തിന്റെ സിംഹഭാഗവും ചെലവഴിച്ച, മുംബൈ മണ്ണില്‍, ഒരു ലോക കപ്പ്‌ ജയം. ലോക കപ്പ്‌' വിജയത്തിന് ശേഷം സച്ചിനെ തോളിലേറ്റി ടീമിലെ യുവ തുര്‍ക്കികള്‍ സ്റ്റേഡിയം വലംവെച്ചു. അതിന്റെ ഒരു രസതന്ത്രം സഞ്ജയ്‌ മഞ്ജരേക്കര്‍ വിരാട്ട് കൊഹ്ലിയില്‍ നിന്നും തിരക്കിയപ്പോള്‍, "നീണ്ട 21 വര്‍ഷം നാടിന്‍റെ പ്രതീക്ഷകളുടെയും, സ്വപ്നങ്ങളുടെയും ഭാരമേന്തിയ ഒരു ധീര പോരാളിയാണ് സച്ചിന്‍. അങ്ങനെയുള്ള ആ പോരാളിയെ  കുറച്ചു നേരത്തേക്ക് തങ്ങള്‍ തോളില്‍ എത്തിയപ്പോള്‍, അതൊരു കടംതീര്‍ക്കല്‍ കൂടിയാകുന്നു". ഇതില്‍ കൂടുതല്‍, എന്ത് വാക്കുകളാണ് സച്ചിന്‍ എന്ന മഹാപ്രതിഭയെ കുറിച്ച് പറയാന്‍ വേണ്ടത്!! ഇനിയും പല അങ്കങ്ങള്‍ക്കും തയ്യാറാകുമ്പോഴും, നേടാനുള്ള കൊടുമുടികളുടെ ദൂരം പതിന്മടങ്ങാക്കുകയും ചെയ്യുമ്പോഴും, സച്ചിന്‍ ഏപ്രില്‍-2 എന്ന സുവര്‍ണ്ണ തീയതിയെ, എന്നും നെഞ്ചില്‍ സൂക്ഷിക്കും. 

കൂറ്റന്‍ സ്കോറ്കള്‍ക്ക് അതിവേഗം അസ്ഥിവാരമിട്ട സെഹവാഗ്, നേടുംതൂണായ ഗംഭീര്‍, ചെറുപ്പമാണെകിലും മനക്കരുത്തില്‍ അരക്കിട്ടുറപ്പിച്ച കൊഹലി, മുന്നൂറിലേറെ റണ്‍സും, തന്റെ ത്വരിതമായ ശൈലിയില്‍, ഇടം കൈയ്യന്‍ സ്പിന്നിലൂടെ 13 വിക്കറ്റുകള്‍, യുവരാജ് സിങ്ങു (ടൂര്‍ണമെന്റില്‍  4 'മാന്‍ ഓഫ് ദി മാച്ച്' പുരസ്കാരങ്ങള്‍ ജയിച്ച ശേഷം, യുവി മൊത്തം ടൂര്‍ണമെന്റിലെ താരമായി), ഉശിരന്‍ ഫീല്‍ഡിങ്ങും, വാലട്ടതിനു മുന്‍പ് ഊക്കം നല്‍കുന്ന റൈന, സിദ്ധിയോടെ ബൌളിങ്ങിന്റെ കുന്തമുനയായി, പുതിയ പന്തും, പഴയ പന്തും, വ്യവസ്ഥാപന രൂപമായും, മറിച്ചും, സ്വിങ്ങു ചെയ്യാന്‍ കഴിവുള്ള, പേസ് നിരയില്‍, സ്ട്രൈക്കരായ സഹീര്‍ ഖാന്‍, ഓഫ്‌-സ്പിന്‍ താരം ഹര്‍ഭജന്‍, ഇടവും-വലവും പേസ് ബൌളര്‍മാരായ മുനാഫും, നെഹ്രയും എല്ലാം തങ്ങളുടെ വേഷങ്ങളില്‍ വേണ്ടുവോളം നിറഞ്ഞു കളിച്ചു. രണ്ടു പ്രാവശ്യം മാത്രം അവസരം ലഭിച്ച വലം കൈയ്യന്‍ ഓഫ്‌-സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍, മങ്ങി പോയെങ്കിലും ടീമിന്റെ ഭാഗമായ യൂസുഫ് പത്താന്‍, പിയുഷ് ചാവ്ല, കേരളത്തിന്റെ സ്വന്തം താരമായ ശ്രീശാന്ത്‌........എല്ലാവരും കിണഞ്ഞു ശ്രമിച്ചു. ഈ പതിനാലു പേരെയും, കഴിവോടെയും, ദീര്‍ഘ വീക്ഷണത്തോടെയും, തന്ത്രങ്ങള്‍ നെയ്തെടുത്തും, അവ നടപ്പിലാക്കിയും, നയിച്ച നായകന്‍ മഹേന്ദ്ര സിംഗ് ധോണി. ഇതാണ്, ഇന്ത്യ ടീമിന്റെ വിജയ രഹസ്യം.

പക്ഷെ, വെറും പതിനഞ്ചു പേര്‍ ഒത്തുചേര്‍ന്നത് കൊണ്ട് മാത്രമായില്ല. ശരിയായ നിര്‍ദേശങ്ങളും, കാഴ്ചപാടും, തന്ത്രങ്ങളും കൂടിച്ചേര്‍ന്നാല്‍ മാത്രമേ ഒരു ടീമിന് മുന്നേറാന്‍ സാധിക്കുകയുള്ളൂ. അതാണ്‌, ഗാരി കിര്‍സ്റെന്‍ എന്നാ പരിശീലകനിലൂടെ, ഇന്ത്യക്ക് ലഭിച്ചത്. സാഹചര്യങ്ങളെ വേണ്ട വിധം മനസ്സിലാക്കി, അതിനോട് മല്ലിടിച്ചു, പറന്നുയരാനുള്ള, യുക്തിയും, മന്ത്രങ്ങളുമാണ്, കിര്‍സ്റെന്‍ ഇന്ത്യന്‍ ടീമിന് പകര്‍ന്നു നല്‍കിയത്. കിര്‍സ്റെനെ സഹായിക്കുന്ന പാടി അപ്ടന്‍ എന്ന അസിസ്റ്റന്റ്‌ കോച്ചും, പിന്നെ ബൌളിംഗ് പരിശീലകനായ എറിക് സിമ്മന്സുമെല്ലാം തന്നെ ഈ ഐതിഹാസിക ജയത്തിന്റെ തുല്യ പങ്കാളികളാണ്.


സമ്മര്‍ദ്ദത്തിനു മീതെ പറക്കുന്നവര്‍:


ലോക കപ്പു പോലെയുള്ള, തീക്ഷ്ണമായ കളിയരങ്ങുകളില്‍, സമ്മര്‍ദ്ദം എന്നും ഒരു ഒഴിച്ച് കൂടാനാകാത്ത ഘടകമാണ്. കായിക പോരാട്ടങ്ങള്‍ വെറും മൈതാനത്തില്‍ മാത്രമല്ല അരങ്ങേറുന്നത്. വലിയൊരു ഭാഗവും, മനസ്സിന്റെ ഒരു പോരാട്ടം കൂടിയാണത്. സമ്മര്‍ദത്തെ ഏറ്റവും നന്നായി പ്രതിയോഗിച്ചു, വിജയം കൈ വരിക്കുന്ന നൂതന തന്ത്രം. അവിടെയാണ് പലപ്പോഴും, കളി നിയന്ത്രിക്കപ്പെടുന്നത്. തീയില്‍ കുരുക്കുന്ന, യഥാര്‍ത്ഥ ഇരുമ്പിനെ പോലെയുള്ള മനക്കട്ടി. ഞെരുങ്ങുന്ന മത്സരങ്ങളില്‍, ഈ സമ്മര്‍ദത്തിനു കീഴടങ്ങാത്ത ടീമുകളാണ്, പലപ്പോഴും മറു കരയിലെത്തുന്നത്. ഈ ലോക കപ്പിലും, അതിനു മുന്‍പും, ഇന്ത്യക്ക്, സമ്മര്‍ദത്തിനു മേല്‍ ആധിപത്യമുറപ്പിക്കാന്‍ പല വട്ടം കഴിഞ്ഞിട്ടുണ്ട്. സ്വന്തം കഴിവുകളില്‍ ഉറച്ച ആത്മവിശ്വാസവും, ഇതു സാഹചര്യവും മറികടക്കാം എന്നുള്ള ബോധവുമുണ്ടെങ്കില്‍, ഏതു വന്മാരങ്ങളെയും കടപുഴക്കാം എന്ന സങ്കല്‍പ്പമാണ്, ധോണി-കിര്‍സ്റെന്‍ കൂട്ടുകെട്ടില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. അതിന്റെ ഫലങ്ങള്‍ വിദേശ മണ്ണില്‍ ടെസ്റ്റ്‌ ജയങ്ങള്‍, ഏകദിന പ്രകടങ്ങള്‍ എന്നിവയില്‍ കഴിഞ്ഞ കുറച്ചു സമയമായി കാണപെടുകയും ചെയ്യുന്നുണ്ട്. സമ്മര്‍ദത്തെ സ്പോണ്‍ജു പോലെ ഒപ്പിയെടുക്കാനുള്ള മനക്കരുത്താണ് ലോക കപ്പിന്റെ 'നോക്ക്-ഔട്ട്‌' റൌണ്ടിലെ മൂന്നു സുപ്രധാന മത്സരങ്ങളിലും പ്രകടമായത്. ക്വാര്‍ടറില്‍    ഓസ്ട്രേലിയക്കെതിരെ 260 ഓളം റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്ന് നേടിയപ്പോഴും, പാകിസ്ഥാനെതിരെ കടുത്ത സെമിയില്‍, 260 റണ്‍സ് പ്രതിരോധിച്ചു, 10 വിക്കറ്റുകള്‍ വീഴ്ത്തിയതും, ഇതിന്റെ ഭാഗമാണ്. വിധി നിര്‍ണയിക്കുന്ന ഫൈനലില്‍ ഒരിക്കല്‍ കൂടി, തുടക്ക വിക്കറ്റുകള്‍ നഷ്ടപ്പെട്ടിട്ടും, 275 എന്ന ലക്ഷ്യം നേടിയെടുത്തു, മനക്കരുത്തും വിശ്വാസവും, ഇന്ത്യയെ പടിപ്പടിയായി മുകളിലേക്കുയര്‍ത്തി. അങ്ങനെ മാനസിക പ്രകേതത്തിലും, ടീം ഇന്ത്യ മുന്‍പന്തിയിലായി.                  

കായിക വിജയങ്ങള്‍ക്ക് ഒരു transcendental-എഫ്ഫക്റ്റ്‌ എന്നുമുണ്ടായിട്ടുണ്ട്. പലപ്പോഴും, ജീവിത സാഹചര്യങ്ങള്‍ സങ്കീര്‍ണമായ, വറുതി കൊണ്ട് പൊറുതി മുട്ടുന്ന ഒരു ജനതയ്ക്ക്, ഒരു താല്‍ക്കാലിക ആശ്വാസമാണ് കായിക വിജയങ്ങള്‍. പലപ്പോഴും ഒളിമ്പിക് മെഡലുകള്‍ നേടുമ്പോഴും, ലോക കപ്പ്‌ കിരീടങ്ങള്‍ ചൂടുമ്പോഴും, ഈ മാസ്മരിക ശക്തി ഉയര്‍ന്നു വന്നിട്ടുമുണ്ട്. പട്ടിണിയും, ദുരിതവും കളമാടുമ്പോഴും, ദൈനന്ദിന ജീവിത സമരങ്ങളില്‍ മല്ലിടിക്കുമ്പോഴും, മഹത്തായ കായിക വിജയങ്ങള്‍, ജനലക്ഷങ്ങളെ അല്പ്പനെരത്തെക്കെങ്കിലും, ഒരു മാസ്മരികാനുഭൂതി നല്‍കിക്കൊണ്ട്, ഒരു ഉയര്തെഴുനെല്പ്പിനു ആക്കം കൂട്ടുകയും ചെയ്യാറുണ്ട്. 2006-ല ലോക കപ്പ്‌ ഫുട്ബോള്‍ കിരീടം നേടുമ്പോള്‍, ഇറ്റലിയുടെ ആഭ്യന്തര ഫുട്ബോള്‍ മേഖല തകര്‍ച്ചയുടെ വക്കിലായിരുന്നു. അഴിമതിയും, വാതു വെപ്പും മറ്റും കൊണ്ട്, പല പേരെടുത്ത ക്ലബ്ബുകളും കരിനിഴലില്‍ കഴിയുകയായിരുന്ന ഇത്തരമൊരു സാഹചര്യത്തിലാണ്, കാന്നവാരോയുടെ നേതൃത്വത്തില്‍ ലോക കപ്പ്‌ സ്വന്തമാക്കുന്നത്. നൂറ്റിയിരുപതു കോടി ജനങ്ങളുടെ സ്വപ്നങ്ങളെയും,  ആകാംക്ഷകളെയും ചിറകിലേറ്റി ധോണിയും സംഘവും നേടിയെടുത്തതും ആ ഒരു മാസ്മരികാനുഭൂതിയാണ്. ജനാഭിലാഷവും, ഒരു രാജ്യത്തിന്റെ അഭിമാന ചരിത്ര വേളയും,  ലോകം കീഴടക്കിയ ഒരു സംഘത്തിന്റെ മൊത്തത്തില്ലുള്ള ഒരു പ്രാതിനിധ്യ സ്വഭാവവും എല്ലാം ഗണിച്ചു നോക്കുമ്പോള്‍, 2011 ക്രിക്കറ്റ് ലോക കപ്പ്‌ വിജയം, ഒരു തരം 'release'(മുക്തി) അനുഭവമാണ് പ്രധാനം ചെയ്യുന്നത്. അടിപൊളി ഗ്ലാമറിന്റെ കണ്ണഞ്ചിപിക്കുന്ന, ട്വന്റി-ട്വന്റി ലോകം, ഏകദിന 50-ഓവര്‍ ക്രിക്കറ്റിനു മരണമൊഴി മുഴകിയിട്ടും, ചരമകുറിപ്പുകള്‍ എഴുതിയിട്ടും, ആ 'മായാ ലോകം' വിജയം കണ്ടില്ല. 50 ഓവര്‍, ക്രിക്കറ്റിനു ഇനിയും ജീവനുണ്ടെന്നും, കളിയുടെ മൂന്ന് തരം മേഖലകളും, കുറച്ചു കൂടെ ആസൂത്രണങ്ങളോടെയും, വ്യവസ്ഥയോടെയും നിലനില്‍ക്കാം എന്നും അരക്കിട്ടുറപ്പിക്കപെടുകയായിരുന്നു, ഈ ലോക കപ്പില്‍.       

അങ്ങനെ ദേശീയത ഒരു പുതിയ മാനം കണ്ടെത്തുന്നു. എന്നാല്‍ സ്ഥാപിത താല്‍പ്പര്യങ്ങളും, വിപണിയുടെ മൂല്യ-വ്യവസ്ഥകളും, ഈ വിജയത്തിന് പുതിയ ലക്ഷ്യങ്ങളാണ് കല്‍പ്പിക്കുന്നത്. ലോക കപ്പ്‌ ജയത്തോടെ ഇന്ത്യന്‍ ടീമിന്റെ 'ബ്രാന്‍ഡ് വാല്യു' പതിന്മടങ്ങ്‌ വര്‍ധിക്കുമ്പോള്‍, അതിനെയെങ്ങനെ പരമാവധി ചൂഷണം ചെയ്തു, പ്രയോജനപ്പെട്ടുത്താം എന്നും ഇത്തരം സ്ഥാപിത താല്പ്പര്യങ്ങലുള്ള ശക്തികള്‍ ആര്‍ജവത്തോടെ ആലോചിച്ചു, കച്ചകെട്ടി ഇറങ്ങുന്നുമുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ്, മാധ്യമങ്ങളുടെയും, വിപണിയുടെയും നീക്ക്-പോക്കുകള്‍. അങ്ങനെ വരുമ്പോള്‍, പല വട്ടം ദേശീയത ബലാല്‍ക്കാരമായി, കുത്തിനിറച്ചു, ആരാധകരെ തരം തിരിച്ചു കാണിക്കുന്ന ഒരു വ്യവസ്ഥയും അരങ്ങത്തുണ്ട്‌. ഈ നൂലാ-മാലയിലൂടെയാണ് പുരോഗമന ചിന്താഗതിയെ തിരിച്ചുവിട്ടു, കായിക വിജയങ്ങളെയും, പോരാട്ടങ്ങളെയും, അതിരു കവിയാതെ കാക്കേണ്ട ഒരു പൊതു താല്‍പ്പര്യം, സൌഹാര്‍ദത്തിനായും, മത മൈത്രിക്കായും നില നില്‍ക്കുന്നത്. അതുപ്പോലെ തന്നെ ഓരോ കായിക-ക്രിക്കറ്റ് ആരാധകനും-ആസ്വാദകനും, ആഗ്രഹിക്കുന്നതും, ആവശ്യപ്പെടുന്നതും മറ്റൊന്നുമല്ല.           

Sunday, March 27, 2011

കളി കാര്യമാകുമ്പോള്‍

"Nobody Died, I Just Lost A Tennis Match" - Boris Becker


തുടര്‍ച്ചയായ രണ്ടു വര്ഷം വിംബിള്‍ഡന്‍ പുരുഷ വിഭാഗം സിംഗില്‍സ് കിരീടം നേടിയ ശേഷം, 1987 -ല്‍ പീറ്റര്‍ ഡൂഹനോട് ആദ്യ റൗണ്ടില്‍, പരാജയപ്പെട്ടു പുറത്തായപ്പോള്‍, ബോറിസ് ബെക്കര്‍ പറഞ്ഞ വാക്കുകളാണിത്. ഇതിന്റെ സാരാംശം,താന്‍ തോറ്റത് കൊണ്ട്, ലോകമൊന്നുമിടിഞ്ഞു വീണിട്ടില്ല എന്ന് ബോധ്യപ്പെടുത്തലാണ്. 30 മാര്‍ച്ച്‌ എന്ന തീയതി ഇങ്ങടുത്തെത്തുമ്പോള്‍, പഞ്ജാബിലെ മൊഹാലിയിലെ, പീ.സി-എ സ്റ്റേഡിയത്തില്‍ കാഹളമുയരുമ്പോള്‍, ഓര്‍മ്മവരുന്നത്‌ ബെക്കറിന്റെ ഈ വാക്കുകളാണ്. 


ഒടുവില്‍, പ്രതീക്ഷകള്‍ക്കും, ആകാംക്ഷകള്‍ക്കും, വിരാമമിട്ടുകൊണ്ട് ആ ദിവസം വരുകയായി. 2011 ലോക കപ്പ്‌ ക്രിക്കറ്റ് മാമാങ്കം അരങ്ങേറിയത് മുതല്‍, ഏവരും ഉറ്റു നോക്കുകയും,  കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുകയും, കണക്കുകൂട്ടുകയും ചെയ്ത, മനസ്സിന്റെ മണിച്ചെപ്പില്‍, നെയ്തെടുത്ത സ്വപ്നം. ഇന്ത്യയും, പാകിസ്താനും കളിക്കളത്തില്‍ നേര്‍ക്കുനേര്‍. ധാക്കയില്‍ പാകിസ്താന്‍ വെസ്റ്റ് ഇന്‍ഡീസിനെയും, അഹമദാബാദില്‍ ഇന്ത്യ ഓസ്ട്രെലിയയെയും, വിഴീതിയപ്പോള്‍, തെളിഞ്ഞത് ഈ പോരാട്ടമാണ്. മാര്‍ച്ച്‌ 30-നു മൊഹാലിയില്‍, ലോക കപ്പിന്റെ രണ്ടാം സെമിയില്‍, ഈ രണ്ടു, വന്‍ ക്രിക്കറ്റ് ശക്തികളും, മാറ്റുരയ്ക്കും. ക്രിക്കറ്റ് ലോകത്തിന്റെ കൊടുമുടിയില്‍, വിജയശ്രീലാളിതരായി, നാല് വര്‍ഷക്കാലം വാഴാനുള്ള സുവര്‍ണ്ണാവസരത്തിന്റെ, അവകാശത്തിനായുള്ള, പോരാട്ടത്തിലേക്ക് കടന്നുകൂടാനുള്ള, അധികാരം.       


ക്രിക്കറ്റ്‌ ചരിത്രത്തില്‍ ഇന്ത്യ-പാക് മത്സരങ്ങള്‍ എന്നും, വീറോടും, വാശിയോടുമാണ് അരങ്ങേറിയിട്ടുള്ളത്. ഇരു രാജ്യങ്ങളുടെയും, സ്വാതന്ത്ര്യത്തിനു ശേഷം ടെസ്റ്റ്‌-ഏകദിന മറ്റും ഇപ്പോഴത്തെ പുതിയ പതിപ്പായ ട്വെന്റി-ട്വെന്റിയില്‍ വരെ പല കരുത്തുറ്റതും, നെഞ്ചിടിപ്പുകള്‍ പല തവണ വേലിയേറ്റം നടത്തിയ പാരമ്പര്യവുമാണ് ഇരു രാജ്യങ്ങളും കളിയരങ്ങില്‍, പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. പൊതുവേയുള്ള ഇരുവരും തമ്മിലുള്ള പരമ്പരകള്‍ എന്നും മറക്കാന്നാവാത്തതായിരുന്നു. രണ്ടു രാജ്യങ്ങളും, കൊമ്പുകോര്‍ത്തപ്പോള്‍ എന്നും, ആവേശഭരിതമായ പോരാട്ടങ്ങളാണ്, ബാക്കിപത്രമായത്. ഏകദിന ലോക കപ്പില്‍, ഈ പോരാട്ടങ്ങളുടെ, നിറവും, പകിട്ടും, പല മടങ്ങാണ് വര്‍ധിക്കുന്നത്. 1992 മുതല്‍ 2003 വരെയുള്ള, തുടര്‍ച്ചയായ 4 ലോക കപ്പിലും, ഇന്ത്യ-പാക് മത്സരങ്ങള്‍ അരങ്ങേറുകയും, ഇവയെല്ലാത്തിലും, ജയം ഇന്ത്യയുടെ ഭാഗത്തുമായിരുന്നു. ഇതില്‍ രണ്ടെണ്ണം, ഗ്രൂപ്പ് ഘട്ടത്തിലായിരുന്നപ്പോള്‍, മറ്റു രണ്ടും, നോക്ക്-ഔട്ട്‌ മത്സരങ്ങളായിരുന്നു. ഈ പത്താം ലോക കപ്പില്‍, ഈ രണ്ടു രാജ്യങ്ങളും ഏറ്റുമുട്ടുമ്പോള്‍, വെറും 'മറ്റൊരു കളിയെന്നതിനെക്കാളുപരി', ഒരു നയതന്ത്രാഭ്യാസം കൂടിയാണ്, മൊഹാലിയില്‍ അരങ്ങുതകര്‍ക്കുക. ഇരു രാജ്യങ്ങളുടെ ഭരണ തലവന്മാര്‍, മുതല്‍ സാധാരണ കാണികള്‍, വരെ അണിചേരുന്ന ഒരു മഹായത്നം. കോടികള്‍ ടെലിവിഷനിലൂടെയും, ഇന്റെര്‍നെറ്റിലൂടെയും, റേഡിയോവിലൂടെയും, പങ്കാളികളാകുമ്പോള്‍, തിളച്ചുമറിയുന്ന, ഒരു വറചട്ടിയാകും, കളിയരങ്ങ്. 

എന്നാല്‍ കളിയെന്നതിനെക്കാളുപരി, ഒരു യാഥാര്‍ത യുദ്ധമാണ്, ഇന്ത്യ-പാകിസ്താന്‍ മത്സരങ്ങള്‍ എന്നുവരുത്തില്‍, കളിയരങ്ങുകള്‍, പോര്‍ക്കളങ്ങളാക്കാനുള്ള ഒരു ഗ്ലാഡ്യറ്റൊരിയാല്‍ മനോഭാവം. ധ്വിപക്ഷീയമായി പല പ്രശ്നങ്ങളും, വിഷയങ്ങളും, കീറാമുട്ടിയായും , വിലങ്ങുതടിയായും,  നില നില്‍ക്കുമ്പോഴും, ക്രിക്കറ്റിനെ ഒരു ബ്രഹ്മാസ്ത്രമാക്കി, പയറ്റി സമ്പൂര്ണ സംഹാരം എന്ന 'ഉപ തലക്കെട്ടാണ്' പല ശക്തികളും, ലക്ഷ്യം വെക്കുന്നത്. കളിക്കാരെ പോരാളികളാക്കിയും, യുദ്ധത്തിനു സമാനമായ അന്തരീക്ഷം സൃഷ്ട്ടിച്ചും, വിപണിയെ കൊഴുപ്പിച്ചും, തീ പുകച്ചുകൊണ്ട് വൈര്യം കെടാതെ സൂക്ഷിക്കുന്ന, ഒരു അഹന്ത ഭാവം. ഇത്തരം ഒരു ചിത്രീകരണത്തിന്റെയും, വിരോധാഭാസത്തിന്റെയും, രാഷ്ട്രീയവും-സാമൂഹികവുമായ ലക്ഷ്യവുമെന്താണ്. ഇത്തരമൊരു 'പ്രഷര്‍ കുക്കര്‍' അവസ്ഥ എങ്ങനെയാണ് സംജാതമാകുന്നത്? എന്താണ് പിന്നാമ്പുറത്തെ കളികള്‍. ഇവിടെ അതാണ്‌ അന്വേഷിക്കപ്പെടെണ്ടത്. 

കളിയെന്നാല്‍ 'വെടിവെപ്പൊഴുവാക്കികൊണ്ടുള്ള യുദ്ധം' എന്നാണു ജോര്‍ജ് ഓര്‍വെല്‍ വിശേഷിപ്പിക്കുന്നത്. വെറും ഒരു കായിക ഇനത്തെ ഇത്തരം ഒരു ചട്ടകൂടില്‍ തലക്കുന്നതിന്റെ താല്‍പര്യവും, ഉദ്ദേശ്യവുമെന്താണ്? ഇവിടെ ചരിത്രം ഒരു സുപ്രധാന ഘടകമായിട്ടാണ് സ്ഥിതിചെയുന്നത്‌. ചരിത്രം, പല ഓര്‍മ്മകളുടെ ഒരു നിധിപ്പെട്ടികൂടിയായാണ്, ഈ ഒരവസ്ഥയില്‍, കഥാപാത്രമാവുന്നത്‌. അത്തരമൊരു സ്ഥിതിവിശേഷണം മനുഷ്യ മനസ്സുകളെ കീഴടക്കാനായും, ഉപയോഗപ്പെടുത്തിടുണ്ട്. കാലം ഏല്‍പ്പിച്ച മുറിപ്പാടുകളെ, ചരിത്രം ആഴത്തില്‍ ഉണങ്ങാതെ സൂക്ഷിച്ചു, അത് പല അവസരങ്ങളിലും, പുരാത് വരുത്തുകയും ചെയുന്നു. കളിയരങ്ങുകള്‍, ഇത്തരമൊരു പ്രയോഗശാലയായി, മാറിയിട്ട് കാലമേറെയായി. ഈ ഉണങ്ങാത്ത ഓര്‍മ്മകളെ, വൈര്യം കൂടിയും, മേമ്പൊടി ചേര്‍ത്തും, അവതരിപ്പിക്കുമ്പോള്‍, ആവേശം പതിന്മടങ്ങ്‌ വര്‍ധിക്കുന്നു. ഇതിന്റെ പല ഉദാഹരണങ്ങളും അക്ക്മ്മിട്ടു നിരത്താന്‍ കഴിയും. ഇംഗ്ലണ്ടും-അര്‍ജന്റീനയും കൊമ്പു കോര്‍ക്കുന്ന ഫുട്ബോള്‍ മത്സരങ്ങള്‍ അരങ്ങേറുമ്പോള്‍, കഴിഞ്ഞു പോയ ഫാല്‍ക്ലാന്‍ഡ് യുദ്ധത്തിന്റെ ഓര്‍മ്മാകലാണ് തളം കെട്ടുന്നത്. അത് പോലെ ഇംഗ്ലണ്ട് ജര്‍മനിയെ നേരിടുമ്പോള്‍, മുന്‍പില്‍ കൊണ്ടുവരപ്പെടുന്നത് ലോക മഹായുദ്ധങ്ങളുടെയും, രാഷ്ട്രീയ വൈര്യത്തിന്റെയും, ഒരു മാരക മിശ്രിതമാണ്. ഇത്തരം പല പരസ്പര മത്സരവും,വൈര്യവും, കഴുകന്‍ തന്ത്രങ്ങളുമെല്ലാം കുത്തിനിറക്കപ്പെട്ട, ഒരു രാസവസ്തുവാന് പലപ്പോഴും സ്പോര്‍ട്സ്. ഈ പകയുടെയും, ശത്രുതയുടെയും, രസതന്ത്രം, കളിനിലങ്ങളെ പോര്‍ക്കളങ്ങളാക്കുന്നതും, രക്തത്തിന് ദാഹിക്കുന്ന, വേട്ടനായ്ക്കാളായി കായിക താരങ്ങളെ രൂപാന്തരപ്പെടുത്തുനതും, വ്യക്തമായ താല്‍പ്പര്യങ്ങളുടെ പശ്ചാത്തലത്തിലാണ്. ഇന്ത്യയും-പാകിസ്ഥാനും മാറ്റുരക്കുമ്പോള്‍, കളിയേക്കാള്‍, പ്രതികാരത്തിന്റെയും, മജ്ജയിലും-മാംസത്തിലും, കുത്തിനിറക്കപ്പെട്ട ഒരു 'കൃത്രിമമായ' ദേശീയതയുടെയും, വംശീയതയുടെയും,  മുറവിളികള്‍ കൂടി നമ്മുക്ക് കേള്‍ക്കാം. ഇപ്പോള്‍ തന്നെ ഈ സെമി മത്സരം '26 നവംബര്‍ മുംബൈ ആക്രമണത്തിനു ശേഷം' ഇന്ത്യന്‍ മണ്ണില്‍ അരങ്ങേറുന്ന ആദ്യ ഇന്ത്യ-പാക് മത്സരമാനെന്നാണ് നാഴികക്ക് നാല്പതു വട്ടം മുഖ്യധാര മാധ്യമങ്ങള്‍ വിളിച്ചു കൂവുന്നത്. കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കാമെന്ന മോഹവുമായി, പല വ്യവസ്ഥാപിത താല്പര്യങ്ങളും, ഈ മുറവിളികള്‍ക്ക്, കോറസ് ആലപിക്കുന്നത്. 

കച്ചവട താല്പര്യങ്ങള്‍ ആവോളം സംരക്ഷിച്ചു, ലാഭം ആകുവോളം കൊയ്യാനുള്ള, നൂതന കുതന്ത്രങ്ങളുമായി, കോര്‍പ്പറെറ്റ് ലോകവും, ഈ ഒരു മാത്സര്യത്തിനു കൊഴുപ്പെകുന്നു. പരമ്പര വൈരികള്‍ എന്ന പട്ടം നല്‍കി, ഇന്ത്യ-പാക് പോരാട്ടങ്ങളെ മറ്റേതൊരു മത്സരത്തെക്കാളും, ആവേശഭരിതമാക്കി, വില്‍ക്കാന്‍ നടക്കുന്ന വ്യഗ്ര ശ്രമങ്ങളും ഇവിടെ പ്രതിഫലിക്കുന്നുണ്ട്. കളിയുടെ ജയവും-തോല്‍വിയും പല തരം വേലിയേറ്റങ്ങളാണ് അതിര്‍ത്തിക്കിരുവശവും, വരുത്തിതീര്‍ക്കുന്നത്. തോല്‍വികളില്‍, കിണഞ്ഞ ശ്രമത്തെക്കാളുപരി, 'മറ്റേതെങ്കിലും' തരത്തിലുള്ള, 'വേറെ കളികളുമുണ്ടോ' എന്നും, മാധ്യമങ്ങളുടെ കുറ്റവിചാരണക്ക് ശേഷം, നീണ്ട അന്വേഷണങ്ങളും, റിപ്പോര്‍ട്ടുകളും, സ്ഥാനങ്ങള്‍ തെറിക്കുന്നതുമെല്ലാം, ഒഴിച്ചുകൂടാനാകാത്ത ഘടകങ്ങളാണ്. മറ്റാരോട് തോറ്റാലും, ഇന്ത്യ പാക്കിസ്ഥാനോടും, നേരെ മറിച്ചും, കീഴ്പ്പെടരുതെന്നും, അങ്ങനെ സംഭവിച്ചാല്‍ അത് ഒരു കാലത്തും പൊറുക്കാത്ത 'തെറ്റായി', 'അപമാനമായി',  ജനങ്ങള്‍ക്ക്‌ മുന്‍പില്‍, അവതരിപ്പിക്കപെടുമ്പോള്‍, നിസ്സഹായരാകുന്നത്, യഥാര്‍ത്യത്തില്‍ കളിക്കാരാണ്. ഏതുവിധേനെയും തോല്‍വി ഒഴിവാക്കുക, അല്ലാത്ത പക്ഷം 'കഴുക്കോലിനര്‍ഹരാവുന്ന ' പ്രതിഭാസം. കീറിമുറിച്ചും, ചികഞ്ഞുനോക്കിയും, മൈക്രോസ്കോപ്പിലൂടെ കളിയുടെ നെല്ലും-പതിരും വേര്‍പ്പെടുത്തുന്ന, സാധന-സാമഗ്രികള്‍ കാണാതെ പോകുന്ന ഒന്നാണ് കളിക്കാരുടെ മനസ്സ്. അവരെങ്ങനെയാണ്, ഇതെല്ലാം ഉറ്റുനോക്കുന്നത്, അതിജീവിക്കുന്നത്. 

ഇന്ത്യ-പാക് മത്സരങ്ങളില്‍, എല്ലാ കളി വൈദഗ്ദ്യരും വാചാലരവുന്ന, സുപ്രധാന ഘടകമാണ്, മനസ്സ്. കളിയിന്നു, മൈതാനത്തിനേക്കാള്‍, അരങ്ങേറുന്നത് മനസ്സിലാണ്. ഉരുക്ക് പോലത്തെ മനക്കരുത്തും, എതിരാളിയെ തകര്‍ക്കാനുള്ള പോര്‍വീര്യവു മായ ഈ ഇരട്ട നയങ്ങളും, കൂര്പിച്ചാല്‍ ശത്രുപാളയത്തില്‍, നാശം വിത്ക്കാമെന്നാണ് ഇരു ടീമുകളുടെയും കണക്കുകൂട്ടല്‍. കണക്കുകള്‍ പിഴച്ചാല്‍, കാല്‍ച്ചുവട്ടിലെ മണ്ണ് ചോര്‍ന്നോലിക്കുമെന്ന,  ഒരു തീരാഭയം ഉള്‍വിളിയായി തങ്ങിനില്‍ക്കും. മനസ്സിന്റെ ഈ കണ്കെട്ട്, ആരാധകരും, ആസ്വാദകരും ഏറ്റുവാങ്ങിയിട്ടുണ്ട്. എതിര്‍ ടീമിന്റെ കളിക്ക്, അര്‍ഹിക്കുന്ന പ്രോത്സാഹനം നല്‍കാനുള്ള മടിയും, ഈ വിരോധത്തിന്റെ, മാനസിക വശമായി, കുറിക്കാവുന്നതാണ്. ജാവേദ്‌ മിയന്ധാധ്, തന്റെ അവസാന കളിയില്‍ (ഇന്ത്യക്കെതിരെ 1996-ല്‍ ബാംഗ്ലൂരില്‍ നടന്ന ക്വാര്‍ടര്‍ മത്സരം) ഔട്ടായാപ്പോള്‍, "ഈയുള്ളവനെ ഇനി കാണേന്‍ടതില്ലല്ലോ, എന്ന് തെറിവിളി കൊണ്ട് അഭിഷേകം ചെയ്ത ഇന്ത്യന്‍ ആരാധകരെ, പ്രസിദ്ധ ക്രിക്കറ്റ് ചരിത്രകാരന്‍, രാമചന്ദ്ര ഗുഹ ഇന്നും ഓര്‍ക്കുന്നു. എന്നാല്‍, നല്ല കളിക്ക്, വേണ്ട അംഗീകാരം കൊടുത്ത ചരിത്രവും, ഇന്ത്യ-പാക് ക്രിക്കറ്റിനുണ്ട്‌. 1999-ലെ ചെന്നൈ ടെസ്റ്റ്‌ ജയത്തിനു ശേഷം, സ്റ്റേഡിയം വലംവച്ച  പാക്കിസ്ഥാന്‍ ടീമിനെ, എഴുന്നേറ്റു നിന്ന്, ഹര്‍ഷാരവം കൊണ്ട് പൊതിഞ്ഞ സംഭവവും, അത് പോലെ, 2004-ലെ പാക്‌ 'സൗഹൃദ' ഏക ദിന പരമ്പര ഇന്ത്യ നേടിയപ്പോള്‍, രണ്ടു രാജ്യത്തെ കൊടികളുമേന്തി, ലാഹോര്‍ തെരുവുകളില്‍ നൃത്തം ചവിട്ടിയ കഥകളും, നിലനില്‍ക്കുന്നുണ്ട്. 

മന്‍മോഹന്‍ സിംഗിന്റെ, പാക് പ്രധാനമാന്ത്രിക്കയുള്ള സ്വീകരണം ഒരു പക്ഷെ ഇന്ന് ചീഞ്ഞുനാറി, അഴിമതിയില്‍ മുങ്ങി, അമേരിക്കന്‍ ധ്രിധരാഷ്ട്രാലിങ്കനത്തില്‍ ചാഞ്ഞു കിടക്കുന്ന 'വീരഘാഥകള്‍' പുറത്തു വിട്ട വിക്കിലീക്സ് വെളിപ്പെടുത്തലുകളുടെയും, പിരിമുറുക്കത്തിന്റെയും, ഇടയില്‍ നിന്നു രക്ഷ നേടാനുള്ള, 'ലൈഫ് ജാക്കട്ടാകുകയും' ചെയ്യാം. പക്ഷെ, അടിവരയിട്ടു പറയേണ്ട ഒരു വസ്തുതയുണ്ട്. ഇരു ടീമുകളുടെയും, 11 വീതം കളിക്കാരുക്ക്, കൂടുതല്‍, ആകംക്ഷകളും, ധര്മാസങ്കടങ്ങളും, കൊടുക്കാതിരുന്നാല്‍ നന്ന്. അതിനെക്കാള്‍ ഉപരി, കളിയെ വെറും, കായിക ഇനമായി, മാത്രം നോക്കി കണ്ടുകൊണ്ടു, അത് കാര്യത്തിലേക്ക്, കടക്കാതിരിക്കാനായി നോക്കേണ്ട കടമയും, ഓരോ യഥാര്‍ത്ഥ ക്രിക്കറ്റ്‌ പ്രേമിക്കുണ്ട്. ഏറ്റവും നന്നായി കളിക്കുന്ന ടീം ജയിച്ചു മുന്നേറട്ടെ; നല്ല ക്രിക്കറ്റ്‌, ഇന്ത്യ-പാക്‌ ഭേദമന്യേ, നമുക്ക് ആസ്വദിക്കാം, അഭിനന്ദിക്കാം. ബെക്കര്‍ പറഞ്ഞത് പോലെ, ആര് ജയിച്ചാലും, തോറ്റാലും, ലോകമൊന്നുമിടിഞ്ഞു വീഴില്ല !!